ഏഴു നിർധന രോഗികൾക്ക് ഒരു ലക്ഷം വീതവും രണ്ട് രാഷ്ട്രപതിമാരുടെ പുരസ്‌കാരങ്ങൾ നേടിയിട്ടും ദുരിതം വേട്ടയാടുന്ന ബിജുവിന് രണ്ടര ലക്ഷം നൽകി മറുനാടൻ മലയാളി കുടുംബം; വിദ്വേഷമെല്ലാം മറന്ന് പണം നൽകാൻ ഭൂമിയിലെ സ്വർഗ്ഗത്തിൽ എത്തിയത് പിസി ജോർജും ശശികല ടീച്ചറും
മറുനാടൻ മലയാളി ബ്യൂറോ
പത്തനാപുരം: രണ്ട് രാഷ്ട്രപതിമാരുടെ അവാർഡ് നേടിയിട്ടും ഭാര്യയുടെ ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുന്ന അസാധാരണ പ്രതിഭാശാലിയായ ഒരു ബിജു വർഗ്ഗീസിനെ കുറിച്ച് മറുനാടൻ മലയാളി എഴുതിയിരുന്നു. അരക്ക് കീഴെ തളർന്നു പോയവർക്ക് സ്വന്തമായി വാഹനം ഓടിച്ചു ജീവിക്കാൻ പറ്റുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ കോട്ടയം മുക്കൂട്ടുത്തറ സ്വദേശിയായ ബിജു വർഗ്ഗീസിന്റെ കഥ വായിച്ചു ഏതാണ്ട് അൻപതിനായിരത്തോളം രൂപ മറുനാടൻ വായനക്കാർ നൽകിയിരുന്നു. ഈ ബിജു ഇന്നലെ പത്തനാപുരം ഗാന്ധി ഭവനിൽ സ്വന്തം കാർ ഡ്രൈവ് ചെയ്തു എത്തി വീൽച്ചെയറിൽ ഇരുന്നു കരയുകയുണ്ടായി.
മറുനാടൻ മലയാളി കുടുംബം നൽകിയ ഏതാണ്ട് രണ്ടരലക്ഷത്തോളം രൂപ സഹായം കൈപ്പറ്റാൻ എത്തിയപ്പോഴാണ് ബിജു വിങ്ങിക്കരഞ്ഞത്. ബിജുവിന്റെ ദുരിതം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി വേണ്ടത് ചെയ്യണമെന്ന് മറുനാടൻ മലയാളിയുടെ അഭ്യർത്ഥന ഉദ്ഘാടകനായി എത്തിയ പൂഞ്ഞൂർ എംഎൽഎ പി സി ജോർജ് ഏറ്റെടുക്കുക കൂടി ചെയ്തതോടെ ബിജുവിന്റെ സന്തോഷ കണ്ണുനീർ നിലയ്ക്കാതെ പ്രവഹിക്കുക ആയിരുന്നു.
മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഈ ഓണത്തോടു അനുബന്ധിച്ചു നടത്തിയ അപ്പീലിൽ ബ്രിട്ടീഷ് മലയാളി വാനക്കാരൽ നിന്നും ശേഖരിച്ച ഏതാണ്ട് 11, 000 പൗണ്ട് വിതരണം ചെയ്യുന്ന ചടങ്ങാണ് വികാര നിർഭരമായത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടു പോയതിനെ തുടർന്ന് 100 രൂപ ആയി ഉയർന്ന പൗണ്ട് 81 പൗണ്ടായി കുറഞ്ഞതുകൊണ്ടാണ് ഇക്കുറി പണം കൈപ്പറ്റുന്നവർക്ക് വലിയ നഷ്ടം ഉണ്ടാകുമെങ്കിലും കിട്ടയവർക്കെല്ലാം വലിയ ആശ്വാസമായി മാറുക ആയിരുന്നു.
