ബിബിസിയുടെ ആദ്യ ഏഷ്യൻ അവതാരക; പിന്നീട് ഡോക്ടർ; ഇപ്പോൾ കണ്ണില്ലാത്തവരുടെ വെളിച്ചം; തിരുവല്ലയിലെ കണ്ടത്തിൽ കുടുംബത്തിൽ നിന്നും യുകെയിലെത്തി സൂപ്പർസ്റ്റാറായ മലയാളിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ഓരോരുത്തരുടെ ജന്മത്തിനും ഓരോ നിയോഗങ്ങളുണ്ട്. ചിലർ അത് ആദ്യമേ തിരിച്ചറിയാറുണ്ടെങ്കിലും മററ് ചിലർ അനേകം ദൗത്യങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് ഏറ്റവുമൊടുവിൽ മാത്രമെ തങ്ങളുടെ ജന്മനിയോഗത്തിൽ എത്തിച്ചേറാറുള്ളൂ. വൈകിയാണ് എത്തിയതെങ്കിലും അവരത് ഭംഗിയായി നിറവേറ്റുകയും ചെയ്യും. യുകെയിലേക്ക് കുടിയേറിയ ലൂസി മാത്തന്റെ ജീവിതം ഇതിനുദാഹരണമാണ്. ആദ്യകാലത്ത് ബിബിസിയുടെ ആദ്യ ഏഷ്യൻ വാർത്താ അവതാരികയായി തിളങ്ങിയ പ്രതിഭയാണ് ലൂസി. ഗ്ലാമറും പ്രശസ്തിയും ഏറെ നേടിത്തരുന്ന പ്രഫഷനായിരുന്നിട്ടു കൂടി ബിബിസിയിൽ ഒതുങ്ങിപ്പോകാൻ ഇവർ തയ്യാറായിരുന്നില്ല. ആ ജോലിയിൽ മടുപ്പേറിയപ്പോൾ ആതുരസേവനത്തിനായി ഡോക്ടറുടെ കുപ്പായം എടുത്തണിയുകയായിരുന്നു ലൂസി ചെയ്തത്. ഇതാണ് തന്റെ മേഖലയെന്ന് വൈകാതെ ഈ ഒഫ്താൽമോളജിസ്റ്റ് തിരിച്ചറിയുകയായിരുന്നു. എന്നാൽ വെറുമൊരു നേത്രരോഗവിദ്ധയായി ഒതുങ്ങിപ്പോകാനായിരുന്നില്ല ലൂസിയുടെ നിയോഗം. മറിച്ച് തിമിരം ബാധിച്ച് അന്ധതയിലാണ്ടു പോയ നിരവധി പേരെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ദൗത്യമായിരുന്നു ഈ ജന്മത്തിന് മുകളിൽ ദൈവം നിശ്ചയിച്ച നിയോഗം. തിരുവല്ലയിലെ കണ്ടത്തിൽ കുടുംബത്തിൽ നിന്നും യുകെയിലെത്തി സൂപ്പർസ്റ്റാറായ മലയാളിയുടെ ജീവിതകഥ കൂടിയാണിത്.
