അപ്പനും അപ്പൻ ചത്താൽ മകനും മാത്രം മതിയോ ഇവിടെ എംഎൽഎമാരും മന്ത്രിമാരുമാകാൻ? പാരമ്പര്യങ്ങൾ പൊളിക്കാനുള്ള സുധീരന്റെ നീക്കത്തെ കണ്ടില്ലെന്നു നടിക്കരുത്: അടൂർ പ്രകാശിന് സീറ്റ് കൊടുക്കേണ്ടി വന്നാൽ സുധീരാ താങ്കൾ പൊതു പ്രവർത്തനം നിർത്തി വീട്ടിൽ ഇരിക്കുന്നതാവും നല്ലത്
എഡിറ്റോറിയൽ
പേരിൽ എല്ലാ പാർട്ടികളും ജനാധിപത്യപരമാണെങ്കിലും കോൺഗ്രസിൽ ചില സവിശേഷമായ ജനാധിപത്യ അനുഭവം ഉണ്ട്. സംഘടനയ്ക്ക് അകത്ത് ഇരുന്നുകൊണ്ട് തന്നെ ചില മൂല്യങ്ങൾക്ക് വേണ്ടി വിട്ട് വീഴ്ച്ചയില്ലാതെ പോരാടാനുള്ള സ്വാതന്ത്ര്യം ആണ് അതിൽ പ്രധാനം. ഈ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഉറച്ച നിലപാടാണ് സുതാര്യമായ ആ ജനാധിപത്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം. കാലങ്ങളായി ഗ്രൂപ്പുകൾക്ക് വീതം വയ്ക്കുകയും അപ്പന്മാരും അവർക്ക് ശേഷം അവരുടെ മക്കളും പാരമ്പര്യമായ കൊണ്ടു പോവുകയും ചെയ്യുന്ന സീറ്റ് വിതരണ സംവിധാനത്തിൽ ചില പരീഷ്ക്കാരങ്ങൾ വരുത്താൻ ആണ് സുധീരൻ ശ്രമിക്കുന്നത്. നാല് തവണ മത്സരിച്ചവരെ മുഴുവൻ മാറ്റി നിർത്താൻ സുധീരൻ ശ്രമിച്ചെങ്കിലും അത് പ്രായോഗികമല്ലാത്തതിനാൽ ആദ്യം തന്നെ തള്ളിക്കളഞ്ഞു. ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയരായ അഞ്ച് പേരുടെ കാര്യത്തിൽ ആണ് അന്തിമ യുദ്ധം നടക്കുന്നത്.
സുധീരൻ ലക്ഷ്യം വച്ചിരിക്കുന്ന അഞ്ച് പേരിൽ നാല് പേരും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായതിനാൽ എത്രമാത്രം ഇത് വിജയിക്കുമെന്ന് കണ്ട് തന്നെയറിയണം. ഉമ്മൻ ചാണ്ടിക്ക് വേണ്ടി മാത്രം സംസാരിക്കാൻ നാവ് തുറന്നിട്ടുള്ള കെ സി ജോസഫും, കെ ബാബുവും മന്ത്രിയേക്കാൾ കരുത്തനായി ഉമ്മൻ ചാണ്ടിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ബെന്നി ബെഹന്നാൻ എന്നിവരുടെ കാര്യത്തിൽ എന്തെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്ക് ഉമ്മൻ ചാണ്ടി തയ്യാറാകുമെന്ന് ഉമ്മൻ ചാണ്ടിയെ അറിയാവുന്ന ആരും വിശ്വസിക്കുന്നില്ല. എങ്കിൽ ഞാൻ മാറി നിൽക്കാം, ഇവരെക്കാൾ കൂടുതൽ തവണ മത്സരിച്ചത് ഞാനാണല്ലോ എന്ന ഉമ്മൻ ചാണ്ടിയുടെ നിഷ്കളങ്കമായ മറുപടി മാത്രം മതി എത്ര ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി എന്ന് മനസിലാക്കാൻ.
