ഇത് ഗൂഢാലോചനയാണ്...ഇത് കൊലച്ചതിയാണ്...ഇത് തീവെട്ടിക്കൊള്ളയാണ്....ശ്രീധരൻ ഇല്ലാതെ ഞങ്ങൾക്ക് ഒരു മെട്രോ വേണ്ട
എഡിറ്റോറിയൽ
കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിലെ മാദ്ധ്യമങ്ങളുടെ മുഖ്യ വാർത്തയും ജനങ്ങളുടെ മുഖ്യ ചർച്ചാവിഷയവും ആയിരുന്ന കൊച്ചി മെട്രേയുടെ ഭാവി സംബന്ധിച്ച ഏറ്റവും നിർണ്ണായകമായ സംഭവങ്ങൾ ഇന്നലെയാണ് ഉണ്ടായത്. കൊച്ചി മെട്രോ ഏറ്റെടുത്ത് നടത്താനുള്ള ശേഷി ഇല്ലെന്നും അതുകൊണ്ട് ഇത് നടത്തുന്ന കാര്യം ബുദ്ധിമുട്ടാണെന്നും ഡിഎംആർസി അധികൃതരും കേന്ദ്ര നഗരവികസന മന്ത്രിയും ഡൽഹി മുഖ്യമന്ത്രിയും ഒരുപോലെ അറിയിച്ചതാണ് ഈ വാർത്ത. കേരളത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇനിയും ശ്രമിക്കും എന്നുമുള്ള മുഖ്യമന്ത്രിയുടെ ധീരമായ പ്രഖ്യാപനവും പത്രങ്ങളിൽ വന്നു.
- ഇ ശ്രീധരന്റെ ആത്മാഭിമാനത്തെ കൊടുവാളുകൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നവർക്ക് ഓശാന പാടുന്ന മുഖ്യമന്ത്രി നിങ്ങൾ ഞങ്ങൾക്ക് നാണക്കേടാണ്
സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയുടെ അടയാളമായി തന്നെയാണ് മിക്ക മാദ്ധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ചുരുക്കം ചില മാദ്ധ്യമങ്ങളെങ്കിലും സർക്കാരിനെ കുറ്റം പറഞ്ഞിട്ടെന്താ കഥ ഡിഎംആർസി സമ്മതിക്കാതെ ഇത് എങ്ങനെ ഏൽപ്പിക്കാൻ പറ്റും എന്ന പരുവത്തിലാണ് വാർത്ത കൊടുത്തത്. സാധാരണ ഗതിക്ക് ഒരു പ്രധാന വാർത്തയുണ്ടായാൽ പിറ്റേ ദിവസം ചില പ്രതികരണങ്ങളും ഫോളോഅപ്പുകളും ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇന്ന് ഇത്രയും നേരമായിട്ടും ഒരിടത്തു നിന്നും അനക്കം കേൾക്കുന്നില്ല. രാഷ്ട്രപതിയുടെ സന്ദർശനവും ചാരക്കേസും ഒക്കെയാണ് ഇന്ന് മാദ്ധ്യമങ്ങൾക്ക് പ്രിയപ്പെട്ട വിഷയം.
എന്നുവെച്ചാൽ അതി നിർണ്ണായകമായ സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ നാളെ മുതൽ കൊച്ചി മെട്രോ സംബന്ധിച്ച കാര്യമായ വാർത്തകൾ പത്രങ്ങളിൽ ഉണ്ടാകില്ല എന്നർത്ഥം. മാദ്ധ്യമങ്ങൾക്ക് വാർത്തകളുടെ മലവെള്ളപ്പാച്ചിലിനിടയിൽ സംഭവിക്കുന്ന ഒരു സാധാരണ സംഭവം മാത്രമായിരിക്കും ഇത്. എന്നാൽ കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഇത് ഉന്നയിക്കുന്നുണ്ട്. വളരെ താത്പര്യത്തോടെ ഞങ്ങൾ നടത്തിക്കൊള്ളാം എന്നു പറഞ്ഞ് മുന്നോട്ട് വരികയും ഏറ്റവും പ്രഗത്ഭനായ ശ്രീധരനെത്തന്നെ ചുമതല ഏൽപ്പിക്കുകയും ഈ ആവശ്യത്തിനായി കൊച്ചിയിൽ ഓഫീസ് തുടങ്ങുകയും പ്രാഥമിക ജോലികൾ ഏറെക്കുറേ പൂർത്തിയാക്കുകയും ചെയ്ത് ശേഷം ഇപ്പോൾ താത്പര്യമില്ല എന്ന് ഡിഎംആർസി പറയണമെങ്കിൽ അതിന്റെ പിറകിലുള്ള കാരണം നമ്മൾ കണ്ടില്ലെന്നു നടിക്കരുത്.
