കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിട്ടും തെരഞ്ഞെടുത്തത് കോൺഗ്രസ് രാഷ്ട്രീയം; ഐ ഗ്രൂപ്പിനൊപ്പം അടിയുറച്ച് നിന്നപ്പോൾ യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനായി; സിപിഐ കോട്ടയിൽ മത്സരിച്ചു തോറ്റത് കരുത്തുറ്റ പോരാട്ടത്തിന് ഒടുവിൽ; രാഹുൽ ഗാന്ധി വിമർശനത്തിന്റെ പേരിൽ എതിരാളികൾ ആയുധമാക്കിയപ്പോൾ മനം മടുത്തു: സി.ആർ. മഹേഷ് പാർട്ടി വിട്ടതോടെ കോൺഗ്രസിന് നഷ്ടം ഒരു ജനകീയ മുഖമുള്ള നേതാവിനെ
കരുനാഗപ്പള്ളി: ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യം നേടിത്തന്ന മഹത്തായ പാരമ്പര്യം പേറുന്ന പാർട്ടി രാജ്യത്തും സംസ്ഥാനത്തും ഉരുക്കിതീരുന്നതു സഹിക്കാൻ വയ്യാതെയാണ് സി.ആർ. മഹേഷ് കോൺഗ്രസ് വിട്ടിരിക്കുന്നത്. ചീഞ്ഞുനാറി പാർട്ടിക്കുള്ളിൽ നിൽക്കാൻ താത്പര്യമില്ലെന്നും മറ്റെന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാനാണു പദ്ധതിയെന്നും ഈ യുവനേതാവു വ്യക്തമാക്കിയിരിക്കുന്നു. അധികാരത്തിനും പണത്തിനും വേണ്ടി പാർട്ടിക്കുള്ളിലും പുറത്തും തമ്മിൽ തല്ലി നടക്കുന്ന കോൺഗ്രസ് നേതാക്കളിൽ അധികം കണ്ടു പരിചയമില്ലാത്ത നടപടികളാണ് കരുനാഗപ്പള്ളിയിലെ ഈ നേതാവിൽനിന്ന് ഉണ്ടായിരിക്കുന്നത്.
മുതിർന്ന നേതാവ് എ.കെ. ആന്റണിക്കും പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എതിരേ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കൂടിയായ സി.ആർ. മഹേഷ് പാർട്ടിയിൽനിന്നു പുറത്തുവരുന്നത്. തത്കാലം മറ്റു പാർട്ടികളിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. സ്ഥിരം ശത്രുക്കളില്ലാത്ത രാഷ്ട്രീയത്തിൽ മഹേഷിൽനിന്ന് കൂടുതൽ തന്ത്രപരമായ നീക്കളുണ്ടാകുമോ എന്നു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ത്യ കീഴടക്കുമ്പോൾ കോൺഗ്രസ് കളത്തിൽനിന്നും മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിലും കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. കെപിസിസി പ്രസിഡന്റായിരുന്ന സുധീരൻ രാജിവച്ചിട്ടു ദിവസങ്ങൾ ഏറെയായിട്ടും പകരം ഒരാളെ കണ്ടെത്താൻ കഴിയുന്നില്ല. എ, ഐ ഗ്രൂപ്പുകൾക്കിടയിലെ തർക്കങ്ങളടക്കം എല്ലാവർക്കും സ്വീകാര്യനായ പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്തുന്നതിനു തടസമാകുന്നു. ഇത്തരത്തിൽ രാജ്യത്തും കേരളത്തിലും കോൺഗ്രസ് ദുർബലമാകുന്നുവെന്ന മഹേഷിന്റെ ആരോപണം അക്ഷരാർത്ഥത്തിൽ ശരിയാണ്.
