എഫ്ഐആറിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ മാത്രം വാർത്തയെഴുതി നമ്മൾ എത്ര നിരപരാധികളുടെ ജീവിതം കുട്ടിച്ചോറാക്കി? വൈരാഗ്യം ഉള്ളവരോട് പക തീർക്കാൻ വ്യാജ കേസുകൾ നൽകി വാർത്തയാക്കി എത്രപേരുടെ കണ്ണീരൊഴുക്കി? ഇപ്പോൾ കിട്ടിയ തല്ല് മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിലെ കള്ളക്കരച്ചിലിന് അറുതി വരുത്തട്ടെ
എഡിറ്റോറിയൽ
കേരള മാദ്ധ്യമ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ എഴുതപ്പെടേണ്ട ദിവസങ്ങളായിരുന്നു കടന്നു പോയത്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ രണ്ട് തരത്തിലാണ് പ്രസക്തമാകുന്നത്. ഏത് അപകട സ്ഥലത്തും ഓടിയെത്തി വാർത്തകൾ സത്യസന്ധമായി ജനങ്ങളിൽ എത്തിക്കാനുള്ള ഉത്തരവാദിത്തമേറ്റ മാദ്ധ്യമങ്ങൾ അവരുടെ തൊഴിൽ ചെയ്യുന്നതിന്റെ ഭാഗമായി ഉണ്ടായ ആക്രമണം എന്ന നിലയിലാണ് ഇത് ആദ്യം പ്രസക്തമാകുന്നത്. തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടി സത്യത്തിന്റെ ഒരു വശം മാത്രം സംഘടിതമായി റിപ്പോർട്ട് ചെയ്തു എന്നതാണ് രണ്ടാമത്തെ പ്രധാനപ്പെട്ട വിഷയം.
ഒരു മാദ്ധ്യമ പ്രവർത്തകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചത് പോലെ സുനാമി വരുമ്പോൾ ആളുകൾ ഓടി ഒളിക്കുമ്പോൾ കുടുംബത്തെ മറന്ന് അങ്ങോട്ട് ഓടി ചെല്ലുന്നവരാണ് പത്രക്കാർ. ഏത് ലഹള നടന്നാലും മാദ്ധ്യമ പ്രവർത്തകർ അങ്ങോട്ട് ഓടി ചെല്ലുകയാണ്. സംഘർഷങ്ങൾ അതേപടി ജനങ്ങളുടെ മുൻപിൽ എത്തുന്നത് മാദ്ധ്യമ പ്രവർത്തകരുടെ ധീരമായ ഈ നിലപാട് കൊണ്ടു മാത്രമാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ സഹതാപവും പരിഗണനയും അവർ അർഹിക്കുന്നുണ്ട്.
കോടതി പോലെ ജനാധിപത്യത്തിന്റെ മർമ്മപ്രധാനമായ ഒരു സ്ഥലത്ത് ഭയരഹിതമായി റിപ്പോർട്ടിങ് നടത്താനുള്ള അവകാശം അതുകൊണ്ട് തന്നെ ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളിൽ പെടും. അഭിഭാഷകരുമായുള്ള ഭിന്നതയുടെ ഉൾത്തലങ്ങളിലേക്ക് കടന്നു ചെല്ലാൻ ഇപ്പോൾ ഉദ്ദേശമില്ല. പ്രകോപന കാരണം ആരാണെങ്കിലും ശരി മീഡിയ റൂം അടച്ചു പൂട്ടുകയും വനിത മാദ്ധ്യമ പ്രവർത്തകരെ ഇറക്കി വിടുകയും കല്ലേറും തെറിയഭിഷേകവും നടത്തുകയും ഒക്കെ ചെയ്തത് അപലപനീയമാണ്. അതേസമയം ഈ വിഷയങ്ങളിൽ മാദ്ധ്യമ പ്രവർത്തകർക്കും തുല്ല്യ ഉത്തരവാദിത്തം ഉണ്ട് എന്ന് സമ്മതിച്ചു കൊണ്ട് തന്നെയാണ് ഇതു അപലനീയമാണ് എന്ന് പറയുന്നത്.
