രാജീവ് ഗാന്ധിയുടെ ഉറക്കം കെടുത്തി ബോഫോഴ്‌സിന്റെ നിഗൂഡതകൾ ചികഞ്ഞിട്ടെങ്കിലും എന്നും മുൻപ്രധാനമന്ത്രിയുടെ ഗുഡ് ബുക്‌സിൽ; റഫാലിൽ മോദിയെ വെല്ലുവിളിച്ച് ബൈലൈനിൽ എക്‌സ്‌ക്ലൂസീവുകൾ എയ്യുമ്പോളും മൂർച്ച കുറയാത്ത എഴുത്തും ശൈലിയും; ബൂർഷ്വാ അധികാരകേന്ദ്രങ്ങളിൽ വൻ പിടിപാടുള്ള കമ്യൂണിസ്റ്റുകാരൻ; ഇഎംഎസിനെ ഹൃദയത്തോട് ചെർത്ത പഴയ എസ്എഫ്‌ഐക്കാരൻ; വാർത്തകളിൽ നിറയുമ്പോഴും എഡിറ്റോറിയൽ റൂമിൽ അടിമുടി പ്രൊഫഷണൽ: എൻ.റാമിന്റെ കഥ
എം മനോജ് കുമാർ
ന്യൂഡൽഹി: ദി ഹിന്ദുവിന്റെ എഡിറ്ററുടെ മുറിയിൽ ഒരു കൊലപാതകം നടന്നാൽ അത് റിപ്പോർട്ട് ചെയ്യണമെങ്കിൽ ഹിന്ദുവിന് ഒരു പൊലീസ് വിശദീകരണം ലഭിച്ചിരിക്കണം. ഈ വിശദീകരണം കൂടി ലഭിച്ചാലേ ഹിന്ദു അത് റിപ്പോർട്ട് ചെയ്യുകയുള്ളൂ. അത്രമാത്രം വാർത്തകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുന്ന പത്രമായാണ് ഹിന്ദു വിലയിരുത്തപ്പെടുന്നത്. രണ്ടു തവണ ആ രീതിക്ക് മാറ്റം വന്നു. ബോഫോഴ്‌സ് ആയുധ ഇടപാടിലെ അഴിമതികൾ ചിത്രാ സുബ്രഹ്മണ്യം റിപ്പോർട്ട് ചെയ്തപ്പോൾ ഹിന്ദു ഈ രീതിയിൽ മാറ്റം വരുത്തി. അന്നും ഹിന്ദുവിലെ പ്രബലനായ എൻ.റാം ചിത്രയുടെ പിന്നിലുണ്ടായിരുന്നു. ഇപ്പോൾ 'ഹിന്ദു' ദിനപത്രത്തിന്റെ ചെയർമാനായി ഇരുന്നുകൊണ്ട് റാഫേൽ ആയുധ ഇടപാടിലെ അഴിമതികൾ തന്റെ ബൈലൈൻ സ്റ്റോറിയായി 'റാം' പുറത്തു വിടുമ്പോഴും 'ഹിന്ദു' തങ്ങളുടെ പാരമ്പര്യ രീതികളിൽ മാറ്റം വരുത്തുകയാണ്.
എക്‌സ്‌ക്ലൂസിവ് വാർത്തകൾ നൽകാതിരിക്കുകയാണ് ഹിന്ദുവിന്റെ രീതി. ആധികാരികമായി വാർത്തകൾ നൽകുകയാണ് പത്രം ചെയ്യുന്നത്. ആ രീതിയാണ് എൻ.റാം മാറ്റിമറിക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി ചിന്തിക്കാനും നടക്കാനും വേണ്ടി അന്നത്തെ ഹിന്ദു പത്രാധിപർ ആയ കസ്തൂരിയുമായി എൻ.റാം ഇടയുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് അദ്ദേഹം ഫ്രന്റ് ലൈൻ എന്ന ഹിന്ദു ഗ്രൂപ്പ് മാസികയുടെ പത്രാധിപർ ആയി മാറുന്നത്. പക്ഷെ പിന്നീട് ഹിന്ദു തലപ്പത്തേക്ക് അദ്ദേഹം പൂർവാധികം ശക്തനായി തിരിച്ചെത്തുകയും ചെയ്തു. ബൂർഷ്വാ അധികാരകേന്ദ്രങ്ങളിൽ വൻ പിടിപാടുള്ള കമ്യൂണിസ്റ്റുകാരൻ എന്ന ഇമേജാണ് മോദി സർക്കാരിനെ കിടിലം കൊള്ളിക്കുമ്പോഴും റാമിന് ഒപ്പമുള്ളത്. എൻ.റാം എന്ന നരസിംഹൻ റാമിന്റെ തൂലികയുടെ ശക്തിയെന്തെന്നു ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ ആദ്യമായി തിരിച്ചറിയുകയാണ്.
റാഫേൽ ഇടപാടിൽ എൻ.റാമിന്റെ റിപ്പോർട്ടുകൾ ശ്രദ്ധ പിടിച്ചു പറ്റിയതെങ്ങിനെ?
മുൻ യുപിഎ സർക്കാർ ഫ്രാൻസിൽ നിന്ന് വാങ്ങാൻ തീരുമാനിച്ച റാഫേൽ യുദ്ധവിമാന കരാറിൽ മോദി സർക്കാർ മാറ്റം വരുത്തിയതും വിമാനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതുമാണ് റാഫേൽ കരാറിൽ വിവാദമായി നിലനിന്നത്. ദസോൾട്ട് ഏവിയേഷന്റെ 126 റഫാൽ പോർവിമാനങ്ങൾ 36 ആക്കാനും ഇന്ത്യൻ പങ്കാളി സ്ഥാനം അനിൽ അംബാനിയുടെ കമ്പനിക്ക് നൽകാനുമുള്ള തീരുമാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണ് 'ദി ഹിന്ദു'വിലൂടെ റാം സ്വന്തം ബൈലൈനിൽ നൽകിയത്. 7.87 ബില്ല്യൺ യുറോവിന്റെ റാഫേൽ കരാർ നടപ്പിലാക്കാൻ അഴിമതി തടയുന്നതിന് ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ ഇതുവരെ നടപ്പിലാക്കാത്ത ഇളവുകളാണ് മോദി സർക്കാർ വരുത്തിയതെന്നാണ് എൻ.റാമിന്റെ റിപ്പോർട്ടിലുള്ളത്. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി അനധികൃത ഇടപെടൽ നടത്തിയെന്ന തെളിവുകളാണ് റാം പുറത്തുവിട്ടത്.
മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ച മാറ്റം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ അധ്യക്ഷനായ ഡിഫൻസ് അക്യുസിഷൻ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയും ഫ്രാൻസുമായി ഏർപ്പെട്ട ഇന്റർ ഗവൺമെന്റൽ എഗ്രിമെന്റിന്റെ തൊട്ടുമുമ്പാണ് വ്യവസ്ഥകൾ ഇളവുവരുത്തിയത്. എന്നാൽ ഇത്തരത്തിൽ മാറ്റം വരുത്തിയ വിവരം സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകളിൽ കാണിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മോദി സർക്കാർ അധികാരമേറി ഒരു വർഷം കഴിഞ്ഞപ്പോഴാണ് റാഫേൽ കരാർ തകിടം മറിഞ്ഞത്.
2015 ലെ മോദിയുടെ ഫ്രാൻസിലേക്കുള്ള യാത്രയിൽ റഫാലിൽ തിരുത്തലുകൾ വന്നു. ആ സന്ദർശനത്തോടെ ഇന്ത്യ വാങ്ങുന്ന പോർ വിമാനങ്ങളുടെ എണ്ണം 36 ആയി പൊടുന്നനെ കുറഞ്ഞു. പോർ വിമാനങ്ങൾക്കൊപ്പം അതിലുപയോഗിക്കാവുന്ന അത്യാധുനിക ആയുധങ്ങൾ കൂടി വാങ്ങാൻ തീരുമാനിച്ചതോടെ വിമാനത്തിന്റെ വില പല മടങ്ങായി കൂടി. 126 എണ്ണത്തിന് നൽകേണ്ട വിലയേക്കാൾ അധികം നൽകണം 36 എണ്ണത്തിന് എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് ഇന്ത്യയിൽ വിവാദക്കൊടുങ്കാറ്റായി മാറിയത്.