ശക്തമായ നേതൃഗുണവും സംഘാടനമികവുമാണ് ഐ ഗ്രൂപ്പുകാരനായ സി.ആർ. മഹേഷിനെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവരാൻ സഹായിച്ച ഘടകങ്ങൾ. കമ്യൂണിസ്റ്റ് പാരമ്പര്യം പേറുന്ന കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് രാഷ്ട്രീയം സ്വീകരിച്ച മഹേഷിന് മികച്ച നേതാവെന്ന പ്രതിച്ഛായ വിദ്യാർത്ഥി കാലം മുതൽ സ്വന്തമായിരുന്നു. പഞ്ചായത്ത് മെംബർ എന്ന നിലയിലുള്ള പ്രവർത്തനത്തെ പ്രതിപക്ഷം പോലും പ്രശംസിച്ചിരുന്നു.
കരുനാഗപ്പള്ളിയിലെ തഴവ തെക്കുംമുറിമേക്ക് ചെമ്പകശ്ശേരിൽ വീട്ടിൽ രാജശേഖരൻ- ലക്ഷ്മിക്കുട്ടിഅമ്മ ദമ്പതികളുടെ മകനായ മഹേഷ് വിദ്യാർത്ഥികാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കുടുംബത്തിന്റെ രാഷ്ട്രീയം കമ്മ്യൂണിസം ആയിരുന്നെങ്കിലും മഹേഷിന്റെ രാഷ്ട്രീയപാത കോൺഗ്രസിന്റേതായി. കെഎസ്യു സ്ഥാനാർത്ഥിയായി ശാസ്താംകോട്ട ഡിബി കോളേജ് യൂണിയൻ ചെയർമാനായത് ആദ്യ തിരഞ്ഞടുപ്പ് വിജയം. 2005-ൽ സ്വന്തം വാർഡിൽ നിന്ന് തഴവ ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പെട്ടു. അതേവർഷം തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.
കോൺഗ്രസ് ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ കേരളത്തിലെ നിയോജകമണ്ടലം തലത്തിലുള്ള പരിപാടികളിൽ ഏറ്റവും കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിച്ചു കേരളത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ചു ഈ യുവ നേതാവ്. ഏറ്റവും കൂടുതൽ ജില്ല തല പരിപാടികൾ സങ്കടിപ്പിച്ചും സമരങ്ങളിൽ പൊലീസ് മർദനം ഏറ്റുവാങ്ങിയും ജയിൽവാസം അനുഭവിച്ചും മഹേഷ് നേതൃനിരയിലേക്ക് ഉയർന്നുവന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസ്സംബ്ലി തെരഞ്ഞെടുപ്പിലും സീറ്റ് വാഗ്ദാനം നല്കപ്പെടുകയും പിന്നീട് മറ്റുള്ളവർക്കു വേണ്ടി മാറി നില്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അച്ചടക്കമുള്ള പ്രവർത്തകനായി അനുസരണ കാട്ടുകയും ചെയ്തിട്ടുണ് മഹേഷ്. 2013 ൽ എ ഗ്രൂപ്പിലെ ഡീൻ കുര്യാക്കോസ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ ഐ ഗ്രൂപ്പിലെ മഹേഷിനാണ് വൈസ് പ്രസിഡന്റാകാൻ നിയോഗമുണ്ടായത്.