അഭിഭാഷകരുടെ രോഷത്തിന് കാരണായത് മാദ്ധ്യമപ്രവർത്തകരുടെ പ്രകോപനം ആണ് എന്ന് സമ്മതിച്ചാലും സ്ത്രീപീഡന കേസിലെ ഒരു പ്രതിക്കു വേണ്ടിയാണ് ഈ കോലാഹലം ഒക്കെ ഉണ്ടാക്കിയത് എന്നതും നിസാര കാര്യമല്ല. മാഞ്ഞൂരാൻ എന്ന പ്ലീഡർ തെറ്റുകാരൻ അല്ലെന്ന് വയ്ക്കുക. എന്നാൽ, അങ്ങനെ ഒരു പരാതി നിലനിൽക്കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്താൽ പിന്നെ അത് റിപ്പോർട്ട് ചെയ്യുക അല്ലാതെ മാദ്ധ്യമങ്ങൾക്ക് മറ്റെന്ത് വഴിയാണുള്ളത്. പ്രതിസ്ഥാനത്ത് വന്നത് തങ്ങളിൽ ഒരാൾ ആയതുകൊണ്ട് അഭിഭാഷകർ ധാർമ്മിക രോഷം കൊള്ളുന്നു. എന്നാൽ ഇങ്ങനെ എത്രയോ നിരപരാധികൾ ദിവസവും പൊലീസിനാൽ പ്രതിചേർക്കപ്പെടുകയും പത്രങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യുന്നു. അവരുടെ കണ്ണീർ ആരെങ്കിലും തിരിച്ചറിയാറുണ്ടോ? അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ അഭിഭാഷകരുടെ ഇടപെടൽ ധൃതിപിടിച്ചതും നീതി നടപ്പാക്കുന്നതിന് വിഘാതം ഉണ്ടാക്കുന്നതാണ് എന്ന് പറയാതെ വയ്യ.അഭിഭാഷകരുടെ രോഷത്തിന് കാരണായത് മാദ്ധ്യമപ്രവർത്തകരുടെ പ്രകോപനം ആണ് എന്ന് സമ്മതിച്ചാലും സ്ത്രീപീഡന കേസിലെ ഒരു പ്രതിക്കു വേണ്ടിയാണ് ഈ കോലാഹലം ഒക്കെ ഉണ്ടാക്കിയത് എന്നതും നിസാര കാര്യമല്ല. മാഞ്ഞൂരാൻ എന്ന പ്ലീഡർ തെറ്റുകാരൻ അല്ലെന്ന് വയ്ക്കുക. എന്നാൽ, അങ്ങനെ ഒരു പരാതി നിലനിൽക്കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്താൽ പിന്നെ അത് റിപ്പോർട്ട് ചെയ്യുക അല്ലാതെ മാദ്ധ്യമങ്ങൾക്ക് മറ്റെന്ത് വഴിയാണുള്ളത്.
അതേസമയം സംഘർഷം ശക്തമായപ്പോൾ സത്യത്തിന്റെ ഒരു വശം മാത്രം സംപ്രേഷണം ചെയ്തതും അഭിഭാഷകരെ വിശേഷിപ്പിക്കാൻ കടുത്ത പദങ്ങൾ പ്രയോഗിച്ചതും മാദ്ധ്യമങ്ങൾ കാണിച്ച അസഹിഷ്ണുതയും നീതിരഹിതത്തിന്റെയും പ്രതീകമായി കാണിക്കാതിരിക്കാനും വയ്യ. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും അങ്ങോട്ടും ഇങ്ങോട്ടും തല്ലുണ്ടാക്കിയെന്ന് മാദ്ധ്യമ പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയായിലൂടെ പ്രതികരിച്ചു. തല്ലാൻ വന്നാൽ ഞങ്ങൾ കൈയും കെട്ടി നോക്കിയിരിക്കില്ല എന്നാണ് വനിത മാദ്ധ്യമ പ്രവർത്തകർ പോലും അഭിപ്രായപ്പെട്ടത്. ഒരു വനിത അഭിഭാഷക ഗുരുതരമായി പരിക്കേറ്റ വിവരവും ഒരു അഭിഭാഷകന്റെ കൈയൊടിഞ്ഞ വിവരവും പിന്നീട് പുറത്തു വന്നു. അതേ സമയം അത്തരം ഗുരുതരമായ പരിക്ക് പറ്റിയ ഒരു മാദ്ധ്യമ പ്രവർത്തകനെ പോലും കാണിക്കാൻ ചാനലുകൾക്ക് സാധിച്ചുമില്ല.
