എൻജിനീയറായ ഐപിഎസുകാരൻ; വടകരയിൽ കുഴൽപ്പണക്കാരെ വട്ടം ചുറ്റിച്ചു; കുറ്റവാളികളെ കുരുക്കാൻ 'സ്പൈഡർ പൊലീസ്' പദ്ധതി തയ്യാറാക്കി; ഇപ്പോൾ അങ്കമാലിയിലെ 'വില്ലനും': യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ
കൊച്ചി: ശനിയാഴ്ച്ച എൽഡിഎഫ് നടത്തിയ ഹർത്താലിൽ ഇടതുപ്രവർത്തകരെ ലാത്തിച്ചാർജ്ജ് ചെയ്ത ആലുവ റൂറൽ എസ്പി ജി എച്ച് യതീഷ് ചന്ദ്ര ഐപിഎസ് ഒരു ദിവസം കൊണ്ട് കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനായി മാറിയിരുന്നു. ഇടതുപ്രവർത്തരുടെ വില്ലനായ ഈ യുവ പൊലീസ് ഓഫീസറെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഹർത്താലിനിടെ അങ്കമാലിയിൽ ആക്രമമുണ്ടായപ്പോൾ ലാത്തിവീശിയ കൂട്ടത്തിൽ വയോധികനായ വഴിയാത്രക്കാരനെയും യതീഷ് മർദ്ദിച്ചത് അദ്ദേഹത്തിന് എതിരായ ജനരോഷം വർധിക്കാനും ഇടയാക്കി. എന്നാൽ അക്രമാസക്തനായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്തൊക്കെയായാലും ഈ യുവ പൊലീസ് ഓഫീസറുടെ കരിയറിലെ ആദ്യത്തെ ബ്ലാക്ക് മാർക്കാണ് അങ്കമാലിയിലെ ലാത്തിച്ചാർജ്ജെന്നാണ് പലരും പറയുന്നത്. എന്നാൽ ചുരുങ്ങിയ കാലത്തെ പൊലീസ് ജീവിതത്തിൽ മികച്ച റെക്കോർഡുകൾക്ക് ഉടമയാണ് കർണ്ണാടക സ്വദേശിയായ യതീഷ്.
2011ലെ കേരളാ കേഡർ ഐപിഎസ് ബാച്ചുകാരനാണ് 31കാരനായ യതീഷ് ചന്ദ്ര ഐപിഎസ്. ഇലക്ടോണിക്സ് എൻജിനീയറിംഗിൽ ബിരുദധാരിയായ ശേഷം ബാംഗ്ലൂരിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജീവനക്കാരനായിരുന്ന യതീഷ് കാക്കികുപ്പായത്തിലേക്ക് നീങ്ങിയത് അതിയായ താൽപ്പര്യം കൊണ്ട് തന്നെയാണ്. ഹൈദരാബാദ് വല്ലഭായി പട്ടേൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിങ് കഴിഞ്ഞിറങ്ങിയ യതിഷ് ചന്ദ്ര അക്കാദമിക് മികവോടെ തന്നെയാണ് കേരളത്തിൽ എത്തിയത്. ട്രെയിനിങ് പിരീഡിൽ തന്റെ സ്ക്വാഡിന് ട്രോഫിയും വാങ്ങിയിരുന്നു. മലയാളം ഭാഷയിലും അവാർഡ് വാങ്ങി. കർണ്ണാടകയാണ് മാതൃഭാഷയെങ്കിലും സുന്ദരമായി തന്നെ മലയാളം സംസാരിക്കുകയും ചെയ്യും.
ഐപിഎസ് എന്ന ഉദ്യോഗത്തെ വളരെ താൽപ്പര്യത്തോടെ സ്വീകരിച്ചത്. പ്രത്യേകിച്ചും കേരളത്തിലെ സാഹചര്യത്തിലായി ആദ്യത്തെ പോസ്റ്റിങ് എന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നാണ് യതീഷ് പലപ്പോവും പറഞ്ഞിരുന്നത്. വടകരയിൽ എ.എസ്പിയായി 2014 ജനവരി ഒന്നാം തീയ്യതിയാണ് അദ്ദേഹത്തിന് ആദ്യ പോസ്റ്റിങ് ലഭിച്ചത്. ടി പി വധക്കേസിന് ശേഷം സംഘർഷങ്ങൾ പതിവായ വടകര മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. പൊതുജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കാനും വടകരയിൽ ജോലി ചെയ്തിരുന്ന വേളയിൽ അദ്ദേഹത്തിന് സാധിച്ചിരുന്നു.
