നാണം കൊണ്ട് തൊലി ഉരിഞ്ഞു പോകുന്നല്ലോ ദൈവമേ? സ്ത്രീയെ ചരക്കായി മാത്രം കരുതുന്ന സുധാകരന്മാരോട് ചില വാക്കുകൾ
എഡിറ്റോറിയൽ
ആത്മാഭിമാനം ഉള്ള മലയാളിയുടെ ഒക്കെ തൊലി ഉരിഞ്ഞു പോകുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പിജെ കുര്യൻ തന്നെ പീഡിപ്പിച്ചു എന്ന് 17 വർഷം മുമ്പ് സൂര്യനെല്ലി പെൺകുട്ടി പറഞ്ഞ ആരോപണം ഇപ്പോഴത്തെ മാറിയ സാഹര്യത്തിൽ ആ പെൺകുട്ടി വീണ്ടും ആവർത്തിച്ചതാണ് ഈ പൊല്ലാപ്പിന്റെയൊക്കെ തുടക്കം. ദൈവത്തിന്റെ സ്വന്തം നാടെന്നും വിപ്ലവങ്ങളുടെ പറുദീസ എന്നും അറിവിന്റെ മഹാസ്ഥലി എന്നും ഒക്കെ നാം വെറുതേ വിശ്വസിച്ച് പോരുന്ന ഈ കൊച്ചു കേരളം ഇത്രമേൽ സ്ത്രീ വിരുദ്ധവും ആഭാസന്മാർ തേരോടുന്ന നാടെണെന്നും തിരിച്ചറിഞ്ഞാൽ ഞെട്ടാത്ത ആരാണ് ഉള്ളത്? കൂട്ട ബലാൽസംഗത്തെ ഒരു വിനോധോപാദിയാക്കിയ സമൂഹം ഇതാ ഇപ്പോൾ മത്സരിച്ച് സ്ത്രീയെ ആക്ഷേപിക്കുന്നതിന് കൂട്ടു നിൽക്കുന്നു.
- 'നാടു നീളെ നടന്ന് വ്യഭിചരിച്ച് കാശും പാരിതോഷികവും വാങ്ങിന'; സൂര്യനെല്ലി പെൺകുട്ടിയെ അധിക്ഷേപിച്ച് കെ സുധാകരനും
- വനിതാ മാദ്ധ്യമപ്രവർത്തകയോടു മര്യാദ വിട്ടു സംസാരിച്ച് വയലാർ രവി; വെളിയിൽ വരുന്നത് മന്ത്രിയുടെ സ്ത്രീവിരുദ്ധ കാഴ്ച്ചപാട്
- ഒരിക്കലും അവസാനിക്കാത്ത യാതന; സൂര്യനെല്ലി പെൺകുട്ടി ബാലവേശ്യ എന്ന് പ്രതികളെ വെറുതെ വിട്ട ജഡ്ജി
- സൂര്യനെല്ലി പെൺകുട്ടി എന്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചില്ല? സ്വന്തം ഇഷ്ടപ്രകാരം നടന്ന ഈ വേശ്യാവൃത്തി എങ്ങനെ പീഡനമാകും?
- ഈ ധീരതയ്ക്ക് കൊടുക്കാം ഒരു കൈയ്യടി; തട്ടുകടയിൽ വച്ച് അപമാനിച്ച നാല് യുവാക്കളെ കാരാട്ടെക്കാരിയായ പെൺകുട്ടി അടിച്ചോടിച്ചു
- നമ്മുടെ നേതാക്കൾ എല്ലാവരും സ്ത്രീ വിരുദ്ധരോ? ആണും പെണ്ണും ഒരുമിച്ച് കാപ്പി കുടിക്കുന്നതും അൽപ്പവസ്ത്രം ധരിക്കുന്നതും പീഡന കാരണമെന്ന് മുരളീധരൻ
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സംഭവിച്ച തികച്ചും സ്ത്രീ വിരുദ്ധമായ സംഭവങ്ങളുടെയും സംഭാഷണങ്ങളുടെയും ഏറ്റവും ഒടുവിലത്തെ പ്രതിനായകനാണ് കെ സുധാകരൻ. പീഡനത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന തരത്തിലോ മോശക്കാരിയാക്കുന്ന തരത്തിലോ എന്തെങ്കിലും പരാമർശം നടത്തിയാൽ അത് ചെയ്യുന്ന മാദ്ധ്യമങ്ങളുടെ പേരിൽ പോലും കേസ് എടുക്കാൻ ഉദ്ദേശിച്ച് നിയമപരിഷ്കാരം കൊണ്ടു വരുന്നതിനിടയിലാണ് സുധാകരൻ എന്ന ജനപ്രതിനിധി ആ പെൺകുട്ടിയെ ഭീതിതമായി ആക്ഷേപിച്ച് കൊണ്ട് രംഗത്ത് ഇറങ്ങിയത്. സൂര്യനെല്ലി പെൺകുട്ടി പണത്തിനു വേണ്ടി കൊണ്ടുനടന്ന് ശരീരം വിറ്റ വേശ്യ ആണ് എന്നാണ് സുധാകരന്റെ ഭാഷ്യം.
