കണ്ണൂരിലെ ചന്ദ്രഹാസത്തിന് ശേഷം എന്തുകൊണ്ടാണ് ഓടി തീർത്തത്? കേരളത്തിലെ യാഥാർത്ഥ്യം അറിയാത്ത കേന്ദ്ര നേതാക്കളെ കൊണ്ട് ഗോഗ്വാ വിളിപ്പിച്ചിട്ട് നിങ്ങൾ എന്തു നേടുമെന്നാണ് കരുതുന്നത്? പത്തു വോട്ടുകൾ കൂടി സിപിഎമ്മിനു കൂടുതൽ കിട്ടിയെന്നല്ലാതെ എന്തു മെച്ചമാണ് മിസ്റ്റർ കുമ്മനം ജനരക്ഷാ യാത്രകൊണ്ട് നിങ്ങൾ നേടിയത്?
എഡിറ്റോറിയൽ
രാഷ്ട്രീയ നേതാക്കളുടെ ജാഥകളും പദയാത്രകളും ഇന്ത്യയിൽ എല്ലായിടത്തും വളരെ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ഒന്നാണ്. അതിന് പല കാരണങ്ങൾ ഉണ്ട്. എന്തെങ്കിലും ഒക്കെ ചെയ്യാൻ ആഗ്രഹിക്കുന്ന സാധാരണ പാർട്ടി പ്രവർത്തകർക്ക് ഒരു ഓർമ്മപ്പെടുത്തലും ആഘോഷവുമായി ഇതു മാറുന്നു എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ഒരു സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലും ഒരു പ്രത്യേക സന്ദേശം എത്തിക്കാൻ കഴിയുന്നു എന്നതാണ് രണ്ടാമത്തെ ഗുണം. ഈ യോഗങ്ങളിൽ എന്താണ് നേതാക്കൾ പറയുന്നത് എന്നറിയാൻ ശത്രുക്കൾ പോലും കാതോർക്കും. വലിയ തോതിലുള്ള മാധ്യമ ശ്രദ്ധ ലഭിക്കുന്നതുകൊണ്ട് ജാഥ നടത്തുന്നായളുടെ പാർട്ടി ചർച്ചയാകുന്നു എന്നതാണ് അടുത്ത നേട്ടം. ഇതിനൊക്കെയൊപ്പം പാർട്ടിയുടെ മുകൾ തട്ടു മുതൽ താഴത്തെ തട്ടു വരെ ഫണ്ട് ശേഖരണം നടത്താനും ജാഥകൾ വഴി കഴിയുന്നു.
പിണറായി വിജയനും ഉമ്മൻ ചാണ്ടിയും വി എം സുധീരനും ഒക്കെ ഇത്തരം ജനകീയ ജാഥകൾ നടത്തി ലക്ഷ്യം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു ജാഥ ആയിരുന്നു ബിജെപി പ്രസിഡന്റ് ശ്രീ കുമ്മനം രാജശേഖരൻ നടത്തിയത്. വളരെയേറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ലക്ഷ്യം കൊണ്ടു ആകപ്പാടെ തകർന്നടിഞ്ഞ ഒരു ജാഥ ആയിരുന്നു ഇതെന്നു പറയാതിരിക്കാൻ സാധിക്കില്ല. ഒരുപക്ഷ കേരളത്തിലെ ജാഥ ലക്ഷ്യം ഇട്ടവരുടെ അതിശക്തമായ പ്രതിരോധം ആയിരിക്കാം ഇതിന്റെ കാരണം എങ്കിലും ജാഥയ്ക്ക് പറ്റിയ ചില അടിസ്ഥാനപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടാതിരിക്കാൻ പറ്റില്ല.
ഈ ജാഥയുടെ ഏറ്റവും പ്രഥമികമായ ലക്ഷ്യം ആകേണ്ടി ഇരുന്നത് എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് ബദലായി എന്തുകൊണ്ടു ബിജെപിയെ ഉയർത്തിക്കാട്ടണം എന്ന ചോദ്യത്തിന് ശക്തവും യുക്തവുമായ വിശദീകരണം നൽകുക ആയിരിക്കണമായിരുന്നു. ബിജെപി ഉന്നയിക്കുന്ന വിഷയങ്ങൾ കേരളം മുഴുവൻ ചർച്ച ചെയ്യാനായി എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും എത്തി ചേരുന്ന ഒരു യഥാർത്ഥ പാദയാത്ര തന്നെ ആവണമായിരുന്നു ഇത്. നിർഭാഗ്യവശാൽ ജിഹാദി ചുവപ്പ് ഭീകരത എന്ന ഒരു ഉട്ടോപ്യൻ ശത്രുവിനെ സൃഷ്ടിച്ച് അതിന് പിന്നാലെ മാത്രം ജാഥ നടത്തി ആദ്യം തന്നെ നേതാക്കൾ ലക്ഷ്യം തകർത്തു.
