ആകാശത്തു നിന്നും ആയുധം വർഷിച്ച കേസിന്റെ ചുരുളഴിച്ചു; അയോധ്യയിൽ അദ്വാനിയെ കുടുക്കി; ഹെഡ്ലിയെന്ന ഭീകരനെ ചോദ്യം ചെയ്തു; സൈബർ ക്രൈമിലെ വെല്ലുവിളികൾ മുൻകൂട്ടി അറിഞ്ഞ് പൊലീസിൽ താരമായി; ഇസ്രത് ജഹാനിൽ വിവാദമുണ്ടാക്കി; പൊലീസ് മേധാവി കസേരയിലേക്ക് രണ്ടാമൂഴത്തിനെത്തുന്ന ലോക്നാഥ് ബെഹ്റയെന്ന കുറ്റാന്വേഷകന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തീവ്രവാദത്തിന്റെ മൂലകാരണം കണ്ടെത്തി ചികിൽസ നിർദ്ദേശിച്ച അതിസമർഥനായ പൊലീസ് ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. കുറ്റാന്വേഷകർ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി സൈബർ ക്രൈം ആണെന്ന് നേരത്തെ തിരിച്ചറിഞ്ഞ ഐപിഎസുകാരൻ. ഭീകരർക്കുള്ള ധനസഹായവും കള്ളനോട്ടിന്റെ സാധ്യതയും ഇല്ലായ്മ ചെയ്താൽ തീവ്രവാദത്തിന്റെ വേരറക്കാമെന്ന തിരിച്ചറിവിലേക്ക് കാര്യങ്ങളെത്തിച്ചതും ബെഹ്റയെന്ന കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. രണ്ട് വർഷം മുമ്പ് കേരളാ കേഡറിലേക്ക് തിരിച്ചെത്തുന്നതുവരെ സാഹസികമായ അന്വേഷണ ദൗത്യങ്ങളാണ് ഈ പൊലീസ് ഓഫീസർ കൈകാര്യം ചെയ്തിരുന്നത്. സാങ്കേതിക വിദ്യയിലൂടെ അന്വേഷണ സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിൽ മുമ്പിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥനാണ് ഒഡീഷാക്കാരനായ ബെഹ്റ.
പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തിയ ജിഷാ വധക്കേസിന്റെ ചുരുളഴിച്ചതും ബഹ്റ ഡിജിപിയായി ചുമതലയേറ്റെടുത്തശേഷമാണ്. സിബിഐയിലേയും എൻഐഎയിലേയും പ്രവർത്തന പരിചയ മികവ് തന്നെയാണ് ബെഹ്റയെ ഇതിന് സഹായിച്ചതും. കുറ്റാന്വേഷണത്തിനും ക്രമസമാധാന പാലനത്തിനുമൊപ്പം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും സൈബർ കുറ്റകൃത്യങ്ങളിലും തീര സുരക്ഷയിലുമാണ് ബെഹ്റയ്ക്ക് കൂടുതൽ വൈദഗ്ധ്യം.
1985ൽ കേരളാ കേഡറിൽ എഎസ്പിയായി തുടക്കം. തിരുവനന്തപുരത്ത് ഡിസിപിയുമായി. കൊച്ചി കമ്മീഷണറായി നാലുകൊല്ലം. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു ബെഹ്റയെന്ന്. അതിന് ശേഷം തുടർച്ചയായി പത്ത് വർഷം സിബിഐയ്ക്കൊപ്പം. രാജ്യം ചർച്ച ചെയ്ത പ്രധാനപ്പെട്ട കേസുകളെല്ലാം അന്വേഷിക്കാൻ ബെഹ്റയെന്ന ഉദ്യോഗസ്ഥനെയാണ് സിഐഐ നിയോഗിച്ചത്. ഖാണ്ഡഹാർ വിമാന റാഞ്ചൽ ഉൾപ്പെടെ ഇനിയും ചുരളഴിയാത്ത പല കേസുകളും ഈ കേരളാ കേഡർ ഐപിഎസുകാരൻ അന്വേഷിച്ചവയിൽപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും വിവാദങ്ങൾക്ക് ഇടനൽകാതെ പൂർത്തിയാക്കിയാണ് ബെഹ്റ സിബിഐയിലെ പ്രധാനിയായി മാറിയത്.
