80 ശതമാനം വായനക്കാരും പറയുന്നു എം കെ ദാമോദരനെ നിയമോപദേശകൻ ആക്കിയത് തെറ്റായെന്ന്; ഗീത ഗോപിനാഥിന്റെ നിയമനത്തെ 65 ശതമാനം പേർ അനുകൂലിച്ചപ്പോൾ ജോൺ ബ്രിട്ടാസിനെ പിന്തുണയ്ക്കാൻ 52 ശതമാനം പേർ; മറുനാടൻ സർവേയുടെ ഒരു വിഭാഗത്തിലെ കൂടി ട്രെൻഡ് പുറത്തുവിടുന്നു
ടീം മറുനാടൻ
തിരുവനന്തപുരം: പിണറായി സർക്കാർ നിയമിച്ച ഉപദേശകർ ഏറെ വിവാദങ്ങൾക്ക് ഇടവരുത്തി. ഒരു പരിധിവരെ ഈ സർക്കാരിന്റെ ആദ്യ 100 ദിനത്തിൽ ഏറ്റവും അധികം കരിനിഴൽ വീഴ്ത്തിയത് ഈ ഉപദേശക നിയമനങ്ങൾ ആയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഇവരുടെ നിയമനങ്ങൾ ചില്ലറയല്ല ബുദ്ധിമുട്ടുണ്ടാക്കിയത്. എംകെ ദാമോദരനെ നിയമോപദേഷ്ടാവാക്കിയതും അദ്ദേഹം സർക്കാരിനെതിരെ കോടതിയിൽ ഹാജരായതുമാണ് വിവാദമായതെങ്കിലും ഇടത് സാമ്പത്തിക നയങ്ങളുമായി ചേർന്ന് പോകാത്ത ഗീത ഗോപിനാഥിനെ ഉപദേഷ്ടാവ് ആക്കിയത് ആയിരുന്നു രണ്ടാമത്തെ വിവാദം. കൂട്ടത്തിൽ ജോൺ ബ്രിട്ടാസിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് സ്ഥാനവും വിവാദമായി.
ഈ വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം പിണറായി സർക്കാരിന് ഒരു പാഠം ആവേണ്ടതാണ്. ഈ വിഷയത്തെക്കുറിച്ച് ആദ്യമായി വായനക്കാരുടെ അഭിപ്രായം തേടിയത് മറുനാടൻ ആയിരുന്നു. പിണറായി സർക്കാരിന്റെ 100 ദിവസത്തെ കുറിച്ചുള്ള ചർച്ചയുടെ ഭാഗമായാണ് ഈ അഭിപ്രായ സർവ്വേ നടത്തിയത്. പങ്കെടുത്തവരിൽ 80 ശതമാനത്തിൽ അധികം പേരും എം കെ ദാമോദരന്റെ നിയമനം തെറ്റായി പോയി എന്നു പറഞ്ഞപ്പോൾ ഗീതാ ഗോപിനാഥിനും ജോൺ ബ്രിട്ടാസിനും അത്രമേൽ എതിർപ്പ് നേരിട്ടില്ലെന്നും ശ്രദ്ധേയമായി.
സിപിഎമ്മിന് അകത്തു തന്നെ എതിർപ്പുകൾക്ക് ഇടയാക്കിയ സംഭവമായിരുന്നു എം കെ ദാമോദരനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവാക്കിയത്. പാർട്ടി താൽപ്പര്യത്തേക്കാൾ ഈ വിഷയത്തിൽ നിഴലിച്ചു നിന്നത് മുഖ്യമന്ത്രിയുടെ താൽപ്പര്യം തന്നെയായിരുന്നു. ലാവലിൻ കേസിലെ പിണറായിയുടെ അഭിഭാഷകനായ എം കെ ദാമോദരനെ നിയമോപദേഷ്ടാവാക്കിയതിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തിയത് വി എസ് അച്യുതാനന്ദൻ ആയിരുന്നു. സർക്കാറിന് എതിരായ കേസുകളിൽ പോലും ഹാജരായ എം കെ ദാമോദരനെതിരെ കടുത്ത വികാരം തന്നെയാണ് ഉണ്ടായത്. ഇത് പിണറായിയുടെ പ്രതിച്ഛായ കെടുത്തിയെന്നതിന്റെ തെളിവാണ് മറുനാടൻ സർവേഫല സൂചനയും.
