രാഷ്ട്രീയക്കാർക്കിടയിലെ സർവ്വ സമ്മതന് ഭാരതരത്നം നൽകുന്നതിൽ വിവാദങ്ങളില്ല; രാജ്യം പരമോന്നത ബഹുമതി നൽകി ആദരിക്കുമ്പോഴും ഒന്നും അറിയാതെ മറവിയെ പുൽകി വാജ്പേയി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആദർശനിഷ്ഠയും അർപ്പണബോധവും വിശ്രമമില്ലാത്ത രാഷ്ട്രസേവനത്തിനും രാജ്യം നൽകിയ പുരസ്കാരമാണ് വാജ്പേയ്ക്ക് നൽകിയ ഭാരതരത്ന. ബിജെപി സർക്കാർ അതും പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ നേതാവിന് ഭാരതരത്ന നൽകുമ്പോഴും വിവാദങ്ങളുടെ അകമ്പടിയില്ലെന്നതാണ് ഏറെ ശ്രദ്ധേയം. ഇതിന് കാരണം വാജ്പേയിയുടെ വ്യക്തിത്വം തന്നെയായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരനായി വാജ്പേയിയെ തേടി ഭാരതരത്ന എത്തുമ്പോൾ താൻ ആദരിക്കപ്പെട്ടതിനെ കുറിച്ച് അദ്ദേഹത്തിന് അറിവില്ല. ഏറെക്കാലമായി മറവിരോഗത്തിന്റെ പിടിയിലാണ് മുൻ പ്രധാനമന്ത്രി. അതുകൊണ്ട് തന്നെ തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിവില്ല. തനിക്ക് ലഭിച്ച പുരസ്ക്കാരം ഏതെന്ന് പോലും അറിയാൻ കഴിയാത്ത വിധം അദ്ദേഹത്തെ മറവി പിടികൂടിയിരിക്കുന്നു.
ബിജെപിയേയും സംഘപരിവാർ രാഷ്ട്രീയത്തേയും എതിർക്കുന്നവർ പോലും എ ബി വാജ്പേയിയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നു എന്നതാണ് ശ്രദ്ധേയം. 'ആരോടുമില്ല പ്രീണനം, എല്ലാവരോടും തുല്യനീതി' അതാണദ്ദേഹത്തിന്റെ തത്ത്വചിന്ത. അതുകൊണ്ടുതന്നെയാവും വാജ്പേയ് സർവസമ്മതനായത്. വാഷിങ്ടണിൽ നെഹ്റു ഒരു വിരുന്നിൽ വാജ്പേയിയെ പരിചയപ്പെടുത്തിയത് ഭാരത പ്രധാനമന്ത്രിയാകാൻ കഴിയുന്ന ഒരു പാർലമെന്റേറിയൻ എന്നാണ്. ജനസംഘത്തിന്റെ ഏറ്റവും വലിയ വിമർശകൻ പണ്ഡിറ്റ് നെഹ്റുവായിരുന്നു.
എങ്കിലും വാജ്പേയിയോട് സ്നേഹപൂർവ്വമായ സമീപനമായിരുന്നു നെഹ്റുവിന്. ഇതു തന്നെയാണ് തുടർന്ന് വന്ന രാഷ്ട്രീയ എതിരാളികളും വാജ്പേയിയോട് സ്വീകരിച്ചത്. 1957ൽ മുപ്പതാം വയസ്സിലാണ് പാർലമെന്റിലെത്തുന്നത്. കന്നി പ്രസംഗംതന്നെ വിദേശനയത്തെ കുറിച്ച.് ആകാശത്തിന് കീഴെയുള്ള സകല പ്രശ്നങ്ങളിലും കൈയിടുക എന്ന നെഹ്റുവിന്റെ ശൈലിയെ കുറിച്ചായിരുന്നു പ്രസംഗം.