ഇത്തരം ഒരു പ്രസ്താവന കേട്ടാൽ പൊട്ടിത്തെറിക്കാനാണ് സാധാരണ തോന്നുക. എന്നാൽ സുധാകരന്റെ പ്രസ്താവന കേട്ട മനുഷ്യർക്കൊക്കെ നിസ്സംഗമായി വിതുമ്പിക്കരയാനാണ് തോന്നിയത്. കാരണം ഒരു ഇരയോ ഒരു പ്രതിയെയോ പോലും ആക്ഷേപിക്കാൻ പാടില്ലാത്തത്ര നീചവും ക്രൂരവുമായ വാക്കുകളായിരുന്നു അത്. ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആകരുത് എന്നുള്ളതിനുള്ള മികച്ച ഉദാഹരണമായി മാറുകയാണ് സുധാകരൻ ഈ പ്രസ്താവനയിലൂടെ. മുൻപ് പൊലീസ് സ്റ്റേഷനിൽ കയറി സബ്ഇൻസ്പെക്ടറെ അസഭ്യം പറഞ്ഞും പരസ്യമായി നിയമ പീഠങ്ങളെ ആക്ഷേപിച്ചും ഒക്കെ സുധാകരൻ വില്ലൻ വേഷം കെട്ടിയിരുന്നു. എന്നാൽ ഒരു ജന്മം മുഴുവൻ ക്രൂരമായി വേട്ടയാടപ്പെട്ട ഒരു പെൺകുട്ടിയോട് സുധാകരൻ ചെയ്ത ദ്രോഹം ഏത് നരകത്തിൽ ചെന്നാലും അനുഭവിച്ച് തീരുകയില്ലെന്നു തീർച്ച.
ഇത്തരം നികൃഷ്ടന്മാർക്കെതിരെ ചെറുവിരൽ പോലും അനക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ ക്രൂരത. ഇങ്ങനെ എന്ത് വേണമെങ്കിലും പറയാം ആരും ഒന്നും ചെയ്യില്ല എന്ന ധാർഷ്ഠ്യവും അഹന്തയും നമ്മുടെ നേതാക്കളെ ഭരിക്കുന്നത്. ട്രെയിനിൽ വച്ച് മോശമായ തരത്തിൽ നോക്കി എന്ന് ഒരു പെൺകുട്ടി പരാതി കൊടുത്താൽ നോക്കിയ ആളെ പിടിച്ച് അകത്താക്കി പത്രത്തിൽ ഫോട്ടോ നൽകുന്ന സംവിധാനം നിലവിലുള്ള ഒരു സമൂഹത്തിനാണ് ഈ ഇരട്ടത്താപ്പ്.
ഒരേ കുറ്റത്തിന് രണ്ട് തരം നീതി സംവിധാനം എന്ന വ്യത്യസ്ഥത ഇവിടെ വ്യാപിക്കുകയാണ്. ജനപ്രതിനിധികൾക്കും സ്വാധീനമുള്ളവർക്കും ഒരു നിയമം, സാധാരണ കുറ്റവാളിക്ക് മറ്റൊരു നിയമം എന്നതാണ് ഇവിടെ നടക്കുന്നത്. സ്വാധീനമുള്ളവർക്ക് ഒരു നിയമം, സാധാരണ കുറ്റവാളികൾക്ക് മറ്റൊരു നിയമം എന്നതാണ് ഇവിടെ നടക്കുന്നത്.