എന്താണ് റാഫേൽ യുദ്ധ വിമാന കരാർ കരാർ?
മിഗ് വിമാനങ്ങളുടെ തുടർ തകർച്ചകളും മിറാഷ് യുദ്ധ വിമാനങ്ങളുടെ പ്രായകൂടുതലും പരിഗണിച്ചാണ് പുതിയ പോർവിമാനങ്ങൾ വാങ്ങാൻ സർക്കാർ ആലോചിക്കുന്നത്. 2007 ലെ യു.പി.എ സർക്കാരാണ് ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷന്റെ റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുന്നത്. പക്ഷെ കരാർ വന്നത് 2012 ലാണ്. അമേരിക്കയിലെ ലോക്ക്ഹീഡ് മാർടിൻ, ബോയിങ്ങ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ് ഗ്രിപെൻ, യുറോഫൈറ്റർ ടൈഫൂൺ, ഫ്രാൻസിലെ ദസോൾട്ട് റഫാൽ തുടങ്ങിയ കമ്പനികൾ ടെൻഡർ നൽകുകയും അവസാനം റഫാലിന് കരാർ നൽകാൻ തീരുമാനിക്കുകയും ചെയ്തു. 1020 കോടി ഡോളറിന്റേതാണ് അന്നത്തെ കരാർ. അതായത് ഏകദേശം 54000 കോടി രൂപയുടേത്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 മാർച്ചിൽ ദസോൾട്ടും എച്ച്.എ.എല്ലും കരാറിൽ ഒപ്പുവെച്ചു. . ഇതനുസരിച്ച് 18 വിമാനങ്ങൾ കമ്പനി പൂർണമായും നിർമ്മിച്ച് നൽകും. ബാക്കി 108 വിമാനങ്ങൾ ബംഗ്ളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്ക്സ് ലിമിറ്റഡുമായി(എച്ച്എഎൽ) ചേർന്ന് സംയുക്തമായി നിർമ്മിച്ചു നൽകും. വിമാന നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയായിരുന്നു. യു.പി.എ കാലത്തുണ്ടാക്കിയ കരാറനുസരിച്ച് പോർവിമാന നിർമ്മിതിക്കുള്ള സാങ്കേതിക വിദ്യ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിന് കൈമാറിക്കിട്ടുമായിരുന്നു. തദ്ദേശീയമായ സാങ്കേതിക വിദ്യ ഇതിനകം വികസിപ്പിച്ച എച്ച് എ എല്ലിന് റാഫേലിന്റെ സാങ്കേതിക വിദ്യ കൂടി ലഭിച്ചിരുന്നുവെങ്കിൽ രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ പാകത്തിലേക്ക് വളരാൻ സാധിക്കുമായിരുന്നു. എന്നാൽ കരാറിൽ മാറ്റം വന്നു. ദസോൾട്ടിന്റെയും കരാറിന്റെ ഭാഗമായ ഇതര കമ്പനികളുടെയും പങ്കാളിയായി അനിൽ അംബാനിയുടെ കമ്പനിയെ നിശ്ചയിച്ചപ്പോൾ സാങ്കേതിക വിദ്യാ കൈമാറ്റമില്ലാതായി. കരാർ പ്രകാരം, ഇന്ത്യയിൽ നിക്ഷേപിക്കേണ്ട 30,000 കോടി രൂപ പൊതുമേഖലയിൽ നിന്ന് അനിൽ അംബാനിയുടെ കമ്പനിയിലേക്ക് മാറുകയും ചെയ്തു. ഇതോടെ രേഖകൾ ഉദ്ധരിച്ച് എക്‌സ്‌ക്ലൂസിവ് റിപ്പോർട്ടുകളുമായി റാം രംഗത്ത് വരുകയും ചെയ്തു.