തിമിരം ബാധിച്ച ഇന്ത്യക്കാർക്ക് കാഴ്ച ശക്തി നേടിക്കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന സെക്കൻഡ് സൈറ്റ് എന്ന നോൺപ്രോഫിറ്റ് ഓർഗനൈസേഷന്റെ സ്ഥാപകയാണ് ലൂസി മാത്തൻ. 'എ റൺവേ ഗോട്ട് ക്യൂറിങ് ബ്ലൈൻഡ്നെസ് ഇൻ ഫോർഗോട്ടൻ ഇന്ത്യ' എന്ന ഒരു പുസ്തകം ലൂസിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. 20 പൗണ്ടാണിതിന്റെ വില (ഏകദേശം 2000 രൂപ). ഓരോ പുസ്തകത്തിന്റെയും വിലയായി കിട്ടുന്ന തുക ഓരോ അന്ധന്മാരുടെയും ചികിത്സയ്ക്ക് വേണ്ടിയാണിവർ ചെലവാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ലൂസിക്കും അവരുടെ ബോയ്ഫ്രണ്ടായ മാർക്കിനും ഒരു മകനും മകളുമാണുള്ളത്.ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ലൂസി ശൈശവവിവാഹം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ സ്ത്രീകളുടെ ഫുട്ബോളിനെ ത്വരിതപ്പെടുത്തുന്നതിൽ ഭാഗഭാക്കാകുന്നുണ്ട്. ഒരു നല്ല അത്ലറ്റിക്കു കൂടിയായ ലൂസി രണ്ട് ലണ്ടൻ മാരത്തോണുകളും ഹാഫ് മാരത്തോണും പൂർത്തിയാക്കിയിട്ടുണ്ട്. ലൂസിയുടെ പിതാവായ കെ.എം. മാത്തൻ ഇന്ത്യയുടെ ആദ്യത്തെ ജംമ്പോ ജെറ്റ് പൈലറ്റ് എന്ന ബഹുമതിക്കർഹനായിട്ടുണ്ട്. ലൂസിയുടെ അമ്മ ഒരു ആംഗ്ലോഇന്ത്യനാണ്. ഇവർ ഇന്ത്യയിലാണ് വളർന്നത്. ഏഴ് വയസുള്ളപ്പോഴായിരുന്നു ലൂസി ഇംഗ്ലണ്ടിലെത്തിയത്. ഇപ്പോൾ കുടുംബത്തൊടൊപ്പം യുകെയിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്.
ഇന്ത്യയിലെ തിമിരബാധിതർക്ക് ശസ്ത്രക്രിയ നടത്താനായി സെക്കൻഡ് സൈറ്റ് സർജന്മാരെ ഇന്ത്യയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. സെക്കൻഡ് സൈറ്റിന്റെ പേരിൽ സമ്പാദിക്കുന്ന ചെറിയ തുക പോലും അന്ധരുടെ കാഴ്ചശക്തി തിരികെ നേടിക്കൊടുക്കാനാണ് ലൂസി ഉപയോഗിക്കുന്നത്. ലൂസിയെഴുതിയ പുസ്തകം വാങ്ങുന്നതിലൂടെ ആർക്കും ഒരു അന്ധന്റെ ചികിത്സയിലേക്ക് ഭാഗഭാക്കാകാൻ സാധിക്കും. ഈ പുസ്തകം വാങ്ങാനായി Second Sight, Second Sight, PO Box 25858, LONDON N5 1GY United Kingdom. എന്ന വിലാസത്തിൽ ചെക്കുകൾ അയക്കുകയാണ് ചെയ്യേണ്ടത്. :[email protected] എന്ന ഇമെയിൽ വിലാസത്തിലോ (+44) 020 7359 1315 എന്ന ടെലിഫോൺ നമ്പറിലോ ഇതിനായി ബന്ധപ്പെടാവുന്നതാണ്. www.secondsight.org.uk എന്ന സെക്കൻഡ് സൈറ്റിന്റെ വെബ്സൈറ്റിൽ നിന്നും ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.
1953ലാണ് ലൂസി മാത്തൻ ജനിച്ചത്. 1970കളുടെ മധ്യത്തിൽ അച്ചടിമാദ്ധ്യമമായ സറേ മിററിൽ പത്രപ്രവർത്തകയായിക്കൊണ്ടാണ് ലൂസി തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1976ൽ ജോൺ ക്രാവെൻസ് ന്യൂസ്റൗണ്ടിന്റെ അവതാരികയായിട്ടായിരുന്നു അവർ ബിബിസിയിലേക്ക് ചുവട് മാറിയത്. അതിലൂടെ ബിബിസിയിലെ ആദ്യ ഏഷ്യൻ വാർത്താ അവതാരികയെന്ന അപൂർവ ബഹുമതിയും അവരെത്തേടിയെത്തി. രാജ്യമാകമാനം നിരവധി പേരെ ആകർഷിച്ച പ്രധാനപ്പെട്ട ടെലിവിഷൻ പ്രോഗ്രാമായിരുന്നു അത്. അതിലൂടെ ഒരു സൂപ്പർസ്റ്റാർ പരിവേഷം അക്കാലത്ത് യുകെയിൽ നേടിയെടുക്കാൻ സാധിച്ച ഇന്ത്യൻ വനിതയാണ് ലൂസി മാത്തൻ. 1976 മുതൽ 1980 വരെയായിരുന്നു ലൂസി ബിബിസിയിൽ ജോലി ചെയ്തിരുന്നത്.
