ആമിർഖാന് പാക്കിസ്ഥാനിലേക്ക് വഴി കാണിച്ചു; ഷാരൂഖ് ഖാനെ പാക് തീവ്രവാദിയോട് ഉപമിച്ചു; മദർ തെരേസയെ ക്രൈസ്തവ ഗൂഢാലോചനയുടെ ഭാഗമായി കണ്ടു; ന്യൂനപക്ഷങ്ങൾ 10 ശതമാനം ഉള്ളിടത്ത് ഗുരുതരമായ വർഗീയ കലാപമെന്ന് പ്രസ്താവന: നിയുക്ത യുപി മുഖ്യമന്ത്രി യോഗി ആദ്യനാഥ് തീവ്രഹിന്ദുത്വത്തിന്റെ വക്താവും വിവാദ നായകനും
മറുനാടൻ ഡെസ്ക്
ലക്നൗ: തീവ്രഹിന്ദുത്വത്തിന്റെ വക്താവും എന്നും വിവാദ നായകനുമാണ് ഇപ്പോൾ യുപി മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തിരിക്കുന്ന നേതാവ് യോഗി ആദിത്യനാഥ്. കടുത്ത മുസ്ലിം വിരുദ്ധനായ വ്യക്തി കൂടിയാണ് അദ്ദേഹം. ആമിർഖാൻ, ഷാരൂഖ് ഖാൻ എന്നിവർക്കെതിരെ പച്ചവർഗീയതയോടെ പ്രസംഗിക്കുകയും ജനതയെ കലാപത്തിലേക്ക് നയിക്കുകയും ചെയ്ത് വ്യക്തിത്വമാണ് യോഗിയുടേത്. എന്നും വിവാദ പ്രസ്താവനകൾ കൊണ്ട് നിറഞ്ഞ യോഗിയുടെ യഥാർത്ഥ പേര് അജയ് സിങ് ബിഷ്ത് എന്നാണ്.
1998 മുതൽ അഞ്ചു തവണ ഖൊരക്പുരിലെ ബിജെപി എംപിയായിരുന്നു യോഗി ആദിത്യനാഥ്. 1998ൽ തന്റെ 26-ാം വയസ്സിൽ ഖൊരക്പൂർ മണ്ഡലത്തിൽനിന്ന് ആദ്യം വിജയിക്കുമ്പോൾ 12-ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു അദ്ദേഹം. പിന്നീട് 1999, 2004, 2009, 2014 വർഷങ്ങളിലും അദ്ദേഹം ഖൊരക്പുരിനെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ 44 വയസു മാത്രമാണ് ആദിത്യനാഥിന്റെ പ്രായം.
യോഗി ആതിദ്യനാഥിന്റെ യഥാർഥ പേര്. ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി ഗർവാൾ സർവ്വകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിഎസ്.സി ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഉത്തർപ്രദേശിലെ പ്രശസ്തമായ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയുമാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ 2002ൽ ഹിന്ദു യുവവാഹിനി എന്ന സംഘടന രൂപീകരിച്ചു. കടുത്ത വലതുപക്ഷ- ദേശീയതാവാദ നിലപാടു പുലർത്തുന്ന ഈ സംഘടനയുടെ അനുയായികളാണ് പിന്നീട് സംസ്ഥാനത്തുണ്ടായ പല സായുധ കലാപങ്ങളുടെയും ഗോരക്ഷാ സംഘർഷങ്ങളുടെയും ലൗജിഹാദ് ആരോപിച്ച് നോടന്ന ആക്രമണ സംഭവങ്ങളുടെയും പിന്നിലുണ്ടായിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യയെ ക്രൈസ്തവവത്കരിക്കാനായുള്ള ഗൂഢാലോചനയിൽ മദർ തെരേസയും പങ്കാളിയായിരുന്നുവെന്ന് ഒരിക്കൽ ആദിത്യനാഥ് പ്രസംഗിച്ചു. രാജ്യത്തെ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ച ബോളിവുഡ് താരം ആമിർ ഖാൻ രാജ്യംവിട്ടു പോകണമെന്നും അങ്ങനെ ഇന്ത്യയിലെ ജനസംഖ്യ കുറയുമെന്നും പ്രസംഗിച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ഷാരൂഖ് ഖാനെ പാക്കിസ്ഥാൻ തീവ്രവാദി ഹാഫിസ് സെയ്ദിനോട് താരതമ്യപ്പെടുത്തി നടത്തിയ പരമർശവും ഏറെ വിമർശനങ്ങൾക്ക് വിധേയമായി.
രാമക്ഷേത്രനിർമ്മാണമെന്ന സംഘപരിവാർ അജണ്ടയാണ് യോഗി ആദിത്യനാഥിനെ സുപ്രധാന തസ്തികയിൽ പ്രതിഷ്ടിച്ചതിന്റെ കാരണം. രാമക്ഷേത്രം പണിയണമെന്ന കർശന നിലപാട് സ്വീകരിച്ചിട്ടുള്ള ആദിത്യനാഥ് അധികാരത്തിലെത്തുമ്പോൾ അയോധ്യാപ്രശ്നത്തിൽ അടുത്ത വഴിത്തിരിവെന്താകുമെന്നും രാജ്യം ഉറ്റുനോക്കുന്നു. എംപിമാരുടെ ശമ്പളം, അലവൻസ് എന്നിവ സംബന്ധിച്ച 1954ലെ നിയമം പരിഷ്കരിക്കാൻ പാർലമെന്റ് രൂപം നൽകിയ സംയുക്ത പാർലമെന്ററി സമിതിയുടെ അധ്യക്ഷനുമായിരുന്നു യോഗി ആദിത്യനാഥ്.