ബിജുവിന് 3000 പൗണ്ടിന്റെ(രണ്ടര ലക്ഷം രൂപ) ചെക്ക് നൽകിയപ്പോൾ അർജുൻ മുരളി, പുഷ്പമരിയ, സോണിമോൻ ചാക്കോ, ജെയിംസ് ജോസഫ് എന്നിവർക്ക് 1200 പൗണ്ട് (97,000)വീതവും, അനിലൻ, മാണി ടി കെ, രമാ സധാനന്ദൻ എന്നിവർക്ക് 1000 പൗണ്ട്(82000 രൂപ) വീതവുമാണ് നൽകിയത്. വാഹനാപകടത്തിൽ പരിക്കേറ്റ +2 വിദ്യാർത്ഥിയാണ് അർജുൻ മുരളി. കൊച്ചി വെണ്ണലയിലെ റോഡിൽ കിടന്ന അർജുനെ തലയിൽ രക്തം കട്ട കെട്ടിയ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തരലക്ഷം രൂപയുടെ ചികിത്സ ഇതിനോടകം തന്നെ നടത്തിക്കഴിഞ്ഞ അർജ്ജുന്റെ മാതാപിതാക്കൾ നിസ്സഹായാവസ്ഥയ്ക്കാണ് ഇപ്പോൾ മറുനാടൻ കൈത്താങ്ങായത്.
ജനിച്ച നാൾമുതൽ വേദന അനുഭവിക്കുന്ന ലോകത്തു ജീവിക്കുന്ന അഞ്ചു വയസുകാരൻ സോണിമോൻ ആണ് സഹായം തേടിയെത്തിയവരിൽ മറ്റൊരാൾ്. ഹൃദയത്തിന്റെ തകരാറും തലച്ചോറിലെ വൈകല്യം മൂല്യം ഇടയ്ക്കിടെ ഫിറ്റ്‌സും ഉള്ളപ്പോൾ തന്നെ കൂടെ കൂട്ടായി കാഴ്ച വൈകല്യവുമാണ് ഈ പിഞ്ചു കുഞ്ഞിനെ വേദനയുടെ ലോകത്തേക്ക് തള്ളിവിട്ടത്. കൂലി വേല ചെയ്യുന്ന പിതാവ് ഒരു നേരത്തെ അന്നം തേടി ഇറങ്ങുമ്പോൾ അവനു കൂട്ട് ഭാഗികമായി കാഴ്ച വൈകല്യമുള്ള അമ്മയും. ഏക സഹോദരൻ അടുത്തിടെ ഉണ്ടായ അപകടത്തിൽ കാലിനു പരുക്കേറ്റു കിടപ്പിലും. ചുരുക്കത്തിൽ ആരുടേയും സഹായമില്ലാതെ, കാഴ്ചയുടെ ലോകം ഇരുൾ മൂടി തപ്പി തടയുകയാണ് ഈ കുഞ്ഞ്. വിദഗ്ധ ചികിത്സ നൽകിയാൽ കാഴ്ച ലഭ്യമാക്കാൻ കഴിയുമെന്ന ഉറപ്പാണ് ഈ കുഞ്ഞിനെ ഞങ്ങളുടെ മുൻപിലെത്തിച്ചത്.