രജിത്ത് കുമാറിന്റെ പ്രസംഗവും സ്ത്രീവിരുദ്ധമാണെന്നും അതിന്റെ പേരിൽ അദ്ദേഹത്തെ കരിമ്പട്ടികയിൽ പെടുത്തിയത് ഉചിതമാണെന്നും വിശ്വസിക്കുന്ന ആളാണ് ഈ ലേഖകൻ. എന്നാൽ ഇത് എന്തുകൊണ്ട് വയലാർ രവിക്കും കെസുധാകരനും കെ മുരളീധരനും ഒന്നും ബാധകമല്ല എന്നതാണ് ഞങ്ങൾ ഉയർത്തുന്ന ചോദ്യം. ഇതു തന്നെയാണ് പി ജെ കുര്യനെ പ്രതി ചേർക്കുന്ന കാര്യത്തിൽ പൊലീസ് നടത്തുന്ന സമീപനവും. ഒരേ പൗരന്മാർക്ക് രണ്ട് തരത്തിൽ നീതി എന്നത് ഒരു അർത്ഥത്തിലും അംഗീകരിക്കാൻ കഴിയുന്ന വസ്തുതയല്ല. സുധാകരനെതിരെ കേസ് എടുക്കാൻ സാധിക്കില്ലെങ്കിൽ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഒരാൾക്കെതിരെയും കേസ് എടുക്കാൻ പൊലീസ് മെനക്കെടരുത്.
സാമൂഹവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഇത്തരം അഭിപ്രായങ്ങൾ നാൾക്ക് നാൾ നമ്മുടെ സമൂഹത്തിൽ വളർന്ന് വരുന്നത് കൊണ്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സുധാകരൻ ഈ കണ്ണിയിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ്. ഒളിക്യാമറയ്ക്ക് പിന്നിൽ പറഞ്ഞതാണെങ്കിൽ ജസ്റ്റിസ് ബസന്ത് പറഞ്ഞത് ആർക്ക് ക്ഷമിക്കാൻ പറ്റും? സ്ത്രീപീഡന ബില്ലിനെക്കുറിച്ച് നിയമസഭയിൽ ചർച്ച നടന്നപ്പോൾ കെ മുരളീധരൻ എംഎൽഎ അടക്കം ഒട്ടേറെ ജനപ്രതിനിധികൾ തികച്ചും സ്ത്രീ വിരുദ്ധമായ പരാമർശങ്ങളാണ് നടത്തിയത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കാപ്പി കുടിക്കുന്നതും പെൺകുട്ടികൾ വസ്ത്രം ധരിക്കുന്നതിലെ കുഴപ്പമാണ് പീഡനത്തിനു കാരണം എന്നാണ് മുരളീധരൻ കണ്ടെത്തിയത്. കേന്ദ്രമന്ത്രി വയലാർ രവിആകട്ടെ ചോദ്യം ചോദിച്ച ഒരു വനിതാ പത്രപ്രവർത്തകയോട് ലൈംഗിക ച്ചുവയോടെ സംസാരിച്ചാണ് ഈ മുറിവിൽ എണ്ണ ഒഴിച്ചത്. വായപോയ കോടാലി ആയി പിസി ജോർജ്ജിന്റെ കാര്യം സംസാരിക്കുന്നതാകും ഉചിതം.