രാജീവ് സർക്കാറിന്റെ പതനത്തിനു കാരണക്കാരനായി; ഇപ്പോൾ മോദി സർക്കാരിന്റേതും?
റാമിന്റെ തൂലികയുടെ ശക്തി ഇതിനു മുൻപ് തിരിച്ചറിഞ്ഞത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. ബോഫോഴ്‌സ് ആയുധ ഇടപാടിന്റെ രേഖകൾ ഉൾപ്പെടെയുള്ള ഹിന്ദു റിപ്പോർട്ടുകൾ ആണ് രാജീവ് ഗാന്ധി സർക്കാരിന്റെ പതനത്തിൽ കലാശിച്ചത്. ബോഫോഴ്സ് തോക്ക് ഇടപാടിൽ സമാഹരിച്ച കമ്മീഷൻ തുക മുഴുവൻ സ്വിസ് അക്കൗണ്ടിലാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നിക്ഷേപിച്ചിരിക്കുന്നത്. ഈ അഴിമതി അന്വേഷിക്കണമെന്നും എൻ.റാം വെളിപ്പെടുത്തി. 1980നും 1990നും ഇടയിൽ ഇന്ത്യയും സ്വീഡനും തമ്മിൽ നടന്ന ആയുധ ഇടപാടുകൾ മുഴുവൻ പുനരന്വേഷിക്കണമെന്ന ആവശ്യവും അന്ന് ഉയർന്നു വന്നു. ഈ കേസിൽ രാജീവ് ഗാന്ധി കമ്മീഷനായി 64 കോടി രൂപ കൈപ്പറ്റിയതായും തെളിഞ്ഞു.
രാജീവ് ഗാന്ധിയെ പോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റാമിന്റെ തൂലികയെ ഭയക്കുകയാണ്. റാഫേൽ ആയുധ ഇടപാടിന്റെ ഉള്ളുകള്ളികൾ പരസ്യമാക്കിയുള്ള തന്റെ ബൈ ലൈൻ സ്റ്റോറികൾ വഴി റാം ഇപ്പോൾ ഇന്ത്യയിൽ ഒരു തരംഗമായി മാറുകയുമാണ്. രേഖകൾ സ്വയം സാക്ഷ്യപെടുത്തുന്നു, അതേ സമയം അത് സ്വയം സംസാരിക്കുന്നതുമാണ്- തന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി റാം പറയുന്നു. റാമിന്റെ വാദങ്ങൾക്ക് തെളിവായി മാറുകയാണ് ഈ കേസുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ ഉയരുന്ന വാദങ്ങൾ. റാഫേൽ രേഖകളിലെ വിവരങ്ങൾ പ്രശാന്ത് ഭൂഷൺ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് വിവരങ്ങൾ മോഷ്ടിച്ചതാണെന്നാണ് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ വാദിച്ചത്. പക്ഷെ രേഖകൾ വസ്തുനിഷ്ഠമാണെങ്കിൽ ഇടപാട് ചോദ്യം ചെയ്യപ്പെടുന്നതിൽ എന്താണ് തെറ്റെന്നാണ് ഇപ്പോൾ ഉയരുന്ന വാദം. റിപ്പോർട്ടിന്റെ ആധികാരികത കേന്ദ്ര സർക്കാർ നിഷേധിച്ചതുമില്ല. അതുകൊണ്ട് തന്നെ മാധ്യമ രംഗത്ത് അനിഷേധ്യനായി എൻ.റാം നിലകൊള്ളുകയും ചെയ്യുന്നു.
