കൃഷ്ണയ്യരെ ബിജെപിയുമായി അടുപ്പിച്ച് മുത്ത്; ജില്ലാ കമ്മറ്റി അംഗം മാത്രമെങ്കിലും പിടി ഡൽഹിയിൽ; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരായും ബന്ധം; നമോ കേരളയ്ക്ക് ചുക്കാൻ പിടിച്ചു; രാരിയുടെ തട്ടിപ്പ്ക്കേസിൽപ്പെട്ട കെ സി രാജഗോപാലിനെ അറിയാം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിജെപിയുടെ വെറുമൊരു ജില്ലാ കമ്മറ്റി അംഗം മാത്രമാണ് സിജി രാജഗോപാൽ. കേരള കൗമുദിയിലൂടെ കൊച്ചിയിൽ സജീവമായ രാജഗോപാൽ രാഷ്ട്രീയത്തിൽ സജീവമായതോടെ പത്രക്കാരുടെ കണ്ണിലുണ്ണിയായി. നിതിന്യായ വ്യവസ്ഥയിലെ കുലപതി ജസ്റ്റീസ് വിആർ കൃഷ്ണയ്യരുമായി അടുത്തതോടെ രാഷ്ട്രീയത്തിനപ്പുറമുള്ള പൊതുകാര്യ പ്രസക്തി രാജഗോപാലിന് കിട്ടി. മുത്തുവെന്ന രാജഗോപാൽ ഈ ബന്ധം ശരിക്കും മുതൽക്കൂട്ടാക്കി. ബിജെപിയുടെ എല്ലാമെല്ലാമായ നരേന്ദ്ര മോദിയെ പോലും കൃഷ്ണയ്യരുടെ വീട്ടിലെത്തിച്ചു. മോദിയുടെ ഫാനായി കൃഷ്ണയ്യരെ മാറ്റിയതിന് പിന്നിൽ രാജഗോപാലിന്റെ ഇടപെടലുണ്ട്. അങ്ങനെ ബിജെപിക്കാർക്കും കൃഷ്ണയ്യർക്കുമിടയിലെ പാലമായി മുത്തുവെന്ന രാജഗോപാൽ മാറി.
കൊച്ചിയിൽ ദേശീയസംസ്ഥാന നേതാക്കൾ ഏറെയുണ്ട്. പക്ഷേ അവരെക്കാളെല്ലാം പ്രസ് ക്ലബ്ബിന് പോലും പ്രിയം മുത്തുവിനെയാണ്. എന്തു പറഞ്ഞാലും ചെയ്യും. അതും ഒന്നും പ്രതീക്ഷിക്കാതെ. അങ്ങനെ ജില്ലയിലെ ബിജെപി മുഖമാക്കി കെസിയെന്ന മുത്തുവിനെ മാറ്റി. ചെറിയൊരു കാറ്ററിങ് യൂണിറ്റുള്ള മുത്തു എല്ലായിടവും ഓടിയെത്തികാര്യങ്ങൾ വേണ്ടതു പോലെ നോക്കി. ജസ്റ്റീസ് കൃഷ്ണയ്യരുമായി ബന്ധപ്പെട്ട സാമൂഹികസേവന പ്രവർത്തികളുടെയെല്ലാം മുൻപന്തിയിൽ മുത്തുവുമുണ്ട്. അത്തരമൊരാൾ എങ്ങനെ തട്ടിപ്പ് കേസിൽ പ്രതിയാകുമെന്ന ചോദ്യം ഉന്നയിക്കുന്നവരാണ് കൊച്ചിയിലെ ഏറെ പേരും. ബിജെപിക്കാരനെന്നതിൽ അപ്പുറമുള്ള ബന്ധങ്ങൾ ചെറിയകാലത്തിനുള്ളിൽ മുത്തു നേടിയെടുത്തു. പ്രസ് ക്ലബ്ബിന്റെ മെഡിക്കൽ ക്യാമ്പിൽ പോലും മുഖ്യാതിഥിയായി. മുത്തു സംഘടിപ്പിക്കുന്ന ചടങ്ങുകൾ ഇംഗ്ലീഷ് ദിനപത്രങ്ങൾ പോലും വേണ്ട രീതിയിൽ കൊടുത്തു. അതിനിടെയാണ് കരിനിഴലായി തട്ടിപ്പ് കേസ് എത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൃഷ്ണയ്യരെ കണ്ട് മോദി അനുഗ്രഹം വാങ്ങിയിരുന്നു. മോദിയാണ് ഇന്ത്യയുടെ ഭാവിയെന്ന് കൃഷ്ണയ്യർ പറഞ്ഞത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകർക്ക് പോലും കൃഷ്ണയ്യർ പ്രകീർത്തിച്ച മോദിയെ വിമർശിക്കുന്നതിന് ഏറെ പാടുപെടേണ്ടി വന്നു. എന്ത് മനുഷ്യാവകാശ പ്രശ്നമുയർത്തിയാലും കൃഷ്ണയ്യരുടെ വാക്കുകൾ മോദിയും ബിജെപിയും ഉയർത്തിക്കാട്ടി. ഈ സൗഹൃദം കാത്ത് സൂക്ഷിക്കാൻ മോദിയും ശ്രദ്ധിച്ചു. ഇത് രാഷ്ട്രീയപരമായി പ്രധാനമന്ത്രി പദത്തിലേക്ക് എത്താൻ അനിവാര്യമാണെന്ന മോദിയുടെ തിരിച്ചറിവിന്റെ ഫലമായിരുന്നു. കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് കൃഷ്ണയ്യരെ പോലുള്ളവരുടെ പ്രശംസയും പാർട്ടിക്ക് അനിവാര്യതയായിരുന്നു. കൃഷ്ണയ്യരെ സംഘപരിവാറുമായി മുത്തു അടുപ്പിച്ചു. അങ്ങനെ കൊച്ചിയിലെ കൊച്ചുപയ്യൻ ദേശീയ നേതാക്കളുടെ പ്രിയങ്കരനായി.
ബിജെപിയുടെ ഏത് ദേശീയ നേതാവെത്തിയാലും കൃഷ്ണയ്യരെ കാണുന്നത് പതിവായതോടെ മുത്തുവിന്റെ ബന്ധങ്ങൾ കൂടി. മോദിയുടെ കിച്ചൺ ക്യാബിനറ്റിലെ പ്രധാനികളുമായി ബന്ധവുമായി. ഇതിനെല്ലാം രാജഗോപാലിനെ സഹായിച്ചത് 2011ലെ തെരഞ്ഞെടുപ്പ് മത്സരമാണ്. ഹൈബി ഈഡനും സെബാസ്റ്റ്യൻ പോളിനുമെതിരെ മത്സരിച്ച് മുത്തു നേടിയത് ആറായിരത്തോളം വോട്ടുകൾ മാത്രമാണ്. എന്നാൽ അതിലൂടെ ബിജെപിയുടെ പ്രധാനമുഖമായി കൊച്ചിയിൽ മാറാൻ എറണാകുളത്തെ സ്ഥാനാർത്ഥിത്വത്തിലൂടെ മുത്തുവിന് കഴിഞ്ഞു. ഇക്കാലത്താണ് കൃഷ്ണയ്യരും അദ്ദേഹത്തിന്റെ സംഘടനകളുമായി മുത്തുവിന്റെ ബന്ധം തുടങ്ങുന്നത്. കേരള കൗമുദിയിലെ പഴയ ജോലിയിലൂടെയുള്ള പത്രസുഹൃത്തുക്കളും കൂടിയായപ്പോൾ മുത്തു വളർന്നു.
