തേനും വയമ്പും നിറഞ്ഞ ഓർമകൾക്ക് ഒരു വയസ്
രശ്മി പ്രകാശ്
മലയാളികളുടെ മനസ്സിലേക്ക് തേനും വയമ്പുമായി കടന്നു വന്ന മധുരം ഇന്നും അതിമധുരമായി നിലനിൽക്കുന്നു എന്ന് പറയുമ്പോൾ തന്നെ ചില ഗാനങ്ങളും കവിതകളുമൊക്കെ നമ്മുടെ മനസ്സിലേക്ക് അനർഗ്ഗള നിർഗ്ഗളമൊഴുകിയെത്തും. അതിന്റെ സൃഷ്ടാവ് മറ്റാരുമല്ല ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന നമ്മുടെ സ്വന്തം ഒഎൻവി കുറുപ്പ് മാഷാണ്. പാട്ടും കവിതയും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തു നേർത്തില്ലാതാകുന്ന രചനയുടെ ഇന്ദ്രജാലം നമ്മളെ അനുഭവിപ്പിച്ച മലയാളത്തിന്റെ പ്രിയകവി.
1955 ൽ പുറത്തിറങ്ങിയ കാലം മാറുന്നു എന്ന ചിത്രത്തിൽ തുടങ്ങിയ രചനാവസന്തം ഇന്നും മലയാളികളിൽ പൂത്തുലഞ്ഞു നിൽക്കുന്നു. കഴിഞ്ഞ ആറുപതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളിൽ നിർണ്ണായക സ്വാധീനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്ലാ ജീവജാലങ്ങളോടും മണ്ണിനോടും വിണ്ണിനോടും പൂവിനോടും നക്ഷത്രങ്ങളോടുമെല്ലാം ഹൃദയപക്ഷം ചേർന്ന് നിന്നു സാധാരണക്കാരനായി ജീവിച്ച ഒഎൻവി, തിരുവിതാംകൂർ രാജവംശത്തിന്റെ പ്രധാന വൈദ്യനും സ്വരാജ്യത്തിന്റെ പത്രാധിപരുമായിരുന്ന ഒഎൻ കൃഷ്ണക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1931 മെയ് 27 നായിരുന്നു ജനിച്ചത്.
അദ്ദേഹത്തിന്റെ കാവ്യഭാവന തുളുമ്പുന്ന മനസ്സിന്റെ പ്രതിഫലനമായിരുന്നു കവിതകളായും ഗാനങ്ങളായും നമ്മളിലേക്ക് പെയ്തിറങ്ങിയത്. കേരള രാഷ്രീയ ചരിത്രത്തിലെ അരുണാഭമായ നാൽപ്പതുകളുടെ താരസ്മൃതിയിലായിരുന്നു അദ്ദേഹം കവിതയിലേക്ക് പ്രവേശിച്ചത്. മണ്ണിനോടെന്നപോലെ ഹൃദയവിലോലതകളോടും അപാരതയോടും സംവദിക്കുന്നവയായിരുന്നു ഒഎൻവി കവിതകൾ. മലയാള കാൽപ്പനിക കവിതയുടെ ഏറ്റവും സർഗാത്മകമായ വിപുലനവും തുടർച്ചയുമായിരുന്നു ഒഎൻവി വെട്ടിത്തെളിച്ച പാത.
80കളിൽ ഭൂമിയ്ക്കൊരു ചരമഗീതം പോലെയുള്ള കവിതകളിലൂടെ ഒഎൻവി മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കവിതകൾ ഈ ഘട്ടത്തിലാണുണ്ടായത് പരിസ്ഥിതി ബോധവുമായും മാനവ ജീവിത പ്രതിസന്ധികളുമായും ബന്ധപ്പെട്ട ആ കവിതകൾ സൃഷ്ടിച്ച ചലനം സവിശേഷമായ ഒരു രാഷ്രീയ അവബോധത്തിന്റെ ഭാഗമായിരുന്നു. മലയാള സിനിമാ ഗാനശാഖയെ കാവ്യാത്മകമാക്കുന്നതിലും ഒഎൻവി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
അനുകരണവും അപഹരണവും നിമിത്തം ഗാനരംഗം ആകെ കലുഷിതമായിരുന്ന 50കളുടെ തുടക്കത്തിലാണ് കവിയായ ഒഎൻവി കുറുപ്പ് ഗാനരചയിതാവിന്റെ മേലങ്കി എടുത്തണിയുന്നത്. തനതായ ഒരു സരണി വെട്ടിത്തുറക്കാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. തമിഴിൽ കണ്ണദാസനും ഹിന്ദിയിൽ ഖൈഫ് യാസ്മായും സിനിമാ ഗാനരചനയിൽ പ്രവേശിച്ചു ഐതിഹാസികമായ സൃഷ്ടികൾ നടത്തിക്കൊണ്ടിരുന്ന അതേ കാലത്താണ് ഒഎൻവിയും മലയാള സിനിമാ ഗാനശാഖയിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചത്. പിന്നീടങ്ങോട്ട് ഒഎൻവിയുടെ ഗാനങ്ങൾ മലയാളികളുടെ ചുണ്ടിൽ എക്കാലത്തുമുണ്ടായിരുന്നു.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം മാത്രം 13 തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വൈശാലി എന്ന ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. മലയാള ഭാഷയ്ക്ക് വേണ്ടി, മലയാള സംസ്ക്കാരത്തിന് വേണ്ടി, മലയാള തനിമയ്ക്കുവേണ്ടി നിലകൊണ്ട ഒഎൻവി യെത്തേടി ഭാരതത്തിലെ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠവും പത്മഭൂഷണും പത്മശ്രീയുമുൾപ്പെടെ നിരവധി പുരസ്കാരങ്ങളെത്തി. മലയാളം ശ്രേഷ്ഠ ഭാഷാപദവി നേടിയതിനു പിന്നിലും മലയാളത്തിന്റെ ഈ പ്രിയകവിയുടെ അഹോരാത്ര ശ്രമമുണ്ടായിരുന്നു.