എഎസ്പിയായിരുന്ന വേളയിൽ മേഖലയിലെ കുഴൽപ്പണക്കാരുടെ പേടിസ്വപ്നമായിരുന്നു യതീഷ്. ഷാഡോ പൊലീസിങ് സംവിധാനത്തിലൂടെ കുഴൽപ്പണ വേട്ട നടത്താൻ ഇദ്ദേഹത്തിന് സാധിച്ചു. ഹവാല ഇടപാടുകാർക്ക് ഭീഷണിയായി ഇദ്ദേഹം മാറിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക താൽപ്പര്യത്തിൽ തുടങ്ങിയ ഓപ്പറേഷൻ കുബേര വഴി കൊള്ളപ്പലിശക്കാർക്ക് ഭീഷണാ ആകാനും ഈ യുവ ഐപിഎസ് ഉദ്യോഗസ്ഥന് സാധിച്ചു. ഒടുവിൽ വടകര എഎസ്പി സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോൽ തുടർച്ചയായി മേഖലയിലെ കുഴൽപ്പണ ശൃംഖലയെ ശക്തമായി നേരിടാൻ ഇദ്ദേഹത്തിന് സാധിച്ചു. ഒരു കോടി 25 ലക്ഷം കുഴൽപ്പണമാണ് ഇദ്ദേഹം പിടികൂടിയത്.
വടകരയിൽ നിന്ന് കണ്ണൂർ കേരള ആംഡ് പൊലീസ് ബറ്റാലിയനിൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് യതീഷ് ചന്ദ്ര ചുമതലയേറ്റത്. ഇവിടെ അധികകാലം ജോലി നോക്കിയില്ല. തുടർന്നാണ് ആലുവയിൽ റൂറൽ എസ്പിയായി നിയമനം ലഭിക്കുന്നത്. എറണാകുളത്തിന്റെ 51ാമത് റൂറൽ എസ്പി.യായാണ് യതീഷ് ചന്ദ്ര സ്ഥാനമേറ്റിരുന്നത്. ജനങ്ങളുമായി സൗഹാർദ്ദം ഉണ്ടാക്കു വഴി കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആലുവയിൽ അദ്ദേഹം സ്ഥനമേറ്റത്.
ആലുവ റൂറൽ എസ്പിയായി ചുമതല ഏറ്റശേഷം കുറ്റവാളികളെ കുരുക്കാനായി സ്പൈഡർ പൊലീസ് പദ്ധതി തയ്യാറാക്കിയതിന് പിന്നിലും യതീഷ് ചന്ദ്രയുടെ കരങ്ങളായിരുന്നു. കുറ്റവാളികളെ കുരുക്കാനായി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്പൈഡർ പൊലീസിങ് എന്ന പേരിൽ എറണാകുളം ജില്ലാ പൊലീസ് പദ്ധതി തയ്യാറാക്കിയത്. ഫേസ്ബുക്കിലും ട്വിറ്ററിലും പൊലീസിനെ സജീമാക്കി പൊതജനങ്ങൾക്ക് കൂടുതൽ സേവനം ഒരുക്കാൻ യതീഷ് മുൻകൈയെടുത്തിരുന്നു. ജില്ലാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൡ പൊതുജനങ്ങൾക്ക് പരാതി പോസ്റ്റ് ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയത്. സ്പൈഡർ പൊലീസ് എന്ന പേരിൽ രൂപീകരിച്ച സേവനം 24 മണിക്കൂറും ലഭ്യമാക്കും വിധമായിരുന്നു ആസൂത്രണം ചെയ്തത്. സ്പൈഡർ പൊലീസ് ലോഗോ പതിച്ച വാഹനങ്ങൾ റൂറൽ ഏരിയകളിൽ റോന്തു ചുറ്റുകയാണ് ചെയ്തത്.
ഇങ്ങനെ ആലുവയിൽ പൊലീസിങ് സംവിധാനത്തെ മെച്ചപ്പെടുത്തുന്ന പ്രവൃത്തികളുമായി മുന്നോട്ടു പോകുന്ന വേളയിലാണ് യതീഷ് ചന്ദ്ര ഐപിഎസ് ഹർത്താൽ ദിനത്തിലെ ലാത്തിച്ചാർജ്ജിന്റെ പേരിൽ പ്രതിക്കൂട്ടിലായിരിക്കുന്നത്. ഈ ലാത്തിച്ചാർജ്ജ് സിപിഐ(എം) എന്ന പ്രബല സംഘടനയെ അദ്ദേഹത്തിന് എതിരായി തിരിച്ചിരിക്കയാണ്. സിപിഐ(എം) നേതാക്കളെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചതിന് പുറമേ വഴിയാത്രക്കാരനായ വയോധികനെ മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ യതീഷിനെതിരെ സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധം ഉയരുകയാണ്. എന്നാൽ ചെയ്തത് തന്റെ ഡ്യൂട്ടിയുടെ ഭാഗമാണെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. എന്നാൽ എസ്പിയെ സസ്പെന്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയതോടെ ഈ ഉദ്യോഗസ്ഥൻ നടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയിലാണ്.
അതേസമയം െൈസബർ ലോകത്ത് യതീഷിനെ പിന്തുണച്ചുകൊണ്ടും നിരവധി പേർ രംഗത്തെുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി ഒരു യുവ ഉദ്യോഗസ്ഥൻ ചെയ്ത കാര്യത്തെ പിന്തുണക്കുകയാണ് വേണ്ടതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ,സമാധാന പരമായി സമരം നടത്തിയവരെ തല്ലിച്ചതച്ച പൊലീസ് നടപടി കിരാതമാണെന്ന് ഇടതു അനുഭാവികളും പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