മദ്രസാ പീഡനങ്ങൾക്കെതിരെ തുറന്നെഴുതി മൗലികാവാദികളുടെ കണ്ണിൽ കരടായ വി പി റജീന; ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചതിന്റെ പേരിൽ സംഘപരിവാർ പ്രതിഷേധം നേരിടേണ്ട വന്ന ദീപാ നിശാന്ത്; സോഷ്യൽ മീഡിയയിലെ സജീവ ഇടപെടൽ നടത്തുന്ന രണ്ട് സ്ത്രീ സാന്നിധ്യങ്ങളിൽ നിങ്ങളുടെ വോട്ട് ആർക്ക് ?
തിരുവനന്തപുരം: ഇന്നത്തെ കാലത്തിന്റെ വാർത്താതാരം സോഷ്യൽ മീഡിയ ആണ്. മലയാളികളെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ എന്നാൽ ഫേസ്ബുക്കും ട്വിറ്ററും വാട്സ് ആപ്പുമാണ്. ഇതിൽ തന്നെ ഫേസ്ബുക്കിലൂടെയാണ് സംവാദങ്ങളെല്ലാം നടക്കുന്നത്. വിവാദങ്ങളും വരുന്നത് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ്. ഇങ്ങനെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ദേശീയ മാദ്ധ്യമങ്ങളിൽ പോലും സാന്നിധ്യമായ രണ്ട് സ്ത്രീകളെയാണ് മറുനാടൻ മലയാളി സോഷ്യൽ മീഡിയ വിഭാഗത്തിലെ സജീവ സാന്നിധ്യത്തിനുള്ള അഞ്ച് ഫൈനൽ ലിസ്റ്റിൽ രണ്ടിടത്തായി ഇടംപിടിച്ചത്. ഇവരെ കൂടാതെ ഫേസ്ബുക്ക് ഗ്രൂപ്പുകളായ റൈറ്റ് തിങ്കേഴ്സ്, ഫ്രീ തിങ്കേഴ്സ്, കൃഷി ഭൂമി എന്നീ ഗ്രൂപ്പുകളും സോഷ്യൽ മീഡിയ വിഭാഗത്തിൽ മറുനാടൻ നൽകുന്ന പുരസ്ക്കാര പട്ടികയിൽ ഇടംപിടിച്ചു.
മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിക്കുന്നത് കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ വിഭാഗത്തിൽ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് മറുനാടൻ ഇടപെടൽ നടത്തുന്നത്. മറുനാടൻ പുരസ്ക്കാരത്തിനുള്ള വോട്ടിങ് ആരംഭിച്ചപ്പോൾ ഈ വിഭാഗത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിൽ തന്നെ സോഷ്യൽ മീഡിയയിലെ വനിതാ സാന്നിധ്യങ്ങളാണ് വിപി റെജീനയ്ക്കും ദീപാ നിശാന്തിനും നിരവധി പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഈമാസം 31 വരെ സോഷ്യൽ മീഡിയ വിഭാഗത്തിലെ ഫൈനൽ ലിസ്റ്റിലേക്ക് വോട്ടു രേഖപ്പെടുത്താം. വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങൾ എന്ന നിലയിൽ വായനക്കാർക്ക് ഇവരെ പരിചയമുണ്ടാകും. അതുകൊണ്ട് ഈ രണ്ട് പേരെ ഉൾപ്പെടുത്തി നൽകുന്ന വാർത്തയ്ക്ക് പുറമേ മറ്റ് മൂന്ന് ഫൈനലിസുറ്റുകളെ കുറിച്ച് പ്രത്യേകം വാർത്തയും മറുനാടൻ പ്രസിദ്ധീകരിക്കുന്നതാണ്.
ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വി പി റെജീനയ്ക്കും ദീപാ നിശാന്തും വോട്ട് ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.
