ഈ പോരാട്ടം മാദ്ധ്യമ പ്രവർത്തകർക്കെതിരെയോ പ്രസ് ക്ലബ്ബിനെതിരെയോ അല്ല; ഈ സമൂഹത്തിന്റെ കാപട്യത്തിന് എതിരെയാണ്: ജയിംസിന്റെയും സ്റ്റീവന്റെയും ആത്മാവ് ഇവരോട് പൊറുക്കട്ടെ
എഡിറ്റോറിയൽ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മറുനാടൻ മലയാളിയും തലസ്ഥാനത്തെ ഒരു വിഭാഗം പത്രപ്രവർത്തകരും തമ്മിൽ പൊരിഞ്ഞ പോര് നടക്കുകയാണ്. മാദ്ധ്യമത്തിലെ ഒരു ലേഖിക തന്റെ ഫേസ്‌ബുക്ക് വോളിൽ ഇട്ട ഒരു പോസ്റ്റും അതിനെതിരെ രംഗത്ത് എത്തിയ ചില മാദ്ധ്യമപ്രവർത്തകരുടെ തരംതാണ കമന്റുകളുമാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. സംസ്ഥാന സർക്കാർ മദ്യവർജന നയത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമപ്രവർത്തകർ നടത്തുന്ന വിചാരണകൾക്കിടയിൽ ആയിരുന്നു തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തുന്ന അനധികൃത ബാർ പൂട്ടാൻ പത്രക്കാർ നടപടി എടുക്കുമോ എന്ന ചോദ്യം സുനിത ഉയർത്തിയത്. തലസ്ഥാനത്ത് കുറച്ചുനാൾ എങ്കിലും പത്രപ്രവർത്തനം നടത്തിയിട്ടുള്ളവർക്ക് ഒക്കെ അറിയാവുന്ന ഒരു നഗ്ന സത്യമാണ് സുനിത തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിളിച്ച് പറഞ്ഞത്.
സുനിതയുടെ പോസ്റ്റ് ഇട്ട് അഞ്ച് ദിവസം കഴിഞ്ഞാണ് സങ്കേതം എന്ന അനധികൃത ബാറിനെ സംരക്ഷിക്കുന്നവരും സുനിതയുമായുള്ള തർക്കത്തിന്റെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി വാർത്ത എഴുതുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന ബാറിനെതിരെ നിലപാടെടുക്കുമ്പോഴും ഈ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ആ ബാർ എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നില്ല എന്നത് കൊണ്ടാണ് അത്രയും ദിവസം ഇതൊരു വാർത്ത ആക്കാതിരുന്നത്. ടെൻഷൻ ഉള്ള ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർ അല്പം മദ്യപിച്ചാൽ അതൊരു വലിയ വിഷയമായി കണ്ടെത്തേണ്ടതുണ്ട് എന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. ജോലിക്കുശേഷം ഒരുമിച്ചിരുന്ന് രണ്ടെണ്ണം അടിച്ച് പിരിയാൻ പത്രക്കാർ ആഗ്രഹിച്ചാൽ അതിനെ കുറ്റം പറയാൻ യോഗ്യത ഉണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല.
