പിജെ കുര്യനെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ പറയുന്നത് എന്തുകൊണ്ട്? നികൃഷ്ട ജീവികളായ ആ പൊലീസുകാരെയും വെറുതെ വിടരുത്
എഡിറ്റോറിയൽ
ഇന്നു കേരളത്തിലെ എല്ലാ പത്രങ്ങളിലും സങ്കടകരമായ ഒരു വാർത്ത ഉണ്ടായിരുന്നു. ചെറുപ്പക്കാരനായ ഒരു ഐഎഎസ് ഒഫീസറുടെ മുഖത്തും ഉടുപ്പിലും ചില കുരുത്തം കെട്ട വിദ്യാർത്ഥി നേതാക്കൾ കരി ഓയിൽ ഒഴിക്കുന്നത്. വിദ്യാർത്ഥി സമരത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ ബോധം ഉള്ളവർ പോലും നിസ്സഹായനായ ആ ചെറുപ്പക്കാരന്റെ ചിത്രം കണ്ടു നെടുവീർപ്പിട്ടു. ഈ ആശങ്കയുടെ വില ആഭ്യന്തര മന്ത്രിക്ക് നന്നേ ബോധ്യപ്പെട്ടതു കൊണ്ടാണ് കരി ഓയിൽ ഒഴിച്ചു മിടുക്ക് കാട്ടിയ എല്ലാവരേയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതും അവരിൽ ചിലരെ സംഘടനയിൽ നിന്ന് പുറത്താക്കിയതും.
കരി ഓയിൽ ഒഴിച്ച നേതാക്കൾ ചെയ്ത തെറ്റിന്റെ ഗൗരവം ആഭ്യന്തരമന്ത്രിയുടെ ശക്തമായ നിലപാടിൽ പ്രതിഫലിച്ചു. ഇത്തരക്കാരെ ഒരു കാരണവശാലും എന്ത് ബന്ധത്തിന്റെ പേരിലായാലും വളരാൻ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയത്. എന്നാൽ ഇതേ തിരുവഞ്ചൂരും ഇതേ ഉമ്മൻ ചാണ്ടിയും ശ്രീമാൻ പി ജെ കുര്യനെതിരെയുള്ള അനേ്വഷണ കാര്യത്തിൽ നാടകം കളിക്കുകയും നുണ പറഞ്ഞ് രസിക്കുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് ഇപ്പോൾ കേരളം കാണുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാൻ പോലും സാധ്യതയുള്ള ഒരു ആരോപണമാണ് കുര്യനെതിരെ ഉണ്ടായിരിക്കുന്നത്. അത്തരം ഒരു കടന്നകൈ ചെയ്തില്ലെങ്കിലും ശരിയായ ഒരു അനേ്വഷണത്തിന് സർക്കാർ തയ്യാറാകാത്തത് അത്ഭുതകരമായ കാര്യമാണ്.
ഡൽഹിയിൽ വലിയ പിടിപാടുള്ള അപൂർവ്വം കേരള നേതാക്കളിൽ ഒരാളാണ് ബഹുമാന്യനായ രാജ്യസഭാ ഉപാദ്ധ്യക്ഷൻ ശ്രീ പിജെ കുര്യൻ. അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നപ്പോൾ സൂര്യനെല്ലിയിലെ പെൺകുട്ടിയെ കുമളി ഗസ്റ്റ് ഹൗസിൽ വെച്ച് ബലാത്സംഗം ചെയ്തു എന്ന ആരോപണം ഉയർന്നിട്ട് 16 വർഷം ആകുന്നു. കുര്യനെതിരെ പൊലീസ് അനേ്വഷണം നടത്തുകയും പ്രതിയല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തതാണ്. എന്നാൽ സൂര്യനെല്ലി കേസിലെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദ് ചെയ്തതോടെ കുര്യനെതിരെയുള്ള ആരോപണം വീണ്ടും സജീവമായിരിക്കുന്നു.
മുഖ്യമന്ത്രിയും പൊലീസും എന്തിനേറെ കേന്ദ്രത്തിലെ പ്രധാന പ്രതിപക്ഷമായ ബിജെപിയും വരെ ഇപ്പോൾ പറയുന്നു കുര്യൻ കുറ്റക്കാരൻ അല്ല പുതിയ അനേ്വഷണം ഒന്നും വേണ്ട എന്ന്. നിർഭാഗ്യവശാൽ കേരളത്തിന്റെ പൊതുവികാരം അങ്ങനെയല്ല. കുര്യൻ കുറ്റവാളിയാണ് എന്ന് ധൈര്യപൂർവ്വം പറയാൻ ഒരു മാദ്ധ്യമം എന്ന നിലയിൽ ഞങ്ങൾക്ക് സാധിക്കില്ല. അതു കണ്ടെത്തേണ്ടത് തീർച്ചയായും പൊലീസാണ്. എന്നാൽ കുര്യനെതിരെയുള്ള പെൺകുട്ടിയുടെ പരാതി ആദ്യകാലം മുതൽ കൈകാര്യം ചെയ്ത രീതി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല. നിർഭാഗ്യവശാൽ ആ ധാർഷ്ഠ്യം കലർന്ന രീതി തന്നെ ഇപ്പോഴത്തെ യുഡിഎഫ് സർക്കാരും തുടരുന്നു. ഇപ്പോൾ കുര്യനെതിരെ ശബ്ദം ഉണ്ടാക്കുന്ന സിപിഎമ്മും അവസരം കിട്ടിയപ്പോൾ ഒക്കെ കുര്യനെ സംരക്ഷിക്കാനാണ് ശ്രമിച്ചത് എന്നകാര്യം ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. ഇതൊക്ക് ശരിയാണെങ്കിലും ഇപ്പോൾ കുര്യനെതിരെ അനേ്വഷണം നടത്താത്തത് ന്യായവിരുദ്ധവും ബലാൽസംഗത്തിന് ഇരയായ ഒരു പെൺകുട്ടിയോട് ചെയ്യുന്ന കടുത്ത ദ്രേഹവുമാണ്.
ഈ ദ്രോഹം ഈ കേസിന്റെ തുടക്കം മുതൽ ഉണ്ട്. കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങൾ ആ പെൺകുട്ടി ഒരു മോശക്കാരിയാണ് എന്ന ധ്വനി പരത്തിയാണ് വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. പിജെ കുര്യന്റെ പേര് പരാമർശിക്കപ്പെട്ടതോടെ ഇതിനെ വലിയ തോതിൽ രാഷ്ട്രീയ വത്ക്കരിക്കുകയും പെൺകുട്ടിയെ അപഹാസ്യയാക്കുന്ന തരത്തിലുള്ള കഥകൾ മെനയുകയും ആണ് ചെയ്തത്. സ്പെഷ്യൽ കോടതി ശിക്ഷിച്ച കേസിലെ പ്രതികളെയെല്ലാം വെറുതെ വിടുന്ന ഹൈക്കോടതി വിധിയുടെ പിന്നാമ്പുറ കഥകൾ ഈ ദ്രോഹത്തിന്റെ മറ്റു ന്യായങ്ങളാണ് ഉയർത്തുന്നത്. സുപ്രീം കോടതിയാകട്ടെ പെൺകുട്ടിയുടെ പരാതി തള്ളിക്കളഞ്ഞത് ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു താനും.
പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണ് എന്ന സുപ്രീം കോടകിയുടെ നിരീക്ഷണം മാത്രം മതി സംഭവത്തിന്റെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദ് ചെയ്തതോടെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കുര്യനെ വെറുതെ വിട്ട സുപ്രീം കോടതി വിധിയും അസാധുവായിരിക്കുകയാണ്. കുര്യൻ പ്രതി അല്ല എന്ന് അനേ്വഷണ ഉദ്യോഗസ്ഥർ സമ്മതിച്ചത് സുകുമാരൻ നായർ, ഇടിക്കുള, രാജൻ എന്നിങ്ങനെ മൂന്നുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു. കുര്യനുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ഇവരുടെ മൊഴി വിശ്വാസത്തിൽ എടുത്ത് പെൺകുട്ടിയെ നുണച്ചിയാക്കി പ്രഖ്യാപിച്ച അനേ്വഷണ ഉദ്യോഗസ്ഥന്മാരും അത് ശരിവച്ച് വിധി പ്രഖ്യാപിച്ച കോടതിയും ഒരർത്ഥത്തിൽ ഓരേ പോലെ കുറ്റക്കാരാണ്.
