തിരുവഞ്ചൂര്‍ നിങ്ങള്‍ ഒരു പുരുഷനാണെന്ന് തെളിയിക്കേണ്ടത് ഇപ്പോഴാണ്; ആ കൊടും ഭീകരരെ കയ്യാമം വച്ച് ഇന്നുതന്നെ തുറുങ്കില്‍ അടയ്ക്കൂ..
എഡിറ്റോറിയൽ
കേരളം എന്ന രാഷ്ട്രീയ പ്രബുദ്ധരുടെ നാട് നരഭോജികളുടെയും വര്‍ഗീയവാദികളുടെയും ഈറ്റില്ലമായി മാറിയിരിക്കുന്നു എന്ന് ആരും പ്രത്യേകിച്ച് പറയേണ്ടതില്ല. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നീചത്വത്തിന്റെ ഏതറ്റവും വരെ പോകാന്‍ മടിക്കില്ല മലയാളികള്‍ എന്ന് ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ ജീവന് മുമ്പേ നാം പലതവണ തിരിച്ചറിഞ്ഞതാണ്. ക്ലാസ് മുറിയില്‍ കയറി രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പിഞ്ചു കുരുന്നുകളുടെ മുമ്പില്‍ വച്ച് അധ്യാപകനെ വെട്ടിക്കൊന്നവരുടെ നാടാണിത്.ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഷുക്കൂര്‍ എന്നൊരു വിദ്യാര്‍ത്ഥി ലീഗ് പ്രവര്‍ത്തകനെ ഇതേ നരഭോജികള്‍ കൊന്നുതിന്നതിന്റെ വാര്‍ത്ത സൃഷ്ടിച്ച ഷോക്ക് അടങ്ങും മുമ്പേയാണ് ചന്ദ്രശേഖരന്റെ അതിദാരുണമായ ദുരന്ത വാര്‍ത്ത മലയാളികളെ തേടിയെത്തിയത്. ഈ മരണത്തിനും ഇതിന് മുമ്പുള്ള മരണങ്ങളേക്കാളൊക്കെ പ്രാധാന്യം ഉണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇത്തരം നരഹോമങ്ങളില് ഇതുവരെ ഇര ആയിരുന്നത് ആവേശം മാത്രം കൈമുതലായ പാവപ്പെട്ട പ്രവര്‍ത്തകര്‍ ആയിരുന്നെങ്കില്‍ ഇവിടെ ജീവനെടുത്തത് കേരളം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവിന്റെയാണ്. ഒന്നിലധികം ജില്ലകളില്‍ സിപിഎം പോലൊരു പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ഒരു നേതാവിനെ തന്നെ വക വരുത്താന്‍ തയ്യാറായി എന്നത് നിസ്സരമായി കാണേണ്ട സംഗതിയല്ല.
കേരളം കണ്ട ഏറ്റവും ഭീതിതമായ ഈ കൊലപാതകം നടത്തിയത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് തെളിവുകള്‍ ഒന്നുമില്ലെങ്കിലും ഇന്നു കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത്. ശ്രീ ചന്ദ്രശേഖരന്റെ നിലപാടുകളും ചന്ദ്രശേഖരനും അനുയായികളും അനുഭവിച്ചു വരുന്ന ഭീഷണികളും സിപിഎമ്മിന്റെ രാഷ്ട്രീയ പാരമ്പര്യവും ഒക്കെ കണക്കാക്കി എടുക്കുമ്പോള്‍ ഇങ്ങനെ സംശയിക്കുന്നതില്‍ തെറ്റില്ല താനും. അഭിപ്രായ സ്വാതന്ത്ര്യത്തെ റിവിഷനിസം എന്ന ഓമനപ്പേരിട്ട് വിളിച്ച് അടിച്ചമര്‍ത്തുന്നതില്‍ സിപിഎം എക്കാലത്തും മുമ്പില്‍ ആയിരുന്നു എന്നതുകൊണ്ട് തന്നെ ഈ സംശയം ബലപ്പെടുകയാണ്.
എന്നാല്‍ ഈ ഒറ്റകാരണം കൊണ്ട് തന്നെ സിപിഎമ്മാണ് ഈ കൊലപാതകത്തിന് പിന്നില്‍ എന്ന് ആരെങ്കിലും അന്തിമ നിഗമനത്തില്‍ എത്തിയാല്‍ അത് കടുത്തകൈയാകും. പിണറായി വിജയനും മറ്റ് സിപിഎം നേതാക്കളും പറഞ്ഞതു പോലെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഒരു അട്ടിമറി സൃഷ്ടിക്കാനായി യുഡിഎഫിന് വേണ്ടി ചിലര്‍ ഒരുക്കിയ കെണി അല്ല ഇത് എന്നു എങ്ങനെ തീര്‍ത്തു പറയാന്‍ പറ്റും. രാഷ്ട്രീയ അട്ടിമറി നടത്താന്‍ എന്തു തോന്ന്യാസം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില നേതാക്കള്‍ എങ്കിലും യുഡിഎഫില്‍ ഉണ്ടെന്ന് മറക്കരുത്. വെട്ടും കൊലയും ഒക്കെ ചെയ്യാന്‍ കഴിവുള്ളവര്‍ സിപിഎമ്മില്‍ ഉണ്ടെങ്കിലും മര്‍മ്മത്ത് കൊള്ളുന്ന രാഷ്ട്രീയ തന്ത്രങ്ങളിലൂടെ അട്ടിമറികള്‍ നടത്താന്‍ കരുത്തുള്ളവര്‍ ഏറെയും യുഡിഎഫില്‍ തന്നെയാണ്.
നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ ഇങ്ങനെ ഒരു ക്രൂരകൃത്യം നടക്കും എന്നു വിശ്വസിക്കാന്‍ കഴിയില്ല. ശെല്‍വരാജിനെ അട്ടിമറിച്ച് കോണ്ഗ്രസുകാരന് ആക്കിയപ്പോള്‍ അനായാസം ജയിച്ചേക്കും എന്ന് കരുതിയെങ്കിലും തെരഞ്ഞടുപ്പ് അടുത്തപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്തള്ളപ്പെട്ടേക്കും എന്ന ശക്തമായ സാഹചര്യം ഉണ്ടായപ്പോഴാണ് ഈ കൊലപാതകം എന്ന് മറന്നു കൂടാ. അതുകൊണ്ട് തന്നെ ഏകപക്ഷീയമായി ഒരു നിഗമനത്തില്‍ എത്തുന്നതിന് മുമ്പ് എല്ലാ വശവും പരിഗണിക്കേണ്ടി ഇരിക്കുന്നു.
ഈ കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന് ബന്ധം ഇല്ലെങ്കില്‍ പോലും പാര്‍ട്ടി അണികള്‍ തന്നെയാണ് എങ്കില്‍ നെയ്യാറ്റിന്‍കരയില്‍ അത് പ്രതിഫലിക്കുമെന്ന് തീര്‍ച്ച.
അഭിപ്രായം പറയുന്നവനെ കൊന്ന് തിന്നുന്ന രാഷ്ട്രീയ സദാചാരത്തേക്കാള്‍ എത്രയോ മെച്ചമാണ് അഴിമതിയും സമുദായപ്രീണനയും എന്ന് ചിന്തിക്കാനുള്ള വകതിരിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഈ നിഷ്ഠൂര കൊലപാതകത്തിന് പിന്നില്പ്രവര്ത്തിച്ചകറുത്ത കരങ്ങളെ ഉടനെങ്ങും കണ്ടെത്തുമെന്ന് ആരും കരുതേണ്ട. രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്നു കേട്ടപ്പോള്‍ രക്ഷപെട്ടു എന്നു ആശ്വാസനിശ്വാസം ഉയര്‍ത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ അക്കാലത്ത് ഉണ്ടായിരുന്നു എന്ന് മറക്കരുത്. അതുകൊണ്ട് തന്നെ ഈ കൊലപാതകത്തിന്റെ ചുറ്റിനും പരമാവധി പുകമറി സൃഷ്ടിച്ചു മുതലെടുക്കാനായിരിക്കും യുഡിഎഫ് ശ്രമിക്കുക.
കേരളം കണ്ട സമര്‍ത്ഥനായ ഒരു രാഷ്ട്രീയക്കാരന്റെ ചോരയില്‍ മുക്കി മുതലെടുപ്പ് നടത്താന്‍ ബഹുമാന്യനായ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിക്കുകയില്ല എന്ന് കരുതട്ടെ. ഈ കൊലപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അവരെ വേഗത്തില്‍ നീതി വ്യവസ്ഥയുടെ ഭാഗമാക്കേണ്ട ഉത്തരവാദിത്വം ഈ സര്‍ക്കാറിനുണ്ട്. ഒരു നീതിശാസ്ത്രത്തിലും ഈ കൊലപാതകത്തിന് ന്യായീകരണമല്ല. ഇത് ചെയ്തവര്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ പോലും അര്‍ഹതയില്ല. ഈ കൊലപാതകികളെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്ത് താനൊരു പുരുഷനാണ് എന്നു തെളിയിക്കേണ്ട ബാധ്യതയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുള്ളത്. ഇത് രാധാകൃഷ്ണന് ചെയ്തില്ലെങ്കില്‍ കേരളം എന്ന സമൂഹം കൂടുതല്‍ ഇരുണ്ടതാവും. മനുഷ്യ ജീവന് തെല്ലും വിലയില്ലാത്ത ഒരു നാടായി ചരിത്രം കേരളത്തെ കുറിച്ച് രേഖപ്പെടുത്തും.
പുരുഷന് പുരുഷന്റെ പ്രവര്‍ത്തിയും സ്ത്രീ സ്ത്രീയുടെ പ്രവര്‍ത്തിയും ചെയ്യുമ്പോഴാണ് നമ്മുടെ വ്യവസ്ഥകള്‍ അതേപടി നിലനില്ക്കുക. പുരുഷന് സ്ത്രീയുടെ സ്വഭാവങ്ങള്‍ കാണിക്കുമ്പോള്‍ ആ സമൂഹത്തിന് എന്തോ കുഴപ്പം ഉണ്ട് എന്ന ധാരണ പരക്കുന്നു. ഈ അര്‍ത്ഥത്തില്‍ പുരുഷന് എന്നഭിമാനിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അതു തെളിയിക്കേണ്ട ബാധ്യത ഏറ്റെടുക്കേണ്ടി ഇരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