എന്നിട്ടും ഞങ്ങൾ ഇതൊരു വാർത്ത ആക്കിയത് രണ്ട് കാര്യങ്ങൾ കൊണ്ടായിരുന്നു. ലൈസൻസ് എടുത്ത് പ്രവർത്തിക്കാൻ അവസരം ഉണ്ടായിട്ടും ഇതുവരെ അതിന് ശ്രമിക്കാതിരുന്ന അധാർമ്മികതയോടുള്ള പ്രതിഷേധം ആയിരുന്നു ആദ്യത്തേതെങ്കിൽ സ്വന്തം അഭിപ്രായം പറഞ്ഞ സുനിതയുടെ നേർക്ക് ചില പത്രപ്രവർത്തകർ നടത്തിയ ലിംഗ വിവേചനത്തോടെയുള്ള ആക്രമണം ആയിരുന്നു രണ്ടാമത്തെ കാരണം. കേരളത്തിലെ പ്രമുഖ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തെ ധാർമ്മിക ചോദ്യങ്ങൾ ഉന്നയിച്ച് വെള്ളം കുടിപ്പിക്കുന്ന ചില മാദ്ധ്യമ സിംഹങ്ങൾ തന്നെ ആയിരുന്നു തെരുവ് ഭാഷയിൽ സുനിതയെ എതിരിടാൻ എത്തിയത്. പെണ്ണ് എന്ന നിലയിലുള്ള എടുത്ത് ചാട്ടം ആണ് സുനിതയുടേത് എന്ന് ചൂണ്ടിക്കാട്ടി അത് നിയന്ത്രിക്കാൻ വഴികൾ നിർദ്ദേശിച്ച് കൊണ്ട് ചിലർ കുറിച്ചു. മാതൃഭൂമി ന്യൂസ് ചാനലിലെ മാർഷലിനെപ്പോലെയുള്ളവർ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലായിരുന്നു സുനിതയെ ആക്രമിക്കാൻ എത്തിയത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ വിഷയത്തിൽ അഭിപ്രായം പറയാൻ എത്തിയവരിൽ ഭൂരിപക്ഷവും ബാറില്ല എന്ന് പറയാൻ ശ്രമിച്ചില്ല എന്നതാണ്. അവരൊക്കെ അനധികൃതമായ ബാറിനെ ന്യായീകരിച്ച് കൊണ്ടാണ് ആദ്യ ദിനങ്ങളിൽ പോരാട്ടം നടത്തിയത്. പിന്നീട് പ്രത്യക്ഷപ്പെട്ട മാന്യന്മാരായ ചില പത്രക്കാർ മാത്രമാണ് ബാറില്ല എന്ന വാദം ഉയർത്താൻ ശ്രമിച്ചത്. ബാറുണ്ട് അത് ഞങ്ങളുടെ അവകാശമാണ് അതിനെ തൊടാൻ ആരെയും അനുവദിക്കില്ല എന്ന വാശിയിൽ നടത്തിയ വെല്ലുവിളികൾ ഇതിനോടകം ജനഹൃദയങ്ങളിൽ പതിഞ്ഞ് കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ബാറില്ല എന്ന വാദം ഉയർത്തിയ ന്യൂനപക്ഷത്തിന്റെ ശബ്ദം ഏറെ വൈകാതെ നിലച്ച് പോയി.
അവിടെ തീരേണ്ട വിഷയം വീണ്ടും വഷളാക്കിയത് മുകളിൽ സൂചിപ്പിച്ച പക്വതയില്ലാത്ത ചില സങ്കേതത്തിന്റെ സംരക്ഷകർ മറുനാടൻ മലയാളിയെയും അതിന്റെ എഡിറ്ററെയും വ്യക്തിപരമായി ആക്രമിച്ച് കൊണ്ടിരുന്നു. ദേവദാസി എന്ന വാക്കിന്റെ അർത്ഥം എന്തെന്ന് വിശദീകരിച്ച് സുനിത ദേവദാസ് എന്ന സ്ത്രീ ഒരു മോശക്കാരി ആണെന്ന് വ്യംഗ്യാർത്ഥത്തിൽ പ്രകടിപ്പിച്ചായിരുന്നു ആദ്യത്തെ പ്രതികരണം. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ പെൺ വിഷയത്തിൽ അഗ്രഗണ്യനാണ് എന്ന് പറയാതെ പറയുന്ന പോസ്റ്റുകൾ ചിലർ പ്രചരിപ്പിച്ചപ്പോൾ ഷാജൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന് വരുത്തി തീർക്കാൻ ആയിരുന്നു ചിലരുടെ ശ്രമം. രാജ സി ചിത്രസേനൻ, സി എസ് സിദ്ധാർത്ഥൻ, അരുൺ സുധാകർ, ബിജു നെയ്യാർ, വിഷ്ണു വി ഗോപി, ശ്രീനന്ദ പള്ളത്ത്, അരവിന്ദ് എസ് ശശി തുടങ്ങിയ പത്രക്കാരായിരുന്നു ആവേശപൂർവ്വം എടുത്ത് ചാടി അസഭ്യഭാഷയിൽ പ്രതികരിച്ചവർ.