ഭീകരാക്രമണങ്ങൾ ഇന്ത്യയെ ഭീതിയിൽ നിർത്തിയപ്പോഴാണ് എൻഐഎ അഥവാ ദേശീയ അന്വേഷണ ഏജൻസിയെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിച്ചത്. 2006ൽ യുപിഎ സർക്കാർ പ്രത്യേക നിയമനിർമ്മാണത്തിലൂടെ ദേശീയ അന്വേഷണ ഏജൻസിയുണ്ടാക്കിയപ്പോൾ അതിലേക്ക് ആദ്യം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ബെഹ്റ. സൈബർ സ്പെയ്സിനെ തീവ്രവാദികൾ എങ്ങനെ സമർത്ഥമായി ഉപയോഗിക്കുന്നുവെന്ന് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത് ബെഹ്റയായിരുന്നു. ഇതിനൊപ്പമാണ് ഇന്ത്യയിലെ തീവ്രവാദികൾക്ക് പണം ഒഴുകുന്ന വഴികളും കണ്ടെത്തിയത്. കള്ളനോട്ടിന്റെ വ്യാപക ഉപയോഗത്തിലൂടെയാണ് തീവ്രവാദികൾ സാമ്പത്തിക കരുത്ത് നേടുന്നതെന്നും കണ്ടെത്തി. ഈ രണ്ട് വഴികളും സമർത്ഥമായി പ്രതിരോധിക്കാൻ പിന്നീട് ഇന്ത്യയ്ക്കായി. ഇത് ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിർണ്ണായകവുമായി.
സിബിഐയിലും എൻഐഎയിലും മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. ദേശീയ തലത്തിൽ ശ്രദ്ധേയമായ പല കേസുകളും സിബിഐയ്ക്കായി അന്വേഷിച്ച ഉദ്യോഗസ്ഥൻ. 1999ൽ രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ഗ്രെഹാം സ്റ്റെയിന്റേയും ഹിന്ദി കവയത്രി മധുമിതാ ശുക്ലയൂടെ കൊലയും അന്വേഷിച്ചത് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരൺ പാണ്ഡ്യയുടെ കൊലയും അന്വേഷിച്ചത് ബെഹ്റയായിരുന്നു. 1992ലെ ബാബാറി മസ്ജിദ് തകർക്കൽ കേസിന്റെ മേൽനോട്ട ചുമതയുമുണ്ടായിരുന്നു. ഡേവിഡ് കോൾമാൻ ഹെഡ്ലിയെന്ന അന്താരാഷ്ട്ര ഭീകരനെ ചോദ്യം ചെയ്യാൻ അമേരിക്കയിലേക്ക് ഇന്ത്യ നിയോഗിച്ചതും ബെഹ്റയെന്ന ഉദ്യോഗസ്ഥനായിരുന്നു. മുംബൈ ഭീകരാക്രമണ കേസിൽ അതിനിർണ്ണായകമായ മൊഴിയെടുക്കലായിരുന്നു അത്. സംഭവത്തിന് പിന്നിലെ പാക് ബന്ധവും ഇതോടെ ആർക്കും ചോദ്യം ചെയ്യാനാകാത്ത വിധം ചുരുളഴിക്കപ്പെട്ടു. പുരുലിയ ആയുധ വർഷക്കേസ് അന്വേഷിച്ചതും ബെഹ്റയായിരുന്നു.
സിബിഐയിലൂടെയാണ് ബെഹ്റയുടെ കുറ്റാന്വേഷണ മികവ് രാജ്യം ശ്രദ്ധിക്കുന്നത്. സിബിഐയിൽ എസ്പിയും ഡിഐജിയുമായും വർഷങ്ങളോളം പ്രവർത്തിച്ചു. എൻഐഎ രൂപീകരിച്ചപ്പോൾ അതിലേക്ക് മാറ്റം. ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയെന്ന തസ്തികയിലാണ് നിയോഗിക്കപ്പെട്ടത്. ഇതോടൊപ്പം ഓപ്പറേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള എൻഐഎയിലെ ഐജിയുമായി. മുംബൈ ഭീകരാക്രമണം ഉൾപ്പെടെയുള്ള കേസ് അന്വേഷണ മികവിന് 2009ൽ രാഷ്ട്രപതിയുടെ പ്രത്യേക മെഡലും ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകരം കിട്ടുന്ന എൻഐഎയിലെ ആദ്യ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ബെഹ്റ. ദേശീയ അന്വേഷണ ഏജൻസിയിൽ പ്രവർത്തിക്കുമ്പോൾ സൈബർ ക്രൈം ഇല്ലായ്മ ചെയ്യാനാണ് ബെഹ്റ ശ്രദ്ധിച്ചത്. ഈ മികവിനെയാണ് രാഷ്ട്രപതി അംഗീകരിച്ചതും.
അമേരിക്കൻ അന്വേഷണ രീതിയുടെ സാധ്യതകൾ ഇന്ത്യയിൽ അവതരിപ്പിച്ചതും ബെഹ്റയാണ്. അമേരിക്കൻ ഏജൻസിയായ എഫ്ബിഐ മാതൃകയിൽ കേരളാ പൊലീസിലെ അന്വേഷണ രീതികളിലും നവീകരണം എത്തിച്ചു. പ്രതികളെ ചോദ്യം ചെയ്യുന്നതിന് അത്യാധുനിക സംവിധാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് ഉപയോഗിച്ച് സിബിഐയ്ക്ക് കൂടതൽ പേരും പെരുമയും നേടിക്കൊടുത്തതും ബെഹ്റയായിരുന്നു. 1994 മുതൽ പൊലീസ് നവീകരണത്തിന് പുതു വഴികൾ കണ്ടെത്തി. കുറ്റന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലുമെല്ലാം ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രസക്തിയും സാധ്യതയും തിരിച്ചറിഞ്ഞ് വികസിപ്പിക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. ദേശീയ അന്വേഷണ ഏജൻസിയിൽ നിന്ന് കേരളാ സർവ്വീസിലേക്ക് തിരിച്ചെത്തിയ ബെഹ്റയെ പൊലീസ് ആസ്ഥാനത്ത് ഐജിയായാണ് നിയോഗിച്ചത്. സൈബർ ക്രൈമിൽ കേരളാ പൊലീസിന്റെ മുന്നേറ്റങ്ങൾക്ക് കാരണം ബെഹ്റ ഈ സമയം നടത്തിയ പ്രവർത്തനങ്ങളായിരുന്നു.
ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തേയും ചുട്ടുകൊന്ന കേസിൽ പ്രതികളായ ദാരാസിങ്, മഹേന്ദ്ര ഹേംബ്രഹ്മ എന്നിവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നത് ബെഹ്റയുടെ അന്വേഷണ മികവാണ്. ദാരാസിംഗിനും ഹേംബ്രഹ്മിനും ആദ്യം കീഴ്ക്കോടതി വധ ശിക്ഷയാണ് വിധിച്ചത്. എന്നാൽ, പ്രതികൾ ഇതിനെതിരെ ഒഡീഷ ഹൈക്കോടതിയിൽ അപ്പീൽ നല്കി. ഈ അപ്പീലിന്മേൽ ഇരുവരുടെയും ശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കപ്പെട്ടു. 1999ൽ ആയിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ ഗ്രഹാം സ്റ്റെയിൻസ് വധം നടക്കുന്നത്. സ്റ്റെയിൻസിനെയും രണ്ട് മക്കളെയും അക്രമികൾ വധിക്കുകയായിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് പ്രതികൾ വധത്തിന് പ്രേരിതരായത്. കേസിലെ മുഖ്യപ്രതിയാണ് ദാരാസിങ്. ഗ്രഹാം സ്റ്റെയ്ൻസും കുടുംബവും മതപരിവർത്തന ശ്രമങ്ങളിൽ ഏർപ്പെട്ടിരുന്നില്ല എന്നും കുഷ്ടരോഗികൾക്കിടയിൽ വൈദ്യസഹായമെത്തിക്കുന്നത് അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു എന്നുമാണ് ക്രിസ്ത്യൻ സംഘടനകളുടെ നിലപാട്.