ഇതുവരെ പോൾ ചെയ്തവരിൽ 80.5 ശതമാനം പേരാണ് എം കെ ദാമോദരന്റെ നിയമനം തെറ്റാണെന്ന് കാണിച്ച് വോട്ടു ചെയ്തത്. 8.5 ശതമാനം പേർ എം കെ ദാമോദരന്റെ നിയമനത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 10.9 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായമില്ലെന്നാണ് രേഖപ്പെടുത്തിയത്. പണം പറ്റാത്ത പദവിയിലാണ് എം കെ ദാമോദരനെ സർക്കാർ നിയമിച്ചതെങ്കിലും ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉള്ള തസ്തികയിലായിരുന്നു അദ്ദേഹത്തിന് നിയമനം. ഈ വിവാദം കൊടുമ്പിരി കൊണ്ടപ്പോൾ മൗനം പാലിച്ച് രക്ഷപെടാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഒടുവിൽ സാന്റിയാഗോ മാർട്ടിൻ കേസിൽ ദാമോദരൻ ഹാജരായതോടെ മുഖ്യമന്ത്രിയുടെയും പ്രതിരോധങ്ങളെല്ലാം പാളി. ഒടുവിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാകാൻ താനില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഈ വിഷയത്തിൽ വിഎസിന്റെ നിലപാടാണ് വിജയിച്ചത്. ഈ ജനപക്ഷ നിലപാടിനൊപ്പമാണ് സൈബർ ലോകവും നിലകൊള്ളുന്നത് എന്ന തെളിവാണ് മറുനാടൻ സർവേ ഫല സൂചനയും.
അതേസമയം എം കെ ദാമോദരൻ വിഷയത്തിൽ എന്നതു പോലെ എതിർപ്പുയർന്നതാണ് മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ച നടപടി. എന്നാൽ, ഈ വിഷയത്തിൽ പാർട്ടിക്കാരുടെ എതിർപ്പ് മാത്രമേ ഉണ്ടായുള്ളൂ. പൊതുജനങ്ങൾക്ക് ഗീതയെ സ്വീകാര്യയാണെന്ന് തെളിയിക്കുന്നതാണ് സർവേയിൽ അവർക്ക് ലഭിച്ച പിന്തുണ. ഗീതാ ഗോപിനാഥിന്റെ നിയമനം ശരിയാണെന്നാണ് 65.4 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 23.3 ശതമാനം പേർ എതിർത്ത് വോട്ടു ചെയ്തപ്പോൾ 11.3 ശതമാനം ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ഹാവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ലോകം അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥിനെ മലയാളികളും ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സർവേയിലെ സൂചന. ലോകം അറിയപ്പെടുന്ന വ്യക്തിത്വം നിയമോപദേഷ്ടാവായി കേരളാ മുഖ്യമന്ത്രിക്കുണ്ട് എന്നത് നല്ലകാര്യമായാണ് എല്ലാവരും വിലയിരുത്തുന്നത്. പോളിറ്റ്ബ്യൂറോയിൽ തന്നെ വിഭിന്നമായ അഭിപ്രായം ഗീതയുടെ വിഷയത്തിൽ ഉണ്ടായിട്ടും പിണറായി നിലപാട് തിരുത്താൻ തയ്യാറാകാത്തത് ഈ പൊതുജന സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ തന്നെയാണ്. കേരളത്തിലെ സാമ്പത്തിക കാര്യങ്ങളിൽ ഗീതയ്ക്ക് വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് ആരും കരുതുന്നുമില്ല. ഡോ. തോമസ് ഐസക്കിനെ പോലെ ലോകം ബഹുമാനിക്കുന്ന സാമ്പത്തിക വിദഗ്ധൻ ധനമന്ത്രിയായിരിക്കേ മുഖ്യമന്ത്രിക്ക് വേറൊരു ഉപദേഷ്ടാവിന്റെ ആവശ്യമുണ്ടോ എന്നു ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