നമോ മന്ത്രമുയർത്തിയാണ് മോദി ഇന്ത്യയെ കീഴടക്കിയത്. ഇതിന്റെ ഭാഗമായി നമോ കേരളയുമുണ്ടായി. ഇതിന്റെ അണിയറയിൽ മുത്തുവുമുണ്ടായിരുന്നു. ബിജെപിയുടെ ഔദ്യോഗിക സംവിധാനങ്ങൾക്കപ്പുറം വോട്ടർമാരെ സ്വാധീനിക്കുയായിരുന്നു ലക്ഷ്യം. മോദിയുടെ പ്രധാനികൾ തന്നെ നമോ കേരള ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. ഇതിന്റെ പ്രധാന സംഘാടകനായി മുത്തു മാറി. ബിജെപി സംസ്ഥാന നേതൃത്വത്തിനപ്പുറം മോദിയുടെ വിശ്വസ്തരുമായി മുത്തു ചങ്ങാത്തത്തിലായി. പ്രധാനമന്ത്രി പദത്തിൽ മോദി എത്തിയപ്പോൾ എല്ലാ അർത്ഥത്തിലും മുത്തുവും കൂട്ടരും ആഘോഷിച്ചു. മുത്തു ലഡു തയ്യാറാക്കുന്നതും മറ്റും ഇംഗ്ലീഷ് പത്രങ്ങളിൽ പോലും വലിയ വാർത്തയായി. ഈ സാമൂഹിക സാസ്കാരിക ബന്ധങ്ങളാണ് ജയേഷ് എന്ന തട്ടിപ്പുകാരനുമായും മുത്തുവിനെ അടുപ്പിച്ചത്. ഝാർഖണ്ഡിലും മറ്റും മെഡിക്കൽ കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെന്ന ജയേഷിന്റെ ആഗ്രഹങ്ങളെ മുത്തുവിന്റെ ബന്ധങ്ങളും സഹായിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ബിജെപിയുടെ ഭാഷാന്യൂനപക്ഷ സെല്ലിന്റെ കൺവീനർ കൂടിയായിരുന്നു മുത്തു. കൊങ്കണി ഭാഷ സംസാരിക്കുന്നവരുടെ പ്രശ്നങ്ങളുമായും മുത്തു വാർത്തകളിൽ നിറഞ്ഞു. കൊച്ചിയിൽ ഗോവാ സെന്ററായിരുന്നു ആഗ്രഹം. അതിനായി ഗോവ മുഖ്യമന്ത്രിയായിരിക്കെ മുത്തുവും കൂട്ടരും മനോഹർ പരീക്കറിനെ നേരിട്ട് കണ്ട് നിവേദനം നൽകി.
തട്ടിപ്പ് കേസിലെ പ്രതികളായ ജയേഷ് ജെ കുമാറും ഭാര്യ രാരിയുമായി ജയേഷും കുടുംബസമേതം യാത്രകൾ ചെയ്തിട്ടുണ്ട്. ഇതിനെല്ലാം അപ്പുറം ചോദ്യം ചെയ്യലിൽ ജയേഷും രാരിയും രാജഗോപാലിന്റെ പേരും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തുടർന്ന നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് നടത്താൻ ജയേഷ് ഉപയോഗിച്ച ആദ്യത്യ എന്നതിന് സമാനമായ പേരിലെ സ്ഥാപനത്തിൽ പങ്കാളിയാണ് ബിജെപി നേതാവുമെന്ന് പൊലീസിന് വ്യക്തമായത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി രാജഗോപാൽ സമർപ്പിച്ച സ്വത്ത് വിവരങ്ങളുടെ സത്യവാങ്മൂലത്തിലും ആദ്യത്യാ മാർക്കറ്റിംഗുമായുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്.
ഇത് തന്നെയാണ് സംശയം ബലപ്പെടാനുള്ള കാരണവും. അന്വേഷണങ്ങളിൽ അസ്വാഭാവികതയും കണ്ടെത്തി. എന്നാൽ ആരോപണങ്ങളെല്ലാം മുത്തു തള്ളിക്കളയുകയാണ്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമേ മുത്തുവിനെ പ്രതിചേർക്കുന്ന കാര്യം തീരുമാനിക്കൂ. ഇന്നലെ വൈകുന്നേരം വരെ ചാനലുകളും പത്രങ്ങളും തട്ടിപ്പിൽ പൊലീസ് സംശയിക്കുന്ന വ്യക്തിയുടെ പേര് നൽകിയിരുന്നില്ല. മറുനാടൻ മലയാളി പേര് പുറത്ത് വിട്ടതോടെ വിശദീകരണവുമായി മുത്തു രംഗത്ത് വന്നു. ഒരു ബിജെപി നേതാവ് എന്ന തലത്തിൽ വാർത്ത വരുമ്പോൾ അത് മറ്റാരെങ്കിലും ആണെന്ന് കരുതുമെന്ന വിലയിരുത്തലിലായിരുന്നു മൗനം. എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ആദിത്യ എന്ന സ്ഥാപനത്തിന്റെ പേര് പുറത്തായതോടെ മുത്തുവിന് നിൽക്കകളി ഇല്ലാതെയായി.