ഫേസ്‌ബുക്കിലെ പോരുകൾ തുടരുന്നതിനിടയിൽ മാതൃഭൂമി ന്യൂസിലെ മാർഷൽ ഒരു ഭീഷണി സന്ദേശവും പോസ്റ്റ് ചെയ്തു. ''മിസ്റ്റർ ഷാജൻ, നിങ്ങൾക്കെതിരായ നിരവധി വാർത്തകൾ കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് മെയിലിൽ ലഭിക്കുന്നുണ്ട്. പക്ഷെ ഇന്നുവരെ അത്തരം വാർത്തകൾ പുറത്ത് വിടാതിരുന്നത് തന്നെ പേടിച്ചിട്ടല്ല. ഒരു ഓൺലൈൻ പത്രം നടത്തുന്ന നിങ്ങൾക്കെതിരെ വരുന്ന വാർത്തകൾ നൽകി മുഴുവൻ ഓൺലൈൻ വാർത്തകളെയും മാദ്ധ്യമപ്രവർത്തകരെയും പൊതു സമൂഹത്തിന് മുന്നിൽ വിശ്വാസ്യതയില്ലാതാക്കരുത് എന്ന് കരുതി മാത്രമാണ്. ഭൂതകാലത്തും വർത്തമാനകാലത്തും താൻ സ്വന്തമാക്കിയ പേരുദോഷം ഞാനായിട്ട് ചാർത്തി തന്നതല്ല. നിങ്ങളുടെ ചെയ്തികൾ മാത്രമാണത്. സ്വന്തമായി ഒരു ഓൺലൈൻ ഉള്ളത് കൊണ്ട് പ്രസ്സ് ക്ലബിനെ അങ്ങ് നശിപ്പിക്കാമെന്നും നിങ്ങൾക്ക് ചിലരോടുള്ള വ്യക്തിവൈരാഗ്യം ഇങ്ങനെ അങ്ങ് തീർക്കാമെന്നും കരുതിയാൽ തെറ്റി. വന്ന വഴികൾ അത്ര സുതാര്യമല്ലായിരുന്നു എന്ന ബോധ്യം നിങ്ങൾക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഒന്നൊന്നായി തിരുവനന്തപുരത്തെ പത്രപ്രവർത്തകർക്ക് ഓർമ്മപ്പെടുത്തേണ്ടി വരും. കുളക്കടവിലെ പെണ്ണുങ്ങൾ പറയുന്നതിനേക്കാളും തറ ഗോസിപ്പ് വാർത്തയാക്കി ഞാൻ മിടുക്കനായി എന്ന് കരുതി ഇരുന്നോളു... ശിഖണ്ഡികളോട് യുദ്ധം ചെയ്ത് ശീലമില്ല മുതലാളീ...'' ഇതായിരുന്നു ആ പോസ്റ്റ്.