ചവറ കെ.എം.എം.എല്ലിലെ നിയമങ്ങളിലെ അഴിമതിക്കെതിരെ മഹേഷ് നയിച്ച യുവജനസമരങ്ങൾ അടുത്ത കാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റി. സമരത്തെ തുടർന്ന് നിയമന നടപടികൾ കമ്പനി നിർത്തിവച്ചത് മഹേഷിന്റെ ജനപ്രീതി വർധിപ്പിക്കുകയും കോൺഗ്രസ് നേതൃത്വത്തിനുള്ള അദ്ദേഹത്തോടു കൂടുതൽ മതിപ്പുളവാക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചപ്പോഴും ഉയർന്നുവന്നത് മഹേഷിന്റെ പേരായിരുന്നു. മുമ്പത്തെ മൂന്നു തെരഞ്ഞെടുപ്പുകളിലും സഖ്യകക്ഷികൾക്കായിരുന്നു യുഡിഎഫ് സീറ്റ്. കരുനാഗപ്പള്ളിയെ ഇടതുപിടിയിൽനിന്നു മോചിപ്പിക്കാൻ നിയോഗം ലഭിച്ചെങ്കിലും അതു വിജയത്തിലെത്തിക്കാൻ മഹേഷിനായില്ല. സിപിഐയുടെ ആർ. രാമചന്ദ്രൻ നായരുമായുള്ള വാശിയേറിയ പോരാട്ടത്തിൽ 1759 വോട്ടുകൾക്കാണു മഹേഷ് തോറ്റത്. ചിലരുടെ കാലുവാരൽ മൂലമാണ് താൻ പരാജയപ്പെട്ടതെന്ന് അന്ന് മഹേഷ് ആരോപിച്ചിരുന്നു.
കോൺഗ്രസിനെതിരേ മാത്രമല്ല യുഡിഎഫ് സഖ്യകക്ഷികൾക്കെതിരെയും നിശിത വിമർശനം ഉന്നയിച്ചിട്ടുണ്ട് സി.ആർ. മഹേഷ്. കെ.എം. മാണി യുഡിഎഫ് വിടാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ തന്നെ ഇതിനു തെളിവ്. മാണിയെപ്പോലെ തരം താണ രാഷ്ട്രീയം കളിക്കുന്നവർക്ക് വഴങ്ങാതിരിക്കാനുള്ള ഇച്ഛാശക്തി കോൺഗ്രസ് നേതൃത്വം കാട്ടണമെന്നാണ് മഹേഷ് ആവശ്യപ്പെട്ടത്. മാണിയെ തിരിച്ചു യുഡിഎഫിലെത്തിക്കാനുള്ള ചരടുവലികൾ അണിയറയിൽ സജീവമായിക്കേയാണ് മഹേഷ് കോൺഗ്രസിൽനിന്നുതന്നെ പുറത്തുപോകുന്നതെന്നത് ശ്രദ്ദേയം.
' കെ.എം.മാണി പോകുന്നെങ്കിൽ പോകട്ടെ, ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അധികാരത്തോടുള്ള ആർത്തിയും, കോഴകേസുകളിലെ അന്വേഷണങ്ങളിൽ നിന്നും രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോഴത്തെ കാട്ടികൂട്ടലുകൾ. പ്രതിസന്ധിയിൽ കൂടെ നിൽക്കാത്തവ ആർക്കാണ് ആവശ്യം. പ്രതിപക്ഷ നേതാവും, ഉമ്മൻ ചാണ്ടി സാറും, കെപിസിസി പ്രെസിഡന്റും ഒക്കെ ഫോണിൽ വിളിച്ചിട്ടും നിഷേധാത്മകമായ നിലപാട് കാണിക്കുന്ന വ്യക്തിയോട് ഇനിയും സന്ധി ചെയ്യേണ്ട ആവശ്യമില്ല. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കി അവിടെ ഇരിക്കുമെന്നു കേരള കോൺഗ്രസ് നേതാക്കൾ പറയുന്നതിൽ നിന്നും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നോക്കിയുള്ള അടവ് നയമാണ് അവരുടെ ഉള്ളിലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രത്യേക ബ്ലോക്കായി ഇരിക്കും എന്ന് പറയുന്നവർ ഒന്നോർക്കണം, ആ എംഎൽഎ സ്ഥാനം നിങ്ങളുടെ അധ്വാനം മാത്രമല്ല. കോൺഗ്രസ് പാർട്ടിയിലെ ആയിരക്കണക്കിന് പ്രവർത്തകർ ചോര നീരാക്കി, ഊണും, ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടത്തിന്റെ ഫലം കൂടിയാണ്. യു.ഡി.