ഇങ്ങനെ ഉൾപ്പെടുത്തേണ്ട അനേകം പേർ വേറെയും ഉണ്ടെങ്കിലും സുധീരൻ തയ്യാറാക്കിയ ലിസ്റ്റ് വളരെ വ്യക്തമായ ഉദ്ദേശത്തോടെ തന്നെയുള്ളതാണ്. ഏറ്റവും ശക്തനായ നേതാവിന്റെ വലം കൈയായി നിന്നാൽ എന്തുമാവാം എവിടെയും മത്സരിക്കാം എന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാനാണ് സുധീരൻ ഇപ്പോൾ ശ്രമിക്കുന്നത്. കരുണാകരൻ തുടങ്ങി വച്ച ഒരു വൃത്തികെട്ട സങ്കല്പം ആണ് ഈ ചാവേർ സംസ്കാരം. ആ സംസ്കാരമാണ് ഉമ്മൻ ചാണ്ടി നിലനിർത്താൻ ശ്രമിക്കുന്നത്. നേതാക്കളുടെ കാര്യത്തിൽ മാത്രമല്ല വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളുടെ കാര്യത്തിൽ പോലും ഇത്തരം ചാവേറുകളുടെ അതിപ്രസരമാണ് ഇപ്പോൾ കാണുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെ ചാവേറുകൾ എന്തു അഴിമതിയും നടത്തിയാൽ, ഭാവി ഉറപ്പ് എന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ഈ ശ്രമത്തെ പോത്സാഹിപ്പിക്കേണ്ടതാണ്.
സുധീരൻ ഉയർത്തി കാട്ടുന്ന അഞ്ച് പേരുകളിൽ കെ സി ജോസഫ് ഒഴികെ എല്ലാവരും അധികാര ദുർവിനിയോഗത്തിനും സ്വജനപക്ഷപാതവും അടക്കം ഗുരുതരമായ ആരോപണം നേരിടുന്നവരാണ്. വലിയ സാമ്പത്തിക ഇടപാടുകൾ, സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് മറിച്ചുകൊടുക്കൽ, സോളാർ ആരോപണം, ലൈംഗിക ആരോപണം തുടങ്ങിയ അനേകം പ്രധാനപ്പെട്ട ആരോപണങ്ങളെ നേരിടുന്നവരാണ് ഇവരിൽ പ്രധാനം. ഇവരിൽ തന്നെ ഏറ്റവും വലിയ ആരോപണങ്ങൾക്ക് വിധേയരായവർ രണ്ട് പേരാണ് അടൂർ പ്രകാശും, കെ ബാബുവും. ബാർ കോഴയിൽ രണ്ട് പേരുടെയും പേരുകൾ ഉയർന്നു വന്ന് കഴിഞ്ഞു. ഈ മന്ത്രിമാരെ എന്നിട്ടും സംരക്ഷിക്കുന്നത് എന്ത് തരം നീതിബോധത്തിന്റെ പുറത്താണ് എന്ന് വ്യക്തമല്ല. വെറും ആരോപണങ്ങൾ മാത്രം ആണ് ഇവർ നേരിടുന്നത് എന്ന് പറയുമ്പോൾ ഈ ആരോപണം അന്വേഷിക്കാൻ സർക്കാർ എന്തെങ്കിലും ചെയ്തോ എന്ന ചോദ്യത്തിനാണ് കൂടുതൽ ഉത്തരം കണ്ടെത്തേണ്ടത്. എത്രയോ കാലമായി ഉയരുന്ന ആരോപണങ്ങൾ ആണിവയൊക്കെ. എന്നിട്ട് എന്തുകൊണ്ടാണ് സർക്കാർ അന്വേഷിക്കാതിരുന്നത് എന്ന ചോദ്യമാണ് പ്രസക്തം.
സുധീരൻ ലക്ഷ്യം വച്ചിരിക്കുന്ന അഞ്ച് പേരിൽ നാല് പേരും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായതിനാൽ എത്രമാത്രം ഇത് വിജയിക്കുമെന്ന് കണ്ട് തന്നെയറിയണം. ഉമ്മൻ ചാണ്ടിക്ക് വേണ്ടി മാത്രം സംസാരിക്കാൻ നാവ് തുറന്നിട്ടുള്ള കെ സി ജോസഫും, കെ ബാബുവും മന്ത്രിയേക്കാൾ കരുത്തനായി ഉമ്മൻ ചാണ്ടിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ബെന്നി ബെഹന്നാൻ എന്നിവരുടെ കാര്യത്തിൽ എന്തെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്ക് ഉമ്മൻ ചാണ്ടി തയ്യാറാകുമെന്ന് ഉമ്മൻ ചാണ്ടിയെ അറിയാവുന്ന ആരും വിശ്വസിക്കുന്നില്ല. ബാർകോഴ വിവാദത്തിലെ മുഖ്യ നായകൻ കെ ബാബുവാണ്. വെറും ഒരു സാധാരണ ഹോട്ടൽ കച്ചവടക്കാരനായിരുന്ന കെ ബാബു എങ്ങനെ എംഎൽഎയും മന്ത്രിയും കോടീശ്വരനുമൊക്കെയായി മാറി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ തന്നെ അറിയാം ബാബുവിന്റെ വഴികൾ ഒട്ടും സുതാര്യമായിരുന്നില്ല എന്ന്. കോടതി പരാമർശത്തിന്റെ പേരിൽ ബാബുവിന്റെ രാജി വാങ്ങുകയും മറ്റ് ന്യായം പറഞ്ഞ് അത് ഒഴിവാക്കുകയും ചെയ്ത കാര്യവും അറിയാം. അതുകൊണ്ട് തന്നെ ബാബുവിനെ ഒന്നു മാറി പരീക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കേണ്ടത് അത്യാവശമാണ്. കെ സി ജോസഫ് പക്ഷേ ശ്രദ്ധേയനാകുന്നത് കഴിവില്ലായ്മ കൊണ്ട് ഒരു സ്ഥലത്ത് അനേകം തവണ ഇങ്ങനെ എംഎൽഎയായി തുടരുന്നതിലെ അരുചികൊണ്ടുമാണ്. അതുകൊണ്ടുതന്നെ ജോസഫ് മാറണം എന്ന ആവശ്യവും നല്ലതു തന്നെയാണ്.
