ക്യാമറാമാനും നടനുമായ എൻഎൽ ബാലകൃഷ്ണൻ അന്തരിച്ചു; ഓർമ്മയാകുന്നത് അടൂരിന്റേയും അരവിന്ദന്റേയും ജോൺ എബ്രഹാമിന്റേയും പ്രിയ സ്റ്റിൽ ഫോട്ടോഗ്രാഫർ; തടിയൻ രൂപവുമായി 160ഓളം സിനിമകളിലെ ചെറിയ വേഷങ്ങളെ അനുഗ്രഹീതമാക്കിയ കലാകാരൻ
തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും സിനിമാ നടനുമായ എൻഎൽ ബാലകൃഷ്ണൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു മരണം. 72 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം ഇപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽ പൊതു ദർശനത്തിന് വച്ചിരിക്കുകയാണ്.
സ്റ്റിൽ ഫോട്ടോഗ്രാഫറായി സിനിമാരംഗത്തെത്തി നടനായി പേരെടുത്ത വ്യക്തിയാണ് എൻ.എൽ. ബാലകൃഷ്ണൻ. ശരീരത്തിന്റെ വലിപ്പത്തിലൂടെ സിനിമയിൽ ശ്രദ്ധേയനായി. സൗഹൃദങ്ങളുടെ പിൻബലത്തിൽ സിനിമാക്കാരുടെ ബാലണ്ണനായി ബാലകൃഷ്ണൻ മാറി. ക്യാമറയോടുള്ള കമ്പം തന്നെയാണ് സിനിമയിലേക്ക് അടുപ്പിച്ചത്. അടൂർ ഗോപാലകൃഷ്ണൻ, ജി അരവിന്ദൻ തുടങ്ങിയ പ്രമുഖരുടെ പ്രിയ ക്യാമറാമാനായിരുന്നു അദ്ദേഹം. സൗഹൃദങ്ങളുടെ കരുത്ത് തടിയൻ ശരീരമുള്ള ബാലകൃഷ്ണനെ വെള്ളിത്തിരയിലെ പ്രിയങ്കരനാക്കി.
കടുത്ത പ്രമേഹമായിരുന്നു ബാലകൃഷ്ണനെ അലട്ടിയിരുന്നത്. കാലിലെ മുറിവുകൾ ഉണങ്ങിയില്ല. ഇതിനിടെയിൽ ക്യാൻസർ രോഗവും സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിൽസ ഏൽക്കാതെ വന്നപ്പോഴാണ് മെഡിക്കൽ കോളേജിൽ ചികിൽസയ്ക്ക് എത്തുന്നത്. ഡോക്ടർമാരുടെ സ്നേഹപൂർവ്വമായ ഉപദേശത്തെ തുടർന്ന് തടികുറയ്ക്കാനായി ഭക്ഷണം കുറച്ചു. 145 കിലോ ഭാരമുണ്ടായിരുന്നത് കുറച്ച് 120 കിലോ വരെയാക്കി. മദ്യപാനവും വേണ്ടെന്ന് വച്ചു. പക്ഷേ രോഗം കുറയ്ക്കാൻ ഇതൊന്നും മതിയായിരുന്നില്ല. ഒടുവിൽ ആരോടും പരിഭവവും പരാതിയും പറയാതെ മരണത്തിന് കീഴടങ്ങി.
നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ എന്ന എൻ എൽ ബാലകൃഷ്!ണൻ 1943ന് തിരുവനന്തപുരം പൗഡിക്കോണത്താണ് ജനിച്ചത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് പെയ്ന്റിംഗിൽ ഡിപ്ലോമ നേടി. കേരള കൗമുദിയിൽ ഫോട്ടോ ജേർണലിസ്റ്റായിരുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫറായിട്ടാണ് സിനിമയിലെത്തുന്നത്. ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ തുടങ്ങിയ പ്രമുഖരുടെയടക്കം നൂറ്റിയെഴുപതോളം ചിത്രങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. നടനായി പേരെടുക്കുമ്പോഴും എൻഎൽ ബാലകൃഷ്ണന്റെ പ്രണയം എന്നും ക്യാമറയോടായിരുന്നു.
രാജീവ് അഞ്ചലിന്റെ അമ്മാനം കിളി എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവായത്. ഓർക്കാപ്പുറത്ത്, ജോക്കർ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, പട്ടണപ്രവേശം തുടങ്ങിയവയാണ് നടനെന്ന നിലയിൽ എൻ എൽ ബാലകൃഷ്ണന്റെ പ്രധാനപ്പെട്ട ചിത്രങ്ങൾ. എൻ എൽ ബാലകൃഷ്ണൻ 162 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 2013ൽ ഇറങ്ങിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസാണ് അവസാനം അഭിനയിച്ച ചിത്രം. ബ്ലാക് ആൻഡ് വൈറ്റ് എന്ന പേരിൽ ഒരു പുസ്തകവും എൻ എൽ ബാലകൃഷ്ണൻ രചിച്ചിട്ടുണ്ട്. 2012ൽ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രപ്രതിഭാ അവാർഡും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാർക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
എൻ എൽ ബാലകൃഷ്ണന്റെ ഭക്ഷണ സ്നേഹവും മദ്യപാന ശീലവും സിനിമാവൃത്തങ്ങളിലെ സ്ഥിരം ചർച്ചയായിരുന്നു. എന്തും ബാലേട്ടനെന്ന ബാലകൃഷ്ണൻ വയറു നിറയെ കഴിക്കും. നല്ല മദ്യത്തോടും പ്രത്യേക സ്നേഹം. വിദേശ നിർമ്മിത മദ്യ കുപ്പികളുടെ അപൂർവ്വ കളക്ഷനുമുണ്ടായിരുന്നു. മോഹൻലാൽ അടക്കമുള്ള പ്രമുഖർ യാത്ര കഴിഞ്ഞെത്തുമ്പോൾ മുന്തിയ ഇനം മദ്യം ബാലകൃഷ്ണന് സമ്മാനമായി നൽകുക പതിവായിരുന്നു. മദ്യപാനികളുടെ അവകാശത്തിന് വേണ്ടിയും ശബ്ദമയുർത്തുക പതിവായിരുന്നു. ത്രിസ്റ്റാർ ബാറുകൾക്ക് നിരോധനമേർപ്പെടുത്താനുള്ള സർക്കാരിന്റെ മദ്യനയത്തേയും വിമർശിച്ചു. എന്നാൽ രോഗം കീഴടക്കിയതോടെ മദ്യപാനമെന്ന സ്വഭാവം എൻഎൽ ബാലകൃഷ്ണൻ ഒഴിവാക്കുകയും ചെയ്തു.
പത്താം ക്ലാസിൽ തോറ്റപ്പോൾ ഹിന്ദിസാറായ വലിയശാല സുകുമാരൻ നായരാണ് ചിത്രരചന പഠിക്കാൻ ബാലകൃഷ്ണനെ ഉപദേശിച്ചത്. അങ്ങനെ പാളയത്ത് അന്നത്തെ സ്കൂൾ ഓഫ് ആർട്സിലെത്തി. അവിടെ അടുത്തുള്ള മെട്രോ സ്റ്റുഡിയോയിൽ മാനേജർ തോമസ് ജോസഫിനെ പരിചയപ്പെട്ടതോടെ ഫോട്ടോഗ്രാഫിയും പഠിച്ചു. വീട്ടിൽത്തന്നെ കർട്ടനും മറ്റും ഉപയോഗിച്ച് ഡാർക്ക്റൂം സെറ്റ് ചെയ്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ പ്രോസസ് ചെയ്തെടുത്തു.അച്ഛൻ നാരായണൻ 350 രൂപയ്ക്ക് വാങ്ങിത്തന്ന 'യാഷികഡി' ക്യാമറയായിരുന്നു ആദ്യം കൈയിലെത്തിയത്. അമ്മയുടെ ചിതാഭസ്മത്തിന് മുന്നിൽ നിലവിളക്ക് കത്തിച്ചുവച്ചതിന്റെ ചിത്രമാണ് ആദ്യമായി ക്യാമറയിൽ ബാലകൃഷ്ണൻ ക്യാമറയിലേക്ക് പകരൻത്തിയത്.
അമ്മയുടെ മരണത്തോടെ അച്ഛൻ മറ്റൊരുവിവാഹം കഴിച്ചു. ഏകമകനായതിനാൽ ബാലകൃഷ്ണൻ ഒറ്റയ്ക്കായി. അമ്മാവന്റെ മകൾ നളിനിയാണ് കൂട്ടിനെത്തിയത്. സ്കൂൾ ഓഫ് ആർട്സിൽ പഠിക്കുമ്പോൾ തന്നെ കിള്ളിപ്പാലം രജിസ്ട്രാർ ഓഫീസിലെത്തി ഇരുവരും വിവാഹിതരായി ജീവിതം തുടങ്ങി. പഠനം കഴിഞ്ഞിറങ്ങിയപ്പോൾ മൺവിള ബോയ്സ് ടൗണിൽ അനാഥക്കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്ന ജോലി കിട്ടി. ദിവസം അഞ്ചുരൂപയായിരുന്നു ശമ്പളം. 'രൂപലേഖ സ്റ്റുഡിയോ' ഉടമ കെ.എൻ.പിള്ളയെ കണ്ടപ്പോൾ സിനിമയ്ക്ക് ഫോട്ടോയെടുക്കാൻ അവസരവും ഒരുങ്ങി.
ബാലകൃഷ്ണന്റെ താത്പര്യം മനസ്സിലാക്കി വെള്ളായണി കാർഷിക കോളേജിലെ 'കള്ളിച്ചെല്ലമ്മ'യുടെ ലൊക്കേഷനിലേക്ക് ക്ഷണിച്ചു. പിന്നീട് അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളുടെ ഫോട്ടോഗ്രാഫറായി. 'സ്വയംവര'ത്തിന്റെ പോസ്റ്റർ രചനയ്ക്കെത്തിയ ജി.അരവിന്ദനെ പരിചയപ്പെട്ടത് ആത്മബന്ധമായി വളർന്നു. അരവിന്ദന്റെ 11 സിനിമകളുടേയും ഫോട്ടോഗ്രാഫർ ബാലകൃഷ്ണനാണ്. ഇതിനിടെ പത്രപ്രവർത്തനത്തിലും ഇദ്ദേഹം ഒരുകൈ നോക്കി. 'കേരള കൗമുദി'യായിരുന്നു കർമരംഗം. എം.എസ്. മണിയുടെ സഹോദരൻ മധുവുമായുള്ള പരിചയമാണ് പത്രത്തിലെത്തിച്ചത്. എന്നാൽ അത് അധികം തുടരാനായില്ല. പിന്നീട് സിനിമയിൽ കൂടുതൽ സജീവമായി.
'നെല്ലി'ന്റെ ചിത്രീകരണത്തിനിടെ സംവിധായകൻ രാമു കാര്യാട്ട് റഷ്യൻ നിർമ്മിത 'ഫെഡ്4' ക്യാമറ ബാലകൃഷ്ണന് സമ്മാനിച്ചു. കുട്ടിക്കാലം മുതലേ തടി കൂടുതലാണ് ബാലകൃഷ്ണന്. അതാണ് താത്പര്യമില്ലാതിരുന്നിട്ടും ബാലകൃഷ്ണനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. ആദ്യ സിനിമയിൽ തന്നെ നായകവേഷം ലഭിച്ചെങ്കിലും പടം പെട്ടിയിലായിപ്പോയി. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത 'അമ്മാനം കിളി'യിൽ കൊക്കണാംപാണ്ടിയെന്നതായിരുന്നു കഥാപാത്രം. 1985ലാണ് ഷൂട്ട് ചെയ്തത്. പക്ഷേ, പടം പുറത്തിറങ്ങിയില്ല.
എങ്കിലും അഭിനയിക്കാനുള്ള അവസരങ്ങൾ പിന്നെയും തേടിയെത്തി. 150ഓളം സിനിമകളിലും നൂറോളം സീരിയലുകളിലും വേഷമിട്ടു. മോഹൻലാലുമായുള്ള സൗഹൃദവും സിനിമയിൽ ബാലണ്ണനെ സജീവമാക്കി. ഭാര്യ : നളിനിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ലക്ഷ്മി, ജയാബാലൻ, ജയകൃഷ്ണൻ എന്നിവരാണ് അവർ.
Stories you may Like
- പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ
- കത്ത് തിരുത്തിയത് ആര്? ഫെനി ബാലകൃഷ്ണന് പറയാനുള്ളത്
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