കോതനല്ലൂർ കോക്കാട്ട് വീട്ടിൽ മണിയെന്ന 63 വയസ്സുകാരനാണ് സഹായം തേടിയെത്തിയ മറ്റൊരാൾ. മൂന്ന് വർഷം മുൻപ് കൂലിപ്പണി കഴിഞ്ഞു തിരികെ എത്തിയ മണിക്ക് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് തുടക്കമായത്. തുടർന്ന് മുഖം ഒരു വശത്തേക്ക് കോടിപോവുകയും സംസാര ശേഷി നഷ്ടമാവുകയും കാലുകൾക്ക് ബലം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ബാങ്ക് ലോൺ എടുത്തും പലരിൽ നിന്നും പണം കടം വാങ്ങിയും ചികിത്സ തുടർന്നു വരുന്നതിനിടയിലാണ് ഇളയ മകൾ ഷീജയുടെ ഭർത്താവ് രാജേഷ് അപകടത്തിൽ മരണമടഞ്ഞത്. ആകെ ഉണ്ടായിരുന്ന കിടപ്പാടവും പണയപ്പെടുത്തി ബാങ്ക് ലോൺ എടുത്താണ് ചികിത്സ നടത്തുന്നത്. ഈ അവസ്ഥയിലാണ് മണി ഒരു കൈ സഹായത്തിനായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ 8 വർഷമായി വൃക്കകൾ തകരാറിലായി ചികിത്സ നടത്തുന്ന രമയാണ് സഹായം തേടിയ ഒരാൾ. ഒ നെഗറ്റീവ് എന്ന അപൂർവ രക്ത ഗ്രൂപ്പ് ഉടമയായ രമയ്ക്ക് വേണ്ടി വൃക്ക മാറ്റി വയ്ക്കൽ മാത്രമാണ് പരിഹാരം എന്ന് ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള ഭാരിച്ച ചെലവും അനുയോജ്യമായ ദാതാവിനെ കണ്ടെത്താൻ കഴിയാഞ്ഞതുമാണ് രമയ്ക്ക് മുന്നിൽ വിനയായി നിൽക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഏറെ കഷ്ടപ്പെടുന്ന ഭർത്താവ് സദാനന്ദൻ ഏറെ പ്രതീക്ഷകളോടെയാണ് ഞങ്ങൾക്ക് മുന്നിലേക്ക് എത്തിയത്. സഹായം തേടിയെത്തിയവരിൽ മറ്റൊരാൾ മുട്ടുച്ചിറ സ്വദേശിയായ ജെയിംസ് ജോസഫാണ്. നാല് വർഷം മുൻപ് പുരയിടത്തിന്റെ ഒരു ഭാഗം വിറ്റു ഭാര്യയുടെ തന്നെ വൃക്ക സ്വീകരിച്ചത് അടുത്തിടെ പ്രവർത്തന രഹിതം ആയതോടെയാണ് ഇദ്ദേഹം ജീവിതം തളിർപ്പിടിപ്പിക്കാൻ സഹായം തേടിയത്.
കോട്ടയം ജില്ലയിലെ കുറവിലങ്ങാട് വട്ടപ്പറമ്പിൽ വീട്ടിൽ പുഷ്പ എന്ന 43 വയസുകാരിയും സഹായം ലഭിച്ചവരിൽ ഉൾപ്പെടും. പ്രസവത്തെ തുടർന്നുണ്ടായ സ്‌ട്രോക്കിൽ ശരീരം തളർന്നു ദുരിതക്കയത്തിൽ കഴിയുന്ന നിസ്സഹായ ആയ വീട്ടമ്മ. ഭാര്യയുടെ ചികിത്സക്കായി കിടപ്പാടം വരെ വിറ്റിട്ടും കടക്കെണിയിൽ ആയ ഭർത്താവ് ജോർജ്ജ് കടബാധ്യതകൾ തീർക്കുന്നതിനും, തന്റെ മക്കളുടെ പഠനത്തിനും ജീവിത ചെലവ്ക്കുമായാണ് സഹായം തേടിയത്. ഗൃഹനാഥന്റെ ലിവർ സിറോസിസ് രോഗം മൂലം തകർന്ന് പോയ ഒരു കുടുംബമാണ് സഹായം തേടിയവരിൽ അവസാനത്തേത്. ശരീരത്തിൽ കോപ്പറിന്റെ അംശം കൂടിയത് മൂലം മാരക രോഗമായ ലിവർ സിറോസിസ് പിടികൂടിയ അനിലന്റെ കുടുംബം സഹായം ലഭ്യമായവരിൽ പെടും.
മറുനാടൻ മലയാളിയുമായുള്ള പിണക്കം തീർത്ത് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് ഫണ്ട് വിതരണ ചടങ്ങിന് എത്തിയതും ശ്രദ്ധേയമായി. ഗാന്ധിഭവനിലെ പ്രസംഗത്തിൽ മറുനാടൻ ജോർജ്ജിനെ ആക്രമിച്ചതിന്റെ വിവരങ്ങൾ അക്കമിട്ട് നിരത്തി പറഞ്ഞ് അക്രമിച്ചായിരുന്നു ജോർജ്ജിന്റെ പ്രസംഗം. ഹിന്ദു ഐക്യവേദി കൺവീനർ ശശികല ടീച്ചർ, കൊല്ലത്തെ പ്രമുഖ സാമൂഹിക പ്രവർത്തകരായ ഷാഹിന കമാൽ, ഗാന്ധിഭവൻ സെക്രട്ടറിയും 1500ൽ അധികം അന്തേവാസികളുടെ പിതാവായ പുനലൂർ സോമരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ചു.