രാജഗോപാലിന്റെ സ്വാധീനത്തെ തുടർന്നാണ് തട്ടിപ്പിന് ആദിത്യാ ഇൻസ്റ്റിറ്റിയൂഷൻ എന്ന പേര് ജയേഷ് നൽകിയതെന്നാണ് സൂചന. കൊച്ചിയിൽ സജീവ പൊതു പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് മുത്തുവെന്ന് വിളിക്കുന്ന രാജേട്ടൻ. മാദ്ധ്യമ പ്രവർത്തകരുടെ അടുത്ത സുഹൃത്ത്. സാമൂഹിക പ്രശ്നങ്ങളിലും ഇടപെടലുകളുണ്ട്. ജയേഷും രാജഗോപാലുമായുള്ള ബന്ധവും ബിജെപി വൃത്തങ്ങളിൽ എല്ലാവർക്കുമറിയാം. കൊച്ചിയിലെ എല്ലാ ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളുമായും ജയേഷിന് സൗഹൃദമുണ്ട്. പാർട്ടി പരിപാടികളിലും എത്താറുണ്ട്. ജയേഷിന്റെ ഈ ബിജെപി ബന്ധത്തിന് അടിത്തറയായത് രാജഗോപാലുമായുള്ള അടുപ്പമാണ്. രാജഗോപാലിന്റെ കൂടെ സഹകരണത്തോടെയാണ് എല്ലാം നടത്തിയതെന്ന് ജയേഷ് മൊഴി നൽകിയെന്നാണ് സൂചന. പക്ഷേ അന്വേഷണം പൂർത്തിയായാലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ആദിത്യ ഗ്രൂപ്പ് ഒഫ് എൻജിനീയറിങ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ കേരളത്തിലെ ചുമതലക്കാരനായിരുന്ന ജയേഷിനെ രണ്ടു വർഷം മുമ്പ് സാമ്പത്തിക തട്ടിപ്പിന് പുറത്താക്കിയിരുന്നു. അന്ന് ജയേഷ് ഉപയോഗിച്ചിരുന്ന എറണാകുളം പനമ്പള്ളിനഗറിലെ ഓഫീസിൽ ആദിത്യ ഇൻസ്റ്റിറ്റിയൂഷൻ എന്ന ബോർഡ് സ്ഥാപിച്ചാണ് പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയത്. ആദിത്യ ഗ്രൂപ്പ് എന്ന് തെറ്റിദ്ധരിച്ച് എത്തുന്ന വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും വാക്ചാതുര്യത്തിൽ വീഴ്ത്തും. വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനായി ഹൈദരാബാദിൽ നിന്ന് 280 കിലോമീറ്റർ അകലെ വനപ്രദേശത്തുള്ള അഡിഡുമല്ലി വിജയ കോളേജ് കരാറിനെടുത്തു. അതിന് പിന്നാലെയാണ് ഝാർഖണ്ഡിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ പദ്ധതിയിട്ടത്. പീരുമേട്ടിലുള്ള കോളേജിന് ആദിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് പേരിട്ടത്. ഇതിനെല്ലാം മുത്തു സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബിജെപി ദേശീയ നേതാക്കളുമായുള്ള മുത്തുവിന്റെ ബന്ധവും തുണയാക്കാനായിരുന്നു പദ്ധതി.
സീറ്റ് അന്വേഷിച്ചെത്തുന്നവർക്ക് പ്രവേശനം ഉറപ്പുനൽകി സർട്ടിഫിക്കറ്റുകൾ വാങ്ങിയശേഷം രണ്ടും മൂന്നും ലക്ഷം രൂപ മുൻകൂറായി വാങ്ങുകയായിരുന്നു പതിവ്. പണം തിരികെ ലഭിക്കില്ലെന്ന് ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇപ്രകാരം പ്രമുഖ കോളേജിലേക്ക് അഡ്മിഷൻ തേടിയെത്തിയവർ കബളിക്കപ്പെടുകയായിരുന്നു. ഹൈദരാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ അഡിസുമല്ലി കോളേജിലാണ് ഇവർ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത്. ഈ കോളേജിന് അംഗീകാരമില്ലെന്ന് അവിടെയെത്തിയവർ കണ്ടെത്തിയതോടെയാണ് ദമ്പതിമാരുടെ തട്ടിപ്പ് പുറംലോകം കണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്