ജിഹാദി ചുവപ്പ് ഭീകരത എന്നു പറഞ്ഞാൽ കടുത്ത സംഘപരിവാർ വിശ്വാസികൾ അല്ലാതെ ആരും കണ്ണടച്ചു വിശ്വസിക്കില്ല എന്നു മനസ്സിലാക്കാൻ ബിജെപി നേതാക്കൾക്ക് സാധിക്കാതെ പോയി. ഒരു ചെറിയ വിഭാഗം വരുന്ന ഇസ്ലാമിക മൗലിക വാദികൾ നടത്തുന്ന കൊലയെ മുഴുവൻ ഇസ്ലാമിക വിശ്വാസികൾക്കുമെതിരായ മുദ്രാവാക്യമാക്കി മാറ്റാൻ ശ്രമിച്ചാൽ ഇവിടുത്തെ സാധാരണക്കാരായ ഹിന്ദുക്കൾ അതു സമ്മതിക്കില്ല എന്ന അടിസ്ഥാന കാരണമാണ് ഈ മുദ്രാവാക്യം സൃഷ്ടിച്ച നേതാക്കൾ മറന്നത്. അഖില ആതിര വിഷയങ്ങൾ ഒന്നും പൊതു സമൂഹത്തെ കാര്യമായി ഇനിയും സ്വാധീനിച്ചിട്ടില്ല എന്ന വസ്തുത ഈ നേതാക്കൾ സൗകര്യപൂർവ്വം മറന്നു.
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് രാഷ്ട്രീയ കൊലപാതകങ്ങൾ എന്നു കരുതുന്നവർ പോലും അതിന് സിപിഎമ്മിനെ മാത്രം കുറ്റം പറയുന്നു ആശയത്തോടു യോജിക്കില്ല. കേരളത്തിലെ അക്രമരാഷ്ട്രീയത്തിലും രാഷ്രീയ കൊലപാതകത്തിനും സിപിഎമ്മും ബിജെപിയും ഒരുപോലെ ഉത്തരവാദികൾ ആണ് എന്നു വിശ്വസിക്കുന്നവരാണ് മലയാളികൾ. സി.പി.എം പുറത്ത് വിടുന്ന കണക്കനുസരിച്ച് അവരുടെ പ്രവർത്തകരാണ് ബിജെപി പ്രവർത്തകരേക്കാൾ കൂടുതൽ കൊല്ലപ്പെട്ടിരിക്കുന്നത്. അതുകൊണ്ടൊക്കെ തന്നെ അക്രമ രാഷ്ട്രീയത്തിനെതിരെ ബിജെപി ശബ്ദിച്ചാൽ അതിന് പൊതു സമൂഹം കാര്യമായ വിലകൊടുക്കുകയില്ല എന്നതാണ് സത്യം.
പിണറായി വിജയനും ഉമ്മൻ ചാണ്ടിയും വി എം സുധീരനും ഒക്കെ ഇത്തരം ജനകീയ ജാഥകൾ നടത്തി ലക്ഷ്യം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു ജാഥ ആയിരുന്നു ബിജെപി പ്രസിഡന്റ് ശ്രീ കുമ്മനം രാജശേഖരൻ നടത്തിയത്. വളരെയേറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ലക്ഷ്യം കൊണ്ടു ആകപ്പാടെ തകർന്നടിഞ്ഞ ഒരു ജാഥ ആയിരുന്നു ഇതെന്നു പറയാതിരിക്കാൻ സാധിക്കില്ല.ജാഥയ്ക്ക് ദേശീയ തലത്തിൽ വലിയ പ്രാധാന്യം കിട്ടുകയും കേരളത്തിലെ സി.പി.എം ആക്രമണങ്ങൾ ചർച്ചയാവുകയും ചെയ്തു എന്നത് സത്യമാണ്. ഉത്തരേന്ത്യയിലെ ജനങ്ങളുടെ മുഴുവൻ ഇപ്പോഴത്തെ ധാരണ വഴിയെ നടക്കുന്ന സാധാരണക്കാരായ ബിജെപി ആർഎസ്എസ്കാർ കേരളത്തിൽ നിഷ്കരുണം കൊല്ലപ്പെടുകയാണ് എന്നാണ്. അത്തരം ഒരു മോശം ഇമേജ് സിപിഎമ്മിന് ദേശീയ തലത്തിൽ ഉണ്ടാവുന്നതുകൊണ്ട് ഇപ്പോൾ ഒരു പ്രാദേശിക പാർട്ടിയുടെ മാത്രം സ്വഭാവം കാണിക്കുന്ന സിപിഎമ്മിന് എന്തു സംഭവിക്കും എന്നാണ് ഇവർ കരുതുന്നത്. കേരളത്തിലും തൃപുരയിലും മാത്രമാണ് ഇപ്പോൾ സിപിഎമ്മിന് എന്തെങ്കിലും സ്വാധീനമുള്ളത്. ഈ രണ്ടിടത്തും ഈ മാധ്യമ പ്രചരണം കൊണ്ട് ഒരു നഷ്ടവും ഉണ്ടാക്കാൻ സാധിക്കില്ല എന്നതാണ് സത്യം.