എഫ് സംവിധാനത്തിൽ കൂടി ജയിച്ചു വന്നവർ ധാർമികത ഉണ്ടെങ്കിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തുനിയാതെ എംഎൽഎ സ്ഥാനം രാജിവെക്കണം. യു.ഡി.എഫ് വിട്ട് പോകാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ള ആകും എന്ന കാര്യമുറപ്പാണ്. അങ്ങനെ വരുമ്പോൾ വീണ്ടും യു.ഡി.എഫിലേക്ക് തന്നെ മടങ്ങി വരാനും കെ.എം മാണി ശ്രമം നടത്തും, അപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചാൽ അത് കോൺഗ്രസിലെ സാധാരണ പ്രവർത്തകർക്ക് യാതൊരു കാരണവശാലും ഉൾകൊള്ളാൻ കഴിയില്ല എന്നത് നേതൃത്വം മനസ്സിലാക്കണം. കെ.എം.മാണി യു.ഡി.എഫ് വിട്ടാലും ഈ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയേക്കാൾ വലുതായി ഒന്നും സംഭവിക്കാൻ ഇല്ല. ഇത്തരത്തിൽ തരം താണ രാഷ്ട്രീയം കളിക്കുന്നവർക്ക് വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും, ആർജ്ജവവും കോൺഗ്രസ് നേതൃത്വം കാണിക്കണം.' - ഇതായിരുന്നു മാണി മുന്നണി വിട്ടപ്പോൾ മഹേഷിന്റെ പ്രതികരണം.
ഇതേ നിശിത വിമർശന സ്വഭാവത്തോടുകൂടി തന്നെയാണ് മഹേഷ് രാഹുൽ ഗാന്ധിയെയും എ.കെ. ആന്റണിയെയും വിമർശിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ വിവാദ പ്രസ്താവന. കെഎസ്യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാൻ ഞങ്ങൾ മരിക്കാനും തയാറാണ്. പക്ഷേ, ഇനിയും ഈ സ്ഥിരം സെറ്റിൽമെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ കാല് വാരൽ, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കൽ എന്നിങ്ങനെയുള്ള സ്ഥിരം നിർഗുണങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും മഹേഷ് പറഞ്ഞു.
കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനേയും ഗ്രൂപ്പ് രാഷ് ട്രീയത്തേയും കെഎസ്യു തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോരിനേയും മഹേഷ് വിമർശിച്ചിരുന്നു. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്നു. പാർട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സർക്കാർ നയങ്ങൾക്ക് എതിരെ പട നയിക്കേണ്ടവർ പകച്ചു നിൽക്കുന്നു. ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം- മഹേഷിന്റെ ഫേസ്ബുക്ക് വിമർശന ഉങ്ങനെയായിരുന്നു.
നേതൃത്വത്തിനെതിരേ വിരൽ ചൂണ്ടി തെറ്റു സംഭവിച്ചു എന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത മഹേഷിനെതിരേ കോൺഗ്രസിനുള്ളിൽ എതിർപ്പ് ഉയർന്നിരുന്നു. മഹേഷിന്റെ വിമർശനങ്ങൾ ബിജെപിയെ സഹായിക്കാനാണെന്നുള്ള പി.സി. വിഷ്ണുനാഥിന്റെ പരാമർശം തന്നെ ഇതിന് ഉദാഘരണം. രാഹുൽ ഗാന്ധിക്കും എ.കെ. ആന്റണിക്കും എതിരേ വിമർശനം ഉന്നയിച്ചശേഷം പാർട്ടിയിൽ സുഖകരമായി തുടരനാവില്ലെന്ന തിരിച്ചറിവിൽക്കൂടിയാണ് മഹേഷ് പാർട്ടി വിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാവി പരിപാടി എന്തായിരിക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്