യുവ കവയത്രിയായിരുന്ന മധുമിത ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ സമാജ്വാദി പാർട്ടി മുൻ എംഎൽഎ അമർമണി ത്രിപാഠിക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കിയായിരുന്നു അന്വേഷണം. ി.ബി.ഐ അന്വേഷിച്ച കേസിൽ 2007ലാണ് ഡെറാഡൂണിലെ കോടതി ത്രിപാഠിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2003 മെയ് മാസത്തിലാണ് ലഖ്നൗവിലെ പേപ്പർ മിൽ കോളനിയിലെ അപ്പാർട്ട്മെന്റിൽ വച്ച് മധുമിത ശുക്ല വെടിയേറ്റ് മരിച്ചത്. മരണപ്പെടുന്ന സമയത്ത് ഏഴു മാസം ഗർഭിണിയായിരുന്നു മധുമിത. അമർമണിക്ക് മധുമിതയുമായി ബന്ധമുണ്ടെന്ന് കാരണത്താൽ മധുമണി മധുമിതയെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കിയെന്നായിരുന്നു കേസ്. ഇവിടേയും രാഷ്ട്രീയ ഇടപെടലുകൾക്ക് പിടികൊടുക്കാതെ അന്വേഷണം പൂർത്തിയാക്കാൻ ബെഹ്റയെന്ന സിബിഐ ഓഫീസർക്ക് കഴിഞ്ഞു.
അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാ ഭാരതി, കല്ല്യാൺ സിങ് എന്നിവരെ പ്രതിക്കൂട്ടിൽ നിർത്തിയാണ് അന്വേഷണം അവസാനിച്ചത്. ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന കേസ് തള്ളിയെങ്കിലും ഈ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുംബൈ ഭീകരാക്രമണത്തിൽ പാക് പങ്ക് പുറത്തുകൊണ്ട് വന്നത് ബെഹ്റയുടെ നേതൃത്വത്തിലെ അന്വേഷണമായിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഫോൺ സംഭാഷണവും മറ്റും തെളിവുകളായെത്തി. ഡേവിഡ് കോൾമാൻ ഹെഡ്ലിയെ ചോദ്യം ചെയ്തതും ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. അമേരിക്കയുടെ അനുമതിയോടെ ഹെഡ്ലിയെ ചോദ്യം ചെയ്ത് പാക് ബന്ധം അസന്നിഗ്ധമായി തെളിയിച്ചു. അന്ന് ബെഹ്റയ്ക്ക് നൽകിയ മൊഴിയിൽ വിചാരണ ഘട്ടത്തിലും ഹെഡ്ലിക്ക് ഉറച്ചു നിൽക്കേണ്ടി വന്നു.
ഇതിനിടെയിൽ ചില തുറന്നു പറച്ചിലുകൾ വിവാദവുമായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്കർ ഭീകരയായിരുന്നു ഇസ്രത്ത് ജഹാനെന്ന എൻഐഎ റിപ്പോർട്ട് സിബിഐ ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നെന്ന് ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയിരുന്നു. ഇസ്രത്ത് ലഷ്കർ ഭീകരയായിരുന്നെന്ന് ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങൾ അന്നു തന്നെ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനെ എൻഐഎ അറിയിച്ചിരുന്നു. എന്നാൽ സിബിഐയും കേന്ദ്രആഭ്യന്തരവകുപ്പും ഒരുപോലെ ഈ റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നുവെന്ന ബെഹ്റയുടെ ഈ അടുത്തകാലത്തെ വെളിപ്പെടുത്തൽ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇസ്രത്ത് ലഷ്കർ ഇ തൊയ്ബ അംഗമായിരുന്നെന്ന് എൻഐഎ ചോദ്യം ചെയ്യുന്ന അവസരത്തിൽ ഹെഡ്ലി തുറന്നു പറഞ്ഞിരുന്നു. ഹെഡ്ലിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ എൻഐഎ റിപ്പോർട്ട് അവഗണിച്ച് കേന്ദ്രസർക്കാർ ഇസ്രത്ത് ലഷ്കർ ഭീകരയായിരുന്നില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ചിരുന്ന സിബിഐ അന്ന് ഐജി തന്റെമൊഴിയെടുക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ആ നീക്കത്തിൽ നിന്ന് സിബിഐ പിന്മാറി. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നായിരുന്നു ബെഹ്റയുടെ വെളിപ്പെടുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്