മറുനാടൻ-മിർ ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന ഫലത്തിൽ 15 ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം പറഞ്ഞത് 110 പേർ; നറുക്കെടുപ്പിലൂടെ ആലപ്പുഴ കായലോരം റിസോർട്ടിൽ താമസിക്കാനുള്ള സമ്മാനം നേടിയത് ഈ അഞ്ച് പേർ; ഒറ്റ ഉത്തരം മാത്രം തെറ്റിച്ചത് 273 പേർ
ടീം മറുനാടൻ
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയാണ്. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒടുവിൽ 91 സീറ്റുകളിൽ വിജയിച്ചാണ് എൽഡിഎഫ് അധികാരത്തിൽ എത്തിയത്. തെരഞ്ഞെടുപ്പിന്റെ ആവേശം കൊഴിപ്പിക്കുന്നതായിരുന്നു മറുനാടൻ മലയാളിയും പ്രമുഖ ബിൽഡറുമായ മിർ റിയലറ്റേഴ്സും ചേർന്ന് തെരഞ്ഞെടുപ്പ് പ്രവചന മത്സരം സംഘടിപ്പിച്ചത്. ആവേശകരമായ പങ്കാളിത്തമായിരുന്നു മറുനാടൻ പ്രവചന മത്സരത്തിന് ഉണ്ടായിരുന്നത്. 15 ചോദ്യങ്ങൾ ഉന്നയിച്ചതിൽ എല്ലാ ഉത്തരവും ശരിയാക്കിയവരിൽ നിന്നും വിജയികളായ അഞ്ച് പേരെ തെരഞ്ഞെടുത്തു.
പ്രവചന മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം പറഞ്ഞ 110 പേരിൽ നിന്നുമാണ് നറുക്കെടുപ്പിലൂടെ അഞ്ച് പേരെ തിരഞ്ഞെടുത്തത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ പി എ ബിജു, ബാംഗ്ലൂരിൽ താമസമാക്കിയ കണ്ണൂർ സ്വദേശി ബിജോയ്, ദുബായിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി രാജീവ് ഭാസ്ക്കരൻ, ജിദ്ദയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ബാബു, കോട്ടയം ജില്ലക്കാരനായ മനോജ് തോമസ് എന്നിവരാണ് മറുനാടൻ - മിർ റിയലറ്റേഴ്സ് പ്രവചന മത്സരത്തിലെ വിജയികളായത്. വിജയികളായ ഇവർക്ക് ആലപ്പുഴയിലെ കായലോരം റിസോർട്ടിൽ ഒരു ദിവസം കുടുംബസമേതം സൗജന്യമായി താമസിക്കാനുള്ള അവസരം ലഭിക്കും.
വിജയികളായവർ
1- ബിജു പി എ
പാറക്കടവിൽ (ഹൗസ്)
മണങ്ങല്ലൂർ, കരുവന്മൂഴി പിഒ
എരുമേലി, കോട്ടയം
2- ബിജോയ് അനന്തോത്ത് കോയിറ്റി
മട്ടന്നൂർ, കണ്ണൂർ ജില്ല.
ജോലി സ്ഥലം: ബാംഗ്ലൂർ
3- രാജീവ് ഭാസ്കരൻ
തിരുവനന്തപുരം, പോത്തൻകോട്
ജോലി സ്ഥലം - ദുബായ്
4- ബാബു
കൊല്ലം
ജോലി സ്ഥലം: ഫിനാൻസ് സീനിയർ
യുസിഎ ഇൻഷുറൻസ്
ജിദ്ദ
5- മനോജ് തോമസ്
കോട്ടയം
ജോലിസ്ഥലം : ബഹ്റിൻ
ആരായിരിക്കും ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുക? എൽഡിഎഫോ അതോ യുഡിഎഫോ? അതോ അട്ടിമറിയിലൂടെ എൻഡിഎ തന്നെ അധികാരത്തിൽ എത്തുമോ? ബിജെപി അക്കൗണ്ട് തുറക്കുമോ? തുറന്നാൽ തന്നെ എത്ര സീറ്റ് പിടിക്കും? കുമ്മനവും രാജഗോപാലും ജയിക്കുമോ? തുടങ്ങിയ 15ഓളം ചോദ്യങ്ങളായിരുന്നു മറുനാടൻ മലയാളി വായനക്കാരോടായി പ്രവചന മത്സരത്തിൽ ഉന്നയിച്ചത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞ 110 പേരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ അഞ്ച് പേരെ തിരഞ്ഞെടുത്തത്. 25032 പേരാണ് മറുനാടൻ മലയാളി നടത്തിയ പ്രവചന മത്സരത്തിൽ പങ്കാളികളായത്. ഇതിൽ 273 പേർക്ക് ഒരു ഉത്തരം പിഴച്ചു.