സുധീരൻ ഈ പോരാട്ടത്തിൽ ഉമ്മൻ ചാണ്ടിക്ക് മുമ്പിൽ പരിപൂർണമായി കീഴടങ്ങേണ്ടി വന്നാലും ഒരു ഒന്നാന്തരം പോരാട്ടം എന്ന നിലയിൽ അംഗീകരിക്കാൻ പറ്റും. എന്നാൽ അടൂർ പ്രകാശ് എന്നയാൾക്ക് സീറ്റ് കൊടുക്കാൻ വീണ്ടും തീരുമാനിച്ചാൽ സുധീരൻ ഈ പദവിയിൽ തുടരുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ട് എന്ന് കരുതാൻ പ്രയാസവുമാണ്. അൽപ്പമെങ്കിലും ആത്മാഭിമാനം ഉള്ള ഒരു കോൺഗ്രസുകാരനും അംഗീകരിക്കാൻ പറ്റില്ല അടൂർ പ്രകാശിന്റെ സീറ്റ് കാര്യം. പ്രകാശിനെതിരെ ഉയർന്നിരിക്കുന്ന ശതകോടികളുടെ അഴിമതി ആരോപണം മാത്രമല്ല ഈ സർക്കാരിന്റെ പ്രതിസന്ധിയിലാക്കിയ പ്രധാനപ്പെട്ട എല്ലാ വിവാദങ്ങളുടെയും ഒരു വശത്ത് ടിയാൻ ഉണ്ടായിരുന്നു എന്നത് തന്നെയാണ്.
ബാർ കോഴയുടെ വിഷയം മാത്രം എടുക്കുക. ഈ മന്ത്രിസഭ നേരിട്ട ഏറ്റവും വലിയ വിവാദം ആയിരുന്നു ബാർ കോഴ. അതിന്റെ സൂത്രധാരൻ ആയിരുന്ന ബാറുടമ ബിജു രമേശുമായി ഉറ്റ ബന്ധത്തിലാണ് താൻ എന്ന് അടൂർ പ്രകാശ് തുറന്ന് പറയുന്നു. അവർ മക്കളെ വിവാഹം കഴിപ്പിച്ച് ആ ബന്ധം കൂടുതൽ അടയാളപ്പെടുത്തിയിരുന്നു. ബിജു രമേശ് ആവട്ടെ തനിക്ക് അടൂർ പ്രകാശുമായുള്ള ആത്മബന്ധം ഒരു മറയുമില്ലാതെ തുറന്ന് പറയുന്നു. എന്നിട്ടും നിരന്തരം ബിജു രമേശ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാൻ ഒന്നിനുമേൽ മറ്റൊന്നായി ആരോപണങ്ങൽ ഉന്നയിക്കുന്നു. അങ്ങനെ ഒരാൾക്ക് സീറ്റ് കൊടുക്കുകയും വീണ്ടും മന്ത്രിയാക്കുകയും ചെയ്യുന്നത് ഏത് സീറ്റിന്റെ ബലത്തിലാണെങ്കിലും ജാതിയുടെ ബന്ധത്തിൽ ആണെങ്കിലും കോൺഗ്രസ് പോലെയൊരു സംഘടനയ്ക്ക് നിരക്കുന്നതല്ല.ആയിരുന്നു ബാർ കോഴ. അതിന്റെ സൂത്രധാരൻ ആയിരുന്ന ബാറുടമ ബിജു രമേശുമായി ഉറ്റ ബന്ധത്തിലാണ് താൻ എന്ന് അടൂർ പ്രകാശ് തുറന്ന് പറയുന്നു. അവർ മക്കളെ വിവാഹം കഴിപ്പിച്ച് ആ ബന്ധം കൂടുതൽ അടയാളപ്പെടുത്തിയിരുന്നു. ബിജു രമേശ് ആവട്ടെ തനിക്ക് അടൂർ പ്രകാശുമായുള്ള ആത്മബന്ധം ഒരു മറയുമില്ലാതെ തുറന്ന് പറയുന്നു. എന്നിട്ടും നിരന്തരം ബിജു രമേശ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാൻ ഒന്നിനുമേൽ മറ്റൊന്നായി ആരോപണങ്ങൽ ഉന്നയിക്കുന്നു.
സാമൂഹ്യബോധം ഉള്ള ആർക്കും മനസിലാകുന്നതാണ് മന്ത്രി അടൂർ പ്രകാശും ബാർ കോഴയും തമ്മിലുള്ള ബന്ധം. താൻ കൂടി അംഗമായ ഒരു മന്ത്രസഭയെ പുറത്താക്കാൻ വരെ ഉതകുന്ന ഒരു ആരോപണം ഉണ്ടാവുമ്പോൾ അതിന് തടയിടേണ്ടയാൾ അത്തരം ഒരു ആരോപണത്തിന്റെ സൂത്രധാരനായി പ്രവർത്തിച്ചു എന്നത് മാത്രം മതി അതിലെ രാഷ്ട്രീയ അധാർമികത മനസിലാക്കാൻ. വാസ്തവത്തിൽ അടൂർ പ്രകാശിനെ ഒഴിവാക്കണം എന്ന വാശി കാണിക്കേണ്ടത് സുധീരനായിരുന്നില്ല; ഉമ്മൻ ചാണ്ടിയായിരുന്നു. ഇത്തരക്കാരുമായി വീണ്ടും മന്ത്രിസഭ ഉണ്ടാക്കുന്നതിനേക്കാൾ ഭേദം അത് വേണ്ടായെന്ന് വെയ്ക്കുന്നതാണ് എന്നതാണ് ഉമ്മൻ ചാണ്ടി തീരുമാനിക്കേണ്ടിയിരുന്നത്. എന്നാൽ അതിന് ഉമ്മൻ ചാണ്ടിക്ക് സാധിക്കാത്തത് തന്റെ പേൽ മഴപോലെ ഒഴുകിയ ആരോപണങ്ങൾ തന്നെ.
ഇന്ത്യയിലെ ഏറ്റവും മികച്ച എം പി എന്ന പദവി തേടി എത്തിയതിന് തൊട്ടുപിന്നാലെ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയ എംപിയായ പി ടി തോമസിനെപ്പോലെയുള്ളവർ വീട്ടിൽ ഇരിക്കുമ്പോൾ ആണ് അടൂർ പ്രകാശുമായി ഇങ്ങനെ അണിയറയിൽ ഇരുന്ന് നീക്കങ്ങൾ നടത്തുന്നത് എന്നത് കൂടുതൽ ലജ്ജാവഹമാണ്. സുധീരന്റെ ഈ നിലപാടിൽ സിപിഎമ്മിനും പഠിക്കാൻ ഏറെയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച എം പി എന്ന പദവി തേടി എത്തിയതിന് തൊട്ടുപിന്നാലെ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയ എംപിയായ പി ടി തോമസിനെപ്പോലെയുള്ളവർ വീട്ടിൽ ഇരിക്കുമ്പോൾ ആണ് അടൂർ പ്രകാശുമായി ഇങ്ങനെ അണിയറയിൽ ഇരുന്ന് നീക്കങ്ങൾ നടത്തുന്നത് എന്നത് കൂടുതൽ ലജ്ജാവഹമാണ്. സുധീരന്റെ ഈ നിലപാടിൽ സിപിഎമ്മിനും പഠിക്കാൻ ഏറെയുണ്ട്. എം എം മണിയെ പോലെയുള്ള നേതാക്കൾക്ക് സീറ്റ് കൊടുക്കാതെ പുതുനേതാക്കളെ കണ്ടെത്താൻ ഇപ്പോഴും സിപിഎമ്മിന് സാധിക്കുന്നില്ല എന്നുണ്ടോ? എളമരം കരീമിനെ പോലെയുള്ളവരെ മാറ്റി നിർത്താൻ കാട്ടിയ തന്റേടത്തെ അഭിന്ദിച്ചുകൊണ്ട് തന്നെയാണ് ഇത് ചോദിക്കുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും സ്വതന്ത്ര ചിന്തകർക്കും ഒക്കെ കടന്നു വരാൻ കഴിയുന്ന വേദിയാക്കി പാർട്ടികളെ മാറ്റാനുള്ള ശ്രമം ആയിരിക്കണം ഉണ്ടാവേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്