രണ്ട് രാഷ്ട്രപതിമാരുടെയും, സിഎൻഎന്റെയും ഒക്കെ സമ്മാനങ്ങൾ കൈപ്പറ്റിയെങ്കിലും പട്ടിണിമൂലം ബിജുവിന്റെ ജീവിതം വഴി മുട്ടിയ വ്യക്തിയായിരുന്നു ഇപ്പോൾ മറുനാടന്റെ സഹായ കൈപ്പറ്റഇയ ബിജു വർഗീസ്. 1997 മാർച്ച് 2 ന് നടന്ന വാഹനാപകടമാണ് ബിജുവിന്റെ ഇരുകാലുകളും തളർത്തിയത്. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്ന ബിജു ഏഴു വർഷത്തോളമാണ് കിടക്കയിൽ കഴിഞ്ഞത്. ഇലക്ട്രീഷ്യമായി ജോലി ചെയ്തു വരികയായിരുന്നു ബിജു. ഒന്നെണീക്കാൻ പോലുമാവാതെ താനും തന്നെപ്പോലെ സമാനരായിട്ടുള്ളവരും അനുഭവിക്കുന്ന സഞ്ചാര സ്വാതന്ത്ര്യമില്ലാമയ്ക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ചിന്തയിലായി ബിജുവിന്റെ മനസ്സ്. വിവിധ ഇംഗ്ലീഷ് ചാനലുകളിലെ വ്യത്യസ്ത തരത്തിലുള്ള യന്ത്രവത്കൃത ഉപകരണങ്ങളെക്കുറിച്ചുള്ള കാഴ്ചകൾ നൽകിയ പ്രചോദനത്തിലൂടെ ബിജു ചിന്തിച്ചത് മുഴുവൻ അംഗപരിമിതർക്ക് എങ്ങനെ എല്ലാം അംഗങ്ങളുമുള്ളവരെപ്പോലെ സ്വാതന്ത്ര്യത്തോടെ നടക്കാം എന്നു മാത്രമായിരുന്നു.
ഈ ചിന്തയാണ് കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു യന്ത്രം നിർമ്മിക്കുന്നതിലേക്ക് ബിജുവിനെ എത്തിച്ചത്. 2004 ൽ ബിജു അത്തരത്തിൽ കാറുകളിൽ പിടിപ്പിക്കാവുന്ന ഒരു ഉപകരണം കണ്ടു പിടിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ വർക്ക് ഷോപ്പ് ആരംഭിച്ച് നിർമ്മാണം തുടങ്ങി. ഈ പരീക്ഷണം പൂർണ വിജയമായതോടെ നിരവധി പുരസ്‌കാരങ്ങളഉം അംഗീകാരങ്ങളുമാണ് ബിജുവിനെ തേടിയെത്തിയത്. ഈ കഷ്ടടകൾക്കിടയിലും നേട്ടങ്ങൾക്കിടയിലും ഏറെ ആശ്വാസം പകർന്ന് ഒപ്പം നിന്നത് ഭാര്യ ജൂബിയായിരുന്നു. എന്നാൽ ജൂബിയേയും ദുരന്തം ബ്രെയിൻ ട്യൂമറിന്റെ രൂപത്തിൽ ബാധിച്ചതോടെ ഈ കുടുംബം വളരെയധികം തകർന്നു പോയി.