വളർച്ചയുടെ പടവുകൾ താണ്ടിയത് 'ദി ഹിന്ദുവിന് 'ഒപ്പം നിന്ന്
ഇന്ത്യ സ്വതന്ത്രയാകുന്നതിനും രണ്ടു വർഷം മുൻപാണ് നരസിംഹൻ റാം എന്ന എൻ.റാമിന്റെ ജനനം. കൃത്യമായി പറഞ്ഞാൽ 1945 മെയ് നാലിന്. ഹിന്ദു കൈവശം വെച്ച കസ്തുരി സൺസ് ലിമിറ്റഡിലെ ജി.നരസിംഹന്റെ മകനായി പിറന്നതിനാൽ ഹിന്ദുവിൽ കൂടി തന്നെ ഉയർച്ചയുടെ പടവുകൾ താണ്ടാനും അദ്ദേഹത്തിന് സാധിച്ചു. ജി.കസ്തൂരിയുടെയും ജി.നരസിംഹന്റെയും കൈകളിലായിരുന്നു അന്ന് ഹിന്ദു. കസ്തുരിയുടെയും നരസിംഹന്റെയും മക്കൾ തന്നെയാണ് ഇന്നും ഹിന്ദുവിന്റെ തലപ്പത്തുള്ളത്. ചെന്നൈ ലയോള കോളേജിൽ നിന്ന് 1964 ൽ ബിരുദം കരസ്ഥമാക്കി ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കൊളംബിയ യൂനിവേഴ്‌സിറ്റി ഗ്രാജേറ്റ് സ്‌കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദം നേടിയത്,
ഇടത് രാഷ്ട്രീയത്തിലാണ് റാം ചുവടുറപ്പിച്ചത്. മദ്രാസിലെ പ്രെസിഡൻസി കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയമാണ് റാമിനെ എസ്എഫ്‌ഐയിൽ എത്തിച്ചത്. 1970 ൽ തിരുവനന്തപുരത്ത് എസ്എഫ്‌ഐ രൂപംകൊള്ളുമ്പോൾ അതിന്റെ ഉപാധ്യക്ഷ സ്ഥാനത്ത് എൻ. റാം ഉണ്ടായിരുന്നു. ഈ അടുപ്പമാണ് ഇഎംഎസിലേക്കും എൻ.റാമിനെ എത്തിച്ചത്. ഫ്രന്റ് ലൈനിൽ റാമിന്റെ നിർദ്ദേശ പ്രകാരം ഇഎംഎസ് തുടങ്ങിയ പെർസെപക്ട്ടീവ് എന്ന കോളം അദ്ദേഹം മരിക്കുന്നത് വരെ നിലനിർത്തി എന്നത് റാമും ഇഎംഎസും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ തെളിവായി മാറുന്നു.
1977 ൽ ഹിന്ദുവിൽ സഹ പത്രാധിപരായിട്ടാണ് റാം ഹിന്ദു ജീവിതം ആരംഭിക്കുന്നത്. 1980 ൽ വാഷിങ്ടൺ ലേഖകനായി നിയമിക്കപ്പെട്ടു. ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ഫ്രണ്ട് ലൈനിന്റെ ചുമതലയും അദ്ദേഹം വഹിച്ചു. 1991 മുതൽ 2003 വരെയുള്ള കാലയളവിൽ ഫ്രൻഡ്‌ലൈനിന്റെയും സ്‌പോർട്ട്സ്സാറിന്റെയും പത്രാധിപരായിരുന്നു റാം. ബോഫോഴ്‌സ് അഴിമതി തുറന്നു കാട്ടിയുള്ള റിപ്പോർട്ടിലൂടെ അദ്ദേഹം പ്രശസ്തനായി മാറി. പ്രസ്സ് ഫൗണ്ടേഷൻ ഓഫ് ഏഷ്യയുടെ ഏഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് അവാർഡ്, ബി.ഡി. ഗോയങ്ക പുരസ്‌കാരം, എക്‌സ്.എൽ.ആർ.ഐ യുടെ ആദ്യ ജെ.ആർ.ഡി ടാറ്റാ ഫൗണ്ടേഷൻ അവാർഡ്, കെ. കൃഷ്ണൻ മെമോറിയൽ ട്രസ്റ്റ് അവാർഡ്, വാസിറെഡ്ഡിമാലതി ട്രസ്റ്റ് അവാർഡ്, ഫ്രീഡം ഒഫ് ഇൻഫർമേഷൻ അവാർഡ്, പത്മഭൂഷൺ പുരസ്‌ക്കാരം, നാഷനൽ സിറ്റിസൻസ് അവാർഡ് എന്നീ പുരസ്‌കാരങ്ങൾ റാമിനെ തേടിയത്തി.
