നാമമാത്രമായ പാർട്ടിയുടെ നേതാവായിട്ടും അഞ്ചു തവണ എംഎൽഎയായി; രാഷ്ട്രീയം പഠിച്ചത് കോൺഗ്രസിന്റെ കളരിയിൽ; മന്ത്രിയാകാൻ പണം ഒഴുക്കി കാത്തിരുന്ന കുവൈറ്റ് ചാണ്ടിയെ വെട്ടി സ്ഥാനം ഉറപ്പിച്ചു; 71-ാം വയസിൽ ലൈംഗിക ദാഹം തീർക്കാൻ പോയ ശശീന്ദ്രന് മുമ്പിൽ ഇനി രാഷ്ട്രീയ വനവാസം മാത്രം മാർഗം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഞാൻ ഗോവയിലാണ് സുന്ദരിക്കുട്ടി- എന്ന് ആരോടും പറഞ്ഞില്ലെന്നാണ് രാജി വയ്ക്കുമ്പോൾ എകെ ശശീന്ദ്രൻ ആവർത്തിക്കുന്നത്. ശരി തെറ്റുകൾ പരിശോധിക്കുന്നതിന് മുമ്പായി ധാർമികത ഉയർത്തണം. പാർട്ടിയും ഞാനും ഉയർത്തിയ രാഷ്ട്രീയ ധാർമികതയുണ്ട്. എന്റെ പേരിൽ പാർട്ടിയും പ്രവർത്തകരും വോട്ടർമാരും ലജ്ജിക്കേണ്ടി വരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നക്കുറിച്ചുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കേണ്ടതുണ്ട്. എൽഡിഎഫ് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്-രാജിയിൽ ശശീന്ദ്രന്റെ പ്രതികരണമായിരുന്നു ഇത്. തീർത്തും ധാർമികത തന്നെയാണ് കേരള രാഷ്ട്രീയത്തിലെ മാന്യസാന്നിധ്യമായി ശശീന്ദ്രനെ മൂ്ന്ന് പതിറ്റാണ്ട് നിറച്ചതും.
കോൺഗ്രസ് കളരിയിൽ നിന്ന് രാഷ്ട്രീയം അഭ്യസിച്ച് എകെ ആന്റണിയുടെ പിൻതലമുറക്കാരനാകാൻ തീരുമാനിച്ചുറപ്പിച്ച യുവാവ്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിച്ച് ആന്റണി കോൺഗ്രസ് വിട്ടപ്പോൾ കൂടി ഇറങ്ങിത്തിരിച്ച് യുവ നേതാവ്. കെ കരുണാകരനുമായി എല്ലാം പറഞ്ഞ് ഒത്തുതീർപ്പാക്കി ആന്റണി കോൺഗ്രസ് പാളയത്തിൽ തിരിച്ചെത്തിയപ്പോഴും കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലെ ആദർശവാദികൾ കോൺഗ്രസിലേക്ക് തിരിച്ചെത്തിയില്ല. അവർ കോൺഗ്രസ് എസായി തന്നെ തുടർന്നു. വർഷങ്ങൾക്കിപ്പുറം കോൺഗ്രസിൽ നിന്ന് രാജിവച്ച് എൻസിപിയുമായി ശരത് പാവാർ എത്തിയപ്പോൾ കോൺഗ്രസിലെ സോഷ്യലിസ്റ്റ് വാദികളായ പീതാംബരന്മാസ്റ്ററും ശശീന്ദ്രനുമെല്ലാം എൻസിപിക്കാരായി. അങ്ങനെ ആദർശത്തിൽ കടുകിട മാറാതെ രാഷ്ട്രീയവുമായി മുന്നോട്ട് പോയ നേതാവായിരുന്നു ശശീന്ദ്രൻ.
ഇടതുപക്ഷത്തിന് എന്നും പ്രധാനപ്പെട്ട നേതാവായിരുന്നു ശശീന്ദ്രൻ. സിപിഎമ്മിന് ഏറ്റവും ഇഷ്ടമുള്ള ഘടകകക്ഷി നേതാവ്. അതുകൊണ്ട് തന്നെ ഉറച്ച സീറ്റിൽ മത്സരിക്കാൻ എപ്പോഴും ശശീന്ദ്രന് കഴിഞ്ഞു. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. ഈ സമയത്തെല്ലാം വിജയമൊരുക്കിയത് സിപിഎമ്മിന്റെ പ്രത്യേക സ്നേഹം തന്നെയാണ്. എൻ സിപിയിലെ മുൻനിരക്കാരെല്ലാം തോൽക്കുമ്പോഴും നിയമസഭയിൽ സജീവമായി ശശീന്ദ്രൻ നിറഞ്ഞത് അങ്ങനെയാണ്. എ സി ഷണ്മുഖദാസായിരുന്നു രാഷ്ട്രീയ ഗുരു.
ഇത്തവണ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ ജയിച്ചെത്തിയ മുതിർന്ന എൻസിപി നേതാവ് ശശീന്ദ്രനായിരുന്നു. എന്നാൽ പണത്തിന്റെ കരുത്തിൽ മന്ത്രിയാകാൻ തോമസ് ചാണ്ടി കരുക്കൾ നീക്കി. പക്ഷേ അപ്പോഴും പിണറായിയുടെ മനസ്സ് ശശീന്ദ്രന് അനുകൂലമായിരുന്നു. മന്ത്രിയായി ശശീന്ദ്രൻ മതിയെന്ന് പിണറായി തുറന്നു പറഞ്ഞു. അങ്ങനെ മന്ത്രിയായി. അപ്പോഴും ജലവിഭവം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. മാത്യു ടി തോമസ് പൊലൊരു മുൻ ഗതാഗത മന്ത്രിയുണ്ടായിട്ടും പ്രധാന വകുപ്പ് ശശീന്ദ്രന് തന്നെ നൽകാൻ മുഖ്യമന്ത്രി തീരുമാനിച്ചു. അങ്ങനെ മാത്യു ടി തോമസ് ജലവിഭവ മന്ത്രിയായി. ശശീന്ദ്രന്റെ അഴിമതികറ പുരളത്താത്ത വ്യക്തിത്വവും സംശുദ്ധ വ്യക്തിത്വും തന്നെയായിരുന്നു ഇതിന് കാരണം.
ഒരു വർഷം തികയാത്ത പിണറായി മന്ത്രിസഭയിൽനിന്ന് ഇത് രണ്ടാമത്തെ മന്ത്രിയാണ് ആരോപണ വിധേയനായി രാജിവച്ചു പുറത്തുപോകുന്നത്. ഇ.പി. ജയരാജൻ ബന്ധുത്വ നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് രാജിവച്ചൊഴിയുന്നത്. എന്നാൽ എ.കെ. ശശീന്ദ്രന്റെ കാര്യത്തിൽ ഒരുപാടു വ്യത്യാസങ്ങളുണ്ട്. 71-ാം വയസിൽ ലൈംഗിക ആരോപണത്തെത്തുടർന്ന് ഒരു മന്ത്രി രാജിവച്ച് ഒഴിയുന്നത് കേരളത്തിന്റെ ചരിത്രത്തിൽതന്നെ ആദ്യത്തെ സംഭവമാണ്. ഗോവയിൽ താൻ പോയിട്ടുണ്ടെന്നും എന്നാൽ ഈ സംഭാഷണം നടത്തിയിട്ടില്ലെന്നും ശശീന്ദ്രൻ പറയുന്നു. ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിത്തിൽ കാര്യമായ ആരോപണങ്ങളില്ലാതെ ജീവിച്ചുപോന്ന വ്യക്തിത്വമാണ് ശശീന്ദ്രന്റേത്. കെഎസ്യുവിൽ തുടങ്ങി കോൺഗ്രസ് -യുവിലൂടെയും കോൺഗ്രസ് -എസിലൂടെയും അവസാനം എൻസിപിയിലൂടെയും ഇടതുരാഷ്ട്രീയത്തിന്റെ സഹചരായിയായി മാറിയ ശശീന്ദ്രനുമേൽ കാര്യമായ ആരോപണങ്ങളുടെ കറ ഇതുവരെ പുരണ്ടിരുന്നില്ല.
തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ ഈ സംഭാഷണം എ.കെ. ശശീന്ദ്രൻ എന്ന വയോധികനിൽനിന്നാണ് ഉണ്ടായതെന്ന കാര്യം മാധ്യമപ്രവർത്തകർക്കുപോലും ആദ്യമേ വിശ്വസിക്കാൻ പറ്റാത്ത കാര്യമായിരുന്നു. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക ശൃംഗാരം നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് മംഗളം ചാനൽ പുറത്തുവിട്ടത്. കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻസിപി ദേശീയ പ്രവർത്തകസമിതി അംഗവുമായ ശശീന്ദ്രനെ ഗതാഗത മന്ത്രിയാക്കിയത് പിണറായി വിജയൻകൂടി മുൻകൈ എടുത്തായിരുന്നു. പിണറായിക്കു മാത്രമല്ല, സിപിഎമ്മിനു മൊത്തത്തിൽ പ്രിയപ്പെട്ട നേതാവായിരുന്നു ശശീന്ദ്രൻ. ഇത്തരമൊരാൾ വളരെ മോശം പ്രതിച്ഛായയോടെ രാജിവച്ചൊഴിയുന്നത് ഇടതുമുന്നണിക്കു സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല.