1981ൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെക്കുറിച്ച് നിർമ്മിച്ച ഒരു ഡോക്യുമെന്ററിയിൽ ഭാഗഭാക്കായത് ലൂസിയുടെ ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഒരു പ്രാദേശിക ഡോക്ടറുമായി നടത്തിയ സംസാരം അവരെ സ്വാധീനിച്ചു. ഇവിടെ ഉപയോഗിക്കുന്ന മരുന്നുകൾ പലതും കാലാവധി കഴിഞ്ഞതാണെന്നായിരുന്നു പ്രസ്തുത ഡോക്ടർ ലൂസിയെ ധരിപ്പിച്ചത്. ഒരു പത്രപ്രവർത്തകയെന്ന നിലയിൽ താൻ ഇക്കാര്യം ലോകത്തെ അറിയിക്കുമെന്ന് ആ ഡോക്ടർ പ്രതീക്ഷിച്ചിരുന്നുവെന്നാണ് ലൂസി ഇതിനെക്കുറിച്ച് വെളിപ്പെടുത്തയിട്ടുള്ളത്. മെഡിക്കൽ രംഗത്തെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ എന്തെങ്കിലും ചെയ്യാൻ ഡോക്ടറുടെ കുപ്പായമണിയാൻ അന്നാണ് താൻ തീരുമാനിച്ചതെന്നും ലൂസി വെളിപ്പെടുത്തിയിട്ടുണ്ട്.
ജേർണലിസ്റ്റായി തുടരുകയല്ല തന്റെ നിയോഗമെന്നും മറിച്ച് ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണെന്നും ലൂസി ഇതിലൂടെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് തന്റെ 36ാം വയസിൽ സെന്റ്. ജോർജ്സ് ഹോസ്പിറ്റൽ മെഡിക്കൽ സ്കൂളിൽ അവർ ഒരു ഓഫ്താൽമോളജിസ്റ്റായി പരിശീലനം നേടുകയായിരുന്നു. 1996ൽ ഇന്ത്യ സന്ദർശിച്ച ലൂസിക്ക് ഇവിടുത്ത തിമിരരോഗികളുടെ വിഷമാവസ്ഥകൾ തിരിച്ചറിയാൻ സാധിച്ചു. തുടർന്ന് അവരെ കാഴ്ചയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ സെക്കൻഡ് സൈറ്റ് എന്ന ഓർഗനൈസേഷന് രൂപം കൊടുക്കുകയായിരുന്നു ലൂസി ചെയ്തത്. ഇപ്പോൾ ആയിരക്കണക്കിന് തിമിരരോഗികൾക്ക് മുമ്പിൽ വെളിച്ചത്തിന്റെയും നിസ്വാർത്ഥമായ സേവനത്തിന്റെയും ആൾരൂപമായി ലൂസി തിളങ്ങുകയാണ്. ബിബിസിയിലെ അവതാരികയുടെ ഗ്ലാമർ റോളിനേക്കാൾ ഇതിനാണ് തിളക്കം കൂടുതലുള്ളതെന്നും ലൂസി ഈ നിമിഷങ്ങളിൽ തിരിച്ചറിയുകയാണ്. ഈ തിളക്കം ഓരോ മലയാളിക്കും കൂടി അഭിമാനിക്കാവുന്ന നേട്ടമാണ്.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