അതേസമയം സംഘർഷം ശക്തമായപ്പോൾ സത്യത്തിന്റെ ഒരു വശം മാത്രം സംപ്രേഷണം ചെയ്തതും അഭിഭാഷകരെ വിശേഷിപ്പിക്കാൻ കടുത്ത പദങ്ങൾ പ്രയോഗിച്ചതും മാദ്ധ്യമങ്ങൾ കാണിച്ച അസഹിഷ്ണുതയും നീതിരഹിതത്തിന്റെയും പ്രതീകമായി കാണിക്കാതിരിക്കാനും വയ്യ. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും അങ്ങോട്ടും ഇങ്ങോട്ടും തല്ലുണ്ടാക്കിയെന്ന് മാദ്ധ്യമ പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയായിലൂടെ പ്രതികരിച്ചു.നിർഭാഗ്യവശാൽ ഈ സംഭവങ്ങൾ ഒന്നും ഒരു ചാനലും ഒരു പത്രവും റിപ്പോർട്ട് ചെയ്തില്ല. ഹൈക്കോടതിയിൽ സംഘർഷം നടന്ന ദിവസം പൊലീസ് അഭിഭാഷകരെ നിഷ്ഠൂരം തല്ലി ചതച്ചിട്ടും ഒരു വരി പോലും ഒരൊറ്റ മാദ്ധ്യമവും നൽകിയില്ല. അടികൊണ്ട് നടുതകർന്നവരും ഗുണ്ടകളും തൊമ്മാടികളും കാപാലികരുമാണ് എന്നാണ് പത്രങ്ങൾ എഴുതിയത്. എന്നു മാത്രമല്ല തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി പ്രമുഖരുടെ അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ച പത്രങ്ങൾ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ പേരുവരെ ദുരുപയോഗിച്ചു നുണ പ്രചാരണം നടത്തി. മീഡിയ റൂം തുറക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു എന്ന വാർത്ത കൊടുത്ത മാദ്ധ്യമങ്ങൾ ഇന്ത്യൻ ഭരണഘടന സുപ്രീം കോടതികൾക്കും ഹൈക്കോടതികൾക്കും നൽകിയിരിക്കുന്ന ഏതാണ്ട് തുല്ല്യമായ പദവിയെക്കുറിച്ച് പോലും അജ്ഞരാണ് എന്ന് വെളുപ്പെടുത്തുക ആയിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ് ഇടപെടുന്നു എന്നുള്ള വാർത്ത അദ്ദേഹം പോലും അറിയാതെയായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടു.
ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ അഭിഭാഷകരും മാദ്ധ്യമങ്ങളും തുല്ല്യ പങ്കാളികളാണ് എന്നർത്ഥം. സമൂഹത്തിലെ പ്രബലന്മാരായ രണ്ട് കൂട്ടരും തല്ലുകയും നുണ പറയുകയും ചെയ്തത് ഏറെ നിരാശജനകവും വേദനാജനകവുമാണ്. രണ്ട് കൂട്ടർക്കും പരസ്പരം സഹകരച്ചു മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കാൻ സാധിക്കൂ എന്നിരിക്കെ ഇത്തരം ഒരു സമീപനം ഒഴിവാക്കേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്. അത്തരത്തിലുള്ള ശ്രമങ്ങൾ എത്രയും വേഗം ഉണ്ടാവേണ്ടതുണ്ട്.