കോടതി വിധി റദ്ദാക്കുകയും അലീബി പറഞ്ഞവർ വാക്കു മാറ്റി പറയുകയും ചെയ്തതോടെ കുര്യനെതിരെ അനേ്വഷണം ഉണ്ടാകേണ്ടത് സ്വാഭാവികമായ കാര്യമാണ്. കുര്യൻ തന്നെ പീഡിപ്പിച്ചു എന്ന് പെൺകുട്ടി തറപ്പിച്ച് പറയുമ്പോൾ അത് കണക്കിലെടുത്ത് പുനരനേ്വഷണം നടത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. സൂര്യനെല്ലി കേസ് ഉണ്ടായ കാലത്ത് സ്ത്രീ പീഡന കേസുകളിൽ ഇരയാകുന്ന സ്ത്രീകളെക്കാൾ സുരക്ഷിതത്വം സ്വാധീനമുള്ള പ്രതികൾക്കുണ്ടായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ സൂര്യനെല്ലി കേസിൽ കുര്യനെതിരെയുള്ള മൊഴി അതീവ ഗൗരവമായി എടുക്കേണ്ടതുണ്ട്. അതിനു മടിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ മാത്രമേ ഉപകരിക്കൂ.
കുര്യൻ കുറ്റക്കാരനാണോ എന്ന് അനേ്വഷണ ഉദ്യോഗസ്ഥർ കണ്ടെത്തട്ടേ. എന്നാൽ ഇതുവരെ അങ്ങനൊരു അനേ്വഷണം നടന്നിട്ടില്ല എന്നോർക്കണം. കുര്യനെ കുറ്റവിമുക്തനാക്കാനായി ചില ധൃതിപിടിച്ചുള്ള ഇടപെടലുകളാണ് നടന്നത്. സത്യസന്ധനായ സിബി മാത്യൂസ് ആയിരുന്നു അനേ്വണഷണ ഉദ്യോഗസ്ഥൻ എന്നതിനാൽ ഇനിയൊരു അനേ്വഷണം വേണ്ട എന്ന നിലയിലാണ് ചില പ്രചരണങ്ങൾ. സിബി മാത്യൂസിനെക്കുറിച്ച് ഒരു ക്രൈസ്തവ പക്ഷാപാതി എന്ന ആരോപണം നാളുകളായി ഉണ്ട് എന്ന കാര്യം വിസ്മരിച്ചു കൂട. ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞന്മാരെ പ്രതി ചേർത്ത് കൊല്ലാക്കൊല ചെയ്തതും ഈ സിബി മാത്യൂസ് തന്നെയാണ് എന്ന് വിസ്മരിക്കരുത്.
ഇവിടെ ഞങ്ങൾ ഉന്നയിക്കുന്നത് ഈ കാര്യങ്ങൾ ഒന്നുമല്ല, നമ്മുടെ നാട്ടിൽ നിലവിൽ ഉള്ള നിയമം അനുസരിച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ഒരാൾ പീഡിപ്പിച്ചു എന്നു പറഞ്ഞാൽ അത് വിശ്വാസത്തിൽ എടുക്കുക എന്നതാണ് പതിവ്. ഇത് ശരിയായ ഒരു കീഴ്വഴക്കം ആണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല എന്നു വ്യക്തമാക്കുമ്പോൾ തന്നെ കേരളത്തിൽ ഇന്നേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അനേകം പീഡന കേസുകളിൽ നടന്ന അറസ്റ്റുകളിൽ ഭൂരിപക്ഷവും ഇങ്ങനെ തന്നെയാണ് സംഭവിച്ചത് എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. വേണ്ടത്ര തെളിവുകളോടെ കോടതിയിൽ ഹാജരായി രക്ഷപ്പെടാൻ പിന്നീട് ഇവരിൽ ഭൂരിപക്ഷം പേർക്കും അവസരം ലഭിക്കുന്നുണ്ട്. എന്നാൽ പരാതിയെത്തുടർന്നുള്ള അറസ്റ്റും ജാമ്യം ഇല്ലാതെ 14 ദിവസം വരെയങ്കെലും അകത്ത് കിടക്കുകയും ചെയ്യുന്ന സാഹചര്യം ഇവിടെയുണ്ട്. ഇത് എന്തുകൊണ്ട് പി ജെ കുര്യന്റെ കാര്യത്തിൽ മാത്രം നടപ്പായില്ല എന്ന ചോദ്യമാണ് ഉയരുന്നത്.