ഒപ്പമുള്ളത് അടിമുടി പ്രൊഫഷണൽ എന്ന വിശേഷം
മാധ്യമ രംഗത്ത് അടിമുടി പ്രൊഫഷണൽ എന്ന വിശേഷമാണ് റാമിന് ഒപ്പമുള്ളത്. ന്യൂസും വ്യൂസും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ റാം എപ്പോഴും എതിരായിരുന്നു. ന്യൂസ് , വ്യൂസ് എന്നിവ വേറെ പോകട്ടെ. കമന്റുകൾ റിപ്പോർട്ടിൽ ഒരിക്കലും കടന്നുവരരുത്. അദ്ദേഹം നിർദ്ദേശം വെച്ചിരുന്നു. കമന്റുകൾ എഡിറ്റോറിയൽ വിഭാഗം നോക്കിക്കൊള്ളും. അവരത് ചർച്ച ചെയ്ത് തീരുമാനിക്കും-റാം നിർദ്ദേശിക്കുമായിരുന്നു. ബോഫോഴ്‌സ് രേഖകൾ പുറത്തുകൊണ്ടുവന്നു രാജീവ് ഗാന്ധി സർക്കാറിന്റെ പതനത്തിനു എൻ.റാം കാരണക്കാരനായെങ്കിലും രാജീവ് ഗാന്ധിയുടെ ഗുഡ് ബുക്കിൽ റാം ഉണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം.
ജെ.ആർ.ജയവർധനെ ലങ്കൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ചില ദൗത്യത്തിനു റാമിനെയായിരുന്നു രാജീവ് ഗാന്ധി ലങ്കയ്ക്ക് അയച്ചിരുന്നത്. റാം ചീഫ് എഡിറ്റർ ആയിരിക്കുന്ന കാലഘട്ടത്തിലാണ് ഗ്രാമീണ ഇന്ത്യയുടെ കാര്യങ്ങൾ വെളിയിൽ കൊണ്ടുവരാൻ പി.സായ്നാഥിനെ നിയമിക്കുന്നത്. സായ്നാഥ് റിപ്പോർട്ടുകൾ ഇന്ത്യയിലെ ഗ്രാമങ്ങളുടെ ദയനീയാവസ്ഥ വെളിയിൽ കൊണ്ടുവരുകയും ആഗോള ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ റാഫേൽ അഴിമതി ഉയർത്തിക്കാട്ടിയുള്ള ബൈ ലൈൻ റിപ്പോർട്ടുകളിലൂടെ വാർത്താ തലക്കെട്ടുകൾ റാം പിടിച്ചടക്കുക തന്നെയാണ്. പക്ഷെ റാഫേൽ വിഷയത്തിൽ റാമിന്റെ പോരാട്ടം ഒറ്റയ്ക്കാണ്. ബോഫേഴ്‌സ് അഴിമതികൾ റാം വെളിച്ചത്തുകൊണ്ടുവന്നപ്പോൾ സഹ മാധ്യമങ്ങൾ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഈ പോരാട്ട നിമിഷങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ റാമിന് ഒപ്പം നിലകൊള്ളുമോ എന്നാണ് ഇനി അറിയാനുള്ളത്.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- 26 റഫാലും മൂന്ന് സ്കോർപീൻ അന്തർവാഹിനിയും വാങ്ങാൻ നാവിക സേന
- പ്രധാനമന്ത്രി മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി
- 'തീവ്രവാദമെന്ന തിന്മയ്ക്കെതിരേ ഇസ്രയേലിനൊപ്പം നിൽക്കും'; ബ്രിട്ടീഷ് പ്രധാനമന്ത്രി
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