'ഒരാൾക്ക് പ്രസംഗിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. ജനസംഘത്തെ ദുർവ്യാഖ്യാനിക്കുന്നതിനെ കുറിച്ച് 'താങ്കൾ എല്ലാ ദിവസവും ശീർഷാസനം നടത്തുന്ന ആളാണെന്നറിയാം, ശീർഷാസനത്തിൽ ജനസംഘത്തെ കാണരുതെന്ന്' നെഹ്റുവിനെ ഉപദേശിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. വാചകം തീരും മുമ്പേ കൈയടിച്ചത് നെഹ്റു. മറുപടി പ്രസംഗത്തിൽ നെഹ്റു വാജ്പേയിയെ അഭിനന്ദിക്കുകയും ചെയ്തു. 'താങ്കളുടെ വാഗ്ധോരണിയിൽ ഞാൻ പൂർണമായും മുഴുകിപ്പോയി. എനിക്കസൂയ തോന്നുന്നു. നിങ്ങൾപറയുന്ന മുഴുവൻ കാര്യങ്ങളോടും യോജിക്കാൻ കഴിയുന്നില്ലല്ലോ എന്നതാണെന്റെ സങ്കടം.' ഒരിക്കൽ ഇന്ദിരാഗാന്ധി പറഞ്ഞതാണിത്.
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ ഐക്യരാഷ്ട്രസഭയുടെ ജനീവാ സമ്മേളനം ഇന്ത്യയെ സംബന്ധിച്ച് നിർണായകമായിരുന്നു. പ്രശ്നം ആഗോള വിഷയമാക്കാൻ പാക്കിസ്ഥാൻ രംഗത്തുണ്ടാകും. കാശ്മീർ പ്രശ്നം അവർ ഉന്നയിക്കും മേൽക്കൈ നേടാൻ ശ്രമിക്കും. ഇന്ത്യയെ ആരുനയിക്കും. അന്വേഷണം ചെന്നു നിന്നത് അടൽജിയിൽ. നരസിംഹറാവു ഏൽപ്പിച്ച ദൗത്യം വാജ്പേയ് പൂർത്തിയാക്കി. ഇന്നും കാശ്മീരിൽ മുൻകൈ നേടാൻ അടൽജിക്ക് കഴിയുന്നില്ല. ഐക്യരാഷ്ട്രസഭയിലെ വാജ്പേയിയുടെ പ്രകടന്നത്തെ വിദേശകാര്യമന്ത്രി എന്ന നിലയിൽ സംഘത്തിൽപ്പെട്ട സൽമാൻ ഖുർഷിദ് വിശദീകരിച്ചത് 'അപാരം അത്ഭുതം അടൽജി' എന്നാണ്. കാർഗിലിൽ പാക്കിസ്ഥാൻ ആക്രമണമഴിച്ചുവിട്ടപ്പോൾ അതിനെ ചെറുക്കാനുള്ള വാജ്പേയി സർക്കാരിന്റെ ശ്രമങ്ങൾക്ക് സമസ്ത ലോക രാഷ്ട്രങ്ങളും ധാർമ്മിക പിന്തുണ നൽകി.
വിദ്യാർത്ഥി നേതാവ്, പത്രാധിപർ, രാഷ്ട്രീയ പ്രവർത്തകൻ, മികച്ച പാർലമെന്റേറിയൻ, ഭരണാധികാരി, കവി, പ്രഗത്ഭനായ വാഗ്മി, നയതന്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം മികവ് പ്രകടിപ്പിച്ച നേതാവാണ് വാജ്പേയി. അമ്പതു വർഷം പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ അംഗമായി തുടരാൻ ഭാഗ്യം സിദ്ധിച്ച ഏക വ്യക്തിയും അടൽബിഹാരി വാജ്പേയിയാണ്. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിക്കാൻ ഭാഗ്യമുണ്ടായ കോൺഗ്രസ്സിതര നേതാവും വാജ്പേയി മാത്രമാണ്. കൃഷ്ണ ബിഹാരിക്കും കൃഷ്ണാ ദേവിക്കും മകനായി 1924 ഡിസംബർ 25ന് അടൽ ബിഹാരി ജനിച്ചു. വളർന്ന് വിദ്യാഭ്യാസം നേടി രാഷ്ട്രമീമാംസ, ചരിത്രം, നിയമം എന്നിവയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അടൽബിഹാരി പത്രപ്രവർത്തനത്തിലും സജീവമായി പങ്കാളിയായി. രാഷ്ട്രധർമ്മ, പാഞ്ചജന്യ, സ്വദേശ്, വീര അർജ്ജുൻ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. മുത്തച്ഛൻ ശ്യാംലാൽ ഹിന്ദിയിൽ നല്ലൊരു കവിയായിരുന്നു. ആ പാരമ്പര്യം ലഭിച്ചത് അടൽജിക്ക്.