കൊച്ചി മെട്രോ ആരംഭിക്കാനുള്ള പ്രൊപ്പോസൽ വന്നപ്പോൾ മുതൽ ഇ ശ്രീധരനായിരുന്നു കേരളം പരിഗണിച്ചിരുന്ന ആൾ. ശ്രീധരൻ വേണമെന്നല്ലാതെ ഡിഎംആർസി വേണമെന്ന് കേരളത്തിന് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഡിഎംആർസിയിലെ തന്റെ ടീമിന്റെ സഹായത്തോടെ മാത്രമേ കൊച്ചി മെട്രോയെ ഏറ്റെടുക്കാൻ കഴിയൂ എന്ന് ശ്രീധരനാണ് അറിയിച്ചത്. അങ്ങനെയാണ് ഡിഎംആർസി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ ആവേശപൂർവ്വം തുടങ്ങിയ കൊച്ചി മെട്രോ പദ്ധതിയിൽ ആദ്യം കല്ലുകടിയുണ്ടാക്കിയത് മെട്രോയുടെ ആദ്യ എംടിആയിരുന്ന ടോംജോസ് എന്ന ഐഎഎസുകാരനായിരുന്നു. ശ്രീധരന്റെ അധികാരത്തെ എതിർക്കുകയും ശ്രീധരനെയും അങ്ങനെ ഡിഎംആർസിയെയും എങ്ങനെയും പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുകയും ചെയ്ത ടോമിന്റെ പ്രവർത്തനമാണ് കൊച്ചി മെട്രോയെ ഇത്രയധികം വൈകിപ്പിച്ചത്.
മറ്റൊരു നിവൃത്തിയുമില്ലാതെ ടോമിനെ എം ഡി സ്ഥാനത്തു നിന്നും മാറ്റിയാണ് സർക്കാർ പ്രതിസന്ധി പരിഹരിച്ചത്. എംടി സ്ഥാനത്തു നിന്നും പുറത്തു പോയിട്ടും മെട്രോ മാഫിയ നിയന്ത്രിച്ചിരുന്നത് ടോംജോസ് തന്നെയായിരുന്നു എന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാമായിരുന്നു. തന്റെ അധികാര പരിധിയിൽ പെടാത്ത കാര്യമായിരുന്നിട്ടും ശ്രീധരനെ നിയമിച്ചതിന്റെ സാധുതയെ ചോദ്യം ചെയ്ത് ഡിഎംആർസിയ്ക്കും കേന്ദ്രസർക്കാരിനും ടോം കത്തെഴുതിയത് വെളിയിൽ വന്നതോടെയാണ് ഈ ആരോപണത്തിന്റെ ആഴം എത്ര വലുതായിരുന്നു എന്ന് വ്യക്തമായത്. വാസ്തവത്തിൽ ഇപ്പോൾ ഡിഎംആർസി കൊച്ചി മെട്രോയെ തള്ളിപ്പറയുന്നതിന്റെ യഥാർത്ഥ കാരണം ഈ കത്തുതന്നെയാണെന്ന് കരുതേണ്ടിയിരിക്കുന്നു.