അഭിഭാഷക - മാദ്ധ്യമ സംഘർഷത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തലിന് വേണ്ടിയല്ല ഈ എഡിറ്റോറിയൽ എഴുതുന്നത്. ശക്തരിൽ ശക്തരെന്ന് കരുതുന്ന മാദ്ധ്യമങ്ങളും മാദ്ധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ട ഈ സാഹചര്യത്തിൽ മാദ്ധ്യമങ്ങൾ പുനർവിചിന്തനം നടത്തേണ്ട ചില വിഷയങ്ങളെക്കുറിച്ചാണ് ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത്. ഭരണഘടന പറയാതെ പറയുന്ന മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ അതിഹീനമായ ദുരുപയോഗമാണ് ഏതാനും വർഷങ്ങളായി ഇവിടെ അരങ്ങേറുന്നത്. അച്ചടി മാദ്ധ്യമങ്ങൾ മാത്രം ഉണ്ടായിരുന്ന കാലത്തില്ലാത്ത ഒട്ടേറെ ദുഷ്പ്രവണതകൾ ചാനൽ കാലത്ത് രൂപപ്പെട്ടിരിക്കുന്നു. ഒരു വാർത്ത മൂടി വയ്ക്കാൻ അച്ചടി മാദ്ധ്യമ കാലത്തെ പോലെ സാധ്യമല്ല എന്ന ഗുണം ഉണ്ടെങ്കിലും യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത വാർത്തകൾ മാദ്ധ്യമ പ്രവർത്തനത്തിന്റെ ശോഭ കെടുത്തുകയാണ്.
ഒരു പരാതിയോ ആ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു എഫ്ഐആറോ ഉണ്ടെങ്കിൽ ആരെക്കുറിച്ചും എന്തു നുണയും പറയാം എന്ന സാഹചര്യമാണ് ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത്. ഒരാൾക്ക് വേറൊരാളോടു പക തീർക്കാൻ ഒരു വ്യാജ പരാതി കൊടുക്കുകയും സ്വാധീനം ഉപയോഗിച്ച് ആ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിനെ കൊണ്ട് ഒരു എഫ്ഐആർ ഇടുവിക്കുകയും ചെയ്താൽ ബ്രേക്കിംങ് ന്യൂസുകൾ കൊടുക്കാൻ ചാനലുകളും പത്രങ്ങളും ക്യൂ നിൽക്കുന്ന അവസ്ഥയാണുള്ളത്. വൈരാഗ്യം ഉള്ളവരോട് പക തീർക്കാൻ മാദ്ധ്യമങ്ങൾ നേരിട്ടു ഈ സൗകര്യങ്ങൾ പ്രയോഗിക്കുന്ന അനേകം അനുഭവങ്ങൾ വേറെയും ഉണ്ട്. ഇത്തരം വ്യാജ വാർത്തകളുടെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെടുകയും കുടുംബം തകരുകയും ജോലി പോവുകയും ഒക്കെ ചെയ്ത അനേകം നിരപരാധികൾ നമ്മുടെ നാട്ടിലുണ്ട്. അവരുടെ മുൻപിൽ നീതി പീഠങ്ങൾ പോലും കണ്ണടക്കുകയാണ്.ഒരു പരാതിയോ ആ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു എഫ്ഐആറോ ഉണ്ടെങ്കിൽ ആരെക്കുറിച്ചും എന്തു നുണയും പറയാം എന്ന സാഹചര്യമാണ് ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത്. ഒരാൾക്ക് വേറൊരാളോടു പക തീർക്കാൻ ഒരു വ്യാജ പരാതി കൊടുക്കുകയും സ്വാധീനം ഉപയോഗിച്ച് ആ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിനെ കൊണ്ട് ഒരു എഫ്ഐആർ ഇടുവിക്കുകയും ചെയ്താൽ ബ്രേക്കിംങ് ന്യൂസുകൾ കൊടുക്കാൻ ചാനലുകളും പത്രങ്ങളും ക്യൂ നിൽക്കുന്ന അവസ്ഥയാണുള്ളത്.