മാർഷൽ വിശ്വസിക്കുന്നത് പോലെ മറുനാടൻ മലയാളി എഡിറ്റർ തട്ടിപ്പുകാരനും വൃത്തികെട്ടവനുമാണ് എന്ന് വിശ്വസിക്കുന്ന കുറച്ചുപേരെങ്കിലും ഈ ലോകത്തുണ്ടാവും എന്നത് കൊണ്ട് മറുനാടൻ മലയാളി ഇന്നേവരെ വിട്ട് വീഴ്ചയില്ലാതെ പുലർത്തിയിരുന്ന ഒരു പ്രമാണത്തിന് ഇളവ് നൽകുകയാണ്. ഒരു മാദ്ധ്യമം നടത്തുന്നയാൾ, അതെത്ര ചെറുതാകട്ടെ വലുതാകട്ടെ, ഒരിക്കലും വീണ് പോകരുതാത്ത ഒരു കെണിയുണ്ട്. തന്റെയും സ്വന്തക്കാരുടെയും പടം സ്വന്തം മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച് വാർത്ത ആക്കാനും സ്വന്തം നിലപാട് വ്യക്തമാക്കുന്ന വാർത്തകളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കാതിരിക്കാനും ഏറെ ശ്രദ്ധിക്കണം എന്നതാണ് ഇത്. ഇക്കാര്യത്തിൽ തുടക്കം മുതൽ മറുനാടൻ ഏറെ ശ്രദ്ധാലുവായിരുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായദാന ചടങ്ങുകളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അടുത്ത പണം നൽകുന്ന ആളുടെ അടുത്ത് എഡിറ്ററും ഉണ്ടാവാറുണ്ട് എന്നത് മാത്രം ആണ് ഇക്കാര്യത്തിൽ ഇതുവരെ ഉണ്ടായ അപവാദം. തലസ്ഥാനത്തെ ഒരു വിഭാഗം ആളുകൾ ഷാജൻ സ്‌കറിയ ഒരു കൊള്ളരുതാത്തവനാണ് എന്ന് വരുത്തി തീർക്കാൻ ബുദ്ധിപൂർവ്വമായ ശ്രമങ്ങൾ ആരംഭിച്ചതിനാൽ മറുനാടന്റെ പ്രധാന സ്ഥലം നഷ്ടപ്പെടുത്താതെ ഇതുവരെ ഉയർന്ന് കേട്ട് ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഞങ്ങൾ ഇടം നൽകുകയാണ്. കാഴ്ചകൾ എന്ന പേരിൽ ആരംഭിക്കുന്ന കോളത്തിൽ ആയിരിക്കും ഈ വിശദീകരണം നാളെ മുതൽ ആരംഭിക്കുക.
ഇത്തരക്കാർ ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ അനവധിയാണ്. ഷാജൻ സ്‌കറിയ ഒരു പത്രപ്രവർത്തകനേ അല്ല, പ്രസ് ക്ലബ്ബിൽ അംഗത്വം ലഭിക്കാത്തതിന്റെ ചൊരുക്ക് തീർക്കുന്നു, പ്രസ് ക്ലബ്ബിൽ അദ്ധ്യാപകനാകാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ വൈരാഗ്യം തീർക്കുന്നു, ഭാര്യയ്ക്ക് അർജുന അവാർഡ് ലഭിക്കാൻ വേണ്ടി പ്രസ് ക്ലബ്ബ് ഭാരവാഹിയോട് നടത്തിയ അഭ്യർത്ഥന തള്ളിയതിന്റെ വൈരാഗ്യം തീർക്കുന്നു, ഒരു തട്ടിപ്പുകാരനിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി, അനാഥാലയത്തിന്റെ പേരിൽ പണം പിരിച്ച് കീശയിൽ ഇട്ടു, ചാരിറ്റിയുടെ പേരിൽ കോടികൾ അടിച്ച് മാറ്റുന്നു, സൗന്ദര്യ മത്സരം എന്ന പേരിൽ പെൺകുട്ടികളെ കടത്തുന്നു, ബ്ലാക്ക്‌മെയിൽ ചെയ്ത് പണം ഉണ്ടാക്കുന്നു... ഇങ്ങനെ നീളുകയാണ് പ്രചാരണങ്ങൾ. ഇവിടെ അഭിപ്രായം പറയുന്ന ഏതൊരാളെക്കാളും ആർജവും നീതിബോധവും ഉള്ള ഒരു മാദ്ധ്യമപ്രവർത്തകൻ ആയതുകൊണ്ട് തന്നെ ചിലരുടെയെങ്കിലും കണ്ണിൽ പൊടിയിടാനുള്ള ഈ ശ്രമങ്ങൾക്ക് വിശദീകരണം നൽകേണ്ടത് അത്യാവശ്യമാണ് എന്നു തന്നെയാണ് ഞങ്ങൾ കരുതുന്നത്.