ഈ അഭിപ്രായ പ്രകടനങ്ങളിലൂടെ വെളിയിൽ വരുന്നത് നമ്മുടെ സമൂഹത്തിന്റെ വിഷലിപ്തമായ മനസ്സാണ്. സ്ത്രീയെ വെറും ചരക്കായി മാത്രം കരുതുന്ന ഒരു സാമൂഹ്യ ക്രമം ഇവിടെ വളർന്ന് വരുന്നു. അതിന് ഓശാന പാടുന്നവരാണ് നമ്മുടെ നേതാക്കൾ എല്ലാം. കെ സുധാകരനെപ്പോലെയുള്ളവരുടെ വ്യക്തി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ കൂടി ഇതിന്റെ പശ്ചാത്തലത്തിൽ പരിഗണിക്കേണ്ടിയിരിക്കുന്നു. ആ ആരോപണങ്ങളിൽ എത്രമാത്രം വാസ്തവം ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയില്ല. എന്നാൽ അത്തരം ആരോപണങ്ങൾ ശരി വയ്ക്കുന്ന അഭിപ്രായമാണ് ആ നാവിൽ നിന്നും വരുന്നത്. സ്ത്രീയെ ബഹുമാനിക്കുന്നതിന് പകരം അധികാരത്തിന്റെയും സമ്പന്നതയുടെയും ഭാഗമായുള്ള ഒരു വിനോദോപാധിയായി മാറ്റുന്നവരുടെ എണ്ണം പെരുക്കുന്നതിന്റെ പ്രതിഫലനമാണ് ഇത്. അമൃതയെപ്പോലെയുള്ള ധീരതയുടെ പ്രതീകങ്ങൾ തെരുവിൽ ഇറങ്ങി നിയമം ലംഘിച്ചും ചില പ്രയോഗങ്ങൾ നടത്തിയും സുധാകരന്മാരെ പോലെയുള്ള വിശുദ്ധ പശുക്കളെ ജയിലിൽ അടച്ചും മാത്രമേ നമുക്ക് ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കൂ.
- TODAY
- LAST WEEK
- LAST MONTH
- മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ച് ഹരിഹരന്റെ അധിക്ഷേപം; ശൈലജ ടീച്ചറെ അപമാനിച്ച ആർഎംപി നേതാവിനെതിരെ യുഡിഎഫിലും അമർഷം; പരസ്യമായി തള്ളി പറഞ്ഞ് കെകെ രമ; ഖേദപ്രകടനവും രോഷം തണുപ്പിക്കുന്നില്ല; നടിയും അതൃപ്തിയിൽ
- ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
- ടെക്നീഷ്യന്മാർ ആരാണെന്നു അന്വേഷിച്ചാൽ മെമ്മറി കാർഡ് കിട്ടും; എനിക്കോ സുബിനോ മെമ്മറി കാർഡ് എടുക്കാൻ സാധിക്കില്ല; കാർഡിരിക്കുന്ന സ്ഥലം അറിഞ്ഞാൽ പോക്കറ്റിലിട്ട് പൊലീസിനു കൈമാറുമായിരുന്നു; ഇവർ ഇരുട്ടിൽ തപ്പി മെമ്മറി കാർഡ് നശിപ്പിക്കും; നടക്കുന്നത് അട്ടിമറി; യദുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
- 'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
- ബൈബിൾ കഥകൾ സത്യമെന്ന് തെളിയിക്കുന്ന അഞ്ച് പുരാവസ്തു ശേഖരങ്ങൾ കണ്ടെടുത്ത് ഗവേഷകർ; ഏശയ്യാ പ്രവാചകന്റെ കയ്യൊപ്പുള്ള മൺചട്ടിയടക്കം ഇസ്രയേലിൽ കണ്ടെടുത്തത് ബൈബിളിന്റെ താളുകളിൽ കുറിച്ചിരിക്കുന്ന നിരവധി രേഖകൾ
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- 'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി
- 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...; മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; വടകര അശ്ലീല വീഡിയോ വിവാദത്തിൽ കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ
- അഴിമതികൾ തടയാനുള്ള 'ധ്വനിക്ക്' പിന്നിലെ ചാലകശക്തി; അഴിമതി നാടിന് അപമാനെന്ന സിവിൽ സർവ്വീസ് സംരക്ഷണ യാത്രയിലെ മുദ്രാവാക്യത്തോടെ കണ്ണിലെ കരട്; പങ്കാളിത്ത പെൻഷനിൽ പിണറായി സർക്കാരിനെ തോൽപ്പിച്ച യഥാർത്ഥ ഇടതുപക്ഷം; കുഴനഖത്തിലെ കാരണം കാണിക്കൽ നോട്ടീസിന് പിന്നിൽ പഴയ പകയോ? ജയചന്ദ്രൻ കല്ലിങ്കൽ നിലപാട് മാറ്റില്ല
- കളക്ടറുടെ രോഗ വിവരം പരസ്യപ്പെടുത്തിയവർക്കെതിരേയും നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ; കളക്ടറുടെ കുഴിനഖ ചികിൽസാ വിവാദത്തിൽ അനുനയ നീക്കത്തിൽ ആരോഗ്യ വകുപ്പ്; വിവാദം തീർന്നേക്കും
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