1951ൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ച് ഡോ. ശ്യാമപ്രസാദ് മുഖർജി, ഒരു ദേശീയ പ്രതിപക്ഷ കക്ഷിയുടെ രൂപീകരണത്തിനുവേണ്ടി പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വലംകൈയായി ഒപ്പമുണ്ടായിരുന്നതും അടൽബിഹാരി വാജ്പേയിയാണ്. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗമായും സ്ഥാപകാദ്ധ്യക്ഷന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 1957ൽ അടൽജി ലോക്സഭാംഗമായി. അടിയന്തരാവസ്ഥയിൽ ജയിൽവാസം കഴിഞ്ഞിറങ്ങിയ ഉടൻ 1977ൽ ജനതാഗവൺമെന്റ് രൂപീകരിച്ചപ്പോൾ അതിൽ വിദേശകാര്യമന്ത്രിയായി. 1980ൽ ജനതാപാർട്ടി തകർന്നു. ബിജെപി രൂപമെടുത്തു. അതിന്റെയും ആദ്യത്തെ അധ്യക്ഷനായി വാജ്പേയി തന്നെ തിരഞ്ഞെടുക്കപ്പെട്ടു.
1996ൽ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങിപ്പോരുമ്പോൾ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രഖ്യാപിച്ചു. 1998 ഫെബ്രുവരിയിൽ ആരും ഭരണമേറ്റെടുക്കാനില്ലാത്ത സാഹചര്യത്തിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തി. ബിജെപിക്കു 179 സീറ്റും കോൺഗ്രസിനു 139 സീറ്റും കിട്ടി. രാജ്യം അനാഥമാകരുതെന്നാഗ്രഹിച്ച 13 പാർട്ടികൾ ബിജെപിക്കു പിന്തുണ നൽകാൻ മുന്നോട്ടുവന്നു. അങ്ങനെ 1998 മാർച്ച് 13ന് വാജ്പേയി വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു. 1999 സെപ്റ്റംബറിൽ വീണ്ടും തെരഞ്ഞെടുപ്പുനടന്നു. അപ്പോഴും ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഘടകകക്ഷികളുടെ പിന്തുണയിൽ വാജ്പേയിയുടെ നേതൃത്വത്തിൽ ദേശീയജനാധിപത്യസഖ്യം നിലവിൽ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സർക്കാർ 2004 മെയ് 13 വരെ നിലനിന്നു. പൊഖ്റാൻ ആണവ സ്ഫോടനം, കാർഗിൽ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധം എന്നിവയിൽ വാജ്പേയി പ്രകടിപ്പിച്ച മിടുക്ക് അനുകരണീയമാണ്.
2004ലും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇതിനിടെ മറവി രോഗം വാജ്പേയിയെ തളർത്തി. വീട്ടിനുള്ളിലേക്ക് ജനനേതാവ് ഒതുങ്ങിക്കൂടി. എങ്കിലും രാജ്യം ഈ നേതാവിനെ മറന്നിട്ടില്ല. ഇതു തന്നെയാണ് ഭാരത രത്നയിലെ ഏകാഭിപ്രായവും പ്രതിഫലിപ്പിക്കുന്നത്.
