ജൈന മതക്കാരനായ രാജ്കോട്ടുകാരൻ; വിവാദങ്ങളിൽ പെടാത്ത സംഘപരിവാർ അനുയായി; അമിത് ഷായുടെ ഏറ്റവും അടുത്തയാൾ: ദളിത്-പട്ടേൽ രോഷം രൂക്ഷമായ ഗുജറാത്ത് നിലനിർത്താൻ വിജയ് രൂപാണിക്ക് കഴിയുമോ?
മറുനാടൻ ഡെസ്ക്
ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിക്ക് മുമ്പിൽ വലിയ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. ദളിത് -പട്ടേൽ പ്രക്ഷോഭങ്ങൾക്ക് നടുവിലാണ് സംസ്ഥാനം. അടുത്തിടെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നു. സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും കരുത്തു കാട്ടിയപ്പോൾ ആം ആംആദ്മിയും തക്കം പാർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗുജറാത്തിന്റെ അമരക്കാരനായി വിജയ് രൂപാണി എന്ന ജൈനമതക്കാരൻ എത്തുന്നത്. പട്ടേൽ സമുദായത്തിന്റെ രോഷം ശമിപ്പിക്കാൻ വേണ്ടി ആ സമുദായത്തിൽ നിന്നു തന്നെ ആനന്ദി ബെൻ പട്ടേലിന്റെ പകരക്കാരൻ വരുമെന്നാണ് കരുതിയത്. എന്നാൽ, അമിത് ഷായുടെ കൂടി വിശ്വസ്തനായി വിജയ് രൂപാണി മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയായിരുന്നു.
പട്ടേൽ സമുദായത്തിലെ പ്രമുഖ നേതാവായ നിതിൻ പട്ടേലിനെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ അദേഹത്തിന്റെ പ്രധാന ദൗത്യം ബിജെപിയുമായി അകന്നു നിൽക്കുന്ന പട്ടേൽ സമുദായത്തെ ഒപ്പം നിർത്തുക എന്നതുതന്നെയാണ്. അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രൂപാണിയുടെ പേര് നിർദേശിക്കപ്പെട്ടമ്പോൾ അതിനെ എതിർത്തത് പട്ടേൽ സമുദായത്തിലെ തന്നെ രണ്ട് പ്രമുഖരായിരുന്നു. മുന്മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലും ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയ നിതിൻ പട്ടേലുമാണ് ഇവർ. ഇവരുടെ നീക്കങ്ങളും ഇനി വിജയ് രൂപാണിക്ക് വിനയാകും.
വിവാദങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിന്ന നേതാവാണ് വിജയ് രൂപാണി. ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം മികച്ച മന്ത്രിയെന്ന പേരെടുത്തു. സൗമ്യനും കാര്യശേഷിയുമുള്ള നേതാവെന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധേയനായത്. അനുരഞ്ജനത്തിന്റെ പാതയിൽ പ്രശ്നങ്ങളെ സമീപിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും ശ്രദ്ധനേടി.
ജൈന മതാംഗമായ രാജ്കോട്ട് സ്വദേശിയാണ് വിജയ് രൂപാണി. പട്ടേൽ വിഭാഗക്കാരുടെ ശക്തികേന്ദ്രമായ സൗരാഷ്ട്രയുടെ ഹൃദയഭാഗമാണ് രാജ്കോട്ട്. പട്ടേൽ വിഭാഗം നടത്തിയ സംവരണ പ്രക്ഷോഭം ഗുജറാത്തിനെ പിടിച്ചുലച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്കോട്ടിൽനിന്നുള്ള നേതാവിനെ ബിജെപി മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുന്നത്. ആനന്ദിബെൻ മന്ത്രിസഭയിൽ ഗതാഗതം, ജലവിതരണം, തൊഴിൽ തുടങ്ങിയ വകുപ്പുകളുടെ ചുമതല രൂപാണി വഹിച്ചിട്ടുണ്ട്. 2014 ലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തുന്നത്. വാജുഭായി വാലാ കർണാടക ഗവർണറായതിനെത്തുടർന്ന് ഒഴിവുവന്ന രാജ്കോട്ട് മണ്ഡലത്തിൽനിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
ഭരണത്തിൽ മികവ് പുലർത്താനും സർക്കാർ സംവിധാനങ്ങൾ കൈപ്പിടിയിലൊതുക്കാനും മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന് കഴിയാതിരുന്നത് വലിയ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു. അവരുടെ കുടുംബാംഗങ്ങൾ ഭരണത്തിൽ നിരന്തരം കൈകടത്തുന്നത് സംഘ പരിവാർ അടക്കമുള്ളവരെ ചൊടിപ്പിച്ചു. എന്നാൽ സംഘ പരിവാറുമായി വളരെ മികച്ച ബന്ധം നിലനിർത്തുന്ന നേതാവാണ് രൂപാണി. മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതും.
ആനന്ദിബെന്നിന്റെ പിൻഗാമിയായി നിതിൻ പട്ടേൽ, പുരുഷോത്തം രുപാല തുടങ്ങിയ പേരുകൾ പറഞ്ഞുകേട്ടിരുന്നുവെങ്കിലും എല്ലാവരെയും ഞെട്ടിച്ച് രൂപാണിതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. സംഘപരിവാർ സംഘടനകൾ നടത്തിയ ആക്രമണങ്ങളെ തുടർന്ന് സംസ്ഥാനത്ത് നടക്കുന്ന ദളിത് പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കുക എന്നതാണ് വിജയ് രുപാണിയുടെ മുൻപിലുള്ള ഒരു പ്രധാന വിഷയം. ദളിത് സമൂഹത്തെ അനുനയിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാവും സമ്മാനിക്കുക.
തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടെ ശക്തരായി മാറിയ കോൺഗ്രസും, ഗുജറാത്തിൽ ''ഡൽഹി മോഡൽ'' വിജയം തേടുന്ന ആം ആദ്മിയും ഊർജ്ജസ്വലരായ പ്രതിപക്ഷമായി രുപാണി സർക്കാരിന് മുൻപിലുണ്ടാവും. വെല്ലുവിളികൾ പലതുണ്ടെങ്കിലും പാർട്ടി അധ്യക്ഷൻ അമിത്ഷായുടെ വിശ്വസ്തനായ വിജയ് രൂപാണിക്ക് ഉറച്ചു പിന്തുണയാണ് ആർഎസ്എസ് നൽകുന്നത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സംസ്ഥാനം വിട്ട ശേഷം ഗുജറാത്തിലെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്ക് അത്രകണ്ട് അനുകൂലമല്ല. മോദിയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ആനന്ദിബെൻ പാട്ടേലിന് മോദിയെ പോലെ സംസ്ഥാന ഭരണം നിയന്ത്രിക്കുവാൻ സാധിച്ചിരുന്നില്ല.
സംവരണം ആവശ്യപ്പെട്ട് ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന സംവരണ പ്രക്ഷോഭം വലിയ വെല്ലുവിളിയാണ് ആനന്ദിബെൻ സർക്കാരിന് മുൻപിൽ സൃഷ്ടിച്ചത്. പട്ടേൽ സമുദായം സംസ്ഥാനത്ത് നടത്തിയ പ്രക്ഷോഭങ്ങൾ പലപ്പോഴും ജനജീവിതം തന്നെ സ്തംഭിപ്പിച്ചു. ബിജെപിയുടെ മുഖ്യവോട്ടു ബാങ്കായ പട്ടേൽ സമുദായത്തെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക സംവരണം പ്രഖ്യാപിച്ചെങ്കിലും പ്രശ്നത്തിൽ ഇടപെട്ട ഹൈക്കോടതി സംവരണം താൽകാലികമായി സ്റ്റേ ചെയ്തിരിക്കുകയാണിപ്പോൾ.
പട്ടേൽ സമുദായം നടത്തിയ സംവരണപ്രക്ഷോഭത്തിന്റെ ആഘാതങ്ങളിൽനിന്ന് സർക്കാർ കര കയറി വരവേയാണ് ഗോഹത്യയുടെ പേരിൽ സംഘപരിവാർ സംഘടനകൾ ദളിതരെ ആക്രമിച്ചതും സംസ്ഥാന വ്യാപകമായ ദളിത് പ്രക്ഷോഭങ്ങൾക്ക് അത് വഴി തുറന്നതും. ഇങ്ങനെ തീർത്തും സങ്കീർണമായ ഒരു രാഷ്ട്രീയ കാലാവസ്ഥയിലാണ് വിജയ് രൂപാണി ഗുജറാത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്.
വിദ്യാർത്ഥി നേതാവായി പൊതുപ്രവർത്തനരംഗത്തേക്ക് വന്ന വിജയ് രൂപാണി ആർഎസ്എസിലൂടേയും ജനസംഘത്തിലൂടേയുമാണ് സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറുന്നത്. അഭിഭാഷക ബിരുദം നേടിയ അദേഹം അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസവും അനുഭവിച്ചിരുന്നു. സൗരാഷ്ട്ര മേഖലയിൽ ഉൾപ്പെട്ട രാജ്കോട്ടാണ് വിജയ് രൂപാണിയുടെ ജന്മദേശം. പട്ടേൽ സമുദായത്തിന്റെ ശക്തികേന്ദ്രമാണ് ഇവിടം. രാജ്കോട്ട് കോർപ്പറേൻ കൗൺസിലറായി ജയിച്ചാണ് വിജയ് രൂപാണി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാക്കുന്നത്. പിന്നീട് രാജ്കോട്ട് മേയർ പദവിയിലെത്തിയ അദ്ദേഹം പിൻക്കാലത്ത് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
കേശുഭായി പട്ടേൽ, നരേന്ദ്ര മോദി എന്നിവർ മുഖ്യമന്ത്രിയായ ഘട്ടത്തിൽ അവരുടെ വിശ്വസ്തനായിരുന്ന വിജയ് രൂപാണി പാർട്ടിയുടെ പ്രചരണം നയിച്ചും വിവിധ കോർപ്പറേഷനുകളുടെ തലപ്പത്ത് പ്രവർത്തിച്ചും കഴിവ് തെളിയിച്ചിരുന്നു. 2014 ആനന്ദിബെൻ പട്ടേൽ മുഖ്യമന്ത്രിയായപ്പോൾ ഗതാഗതം, തൊഴിൽ, ജലവിതരണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയജീവിതത്തതിനിടെ നിരവധി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിവാദങ്ങളിലൊന്നും വിജയ് രൂപാണിയുടെ പേര് വന്നിട്ടില്ല. ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം കഴിവ് തെളിയിക്കുകയും ചെയ്തു. സങ്കീർണമായ ഗുജറാത്ത് രാഷ്ട്രീയത്തിൽ ബിജെപിയെ നയിക്കാൻ അദേഹം തിരഞ്ഞെടുക്കപ്പെടാൻ ഒരു കാരണം അദ്ദേഹത്തിന്റെ ഈ സംശുദ്ധപ്രതിച്ഛായയും പൊതുസ്വീകാര്യതയുമാണ്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയ ദളപതി
- സ്ത്രീയുടെ ബഹുമാനം സുപ്രീംകോടതി ഉയർത്തി പിടിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്