ഇതു പറയുമ്പോൾ ചിലർ ശ്രീമതി ടീച്ചറുടേയും കോടിയേരിയുടെയും മക്കൾ ഉൾപ്പെട്ട കവിയൂർ കേസിനെക്കുറിച്ച് പറഞ്ഞ് തുള്ളും. എന്നാൽ സൂര്യനെല്ലി കേസിലെ പോലെ പെൺകുട്ടി അങ്ങനെ പറഞ്ഞതായി ഒരിടത്തും ഇല്ല എന്ന് ഇവർ വിസ്മരിക്കുന്നു. ക്രൈം നന്ദകുമാറാണ് ഇത് പറയുന്നത്. അതും അനേ്വഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ സൂര്യനെല്ലി കേസിലെ കുര്യൻ സംഭവവുമായി കൂട്ടിക്കുഴയ്ക്കുന്നത് ഉചിതമല്ല. ഒരേതരം കേസിൽ സാധാരണ പൗരന് ഒരു നീതിയും സ്വാധീനമുള്ളവർക്ക് മറ്റൊരു നീതിയും എന്നത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. അതുകൊണ്ട് സൂര്യനെല്ലി കേസിന്റെ പേരിൽ പിജെ കുര്യനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതു ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇനി മേലാൽ ഒരു ബലാൽസംഗ കേസിലും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ അനുവദിക്കരുത്.
ഇതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സൂര്യനെല്ലി കേസിന്റെ അനേ്വഷണം നടന്ന കാലത്ത് കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച ചില സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇരയായ പെൺകുട്ടിയെ തെളിവെടുപ്പിന് എന്നു പറഞ്ഞ് പരസ്യമായി കേരളം മുഴുവൻ പൊലീസ് കൊണ്ടു നടന്നിരുന്നു. ഓരോ സ്ഥലത്തും തെളിവെടുപ്പിന് ചെന്നപ്പോൾ നൂറു കണക്കിന് ചെറുപ്പക്കാരാണ് കൂക്കുവിളിയുമായി ചുറ്റും കൂടിയത്. തിരുവനന്തപുരത്ത് ഈ പെൺകുട്ടിയെ കൊണ്ടു വന്നപ്പോൾ വലിയൊരു പുരുഷാരം അസഭ്യം പറഞ്ഞ് ഈ പൺകുട്ടിയെ കൂക്കി വിളിക്കുന്നതിന് സാക്ഷ്യം വഹിച്ച ഒരാളാണ് ഈ ലേഖകൻ. ഈ പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ അപമാനം അതായിരിക്കാം. 41 നരാധമന്മാർ ആ പെൺകുട്ടിയെ പിച്ചിച്ചീന്തിയതിനെക്കാൾ ക്രൂരമായിരുന്നു സമൂഹത്തിന്റെ ഈ മാനഭംഗപ്പെടുത്തൽ. അതിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കാൻ ഇപ്പോഴെങ്കിലും ശ്രീ തിരുവഞ്ചൂരിന്റെ പൊലീസിന് കഴിയുമോ എന്നാണ് ഞങ്ങൾ ഉന്നയിക്കുന്ന ചോദ്യം. ഇതിനൊന്നും സാധ്യമല്ലെങ്കിൽ പിന്നെ ഇവിടെ നീതി നടക്കുന്നു എന്ന് എത്ര ആവർത്തിച്ച് പറഞ്ഞാലും ഒരു പ്രയോജനവും ഇല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്