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ച ശശീന്ദ്രൻ കോൺഗ്രസ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു. 1980ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെ ജനറൽ സെക്രട്ടറിയായിരുന്നു. തുടർന്നാണ് എൻസിപിയിലെത്തുന്നത്. കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗവേണിങ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജവഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ് പ്രസിഡണ്ടായും ഗവേണിങ് ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
സി ഷൺമുഖദാസുമായുള്ള അടുപ്പം തന്നെയാണ് ഏകെ ശശീന്ദ്രനെ കോൺഗ്രസ് എസിലും എൻസിപിയിലുമെല്ലാം എത്തിച്ചത്. 99 വരെ കോൺഗ്രസ് എസിിൽ പ്രവർത്തിച്ച എകെ ശശീന്ദ്രൻ പിന്നീട് എൻസിപിയിലെത്തി. എൻസിപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.1980ലാണ് ഏകെ ശശീന്ദ്രൻ ആദ്യമായി നിയമസഭയിലെത്തുന്നത്. പെരിങ്ങളം മണ്ഡലത്തിൽ നിന്ന് കെ.ജിമാരാരെ തോൽപ്പിച്ചായിരുന്നു അത്.എൺപത്തി രണ്ടിൽ എടക്കാട് നിന്നുംഎകെ ശശീന്ദ്രൻ ജയിച്ചു. പിന്നീട് രണ്ട് തവണ കണ്ണൂരിൽ നിന്ന് മത്സരിച്ച് തോറ്റു. 2006ൽ ബാലുശേരിയിൽ നിന്നും 2011ൽ എലത്തൂരിൽ നിന്നും നിയമസഭയിലെത്തി.2016ൽ വീണ്ടും എലത്തൂരിൽ മത്സരിച്ച് ജയിച്ച എകെ ശശീന്ദ്രൻ പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമായി. 2016 മെയ് 25നാണ് എകെ ശശീന്ദ്രൻ പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
എൻസിപിയുടെ രണ്ട് എംഎൽഎമാരിൽ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളിൽ കലാശിച്ചിരുന്നു. മറ്റൊരു എംഎൽഎയായ തോമസ് ചാണ്ടിയും ഇതേ സമയം മന്ത്രിസഭയിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രശ്നത്തിൽ കലാശിച്ചു. ഒടുവിൽ ആദ്യത്തെ രണ്ടര വർഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വർഷം തോമസ് ചാണ്ടിക്കും കൊടുക്കാമെന്ന് പറഞ്ഞ് ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു. അതിനും പ്രത്യേകിച്ചൊരു കാരണമുണ്ട്. എസി ഷണ്മുഖദാസിന്റെ മരണത്തോടെ എൻസിപിയെ യുഡിഎഫിനൊപ്പം അടുപ്പിക്കാൻ ചില നീക്കം സജീവമായിരുന്നു. അപ്പോഴെല്ലാം ശശീന്ദ്രന്റെ എതിർപ്പായിരുന്നു എൻസിപിയെ ഇടതു പക്ഷത്ത് നിലനിർത്തിയത്. ഇതും മന്ത്രി കസേരയിലേക്ക് ശശീന്ദ്രനെ പിന്തുണയ്ക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ച ഘടകമാണ്.
ഇപ്പോൾ വലിയൊരു വിവാദത്തിലേക്കാണ് ശശീന്ദ്രൻ ചെന്നുപെടുന്നത്. മംഗളം ടിവി പുറത്തുവിട്ട അശ്ലീല സംഭാഷണങ്ങൾ എല്ലാ സീമയും ലംഘിക്കുന്നതാണ്. അതുകൊണ്ട് തന്നെ എഴുപത് വയസ്സ് പിന്നിട്ട ശശീന്ദ്രന് ഇനി രാഷ്ട്രീയ വനവാസമാകും ഈ വിവാദം നൽകുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്