സൗദി അറേബ്യയിലെ ജിദ്ദയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ബിജു പി എ പ്രവചന മത്സരത്തിൽ വിജയി ആയതിന്റെ സന്തോഷം മറുനാടൻ മലയാളിയുമായി പങ്കുവച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മണങ്ങല്ലൂർ എന്ന സ്ഥലമാണ് ബിജുവിന്റെ നാട്. പ്രവചന മത്സരത്തിൽ വിജയി ആയതോടെ ഭാര്യ ഷെഫ്നയ്ക്കും ഏകമകൻ ഏഴുവയസുകാരൻ ബേസിലുമൊപ്പം ബിജുവിന് ആലപ്പുഴയിലെ കായലോരം റിസോർട്ടിൽ താമസിക്കാം. ഈ അവസരം തീർച്ചയായും ഉപയോഗിക്കുമെന്ന് ബിജു വ്യക്തമാക്കുകയും ചെയ്തു.
സമ്മാനത്തിന് അർഹരായവരിൽ ഒരാളായ ബിജോയിയും മറുനാടന്‍ നന്ദി അറിയിച്ചു. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ബിജോയ് മാദ്ധ്യമപ്രവർത്തകൻ കൂടിയാണ്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശിയായി അദ്ദേഹം കഴിഞ്ഞ വർഷം വരെ റോയിട്ടേഴ്സിലെ ബിസിനസ് ജേണലിസ്റ്റായിരുന്നു. ഇപ്പോൾ കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ആൽഫ സ്ട്രീറ്റ് ഫിനാൻഷ്യൻ മീഡിയ സ്റ്റാർട്ട് അപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അദ്ധ്യാപികയായ ഭാര്യ സമുജയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ആലപ്പുഴയിലെ കായലോരം റിസോർട്ടിൽ എത്തുമെന്ന് ബിജോയിയും മറുനാടനോട് വ്യക്തമാക്കി.
ദുബായിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ രാജീവ് ഭാസ്ക്കറും പ്രവചന മത്സരത്തിൽ വിജയി ആയതിന്റെ സന്തോഷത്തിലാണ്. നാട്ടിലെത്തുന്ന വേളയിൽ കുടുംബസമേതം മിർ റിസോർട്ടിൽ ചെലവിടാൻ ശ്രമിക്കുമെന്നാണ് രാജീവ് വ്യക്തമാക്കിയത്. മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങളിലെ വായന തന്നെയാണ് ശരിയായ ഉത്തരത്തിലേക്ക് എത്താൻ സഹായിച്ചതെന്നും രാജിവ് വ്യക്തമാക്കി.
20 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന കൊല്ലം സ്വദേശി ബാബുവും മറുനാടൻ - മിർ പ്രവചന മത്സരത്തിലെ വിജയി ആയതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ നാല് വർഷമായി ജിദ്ദയിലെ ഫിനാൻസ് ഓഫീസറായി ജോലി ചെയ്യുന്ന അദ്ദേഹ് മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തോടൊപ്പം റിസോർട്ട് സന്ദർശിക്കാനാണ് ഉദ്ദേശിക്കുന്നത്. കോട്ടയം ജില്ലയിൽ നിന്നും ബഹ്റിനിലെത്തി ജോലി ചെയ്യുന്ന മനോജ് തോമസ് എന്നയാളാണ് പ്രവചന മത്സരത്തിലെ വിജയിയായ അഞ്ചാമൻ.