ഒരു വ്യാജ വാർത്ത വന്നാൽ ഇരയുടെ മുൻപിൽ ഒരേ ഒരു വഴിയേയുള്ളൂ. മാനനഷ്ടം ആവശ്യപ്പെടുന്ന തുകയുടെ പത്ത് ശതമാനം കെട്ടി വച്ചു കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുക. കോടതികൾ പത്ര സ്വാതന്ത്ര്യത്തിന് വിലകൊടുക്കുന്നതുകൊണ്ട് ബോധപൂർവ്വമല്ല എന്നു തെളിയിക്കാൻ സാധിച്ചാൽ കോടതി കേസ് എടുക്കാറില്ല. ഒരാളുടെ പരാതിയുടെ പേരിൽ പരാതി നൽകി എന്നാണ് വാർത്ത കൊടുക്കുന്നതെങ്കിൽ മാദ്ധ്യമങ്ങൾ സുരക്ഷിതരുമാണ്. അതുകൊണ്ടാണ് ആരും കേസ് കൊടുക്കാത്തതും കേസ് കൊടുത്തവർ വിജയിക്കാത്തതും. ഇതോടെ വ്യാജ വാർത്തക്ക് ഇരയായ ആൾ നാണം കെട്ടു ജീവിക്കേണ്ടി വരുന്നു.
ഈ ഉത്തരവാദിത്ത രഹിത മാദ്ധ്യമ പ്രവർത്തനം നടത്തുന്നവർ ഏതെങ്കിലും ഒന്നോ രണ്ടോ മാദ്ധ്യമങ്ങൾ മാത്രമല്ല. മറുനാടൻ അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ എല്ലാം ഒരു പോലെയാണ്. ഒട്ടേറെ വാർത്തകൾ വ്യാജമാണ് എന്നറിഞ്ഞ് കൊണ്ട് പ്രസിദ്ധീകരിക്കേണ്ടി വരുന്ന സാഹചര്യം ഞങ്ങൾ നേരിട്ടിട്ടുണ്ട്. മത്സരത്തിന്റെ ഈ കാലത്ത് പിന്തള്ളപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. ഉദാഹരണത്തിന് ബിജു രാധാകൃഷ്ണനെ പോലെ ഒരു ക്രിമിനൽ നടത്തുന്ന ആരോപണങ്ങൾ ഒക്കെ വാർത്തയാക്കേണ്ടി വരുന്നത് ഗതികേട് കൊണ്ടാണ്. ഉമ്മൻ ചാണ്ടിക്കും സരിതക്കും തമ്മിൽ അവിഹിതബന്ധം ഉണ്ട്, ഹൈബി ഈഡൻ എംഎൽഎയ്ക്ക് നക്ഷത്ര വേശ്യാലയം ഉണ്ട് തുടങ്ങിയ പ്രസ്താവനകൾ ബിജു രാധാകൃഷ്ണൻ നടത്തുമ്പോൾ അത് വ്യാജം ആണ് എന്നറിഞ്ഞിട്ടും പ്രസിദ്ധീകരിക്കേണ്ടി വരുന്ന ഗതികേട് നിയമത്തിന്റെ ഉദാസീനത മാത്രമാണ്.
