Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യോഗ്യതാ പരീക്ഷ ഒരു മാർക്കിനു തോറ്റു; തോൽവിയിൽ മനംനൊന്ത് അദ്ധ്യാപിക ജീവനൊടുക്കി; കൊളവല്ലൂർ എൽ.പി.സ്‌കൂൾ അദ്ധ്യാപിക ശ്രീതു രാജിന്റെ ആത്മഹത്യയിൽ അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

യോഗ്യതാ പരീക്ഷ ഒരു മാർക്കിനു തോറ്റു; തോൽവിയിൽ മനംനൊന്ത് അദ്ധ്യാപിക ജീവനൊടുക്കി; കൊളവല്ലൂർ എൽ.പി.സ്‌കൂൾ അദ്ധ്യാപിക ശ്രീതു രാജിന്റെ ആത്മഹത്യയിൽ അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യോഗ്യതാ പരീക്ഷയായ കെ-ടെറ്റ്(കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഒരു മാർക്കിനു തോറ്റതിൽ മനംനൊന്ത് അദ്ധ്യാപിക ജീവനൊടുക്കി. കൊളവല്ലൂർ എൽ.പി.സ്‌കൂൾ അദ്ധ്യാപിക ശ്രീതു രാജ്( 23) ആണ് ആത്മഹത്യ ചെയ്തത്. ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട ശ്രീതുവിനു കെ-ടെറ്റ് പാസാകാൻ 82 മാർക്കാണു കിട്ടേണ്ടിയിരുന്നത്. എന്നാൽ, 81 മാർക്കേ ലഭിച്ചുള്ളൂ.

ഫലം അറിഞ്ഞതിന്റെ മനോവിഷമത്തിൽ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച അദ്ധ്യാപികയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവർഷം മുൻപു സർവീസിൽ പ്രവേശിച്ചെങ്കിലും ഈ പരീക്ഷ പാസാകാത്തതിനാൽ നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. അദ്ധ്യാപക ദമ്പതികളായ പാനൂരിലെ ടി.പി. രാജന്റെയും ഗീതയുടെയും മകളാണ്.

അദ്ധ്യാപകർക്കും അനധ്യാപകർക്കും കെ-ടെറ്റ് പാസാകാനുള്ള അവസാന സമയപരിധി അടുത്തവർഷം മാർച്ച് 31 ആണ്. അദ്ധ്യാപകർ, ക്ലർക്ക്, ടൈപ്പിസ്റ്റ്, അറ്റൻ്ഡർ, ഓഫീസ് അസിസ്റ്റൻഡ് എന്നിവർ ഈമാസം 31 നകം പാസാകണമെന്നായിരുന്നു നേരത്തേ സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ, 2017-18 വർഷത്തിൽ നിയമിതരായവർക്കും യോഗ്യത നേടേണ്ടതിനാൽ കാലവധി പിന്നീടു നീട്ടുകയായിരുന്നു.

നീതുവിന്റെ ആത്മഹത്യയെത്തുടർന്ന് അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏതു പരീക്ഷയും ജയിക്കാൻ 40 ശതമാനം മാർക്ക് മതിയെന്നിരിക്കെ നെറ്റ്, കെ-ടെറ്റ്, സെറ്റ് പരീക്ഷകൾക്ക് 60 ശതമാനം നിശ്ചയിച്ചിരിക്കുന്നതു പരീക്ഷാ നടത്തിപ്പുക്കാർക്കു സാമ്പത്തിക ലാഭമുണ്ടാക്കാനാണെന്നു കെ.പി.എസ്.ടി.എ. നേതാക്കൾ ആരോപിച്ചു.

അശാസ്ത്രീയവും കാഠിന്യമേറിയതുമായ കെ-ടെറ്റ് ഉദ്യോഗാർഥികൾക്കു കടുത്തമാനസിക സംഘർഷമുണ്ടാക്കുന്നുണ്ട്. പരീക്ഷയിൽ 40 ശതമാനം മാർക്ക് വാങ്ങുന്നവരെ വിജയിപ്പിക്കാൻ നടപടിയെടുക്കണമെന്നു കെ.പി.എസ്.ടി.എ. കണ്ണൂർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അദ്ധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷകൾ വിജയിച്ചവരെ വീണ്ടും ടെസ്റ്റുകൾക്കു വിധേയരാക്കുന്നത് അനൗചിത്യമാണെന്നാണു മുഴുവൻ അദ്ധ്യാപക സംഘടനകളുടെയും അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP