ഉന്നതനിലയിലുള്ള ആൺമക്കൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ആങ്ങളമാരെ പേടിച്ചു മകളും കൈയൊഴിഞ്ഞു; ആരോരും തുണയില്ലാതെ ഗാന്ധിഭവനിൽ അഭയം നേടിയ വാഴൂർ മുൻ എംഎൽഎ ഒടുവിൽ ജീവിതത്തോടു വിടചൊല്ലി; കടയണിക്കാടു പുരുഷോത്തമൻ പിള്ളയ്ക്കു കണ്ണീരോടെ യാത്രാമൊഴി
മറുനാടൻ മലയാളി ബ്യൂറോ
പത്തനാപുരം: മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ആരും തുണയില്ലാതെ ഒടുവിൽ പത്തനാപുരം ഗാന്ധിഭവനിൽ എത്തിയ വാഴൂർ മുൻ എംഎൽഎ കടയണിക്കാടു പുരുഷോത്തമൻ അന്തരിച്ചു. ഉത്രാടദിനമായ ചൊവ്വാഴ്ച ഗാന്ധിഭവനിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഉന്നതനിലയിൽ ഉണ്ടായിരുന്ന ആൺമക്കൾ വീട്ടിൽ നിന്ന് ഇറക്കിവിടുകയും ആങ്ങളമാരെ പേടിച്ച് മകൾ കൈയൊഴിയുകയും ചെയ്തതോടെയാണു പുരുഷോത്തമൻ പിള്ള വാർധക്യത്തിൽ ഒറ്റപ്പെടലിന്റെ തുരുത്തിലെത്തിയത്. മക്കൾ ഉപേക്ഷിച്ച നിലയിൽ പലയിടങ്ങളിൽ കറങ്ങി നടക്കുന്നതു കണ്ട് സിപിഐയുടെ പ്രാദേശിക നേതാക്കളാണ് അവരുടെ പഴയ എംഎൽഎയെ പുരുഷോത്തമൻ പിള്ളയെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചത്. ജീവിതകാലത്ത് ഉപേക്ഷിച്ച മക്കൾ അന്ത്യസമയത്ത് എത്തിയിരുന്നെങ്കിലും മൃതദേഹം കൊണ്ടുപോകുമോ അതോ ഗാന്ധിഭവനിൽ തന്നെ ഭൗതികശരീരം ഉപേക്ഷിച്ചു പോകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ദിവസങ്ങൾക്ക് മുമ്പാണ് പത്തനാപുരം ഗാന്ധിഭവനെന്ന സ്നേഹ വീടിനെ കണ്ണീരിലാക്കി സോണി ബി തെങ്ങമത്തിന്റെ മരണവാർത്തയെത്തിയത്. ആദർശ ധീരനായ തെങ്ങമം ബാലകൃഷ്ണനെന്ന മുൻ എംഎൽഎയുടെ മകന് അവസാന നാളുകളിൽ താങ്ങും തണലുമായി ഗാന്ധി ഭവൻ. സോണി ബി തെങ്ങമത്തിന്റെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് പരിചരണത്തിനായി മുൻ സിപിഐ നേതാവിനെ പത്താനപുരത്ത് എത്തിയത്. ഭാര്യയുടെ സാന്നിധ്യത്തിൽ പരിചരണങ്ങൾ തുടരുന്നതിനിടെ രോഗം കലശലായി. അങ്ങനെ എഐവൈഎഫിന്റെ അഖിലേന്ത്യാ പ്രസിഡന്റ് പദവി വരെ എത്തിയ സോണി ഓർമ്മയായി.
ഇതിൽ നിന്നും വിഭിന്നമായിരുന്നു സിപിഐ നേതാവായ വാഴൂർ മുൻ എംഎൽഎ അഡ്വ. കടയണിക്കാട് പുരുഷോത്തമൻ പിള്ളയുടെ കഥ. വാർദ്ധക്യകാലത്ത് ആരും തിരിഞ്ഞു നോക്കാനില്ലാത്ത മുൻ എംഎൽഎ. അതായിരുന്നു കടയണിക്കാട് പുരുഷോത്തമൻ പിള്ള.
സിപിഐ പ്രവർത്തകർ ഗാന്ധിഭവനിൽ എത്തിച്ചപ്പോൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണെന്നും പോകാൻ മറ്റിടങ്ങൾ ഒന്നുമില്ലെന്നുമാണ് പിള്ള പറഞ്ഞത്. രണ്ട് ആൺമക്കളും മകളുമാണ് പുരുഷോത്തമൻ പിള്ളയ്ക്ക്. പിതാവ് ഇവിടെയുണ്ടെന്നും വന്നാൽ കൊണ്ടുപോകാമെന്നും ഗാന്ധിഭവനിൽ നിന്ന് പലതവണ വിളിച്ചു പറഞ്ഞിട്ടും മക്കൾ എത്തിയില്ല. തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റെ കെ പി ജയചന്ദ്രനാണ് ഒരു മകൻ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പോലുള്ള രാഷ്ട്രീയ ശിഷ്യരും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.
എൺപത്തിയേഴ് വയസുണ്ടായിരുന്നു. ഓർമ്മക്കുറവും അലട്ടിയിരുന്നു. സംസാരിക്കാൻ പോലുമാവാത്ത വിധം അവശനുമായി. കടുത്ത രോഗങ്ങളോട് മല്ലിടുന്ന ഇദ്ദേഹത്തെ ഗാന്ധിഭവൻ പ്രവർത്തകർ ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് മാറിമാറി കൊണ്ടുപോയിരുന്നു. ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗാന്ധിഭവൻ പ്രവർത്തകർ ഇക്കാര്യം പലതവണ ആൺമക്കളെ വിളിച്ചു പറഞ്ഞിരുന്നു. മക്കളെ അന്വേഷിച്ച് പത്രത്തിൽ പരസ്യംവരെ കൊടുത്തു. എന്നിട്ടും പ്രതികരണമൊന്നുമുണ്ടായില്ല.
മകളും ഭർത്താവും ഒരുതവണ വന്നു കണ്ടിരുന്നു. എന്നാൽ തന്നോടൊപ്പം അച്ഛനെ താമസിപ്പിച്ചാൽ പ്രശ്നമുണ്ടാക്കുമെന്നാണ് സഹോദരന്മാരുടെ ഭീഷണിയെന്ന് ഇവർ പറഞ്ഞിരുന്നു. മക്കളെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ച വിവരം അറിയിച്ച സിസ്റ്ററോട് തലസ്ഥാനത്തെ അഭിഭാഷക സംഘടനാ നേതാവായ മകൻ കെ പി ജയചന്ദ്രൻ മോശമായി സംസാരിച്ചതായി ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ മറുനാടനോട് പറഞ്ഞിരുന്നു. എംഎൽഎ പെൻഷൻ എടുക്കാൻ ഗാന്ധിഭവന് അദ്ദേഹം അനുമതി നൽകിയിരുന്നു. എന്നാൽ അത് സ്വീകരിക്കാതെയായിരുന്നു കടയണിക്കാട് പുരുഷോത്തമൻ പിള്ളയെ ഗാന്ധിഭവൻ പരിചരിച്ചത്.
അഞ്ച് വർഷം മുമ്പ് ഭാര്യ സുഭദ്രാമ്മ മരിച്ചതോടെ കെ.പി. പിള്ളയെന്ന സഖാവിന് കാലിടറുകയായിരുന്നു. എഐഎസ്എഫ് രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഇദ്ദേഹം റോസമ്മ പുന്നൂസിന്റെ ഡമ്മിയായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിളർന്നപ്പോൾ സിപിഐക്കൊപ്പം നിന്നു. 1967ൽ കേരള കോൺഗ്രസിലെ കെ. നാരായണക്കുറുപ്പിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ ഇദ്ദേഹം മൂന്ന് വർഷത്തിനുള്ളിൽ രണ്ട് മന്ത്രിസഭയുടെ കാലത്ത് നിയമസഭാംഗമായിരുന്നു. ഇ എം എസിനെ അട്ടിമറിച്ച് സിപിഐയും കോൺഗ്രസും കൈകോർത്ത് അച്യുതമേനോൻ മുഖ്യമന്ത്രി ആയതും ഈ കാലഘട്ടത്തിലാണ്. കോളജ് വിദ്യാഭ്യാസത്തിനായി ആലപ്പുഴയിലെത്തിയ കാലത്ത് വി എസ്. അച്യുതാനന്ദനുമായി ഉണ്ടായ സൗഹൃദവും ചർച്ചയായതാണ്. എറണാകുളത്തും തിരുവനന്തപുരത്തുമായി വക്കീൽപഠനം പൂർത്തീകരിച്ചതോടെ മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു.
1967ലും 1969 ലും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 32ാം വയസ്സിൽ നിയമസഭയിലത്തെി. പൊൻകുന്നം, കോട്ടയം കോടതികളിൽ അഭിഭാഷകനായും പ്രവർത്തിച്ചു. 2011ലെ തെരഞ്ഞെടുപ്പിലും പ്രചാരണരംഗത്ത് ഉണ്ടായിരുന്നു. മക്കളും ഉപേക്ഷിച്ചതോടെ ഒറ്റക്കായി. തുടർന്ന് പുരുഷോത്തമൻപിള്ളയെ കോട്ടയം ജില്ലയിലെ ആദ്യകാല സഹപ്രവർത്തകർ ചേർന്നാണ് ഗാന്ധിഭവനിൽ എത്തിച്ചത്. മക്കളെ കാണാൻ ഒരിക്കൽ പോയെങ്കിലും വീട്ടിൽ പ്രവേശിപ്പിക്കാത്തതിനാൽ മടങ്ങിയത്തെിയതാണെന്ന് ഗാന്ധിഭവൻ അധികൃതർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