Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമൂഹം വിലക്കിയ ബന്ധം വീണ്ടും തുടർന്നു; അവിഹിത ബന്ധത്തെ തുടർന്ന് പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച കമിതാക്കൾ ജീവനൊടുക്കി; രജനീകാന്തും കാമുകിയും ലോകത്തോട് വിടപറഞ്ഞത് മരണാനന്തര ചടങ്ങിന് ഈ തുക പോക്കറ്റിൽ കരുതിവെച്ച്

സമൂഹം വിലക്കിയ ബന്ധം വീണ്ടും തുടർന്നു; അവിഹിത ബന്ധത്തെ തുടർന്ന് പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച കമിതാക്കൾ ജീവനൊടുക്കി; രജനീകാന്തും കാമുകിയും ലോകത്തോട് വിടപറഞ്ഞത് മരണാനന്തര ചടങ്ങിന് ഈ തുക പോക്കറ്റിൽ കരുതിവെച്ച്

ആലത്തൂർ: സമൂഹം വിലക്കിയ അവിഹിത ബന്ധം രണ്ട് ജീവനെടുത്തു. കുത്തന്നൂർ മലഞ്ചിറ്റി പരേതനായ കൃഷ്ണന്റെ മകൾ ഓമന(51), സമീപവാസി കോതരാംപറ്റ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ രജനീകാന്ത് (39) എന്നിവരാണ് മരിച്ചത്. ഇരുവരു തൂങ്ങിമരിക്കുകയായിരുന്നു. ഓമനയുടെ വീടിന്റെ മേൽക്കൂരയിൽ കർട്ടൻ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഓമന അവിവാഹിതയാണ്. രജനീകാന്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മിക്ക ദിവസങ്ങളിലും ഇയാൾ സ്വന്തം വീട്ടിൽ എത്താറില്ലായിരുന്നു. ഇവരുടെ അവിഹിത ബന്ധത്തെ തുടർന്ന് രജനീകാന്തിന്റെ ഭാര്യ രണ്ടാഴ്ച മുമ്പ് കുഴൽമന്ദം പൊലീസിൽ നൽകിയ പരാതിയിൽ ഇരുവരെയും സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത് നൽകി വിട്ടയച്ചിരുന്നു.

ശനിയാഴ്ച രാത്രി ഓമനയുടെ വീട്ടിലെത്തിയ രജനീകാന്ത് സുഹൃത്തിനെ വിളിച്ച് ഞായറാഴ്ച രാവിലെ വന്ന് തന്നെ വിളിക്കണമെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് സുഹൃത്ത് രാവിലെ വന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.കുഴൽമന്ദം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. രജനീകാന്തിന്റെ പോക്കറ്റിൽ നിന്ന് 50,000 രൂപയും മരണാനന്തര ചടങ്ങിന് ഈ തുക ഉപയോഗിക്കണമെന്നെഴുതിയ കുറിപ്പും കണ്ടെടുത്തു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP