നേമത്തെ വോട്ടർമാർ വകതിരിവുള്ളവരെന്ന് തെളിയിച്ച ആദ്യ നിയമസഭ സമ്മേളനം; പ്രതിപക്ഷത്തിന്റെ റോൾ ആത്മാർത്ഥതയില്ലാത്തത് എന്നു തെളിയിച്ചു ചെന്നിത്തല; പി ടി തോമസും വി ഡി സതീശനും ബൽറാമും ഉറക്കം വിട്ടില്ലെങ്കിൽ കോൺഗ്രസ്സിന്റെ സ്ഥാനം ചവറ്റുകുട്ടയിലും
എഡിറ്റോറിയൽ
പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം സമാപിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറുടെ തെരഞ്ഞെടുപ്പ് എന്നീ രണ്ട് കാര്യങ്ങൾ മാത്രം അജണ്ടയിലുള്ള ഈ സമ്മേളനം നിയമസഭയുടെ ചരിത്രത്തിൽ എന്തെങ്കിലും പ്രാധാന്യം ഉള്ള ഒന്നായിരുന്നില്ല. എന്നാൽ രണ്ട് ദിവസത്തെ യാന്ത്രികമായ സമ്മേളനത്തിൽ ദൃശ്യമായ ചില സൂചനകൾ ഉണ്ട്. അത് വരുന്ന അഞ്ച് വർഷം കേരളം എങ്ങനെ ആയിരിക്കും എന്നതിനുള്ള അടയാളമാണ് എന്ന് പറയാതെ വയ്യ.
ഈ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധേയമായത് സ്വതന്ത്ര എംഎൽഎ ആയ പിസി ജോർജും ബിജെപി എംഎൽഎ ആയ ഒ രാജഗോപാലുമാണ്. ഇവർ രണ്ടാമായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം എന്നതുകൊണ്ട് തന്നെ അവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതിൽ അത്ഭുതമില്ല. ഇടത് അല്ലെങ്കിൽ വലത് എന്ന സംവിധാനത്തിന് പുറത്ത് ആദ്യമായി രണ്ട് എംഎൽഎമാർ ഉണ്ടാവുന്നത് ഇപ്പോൾ ആയതിനാൽ ഇവർക്ക് ലഭിക്കുന്ന ശ്രദ്ധയും ശ്രദ്ധേയമാണ്. ജോർജ് ശ്രദ്ധേയമായത് ഒരു പരിധി വരെ തന്റെ സ്വതസിദ്ധമായ വ്യത്യസ്തത കൊണ്ടാണെങ്കിൽ രാജഗോപാൽ ശ്രദ്ധേയനായത് ബിജെപിയുടെ കേരള ചരിത്രത്തിലെ ആദ്യ എംഎൽഎ എന്ന നിലയിലും മാന്യവും കൃത്യവുമായ നിലപാടിന്റെയും പേരിലാണ്.
പ്രത്യേകിച്ച് റോളുകൾ ഒന്നും ഇല്ലാതിരുന്നിട്ടും രാജഗോപാലിന്റെ സൗമ്യമായ പെരുമാറ്റവും വ്യക്തമായ അഭിപ്രായവും വ്യക്തമാക്കുന്നത് നേമത്തെ ജനങ്ങളുടെ വോട്ട് പാഴായില്ല എന്നുതന്നെയാണ്. ഇടത് പക്ഷവും വലതുപക്ഷവും തൊട്ടുകൂടാത്തവരായി പ്രഖ്യാപിച്ച ബിജെപിയുടെ സ്ഥാനാർത്ഥിയായി വിജയിച്ച രാജഗോപാൽ ആദ്യ ദിവസം നിയമസഭയിലെ കാരണവരെപ്പോലെയാണ് ആളുകളുമായി ഇടപെട്ടത്. രണ്ടാം ദിവസം സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ തനിക്ക് ലഭിച്ച വോട്ടവകാശം പാഴാക്കാതിരിക്കാനുള്ള വിവേകം അദ്ദേഹം കാണിച്ചു. യുഡിഎഫ് നാമമാത്രമായി നിർത്തിയ വി പി സജീന്ദ്രനെക്കാളും എന്തുകൊണ്ടും അർഹനായ ശ്രീരാമകൃഷ്ണന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധമാണ് രാജഗോപാൽ വോട്ട് ചെയ്തത്.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് രാജഗോപാലിന്റെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് മുൻകൂട്ടി പ്രഖ്യാപിച്ചതുകൊണ്ട് തന്നെ അങ്ങനെ ഒരു കാര്യം ആലോചിക്കേണ്ട കാര്യമില്ല. സ്പീക്കർ ആകാൻ എന്തുകൊണ്ടും യോഗ്യനായ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതും അത് പരസ്യമായി പറഞ്ഞതും രാജപോപാലിന്റെ മാന്യതയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ നിയമസഭയുടെ മീഡിയ റൂമിൽ പത്രസമ്മേളനം നടത്തി അർത്ഥശങ്കയില്ലാതെ കൃത്യവും വ്യക്തവുമായി തന്നെ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് എന്തുകൊണ്ട് എന്നു രാജഗോപാൽ വ്യക്തമാക്കുകയായിരുന്നു. വിഷയാടിസ്ഥാനം ആയിരിക്കും തന്റെ സമീപനം എന്നും അനുസരിച്ച് ശ്രീരാമകൃഷ്ണൻ സ്പീക്കർ ആകാൻ അർഹനാണെന്നും രാജഗോപാൽ വ്യക്തമാക്കി.പ്രത്യേകിച്ച് റോളുകൾ ഒന്നും ഇല്ലാതിരുന്നിട്ടും രാജഗോപാലിന്റെ സൗമ്യമായ പെരുമാറ്റവും വ്യക്തമായ അഭിപ്രായവും വ്യക്തമാക്കുന്നത് നേമത്തെ ജനങ്ങളുടെ വോട്ട് പാഴായില്ല എന്നുതന്നെയാണ്. ഇടത് പക്ഷവും വലതുപക്ഷവും തൊട്ടുകൂടാത്തവരായി പ്രഖ്യാപിച്ച ബിജെപിയുടെ സ്ഥാനാർത്ഥിയായി വിജയിച്ച രാജഗോപാൽ ആദ്യ ദിവസം നിയമസഭയിലെ കാരണവരെപ്പോലെയാണ് ആളുകളുമായി ഇടപെട്ടത്. രണ്ടാം ദിവസം സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ തനിക്ക് ലഭിച്ച വോട്ടവകാശം പാഴാക്കാതിരിക്കാനുള്ള വിവേകം അദ്ദേഹം കാണിച്ചു.
വളരെയേറെ പ്രതീക്ഷാനിർഭരമായിരുന്നു രാജഗോപാലിന്റെ നിലപാട്. വാസ്തവത്തിൽ പ്രതിപക്ഷത്തിന്റെ ചുമതല എന്ന് പറയുന്നത് എല്ലാത്തിനെയും കണ്ണുമടച്ച് എതിർക്കുകയല്ല, നേരെ മറിച്ച് വിഷയാധിഷ്ടിതമായ നിലപാട് സ്വീകരിക്കുകയാണ്. നിർഭാഗ്യവശാൽ കാലാകാലങ്ങളായി നമ്മുടെ പ്രതിപക്ഷങ്ങൾ സ്വീകരിച്ച് പോരുന്നത് വിദ്വേഷം കലർന്ന എതിർപ്പിന്റെ രാഷ്ടീയമാണ്. നിയമസഭയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധി അതിൽ നിന്നും മാറി സമൂഹത്തിന്റെ താൽപ്പര്യം മാത്രം കണക്കിലെടുത്ത് നിലപാട് എടുക്കുന്നു എന്നത് ഏതൊരു കേരളീയനെയും ആഹ്ലാദിപ്പിക്കുന്നതാണ്.
അതേസമയം പ്രധാന പ്രതിപക്ഷമായ യുഡിഎഫിന്റെ നിലപാട് തുടക്കത്തിലേ നിരാശാജനകമാണ് എന്ന് പറയാതെ വയ്യ. പ്രതിപക്ഷം എന്നാൽ ഭരണപക്ഷം ചെയ്യുന്ന എല്ലാത്തിനെയും കുറ്റം പറയണം എന്നുള്ള ചിന്തയാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നത് എന്ന് വ്യക്തമാകുന്നത് ആയിരുന്നു ആദ്യ ദിവസത്തെ പ്രകടനം. ഒ രാജഗോപാൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത് ബിജെപി - സിപിഐ(എം) ബന്ധത്തിന്റെ അടയാളമാണെന്ന് പറയാൻ വേണ്ടിയാണ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ പത്രസമ്മേളനം വിളിച്ചത് എന്നോർക്കണം.പ്രതിപക്ഷം എന്നാൽ ഭരണപക്ഷം ചെയ്യുന്ന എല്ലാത്തിനെയും കുറ്റം പറയണം എന്നുള്ള ചിന്തയാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നത് എന്ന് വ്യക്തമാകുന്നത് ആയിരുന്നു ആദ്യ ദിവസത്തെ പ്രകടനം. ഒ രാജഗോപാൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത് ബിജെപി - സിപിഐ(എം) ബന്ധത്തിന്റെ അടയാളമാണെന്ന് പറയാൻ വേണ്ടിയാണ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ പത്രസമ്മേളനം വിളിച്ചത് എന്നോർക്കണം.
91 എംഎൽഎമാരുള്ള എൽഡിഎഫിന് ഒരു കാരണവശാലും ബിജെപിയുടെ ഒരു വോട്ടിന്റെ ആവശ്യം ഇല്ലെന്നും അതിനു വേണ്ടി ഒരു തരത്തിലുള്ള സഖ്യത്തിനും ശ്രമിക്കില്ലെന്നും സാമാന്യ ബോധമുള്ള ആർക്കുമറിയം. എന്നാൽ, പ്രതിപക്ഷ നേതാവിനെ പോലെ അഹങ്കാരികൾ അല്ലാത്തതിനാൽ ഒരു വോട്ടും തങ്ങൾക്ക് വേണ്ട എന്നും അവർ പറഞ്ഞില്ല. അതുകൊണ്ട് അത് ബിജെപി ബന്ധത്തിന്റെ അടയാളമാണ് എന്ന് പറയുന്നത് കോൺഗ്രസ്സുകാർ പോലും വിശ്വസിക്കാത്ത വാദം ആണ് എന്നറിഞ്ഞെന്നും അതു പറയുന്നു എന്നു പറയുമ്പോൾ അറിയാം പ്രതിപക്ഷം എത്ര പാപ്പരായ സമീപനമാണ് എടുക്കുന്നത് എന്ന്. സത്യം അല്ല എന്നറിഞ്ഞിട്ടും പരിതപിക്കാത്തിന്റെ കടമ ഇതാണ് എന്ന് വിശ്വസിച്ച് നുണകൾ പറയുന്നതും അനാവശ്യമായി എതിർപ്പ് പ്രഖ്യാപിക്കുന്നതും അധാർമ്മികമാണ് എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.
സിപിഎമ്മിന്റെ ബിജെപി ബന്ധത്തെക്കാൾ പ്രധാനമായും ചർച്ച ചെയ്യുന്നത് സ്വന്തം പോക്കറ്റിലെ ഒരു വോട്ട് എങ്ങനെ ചോർന്നു എന്നത് തന്നെ് ചെന്നിത്തല വിസ്മരിച്ചു. ആരും മനഃപൂർവ്വം ചെയ്തതല്ലെന്നും ആദ്യമായി സഭയിൽ എത്തിയ ആർക്കെങ്കിലും പരിചയക്കുറവ് മൂലം സംഭവിച്ച അബദ്ധം ആകാം എന്നുമാണ് ചെന്നിത്തല നൽകുന്ന വിശദീകരണം. ആകെ രണ്ട് സ്ഥാനാർത്ഥികൾ മത്സരിക്കുകയും ഗുണന ചിഹ്നം ഇട്ടു വോട്ടു ചെയ്യുകയും ചെയ്യേണ്ട ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോലും അറിയാത്ത ഏതോ ഒരു മണ്ടനെ കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തു അവരുടെ ജനപ്രതിനിധി ആക്കിയിരിക്കുന്നു എന്ന നാണക്കേടാണ് ഈ പ്രഖ്യാപനം വഴി ചെന്നിത്തല സ്വയം ഏറ്റെടുത്തത്. ആ മണ്ടൻ ആരാണെന്ന് കണ്ടെത്തി അടുത്ത തവണ സീറ്റ് കൊടുക്കാതിരിക്കാനുള്ള വകതിരിവ് കോൺഗ്രസ്സ് കാട്ടണം.
മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ ചെന്നിത്തലയ്ക്ക് ഭാഗ്യം കൊണ്ട് ലഭിച്ച പദവിയാണ് പ്രതിപക്ഷ നേതാവിന്റേത്. ക്രിയാത്മ പ്രതിപക്ഷം എന്നൊക്കെ പറഞ്ഞ് പേരെടുക്കാൻ ശ്രമിച്ചെങ്കിലും ആദ്യദിനം തന്നെ എടുത്ത നിലപാടുകൾ ഒട്ടും ആശാവഹമല്ല. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം ഉണ്ടായ പരസ്യധൂർത്തു മുതൽ അദ്ധ്യാപകന്റെ പ്രൊമോഷൻ വരെയുള്ള വിഷയങ്ങളെ കുറിച്ച് മൗനംപാലിച്ച ചെന്നിത്തല ബിജെപി ബന്ധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് പറയുമ്പോൾ അറിയാം അദ്ദേഹം എത്രമാത്രം പരാജയപ്പെട്ടുവെന്ന്. ഈ അവസ്ഥയിലാണ് ഇദ്ദേഹം പ്രതിപക്ഷത്തെ നയിക്കാൻ പോകുന്നതെങ്കിൽ പിണറായി വിജയന് തുടർഭരണം ഉറപ്പാക്കുകയായിരിക്കും ചെയ്യുക എന്ന് പ്രത്യേകം പറയേണ്ടതില്ല.രാജഗോപാലിനെ പോലെ സൗമ്യനും ശക്തനുമായ ഒരാളുടെ നിയമസഭ പ്രാതിനിധ്യം മാത്രം മതിയാവും ബിജെപിയുടെ അടിത്തറ വളരാൻ. അതുകൊണ്ടാണ് പി ടി തോമസിനെയും, വി ടി ബൽറാമിനെയും, വി ഡി സതീശനെയും പോലെയുള്ളവർ എത്രയും വേഗം രംഗത്തിറങ്ങി പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഞങ്ങൾക്ക് നിർദ്ദേശിക്കാനുള്ളത്. എല്ലാം പ്രതിപക്ഷ നേതാവ് ചെയ്യും എന്ന് കരുതി മിണ്ടാതിരുന്നാൽ അടുത്ത തവണ പ്രതിപക്ഷത്തു പോലും ഇരിക്കാൻ കോൺഗ്രസിന് കഴിഞ്ഞെന്നു വരില്ലെന്ന് മറക്കരുത്.
എന്നുമാത്രമല്ല കേരളത്തിൽ ഈ അഞ്ച് വർഷക്കാലം കൊണ്ട് ബിജെപിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കി കൊടുക്കാനും ചെന്നിത്തലയുടെ പ്രതിപക്ഷ ഭരണത്തിന് സാധിക്കും. രാജഗോപാലിനെ പോലെ സൗമ്യനും ശക്തനുമായ ഒരാളുടെ നിയമസഭ പ്രാതിനിധ്യം മാത്രം മതിയാവും ബിജെപിയുടെ അടിത്തറ വളരാൻ. അതുകൊണ്ടാണ് പി ടി തോമസിനെയും, വി ടി ബൽറാമിനെയും, വി ഡി സതീശനെയും പോലെയുള്ളവർ എത്രയും വേഗം രംഗത്തിറങ്ങി പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഞങ്ങൾക്ക് നിർദ്ദേശിക്കാനുള്ളത്. എല്ലാം പ്രതിപക്ഷ നേതാവ് ചെയ്യും എന്ന് കരുതി മിണ്ടാതിരുന്നാൽ അടുത്ത തവണ പ്രതിപക്ഷത്തു പോലും ഇരിക്കാൻ കോൺഗ്രസിന് കഴിഞ്ഞെന്നു വരില്ലെന്ന് മറക്കരുത്. കേന്ദ്രത്തിൽ കോൺഗ്രസിന് പറ്റിയ അതേഅബദ്ധം കേരളത്തിലും ആവർത്തിക്കാതിരിക്കാൻ നേതൃത്വം ഉടൻ നടപടി എടുക്കേണ്ടിയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്