മദ്രസാ പീഡനങ്ങൾക്കെതിരെ തുറന്നെഴുതി മൗലികാവാദികളുടെ കണ്ണിൽ കരടായ വി പി റജീന
കുട്ടികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് കേരളം സജീവമായി ചർച്ച ചെയ്യുന്ന വേളയിലാണ് മാദ്ധ്യമം ദിനപത്രത്തിലെ മാദ്ധ്യമപ്രവർത്തകയായ വി പി റജീന ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടത്. തന്റെ മദ്രാസാനുഭവങ്ങളെ കുറിച്ചായിരുന്നു റജീനയുടെ ഫേസ്ബുക്ക് പോസ്റ്റ്. മദ്രസയിലെ ഉസ്താദുമാർ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ കുരുന്നുകളെ പീഡിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ഫേസ്ബുക്കിൽ റജിന തുറന്നു പറഞ്ഞത്. എന്നാൽ, ഈ തുറന്നുപറച്ചിൽ പലർക്കും ദഹിച്ചില്ല. പ്രത്യേകിച്ചു തീവ്രമായി മതത്തെ സ്നേഹിച്ചിരുന്നവർ. ഇവർ റജീനയെ ഫേസ്ബുക്കിലൂടെ തന്നെ തെറിപറഞ്ഞ് അധിക്ഷേപിച്ചു.
ഇത് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായി. അസഹിഷ്ണുതാ വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു ചർച്ച. ഞെടിയിടയിൽ വിഷയം ദേശീയ - അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മദ്രസകളിൽ നടക്കുന്ന പീഡനങ്ങളെ കുറിച്ചും ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയായി. സംഘപരിവാർ അസഹിഷ്ണുത പോലെ തന്നെ മുസ്ലിംപൗരോഹിത്യത്തിന്റെ അസഹിഷ്ണുതയും ചർച്ചയായി. കാന്തപുരത്തെ പോലുള്ള ഉസ്താദുമാർ വിഷയത്തിൽ റജീനയ്ക്ക് എതിരായ നിലപാടെടുത്തു. വിമർശനങ്ങൾ കൊഴുക്കുമ്പോഴും തന്റെ നിലപാടിൽ ഉറച്ചു നിന്നും അവർ. മുസ്ലിം പൗരോഹിത്യം സ്ത്രീയെ കണക്കാക്കുന്നത് വെറും ശരീരമായാണെന്ന് അവർ പറഞ്ഞു. ഇതോടെ ഇസ്സാമിലെ സ്ത്രീയുടെ പങ്കിനെ കുറിച്ചും ചർച്ചയായി.
സോഷ്യൽ മീഡിയയിലൂടെ കർശനമായ വിമർശനം നേരിടേണ്ടി വന്നെങ്കിലും റെജീന ഉയർത്തിയ വിഷയം സർക്കാറുകളുടെയും കണ്ണു തുറപ്പിച്ചു. മദ്രസകളിലെ പീഡനങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഓൾ ഇന്ത്യാ മുസ്ലിം പെഴ്സണൽ ലോ ബോർഡ് നടപടികൾ കൈക്കൊണ്ടു. സൈബർ ലോകത്ത് സജീവ ഇടപെടൽ നടത്തി ഒരു ഭരണകൂടത്തിനെ കൊണ്ട് നടപടി എടുവിപ്പിക്കാൻ സാധിച്ചു എന്നതാണ് വി പി റജീന നടത്തിയ ഇടപെടലിന്റെ ശക്തി. അതുകൊണ്ട് കൂടിയാണ് ഇവരെ മറുനാടൻ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിനുള്ള പുരസ്ക്കാര പട്ടികയിൽ ഉൾപ്പെടുത്തിയതും.