ഏതെങ്കിലും ഒരാൾ പ്രസ്താവന നടത്തി എന്നതുകൊണ്ട് അല്ലെങ്കിൽ ഏതെങ്കിലും ഒരു പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത പ്രസിദ്ധീകരിച്ചാൽ അതിന്റെ ഉത്തരവാദിത്തം മാദ്ധ്യമങ്ങൾക്കുണ്ട് എന്ന ഒരു ചെറിയ നിയമപരിഷ്കാരം വരുത്തിയാൽ തീരുന്നതേയുള്ളൂ ഈ പ്രശ്നം. പരാതിക്കാരന്റെയോ എഫ്ഐആർ ഇട്ട പൊലീസിന്റെയോ പുറത്ത് ഉത്തരവാദിത്തം കെട്ടിവച്ചു ഒഴിയാനുള്ള മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയാൽ കല്ലുവച്ചുള്ള നുണകൾ അതോടെ അവസാനിക്കും. മാദ്ധ്യമങ്ങൾ ഇങ്ങനെ എഴുതരുതെന്ന് നിയമ നിർമ്മാണം നടത്തേണ്ടതില്ല. എന്നാൽ ഒരു വാർത്ത എന്തിന്റെ പേരിലാണെങ്കിലും അതിന്റെ ആധികാരിത ഉറപ്പ് വരുത്താൻ ചുമതല മാദ്ധ്യമങ്ങൾക്കാണ് എന്ന പരിഷ്കാരം വരുത്താവുന്നതാണ്. ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത എഴുതിയാലും വസ്തുക്കൾ ബോധ്യപ്പെടാനുള്ള ചുമതല മാദ്ധ്യമങ്ങൾക്ക് നൽകണം.മാദ്ധ്യമങ്ങൾ ഇങ്ങനെ എഴുതരുതെന്ന് നിയമ നിർമ്മാണം നടത്തേണ്ടതില്ല. എന്നാൽ ഒരു വാർത്ത എന്തിന്റെ പേരിലാണെങ്കിലും അതിന്റെ ആധികാരിത ഉറപ്പ് വരുത്താൻ ചുമതല മാദ്ധ്യമങ്ങൾക്കാണ് എന്ന പരിഷ്കാരം വരുത്താവുന്നതാണ്. ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത എഴുതിയാലും വസ്തുക്കൾ ബോധ്യപ്പെടാനുള്ള ചുമതല മാദ്ധ്യമങ്ങൾക്ക് നൽകണം.
അത്തരം ഒരു ഉത്തരവാദിത്തം ഉണ്ടാകുമ്പോൾ ഉറപ്പില്ലാത്ത വാർത്തകൾ നിൽക്കുകയും വൈരനിര്യാതന ബുദ്ധിയോടെയുള്ള ബ്രേക്കിങ് ന്യൂസുകൾ അവസാനിപ്പിക്കുകയും ചെയ്യും. പത്രക്കാരും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിന്റെ ഫലമായി ഇത്തരം ഒരു ചർച്ചയും നീക്കവും ഉണ്ടാവണം എന്നാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്. മാദ്ധ്യമങ്ങൾ സ്വയം തീരുമാനം എടുത്ത് ഉറപ്പാക്കുകയോ അഭിഭാഷകർ കോടതിയിൽ പോയി ഇതു നേടിയെടുക്കുകയോ വേണം. ഇരയായും വേട്ടക്കാരനായും ഈ വിഷയത്തിൽ ഉറച്ച നിലപാട് എടുക്കാൻ മറുനാടൻ മലയാളി ഒപ്പം ഉണ്ടാവും. ദുരുപയോഗിക്കാൻ പറ്റുന്ന ഈ സ്വാതന്ത്ര്യം ഞങ്ങൾക്ക് വേണ്ട എന്നും ഈ സ്വാതന്ത്ര്യം തിരിച്ചെടുക്കണം എന്നുമാണ് ഞങ്ങളുടെ അഭ്യർത്ഥന. അതേസമയം മാദ്ധ്യമങ്ങൾ എന്തെഴുതണം അല്ലെങ്കിൽ എഴുതരുതെന്ന് നിശ്ചയിക്കാൻ നിയമം നിർമ്മിക്കുകയോ കോടതി ഇടപെടുകയോ ചെയ്യരുത്. അത് ജനാധിപത്യത്തിന് നല്ലതല്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്