അതേ സമയം ഈ പ്രചരണം കൊണ്ട് കുറെ നേട്ടങ്ങൾ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ബിജിപെയെ നേരിടാൻ ഏറ്റവും ചങ്കുറപ്പുള്ള പാർട്ടിയാണ് സി.പി.എം എന്നൊരു തോന്നൽ ദേശീയ തലത്തിൽ രൂപപ്പെട്ടു കഴിഞ്ഞു. മൂലായം ആണെങ്കിലും ലാലു ആണെങ്കിലും രാഹുൽ ഗാന്ധി ആണെങ്കിലും ശരി ഇനി സിപിഎമ്മിനെ കൂടാതെ ഒരു മോദി വിരുദ്ധ മുന്നണിക്ക് രംഗത്തറിറങ്ങാനാവുകയില്ല എന്നതാണ് സത്യം. കേരളത്തിലെ സി.പി.എംകാരുടെ മാത്രം നേതാവായിരുന്ന പിണറായി വിജയൻ മോദി വിരുദ്ധരുടെ മൊത്തം ദേശീയ നേതാവായി മാറുവാനും ഇതു കാരണമായി. സി.പി.എം എന്നു കേട്ടിട്ടുപോലുമില്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാർ പിണറായി വിജയന്റെ പേര് പറഞ്ഞു നടത്തുന്ന കൊലവിളി തന്നെയാണ് ഇതിന് ഉദാഹരണം.
കേരളത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാതെ പൂർണ്ണമായും ദേശീയ നേതാക്കളുടെ തെറ്റിദ്ധാരണകളുടെ പുറത്ത് രൂപം നൽകിയ അർത്ഥമില്ലാത്ത ഒരു ജാഥയായി ഇതു മാറി പോവുക ആയിരുന്നു. ആരൊക്കെയാണ് ജാഥയിൽ പങ്കെടുക്കുന്നത് എന്നു പോലും തലേ ദിവസമാണ് ജാഥ ക്യാപ്റ്റൻ പോലും അറിഞ്ഞിരുന്നത്. കണ്ണൂരിലും മറ്റും ബഹളം വച്ചു നടത്തിയ ജാഥ അവിടം വിട്ടതോടെ ചടങ്ങായി മാറുകയും പേരിന് എല്ലാ ജില്ലകളിലും മുഖം കാണിച്ചു അവസാനിപ്പിക്കുകയും ആയിരുന്നു. കണ്ണൂരിന് ശേഷം ഇമേജിന്റെയല്ല ഇത്തരം ഒരു ജാഥയെ കുറിച്ച് പലരും ഓർക്കുന്നത് തുരുവനന്തപുരത്ത് എത്തുമ്പോൾ ആണ്.