പത്ത് വർഷമായി മാദ്ധ്യമ മേഖലയിൽ ജോലി ചെയ്യുന്ന റജീന സ്വന്തം നിലപാടുകളാൽ മതത്തിനകത്തെ ജീർണതകൾ ചൂണ്ടിക്കാട്ടാനും മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാനുമുള്ള പോരാട്ടങ്ങൾ നടത്തി വരികയായിരുന്നു. മൂന്നര വർഷക്കാലം ആരാമം മാഗസിനിലായിരുന്നു. ഇപ്പോൾ കഴിഞ്ഞ ഏഴു വർഷക്കാലമായി മാദ്ധ്യമം ദിനപത്രത്തിൽ ജോലി ചെയ്തു വരികയാണ് റജീന. കോഴിക്കോട് സ്വദേശിയായ റജീനയ്ക്ക് ഞെളിയം പറമ്പിനെ കുറിച്ച് എഴുതിയ പരമ്പരക്ക് രണ്ട് ദേശീയ അവാർഡുകളും മെഡിക്കൽ കോളേജിലും പരിസരത്തുമുള്ള മാലിന്യ പ്രശ്നങ്ങളും പ്രതിപാദിച്ചെഴുതിയ ലേഖനത്തിന് കേരളീയത്തിന്റെ ഫെലോഷിപ്പും ഇക്കാലയളവിൽ തേടിയെത്തി. പരിസ്ഥിതിയും മനുഷ്യാവകാശ പ്രശ്നങ്ങളിലുമായി നിരവധി പഠനപരമ്പരകൾ റജീന എഴുതിയിട്ടുണ്ട്. മാദ്ധ്യമത്തിലെ തന്നെ മാദ്ധ്യമപ്രവർത്തകൻ കെ എ സെയ്ഫുദ്ദീനാണ് ഭർത്താവ്.
ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് സംഘപരിവാറിന്റെ കണ്ണിൽ കരടായ ദീപാ നിശാന്ത്
എന്ത് തിന്നണം എന്നതിൽ ഭരണകൂടം ഇടപെടുന്നതിൽ പ്രതിഷേധിച്ചാണ് കേരളത്തിൽ അങ്ങോളമിങ്ങോളും പ്രതിഷേധങ്ങൾ നടന്ന സമയത്താണ് ദീപാ നിശാന്ത് വാർത്തകളിൽ ഇടംപിടിച്ചത്. തൃശ്ശൂർ കേരള വർമ്മ കോളേജിൽ ഒരു പറ്റം വിദ്യാർത്ഥികൾ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചു രംഗത്തുവന്ന ദീപാ നിശാന്ത് ഇതിന്റെ പേരിൽ സംഘപരിവാർ ശക്തികളുടെ കണ്ണിലെ കരടായി. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കൊച്ചിൻ ദേവസ്വം ബോർഡ് അദ്ധ്യാപികയായ ദീപാ നിശാന്തിനെ വിളിച്ചു വരുത്തി വിശദീകരണം തേടുകയമുണ്ടായി. തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ദീപാ നിശാന്ത് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.
ബീഫ് ഫെസ്റ്റ് വിഷയത്തിൽ മാത്രമല്ല ദീപാ നിശാന്തിന്റെ ഇടപെടൽ, സോഷ്യൽ മീഡിയയിലൂടെ ഹൃദ്യമായ അനുഭവക്കുറിപ്പുകളും ദീപാ നിശാന്ത് പങ്കുവച്ചിരുന്നു. കേരള വർമ്മ കാമ്പസിലെ അദ്ധ്യാപകരിൽ വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും ജനകീയ പരിവേഷവും ഇവർക്കാണ്. ഫാറൂഖ് കോളേജിൽ ഇരിക്കൽ സമരം നടന്നപ്പോൾ അതിനെ അനുകൂലിച്ചുകൊണ്ടും ഫേസ്ബുക്കിലൂടെ ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. രാമചന്ദ്രൻ എന്ന സഹപാഠിയുടെ അനുഭവം പങ്കുവച്ചുകൊണ്ടാണ് ദീപാ നിശാന്ത് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
സാധാരണ ഗതിയിൽ പഠിപ്പിക്കൽ എന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യാത്ത അദ്ധ്യാപർക്കിടയിലാണ് ദീപാ നിശാന്തും ശ്രദ്ധേയായത്. തന്റെ നിലപാടുകൾ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ദീപാ നിശാന്ത് സർഗ്ഗാത്മക രംഗത്തും സജീവ സാന്നിധ്യമാണ്. പുസ്തകങ്ങൾ എഴുതിയിട്ടുള്ള ദീപാ നിശാന്ത്. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ.. എന്ന പുസ്കതം അടുത്തിടെയാണ് പ്രകാശനം ചെയ്തത്. ലിംഗ സമത്വ വാദങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ദീപാ നിശാന്ത് കാമ്പസിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചർ കൂടിയാണ്.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിത്വങ്ങൾ എന്ന വിധത്തിലാണ് ദീപാ നിശാന്തും മറുനാടൻ പുരസ്ക്കാരത്തിന്റെ അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്