ഇരുവരുടേയും ചികിത്സയ്ക്കായി വേണ്ടി വന്ന ലക്ഷങ്ങളുടെ ബാധ്യതയും വർക്ക് ഷോപ്പ് നിർമ്മാണത്തിനായി ചെലവഴിച്ച 13 ലക്ഷത്തോളം രൂപയും കടബാധ്യതകളായി മാറുകയും ചെയ്തു. ഇപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടമെടുത്തുമാണ് ചികിത്സ നടത്തി വരുന്നത്. പാതിവഴിയിൽ നിൽക്കുന്ന വർക്ക് ഷോപ്പിന്റെ നിർമ്മാണവും ജീവിത ചിലവുകളും മുന്നോട്ട് കൊണ്ട് പോകുവാൻ ഈ ചെറുപ്പക്കാരൻ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. ഈ അവസ്ഥയിലാണ് മറുനാടൻ കുടുംബം ബിജുവിന് സഹായിക്കാനെത്തിയത്.
ബിജു വർഗ്ഗീസിനെ സഹായിക്കാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ട്് വിവരങ്ങൾ ഉപയോഗിക്കുക.
ബിജുവിന്റെ ഫോൺ നമ്പർ: 9447359094
അക്കൗണ്ട് വിശദാംശങ്ങൾ:
Name : - Biju Varghese
Account Number : - 67313343083
Bank : - SBT, Mukkoottuthara
IFSC : - SBTR0000862
മൂന്നര വർഷം കൊണ്ട് മൂന്ന് കോടിയിൽ അധികം രൂപയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വായനക്കാരിൽ നിന്നും ശേഖരിച്ച് കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് നൽകിയത്. ബ്രിട്ടീഷ് മലയാളി വായനക്കാർ നൽകുന്ന അപേക്ഷകൾ പരിഗണിച്ച് ഏറ്റവും അർഹതയുള്ളവർക്കാണ് ഇടയ്ക്കിടെ ഹസ്തം നൽകുന്നത്. ബ്രിട്ടനിലെ വോക്കിംഗിൽ താമസിക്കുന്ന പാലാ കൊഴുവനാൽ സ്വദേശിയായ ടോമിച്ചൻ കൊഴുവനാൽ ചെയർമാനും, ക്രോയ്‌ഡോണിൽ താമസിക്കുന്ന കോതമംഗലം സ്വദേശിയായ സൈമി ജോർജ്ജ് സെക്രട്ടറിയും, കോട്ടയം അയർകുന്നം സ്വദേശിനിയായ ഷൈനു ക്ലെയർ മാത്യൂസ് ട്രസ്റ്റിയുമായ 13 അംഗ ട്രസ്റ്റിമാരാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്നത്. ഷാജൻ സ്‌കറിയ അടക്കം പത്ത് പേരാണ് ഇവരെ കൂടാതെ ട്രസ്റ്റികളായുള്ളത്. വായനക്കാരിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും അതിന് ബ്രിട്ടീഷ് സർക്കാർ നൽകുന്ന നികുതി ഇളവും ചേർത്താണ് അർഹതപ്പട്ടെവർക്ക് നൽകുന്നത്. ഫണ്ട് വിതരണം അടക്കമുള്ള ഒരു പരിപാടിക്കും ഒരു പൈസപോലും ചെലവായി എടുക്കാതെയാണ് ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
ഓരോ ദിവസവും ലഭിക്കുന്ന മുഴുവൻ തുകകളുടെയും വിവരങ്ങൾ അടങ്ങിയ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പത്തനാപുരം ഗാന്ധിഭവൻ, കോട്ടയത്തെ കുട്ടികളുടെ ആശുപത്രി തുടങ്ങിയ നിരവധി സ്ഥാപനങ്ങളെയും ഫൗണ്ടേഷൻ സഹായിച്ചിട്ടുണ്ട്. ലോകത്ത് ആർക്കും വേണ്ടാത്ത എല്ലാത്തരക്കാരെയും സ്വീകരിച്ചു ശുശ്രൂഷിക്കുന്ന ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഗാന്ധിഭവനിൽ വച്ചാണ് പണ്ട് വിതരണ ചടങ്ങ് നടത്തുന്നത്. അതുകൊണ്ട് തന്നെ ചെലവുകൾ ഒന്നും ഇല്ലാതെ ഫണ്ട് വിതരണം നടത്താനും കഴിയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