അതേ സമയം ഈ പ്രചരണം കൊണ്ട് കുറെ നേട്ടങ്ങൾ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ബിജിപെയെ നേരിടാൻ ഏറ്റവും ചങ്കുറപ്പുള്ള പാർട്ടിയാണ് സി.പി.എം എന്നൊരു തോന്നൽ ദേശീയ തലത്തിൽ രൂപപ്പെട്ടു കഴിഞ്ഞു. മൂലായം ആണെങ്കിലും ലാലു ആണെങ്കിലും രാഹുൽ ഗാന്ധി ആണെങ്കിലും ശരി ഇനി സിപിഎമ്മിനെ കൂടാതെ ഒരു മോദി വിരുദ്ധ മുന്നണിക്ക് രംഗത്തറിറങ്ങാനാവുകയില്ല എന്നതാണ് സത്യം.സിപിഎമ്മിനെ വെല്ലു വിളിച്ചു മസിൽ കരുത്ത് കാട്ടി കയ്യടി നേടാൻ ശ്രമിച്ചതിന് പകരം കേരളത്തിലെ ഓരോ മുക്കിനും മൂലയിലും നടന്നു ചെന്ന്, അവിടുത്തെ ജനങ്ങളമായി സംവദിച്ചു, അവരുമായി സഹകരിച്ചു, പദ്ധതികൾ ആവിഷ്കരിച്ചു, അവരോടൊപ്പം ഉറങ്ങി, രണ്ടോ മൂന്നോ മാസം കൊണ്ട് ബിജെപി എന്ന ബദൽ രാഷ്ട്രീയ പാർട്ടി മുൻപോട്ട് വയ്ക്കുന്ന വിഷയങ്ങൾ ചർച്ച ആക്കിയിരുന്നെങ്കിൽ റാലിയുടെ ഫലം മാറ്റൊന്നായേനെ. അതുവഴി എല്ലായിടത്തും പാർട്ടിക്ക് ബ്രാഞ്ചുകൾ ഉണ്ടാകുകയും ഫണ്ട് ശേഖരിക്കുകയും ആശയ പ്രചാരണങ്ങൾ നടത്തുകയും ഒക്കെ ചെയ്യാമായിരുന്നു. അതിനുള്ള സുവർണ്ണാവസരമാണ് കുമ്മനവും സംഘവും കളഞ്ഞ് കുളിച്ചത്. ജാഥക്കിടയിൽ വോട്ടു കുറഞ്ഞു കൊണ്ടുള്ള വേങ്ങര ഫലം കൂടി പുറത്ത് വന്നതോടെ ജാഥ ഒരു പരാജയമാണ് എന്നു ഔദ്യോഗികമായി സമ്മതിക്കേണ്ട അവസ്ഥയും സംജാതമായി.
ഈ ജാഥകൊണ്ട് നേട്ടം ഉണ്ടായത് സിപിഎമ്മിനാണ് എന്നു കൂടി പറഞ്ഞാലെ ഈ വിലയിരുത്തൽ പൂർണ്ണമാകൂ. മുൻപ് സൂചിപ്പിച്ച പോലെ പിണറായിയെ ഒരു ദേശീയ നേതാവാക്കുക മാത്രമല്ല ഈ ജാഥ ചെയ്തത്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് പിണറായി അല്ലാതെ മറ്റൊരു രക്ഷകൻ ഇല്ല എന്ന തോന്നലും ഇതു ശക്തമാക്കി. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്നിരുന്ന ഒട്ടേറെ മുസ്ലിം വോട്ടുകൾ കുമ്മനത്തിന്റെ ജാഥക്ക് ശേഷം സിപിഎമ്മിലേക്ക് തിരിഞ്ഞാൽ അത്ഭുതമൊന്നുമില്ല. അതാണ് വേങ്ങര തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയും. മോദിക്കും അമിത് ഷായ്ക്കും സംഘപരിവാറിനും എതിരെ കടുത്ത നിലപാട് എടുക്കാൻ ഒരേയൊരു പിണറായി മാത്രമേയുള്ളൂ എന്ന തോന്നലാണ് ഈ ജാഥ സൃഷ്ടിക്കുന്നത്. വിഎസിന്റെ ഇമേജിലാണ് പിണറായി ഇക്കുറി അധികാരം പിടിച്ചിരിക്കുന്നതെങ്കിലും സ്വന്തം ഇമേജിൽ തന്നെ അടുത്ത തവണ അധികാരത്തിൽ എത്താനുള്ള കളമാണ് കുമ്മനവും കൂട്ടരും ഒരിക്കൽ നൽകിയിരുന്നത്.
Stories you may Like
- മറുനാടന് പിന്തുണയുമായി ദീപിക; എഡിറ്റോറിയൽ ചർച്ചയാകുമ്പോൾ
- എംഎൽഎ മറ്റെല്ലാം മാറ്റിവെച്ച് നടത്തുന്ന വെല്ലുവിളികൾക്ക് സമമാണ് പാർട്ടി സെക്രട്ടറിയുടെ ആക്രോശങ്ങൾ
- ഞാനിന്ന് ലജ്ജിക്കുന്നു, രണ്ട്, വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- ഇനി വീണാ വിജയന് വേണ്ടി ദേശാഭിമാനി പ്രതികരിക്കും
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്