പിണറായി സർക്കാറിന്റെ 100 ദിവസത്തിനിടെ വിവാദത്തിലായ മറ്റൊരു നിയമനമാണ് മാദ്ധ്യമ ഉപദേഷ്ടാവിന്റേത്. കൈരളി ടിവിയുടെ എംഡിയും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിനെയാണ് ഈ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി നിയമിച്ചത്. പണം പറ്റാതെയുള്ള പദവിയായിട്ടായിരുന്നു നിയമനം. പിണറായിയുടെ വിശ്വസ്തൻ എന്ന നിലയിൽ ഈ നിയമനത്തോട് അധികമാർക്കും എതിർപ്പില്ലെന്നതിന്റെ തെളിവാണ് ഇതുവരെയുള്ള സർവേ ഫലത്തിന്റെ ട്രെൻഡ്. 52.5 ശതമാനം പേർ ബ്രിട്ടാസിന്റെ നിയമനത്തെ ശരിവച്ചു. 33.7 ശതമാനം എതിർപ്പ് രേഖപ്പെടുത്തിയും വോട്ട് ചെയ്തു. 13.8 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ജോൺ ബ്രിട്ടാസിന്റെ നിയമനത്തോട് എതിർപ്പുയർത്തത് ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരിൽ നിന്നു തന്നെയായിരുന്നു. എന്നാൽ, കാലങ്ങളായി പിണറായിയുടെ വിശ്വസ്തനാണ് ബ്രിട്ടാസ്. മാത്രമല്ല, തെരഞ്ഞെടുപ്പ് കാമ്പയിനിംഗിലെ പുതുരീതി കൊണ്ടുവന്നതും ബ്രിട്ടാസിന്റെ താൽപ്പര്യപ്രകാരമായിരുന്നു. എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന പ്രവചന വാക്യത്തിന് പിന്നിലും ബ്രിട്ടാസിന് പങ്കുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. എങ്കിലും മാദ്ധ്യമങ്ങളെ കണ്ടാൽ മുഖം തിരിക്കുന്ന മുഖ്യമന്ത്രിയെന്ന ചീത്തപ്പേര് മാറ്റാൻ അദ്ദേഹത്തിൽ നിന്നും കൂടുതൽ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്.
17 ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് മറുനാടൻ മലയാളി പിണറായി സർക്കാറിന്റെ 100 ദിവസത്തെ വിലയിരുത്താനായുള്ള സർവേയിൽ ഉൾപ്പെടുത്തിയത്. ഇനി നാളെ കൂടി കൂടി വായനക്കാർക്ക് സർവേയിൽ പങ്കാളികളാകാം. കഴിഞ്ഞ ദിവസം വോട്ടിംഗിൽ മുമ്പിലുള്ള മന്ത്രിമാരുടെ സർവേ ഫലത്തിന്റെ സൂചന പുറത്തുവിട്ടിരുന്നു. ഇനിയും വോട്ടിംഗിന് ഒരു ദിവസം ബാക്കി നിൽക്കേ പല വിഷയങ്ങളിലും അഭിപ്രായങ്ങൾ മാറിമറിഞ്ഞേക്കാം. വിശദമായ സർവ്വേ ഫലം തിങ്കാളാഴ്ചയാണ് പ്രസിദ്ധീകരിക്കുനന്ത്. നിങ്ങൾ ഇതുവരെ വോട്ട് ചെയ്തിട്ടില്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വോട്ട് ചെയ്യുക.
- മറുനാടൻ മലയാളി ഒരുക്കുന്ന സർവെയിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- ജിമെയിൽ ലോഗിൻ ചെയ്താൽ മാത്രമേ വോട്ടു ചെയ്യാൻ സാധിക്കൂ. നിങ്ങളുടെ സിസ്റ്റത്തിൽ ജിമെയിൽ ലോഗിൻ അല്ലെങ്കിൽ അത് ചെയ്ത ശേഷം മാത്രം വോട്ടു ചെയ്യുക. ഒരിക്കൽ വോട്ടു ചെയ്തു കഴിഞ്ഞാൽ പിന്നെ ചെയ്യാനും സാധ്യമല്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