ശരിഅത്ത് നിയമം പ്രാബല്യത്തിലുള്ള രാജ്യങ്ങളിലേക്കു പോകാൻ ഇന്ത്യയിലെ മുസ്ലിംകൾക്കു തടസ്സമില്ലെന്ന് പ്രഖ്യാപിച്ചാണ് യോഗി ആദിത്യനാഥ് തുടക്കത്തിൽ വിവാദങ്ങളിൽ ഇടംപിടിച്ചത്. ശരിഅത്ത് നിയമത്തിൽ ഇടപെടാൻ കോടതികളിലൂടെ ശ്രമം നടക്കുന്നുവെന്ന ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ പ്രസ്താവനയോടു പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾ 10 ശതമാനത്തിൽ കൂടുതലുള്ളിടത്താണു കലാപങ്ങൾ ഉണ്ടാകുന്നതെന്നും 35 ശതമാനത്തിൽ കൂടുതലുള്ളിടത്തു മുസ്ലിംകളല്ലാത്തവർക്കു സ്ഥാനമുണ്ടാവില്ലെന്നും പ്രഖ്യാപിച്ച് 2014 സെപ്റ്റംബറിൽ യോഗി ആദിത്യനാഥ് വിവാദപുരുഷനായി.
മതസ്പർധ വളർത്തുന്ന രീതിയിൽ വിദ്വേഷജനകമായ പ്രസംഗം നടത്തിയതിന് എംപി യോഗി ആദിത്യനാഥിനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരുന്നു. 2014ൽ ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങൾക്കിടെ നോയിഡയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി. ചട്ടലംഘനത്തിന്റെ പേരിൽ ആദിത്യനാഥിനെ കടുത്ത ഭാഷയിൽ ശാസിച്ച കമ്മിഷൻ, ഭാവിയിൽ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കരുതലോടെ സംസാരിക്കണമെന്ന താക്കീതും നൽകി. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ ലാഘവത്തോടെയുള്ള മറുപടിയെയും കമ്മിഷൻ വിമർശിച്ചു. ക്ഷേത്രങ്ങളിലെ മൈക്ക് സെറ്റുകൾ നീക്കം ചെയ്യാൻ ഉൽസാഹം കാണിച്ച പൊലീസ്, മുസ്ലിം പള്ളികളിൽ മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകി എന്നും മറ്റുമുള്ള ആരോപണങ്ങളാണ് ആദിത്യനാഥിന്റെ പ്രസംഗത്തിൽ ഉൾപ്പെട്ടിരുന്നത്.
രാജ്യത്തു കടുത്ത അസഹിഷ്ണുത വളരുന്നുവെന്ന ബോളിവുഡ് താരം ഷാറുഖ് ഖാന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയ ആദിത്യനാഥ്, ഷാറുഖിനെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ പാക്ക് ഭീകരൻ ഹാഫിസ് സയീദിനോടു താരതമ്യപ്പെടുത്തിയതും ഏറെ വിവാദത്തിലായിരുന്നു. ഷാറൂഖും സയീദും ഒരേ ഭാഷയാണു സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. ഇതിനെതിരെ ബിജെപി സഖ്യകക്ഷി കൂടിയായ ശിവസേന അടക്കം രംഗത്തെത്തിയിരുന്നു.
ഇന്ത്യയെ ക്രിസ്തീയവൽക്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദർ തെരേസയെന്നായിരുന്നു മറ്റൊരു ആരോപണം. 2016 ജൂണിൽ ഉത്തർപ്രദേശിലെ ബസ്തിയിൽ രാമകഥാ ചടങ്ങിൽ സംസാരിക്കവെയാണു മദർ തെരേസയ്ക്ക് എതിരെ അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയെ ക്രിസ്തീയവൽക്കരിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഫലമായി അരുണാചൽപ്രദേശ്, ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ വിഘടനത്തിനു വേണ്ടിയുള്ള മുന്നേറ്റങ്ങളുണ്ടായതായും അദ്ദേഹം ആരോപിച്ചു.
ഖൊരക്പൂർ ഉൾപ്പെടുന്ന ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ സ്വാധീനശക്തിയാണ് ആദിത്യനാഥിനുള്ളത്. മോദി കഴിഞ്ഞാൽ ഇക്കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും സ്വാധീനശക്തിയുണ്ടായിരുന്ന നേതാവും ആദിത്യനാഥ് തന്നെയായിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകളും വിദ്വേഷ പ്രസംഗങ്ങളും കൊണ്ട് ഉത്തർപ്രദേശിൽ വലിയൊരു വിഭാഗത്തിന്റെ ആരാധനാപാത്രമാകാൻ അദ്ദേഹത്തിനു കഴിഞ്ഞു.
Stories you may Like
- ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ
- ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കി, രാജ്യം ത്രേതാ യുഗത്തിലെത്തിയെന്ന് യോഗി
- ഫ്രാൻസ് കത്തുമ്പോൾ യോഗി മോഡൽ വേണമെന്ന് ആവശ്യം
- യുപിയിൽ യോഗി കൈയടി നേടുമ്പോൾ; പാവങ്ങൾക്ക് 'ലൈഫായി' പ്രയാഗ് രാജിലെ നിർമ്മാണം
- പ്രതിഷ്ഠാച്ചടങ്ങുകൾ പൂർത്തിയായി; കഠിനവ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