അത്തരം ഒരു വിശദീകരണ തലത്തിലേക്ക് കടക്കും മുമ്പ് വ്യക്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു വസ്തുതയുണ്ട്. തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർ മുഴുവൻ മോശക്കാർ ആണെന്നോ എല്ലാവരും മദ്യപാനികൾ ആണെന്നോ കരുതി പത്രക്കാർക്കെതിരെ യുദ്ധം നടത്തുകയല്ല ഞങ്ങൾ ചെയ്യുന്നത്. പ്രസ് ക്ലബ്ബിന്റെ തന്നെ അനേകം അംഗങ്ങൾ ടെലിഫോണിലൂടെയും ഇമെയിലിലൂടെയും വ്യക്തിവിരോധം ഇല്ലാതെയുള്ള ധാർമ്മിക പോരാട്ടത്തിന് പിന്തുണ നൽകുന്നത് ആശ്വാസമാണ്. ചില വ്യക്തികളുടെ സമീപനം തിരുത്താനുള്ള പോരാട്ടവും അത് വഴി പ്രസ് ക്ലബ്ബ് എന്ന സ്ഥാപനം കൂടുതൽ നീതി നിഷ്ഠമാക്കാനും ആണ് ഞങ്ങൾ ശ്രമിക്കുന്നത്. എം ശിവറാം, പി സി സുകുമാരൻ നായർ തുടങ്ങിയ പ്രസ് ക്ലബ്ബിന്റെ തലതൊട്ടപ്പന്മാർ വരെ മദ്യപാനം നടത്തിയിരുന്നു എന്ന നിലയിൽ ചില വിമർശനങ്ങൾ കണ്ടിരുന്നു. എന്നാൽ അവരാരും തങ്ങൾ മദ്യവിരുദ്ധരാണ് എന്ന് പുറത്ത് വീമ്പ് പറഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. മദ്യവിരുദ്ധതയുടെ പേരിൽ നാഴികയ്ക്ക് നാല്പത് വട്ടം ബഹളം വയ്ക്കുന്നവരാണ് ബാറുകൾക്ക് വേണ്ടി ഇപ്പോൾ ശബ്ദം ഉയർത്തുന്നത് എന്നതാണ് ഇവിടുത്തെ ഖേദകരമായ സംഭവം.
അനധികൃതമായ മദ്യശാല അവകാശം ആണെന്ന് വാദിച്ച് ബഹളം വയ്ക്കുന്നവർ ഒരു കാര്യം അറിയുക. നിങ്ങളെ പത്രക്കാർ എന്നു വിളിക്കുമ്പോൾ അപമാനിക്കപ്പെടുന്ന ആർജവം ഉള്ള ചില മനുഷ്യർ ഉണ്ട്. ഇറാഖിലെ യുദ്ധഭൂമിയിൽ വാർത്ത തേടി പോയി ഭീകരരാൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ജയിംസ് ഫോളിയും സ്റ്റീവ് സോട്‌ലോഫും ഒക്കെ പോലെയുള്ള ധീരരായ പത്രപ്രവർത്തകർ ആണത്. വർഷം തോറും 70 പത്രപ്രവർത്തകർ എങ്കിലും ലോകം മുഴുവൻ വാർത്തയ്ക്ക് വേണ്ടി ജീവൻ ബലി അർപ്പിക്കുന്നുണ്ട് എന്ന് മറന്ന് കൊണ്ടാണ് അനധികൃതമായി മദ്യപിക്കാനുള്ള അവകാശത്തിന് വേണ്ടി ചിലർ ഇവിടെ പോരാടുന്നത്. ഈ സത്യം നിങ്ങൾ തിരിച്ചറിഞ്ഞാൽ ഇങ്ങനെ പോരിന് ഇറങ്ങുമായിരുന്നില്ല. മാദ്ധ്യമപ്രവർത്തകന് വേണ്ട അടിസ്ഥാന യോഗ്യതകളിൽ ഒന്നായ ആരെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കരുത് എന്ന പ്രമാണവും നിങ്ങൾ മാനിക്കുന്നില്ല എന്നു വ്യക്തമാകുകയാണ് മറുനാടൻ എഡിറ്റർക്കെതിരെയുള്ള പരാമർശങ്ങൾ വഴി. ജയിംസ് ഫോളിയുടെയും സ്റ്റീവ് സോട്‌ലോഫിന്റെയും ആത്മാവ് നിങ്ങളോട് പൊറുക്കട്ടെ എന്നു മാത്രമാണ് ഞങ്ങളുടെ പ്രാർത്ഥന.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