ഏകാന്തതയുടെ അമാവാസിയിൽ എനിക്ക് കൈവന്ന വെളിച്ചമാണ് എന്റെ കവിതയെന്നു ഒഎൻവി കുറുപ്പുമാഷ് പറഞ്ഞിട്ടുണ്ട്. 'എന്റെ ചിന്തകളും പ്രതികരണവും എല്ലാം കവിതകളിലൂടെ പുതുക്കുന്നു. കവിതയിലൂടെ അല്ലാതെനിക്ക് പ്രതികരണമില്ല'.
ഒഎൻവി യെക്കുറിച്ചു പറയുമ്പോൾ അദ്ദേഹം അവസാനം എഴുതിയ പുസ്തകത്തെ കുറിച്ച് പറയാതിരുന്നാൽ അത് അപൂർണ്ണമാവും. 'പോക്കുവെയിൽ മണ്ണിലെഴുതിയത്' വിണ്ണിന്റെ ഹൃദയസ്പന്ദനങ്ങളാണ്. വിലോലഭാവങ്ങളുടെയും വികാര വായ്പുകളുടെയും ഉള്ളെഴുത്തുകൾ. കുണ്ഡലി നീ ശക്തി താമരവിരിയും പോലെയുള്ള അനുഭവം. ഒഎൻവിയുടെ ബാല്യ കൗമാര യൗവ്വന സ്മൃതികളുടെ സഹസ്ര ദളപത്മം സൗന്ദര്യ ലഹരിയായി സംവദിക്കുന്ന അസുലഭ മുഹൂർത്തം. അതാണ് അദ്ദേഹം ഏറ്റവും ഒടുവിലെഴുതി പ്രസിദ്ധപ്പെടുത്തിയ പോക്കുവെയിൽ മണ്ണിലെഴുതിയത് എന്ന പുസ്തകത്തിന്റെ വിളംബരം.
ഇരുപത്തേഴ് ലേഖനങ്ങളുടെ (ഓർമ്മകളുടെ) സമാഹാരമാണ് പോക്കുവെയിൽ മണ്ണിലെഴുതിയത് എന്ന കൃതി. അനുഭവങ്ങളുടെ തീക്ഷ്ണതയും സംഗീതത്തിന്റെ ഈണവും ജീവിതത്തിന്റെ ചടുലതാളവും ഈ കൃതിയുടെ സവിശേഷതയാണ്. ഒഎൻവി തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
'ഇതൊരാത്മകഥയല്ല. അങ്ങനെയൊന്നെഴുതാൻ വേണ്ടവലിപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണർത്തി, ഇലകൾക്ക് 'ഇങ്കുകുറുക്കി' കൊടുത്ത് ഈറൻ വിരികളെല്ലാമുണക്കി, ക്ഷീണിച്ചു പടിയിറങ്ങുന്ന പോക്കുവെയിൽ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകൾ മാത്രം'.
ഹൃദയത്തിൽ നിന്ന് അറിയാതെ ഒഴുകി ഇറങ്ങുന്ന കാവ്യമധുരമായ ഈ വരികൾ കവിയുടെ ജീവിതത്തിന്റെ കയ്യൊപ്പാണ്; ജീവിത ദർശനത്തിന്റെ കരകാണാക്കടലാണ്.
മധുരിക്കുന്ന ഗാനങ്ങളിലൂടെ ഒഎൻവി കുറുപ്പ് മാഷ് മലയാളിയുടെ ഹൃദയത്തിലുണ്ടാകും ലോകാവസാനം വരെ...
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