മെയ് 11 മുതലാണ് മറുനാടൻ മലയാളി- മിർ ഗ്രൂപ്പുമായി ചേർന്ന് നടത്തുന്ന പ്രവചന മത്സരത്തിന് തുടക്കമായത്. 18ാം തീയതി അർദ്ധരാത്രി വരെയാണ് പ്രവചനം നടത്താൻ അവസരം ഒരുക്കിയിരുന്നത്. വിജയികളായവർക്ക് കായലോരം റിസോർട്ടിൽ കുടുംബ സമേതം താമസിക്കാൻ എപ്പോഴാണ് അവസരം ലഭിക്കുക എന്ന വിവരം ഇമെയ്ൽ വഴി അറിയിക്കുന്നതാണ്. ആലപ്പുഴയിലെ പുന്നമട കായലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഫോർ സ്റ്റാർ റിസോർട്ടാണ് മിർ ഗ്രൂപ്പിന്റെ കായലോരം. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കായലോരം. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.
എന്നാൽ സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. ഹോട്ടലുകളും റിസോർട്ടുകളും വിജയകരമാക്കുകയാണ് മിർ ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ ലക്ഷ്യം. മിർ ഹോട്ടൽസിന്റെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് ആലപ്പുഴയിലെ കായലോരം ഹെരിറ്റേജ് റിസോർട്ട്.
റിസോർട്ടുകൾ കൂടാതെ ഹോംസ്റ്റേ മേഖലയിലും മിർ ഹോട്ടൽസ് സജീവമാണ്. ഹോംസ്റ്റേ സംരംഭകർക്ക് മാനേജ്മെന്റിനും മാർക്കറ്റിങ്ങിനുമുള്ള പിന്തുണ നൽകുന്നതിനായി പ്രത്യേകം ഹോം സ്റ്റേ ഡിവിഷനും മിർറിനുണ്ട്. കേരളത്തിലെ മികച്ച പല ഹോം സ്റ്റേകളും ഇതിനു വേണ്ടി ഇതിനകം മിർ ഹോട്ടൽസുമായി കരാറൊപ്പുവച്ചിട്ടുണ്ട്. ഇതിനുപുറമെ ഇൻബോണ്ട്, ഔട്ട്ബോണ്ട് ടൂർ പാക്കേജുകൾ നൽകുന്നതിനുവേണ്ടിയുള്ള പ്രത്യേക ടൂർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ബിൽഡറുമാരിൽ ഒന്നു കൂടിയാണ് മിർ റിയലറ്റേഴ്സ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി മിർ റിയലറ്റേഴ്സിന്റെ ഫ്ലാറ്റ് പ്രൊജക്ടുകളുണ്ട്. ടൂറിസം, ഹോട്ടൽസ് ആൻഡ് റിസോർട്സ്, അടിസ്ഥാന സൗകര്യം, ലൈഫ് സയൻസ്, എനർജി സൊലൂഷൻസ്, അന്താരാഷ്ട്ര വ്യാപാരം, വിദ്യാഭ്യാസം എന്നിവയാണ് മിർ ഗ്രൂപ്പിന്റെ മറ്റു പ്രവർത്തന മേഖലകൾ. കൊച്ചിയാണ് മിർ ഗ്രൂപ്പിന്റെ ആസ്ഥാനമെങ്കിലും ലൈഫ് സയൻസ്, എനർജി സൊലൂഷൻസ് വിഭാഗങ്ങൾ ബാംഗ്ലൂരിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ശ്രീലങ്ക, റഷ്യ എന്നീ രാജ്യങ്ങളിലും ഗ്രൂപ്പിന് ഓഫീസുകളുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