ഡിഎംആർസിയുടെ പിന്മാറ്റം കേരളത്തിന് വലിയ തിരിച്ചടി ആണെന്നും അത് മാറ്റിയെടുക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നത് എന്തെങ്കിലും ആത്മാർത്ഥതയോടെയാണെങ്കിൽ അതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം വേണ്ടത്. കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒരു ഐഎഎസ് ഓഫീസർ പ്രവർത്തിച്ചിട്ടും ഒരു ചെറുവിരൽ പോലും അയാൾക്കെതിരെ അനക്കാൻ സർക്കാരിന് കഴിയാതെ വരുമ്പോൾ ഒരു കാര്യം തീർത്തു പറയാം. സർക്കാർ പറയുന്നതെല്ലാം ശുദ്ധ നുണയാണ്. ഡിഎംആർസിയും ഇ ശ്രീധരനും എങ്ങനെയും ഒഴിഞ്ഞ് പോകുക എന്നതുമാത്രമാണ് ഈ സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് ഉദ്യോഗസ്ഥ ലോബിയും ഈ സർക്കാരും ഒത്തുകളിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഈ നാടകങ്ങൾ വഴി.
മാസങ്ങളായി ഞങ്ങൾ ഇത് ഊന്നി ഊന്നി പറഞ്ഞിരുന്ന കാര്യമാണ്. സർക്കാർ ഡിഎംആർസിയിക്കും ഇ ശ്രീധരനും അനുകൂലമായി എന്തെല്ലാം പറഞ്ഞാലും ആത്യന്തികമായി അവർ വിട്ടു പോവണം എന്നു തന്നെ ആണ് ആഗ്രഹിച്ചിരിക്കുന്നതെന്ന് അനേകം തവണ ഞങ്ങൾ എഴുതിയിരുന്നു. സർക്കാർ നടത്തുന്ന കള്ളക്കളിയുടെ വിജയമാണ് ഇപ്പോൾ കണ്ടുവരുന്നത്. ഡിഎംആർസിയും ശ്രീധരനും കൊച്ചി മെട്രോ നടത്തണമെന്ന് സർക്കാർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിസ്സാരമായിത്തന്നെ കേന്ദ്രസർക്കാരിനോട് ഇത് നേടിയെടുക്കാവുന്നതേ ഉള്ളൂ. ഇപ്പോഴത്തെ മുതലക്കണ്ണീരു കൊണ്ട് പ്രശ്നത്തിന് പരിഹാരം ആകില്ല. ആത്മാർത്ഥമായ ശ്രമമാണ് അതിനു വേണ്ടത്.
നിർഭാഗ്യകരമായ സംഗതി ജീവിതം മുഴുവൻ ആദർശ നിഷ്ഠയിൽ ഉറച്ചു നിന്ന കേരളം കണ്ട ഏറ്റവും സമർത്ഥനായ എഞ്ചിനീയർ ഇ ശ്രീധരൻ ജീവിതത്തിൽ ആദ്യമായി അവഹേളിക്കപ്പെടുന്നത് തന്റെ ജന്മനാട്ടിൽ നിന്നുതന്നെയാണ് എന്നതാണ്. ശ്രീധരനോട് സംസ്ഥാനം ചെയ്ത ഈ കൊടു ക്രൂരതയുടെ പാപക്കറ കഴുകിക്കളയാൻ ഏത് ഗംഗയിൽ കുളിച്ചാലും മലയാളികൾക്ക് സാധിക്കില്ല. ഇപ്പോൾ നടക്കുന്നതെല്ലാം ഗൂഢാലോചനയാണ്, കൊലച്ചതിയാണ്, തീവെട്ടിക്കൊള്ളയാണ്. ഇ ശ്രീധരൻ ഇല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് മെട്രോ വേണ്ട. പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്ന ഒരു സംവിധാനത്തിനു കൂട്ടുനിൽക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല. ഡിഎംആർസി ഇല്ലെങ്കിലും ശ്രീധരനെ ഇതിന്റെ ചുമതല ഏൽപ്പിക്കാൻ സർക്കാരിനു കഴിയണം. അതിനുള്ള ശ്രമം നടക്കുന്നില്ലെങ്കിൽ അതിനർത്ഥം കേരളത്തിലെ ജനങ്ങളോട് ഈ സർക്കാരിന് ഉത്തരവാദിത്തം ഇല്ല എന്നു തന്നെയാണ്.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിൽ
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