നാഴികക്കല്ലുകൾ
1951 സ്ഥാപക അംഗം, ഭാരതീയ ജനസംഘം
1957 ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
195777 ജനസംഘത്തിന്റെ പാർലമെന്ററി പാർട്ടി നേതാവ്
1962 രാജ്യസഭാഗം
196667 ഗവണ്മെന്റ് അഷ്വറൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ
1967 ലോക്സഭയിൽ രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ടു
196770 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
അദ്ധ്യക്ഷൻ
196873 ഭാരതീയ ജനസംഘം പ്രസിഡന്റ്
1971 ലോക്സഭയിലേക്ക് മൂന്നാം വട്ടം
1977 ലോക്സഭയിലേക്ക് നാലാം തവണ.
197779 കേന്ദ്രമന്ത്രി, വിദേശ കാര്യം
197780 സ്ഥാപക അംഗം, ജനതാ പാർട്ടി
1980 ലോക്സഭയിലേക്ക് അഞ്ചാമതും.
198086 ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പ്രസിഡന്റ്
198084 ബിജെപി പാർലമെന്ററി പാർട്ടി നേതാവ്
1986 രാജ്യസഭാഗം, ജെനറൽ പർപ്പസ് കമ്മിറ്റി അംഗം
198890 വാണിജ്യ ഉപദേശക സമിതിയിൽ അംഗം
199091 പെറ്റിഷൻസ് കമ്മിറ്റി അദ്ധ്യക്ഷൻ
1991 ലോക്സഭാഗം (ആറാം പ്രാവശ്യം)
199193 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷൻ
199396 ലോക്സഭയിലെ പ്രതിപക്ഷ നേതാവ്; വിദേശ കാര്യസമിതി അദ്ധ്യക്ഷൻ
1996 ലോക്സഭാഗം (ഏഴാം തവണ)
1996 മെയ് 16 മുതൽ മെയ് 31 വരെ പ്രധാനമന്ത്രി (13 ദിവസം), വിദേശകാര്യം, വിവര സാങ്കേതിക വിദ്യ, വാർത്താവിനിമയം, തുടങ്ങിയ നിരവധി വകുപ്പുകൾ
1996 97 ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
199798 വിദേശ കാര്യസമിതിയുടെ അദ്ധ്യക്ഷൻ
1998 ലോക്സഭാഗം (എട്ടാം തവണ)
1998 99 പ്രധാനമന്ത്രി; വിദേശകാര്യം, മറ്റു മന്ത്രിമാർക്ക് നൽകിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും
1999 ലോക്സഭാഗം (ഒൻപതാം പ്രാവശ്യം)
1999 2004 പ്രധാനമന്ത്രി
പുരസ്കാരങ്ങൾ
പത്മ വിഭൂഷൺ (1992)
ഏറ്റവും മികച്ച പാർലമെന്റേറിയൻ (1994)
ലോക മാന്യ തിലക് പുരസ്കാരം (1994)
കാൺപൂർ സർവകലാശാലയുടെ ഡോക്ടറേറ്റ് (1993)
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)
Stories you may Like
- അബ്ദുൾ കലാമിന് പകരം രാഷ്ട്രപതിയാകേണ്ടിയിരുന്നത് വാജ്പേയി;
- 'ലഖ്നോവിൽ ലോകകപ്പ് ഫൈനൽ നടന്നിരുന്നുവെങ്കിൽ ഇന്ത്യ ജയിച്ചേനെ: അഖിലേഷ്
- മകനെ കാണാതായി, അന്ത്യകർമ്മങ്ങൾ നടത്തി, ഏഴ് വർഷത്തിന് ശേഷം മടങ്ങിവന്നു
- പട്നയിലെ എ ബി വാജ്പേയിയുടെ പേരിലുള്ള പാർക്കിന്റെ പേരു മാറ്റി ബിഹാർ സർക്കാർ
- സർവ്വസമ്മതിന് പത്മഭൂഷൺ; രാജഗോപാൽ പുരസ്കാര നിറവിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്