മിസ്റ്റർ സുകുമാർ നായർ അന്തസ്സ് ജന്മനാ ലഭിക്കുന്നതാണ്; അത് കമ്പോളത്തിൽ നിന്നും വാങ്ങാൻ സാധിക്കില്ല; ഈ അഹങ്കാരിയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന കോൺഗ്രസ് നേതാക്കളാണ് യഥാർത്ഥ സാമൂഹ്യ ദ്രോഹികൾ: പെരുന്നയിലെ പോപ്പിന് മണികെട്ടാൻ ആര് വരും?
എഡിറ്റോറിയൽ
കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ അഹങ്കാരി ആരെന്ന് ആരെങ്കിലും തിരക്കിയാൽ അത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് എന്ന് പറയാൻ കേരളത്തിൽ ആരെങ്കിലും മടിക്കുമെന്ന് തോന്നുന്നില്ല. സുകുമാരൻ നായർ അധികാരത്തിൽ എത്തിയ അന്ന് മുതൽ നോട്ടത്തിലും ഭാഷയിലും പ്രവർത്തിയിലും ഈ അഹങ്കാരം നിറഞ്ഞ് നിൽക്കുകയാണ്. സുകുമാർ നായരുടെ നാക്കുകൊണ്ട് തല്ല് കിട്ടാത്തതായി കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ആളുകൾ കുറവാണ്. അന്തസ്സ് അല്പം പോലും ഇല്ലാത്ത നേതാക്കൾ അത് ഇരന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഈ അഹങ്കാരത്തിന്റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ് സുരേഷ് ഗോപി എന്ന നടന്റെ അനുഭവം.
കൃത്രിമമായ ഭാഷയിൽ സംസാരിച്ചും ആംഗ്യം കാണിച്ചും മലയാളികളെ വെറുപ്പിക്കുന്ന നടന്മാരിൽ പ്രമുഖനാണ് സുരേഷ്ഗോപി. സിനിമയിൽ നിന്ന് ഏതാണ്ട് പുറത്താകുമെന്ന് ഉറപ്പായപ്പോൾ ആദ്യം കോൺഗ്രസായും പിന്നെ കമ്യൂണിസ്റ്റായും ഭാഗ്യപരീക്ഷണം നടത്തുകയും ഒടുവിൽ ബിജെപിക്കാരനായി രംഗത്ത് വരികയും ചെയ്ത സുരേഷ്ഗോപിയുടെ രാഷ്ട്രീയ നിലപാടുകൾ എതിർക്കുന്നവരെ കുറ്റം പറയാൻ സാധിക്കില്ല. രാഷ്ട്രീയക്കാരനാകുന്നത് പദവിക്കുവേണ്ടിയാണ് എന്നു ഉറച്ച് വിശ്വസിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്ത സുരേഷ് പ്രധാനമന്ത്രി മോദിയുടെ ഇഷ്ടക്കാരനാകുകയും അതുവഴി സാമാന്യം തരക്കേടില്ലാത്ത ഒരു പദവി ശരിയാക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇതൊന്നും സുരേഷ്ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ ചെവിയിൽ പൂടയുള്ള ഒരു നായരോട് സുകുമാരൻ നായർ കാട്ടിയ അഹങ്കാരത്തിന് പകരമാകുന്നില്ല.
രണ്ട് കാര്യങ്ങൾ ആണ് സുകുമാരൻ നായരുടെ രോഷപ്രകടനം വഴി വ്യക്തമായത്. ഒന്ന് നായന്മാരുടെ രാഷ്ട്രീയ നിലപാട് താൻ തീരുമാനിക്കും എന്നും അത് അംഗീകരിക്കാത്തവരെ താൻ ആക്ഷേപിക്കുമെന്നും ധാർഷ്ഠ്യം കലർന്ന സൂചന. രണ്ട് പെരുന്നയിലെ പോപ്പായ തന്നെ കാണാൻ അനുമതിയും അപേക്ഷയും ഒക്കെ നൽകിയാലേ സാധിക്കൂ, അല്ലാതെ വന്നാൽ താൻ ഇങ്ങനെയൊക്കെ പെരുമാറും എന്ന അഹങ്കാരത്തിന്റെ അങ്ങേയറ്റം വരെ വളർന്ന സമീപനം. അഭിനയത്തിന് ഭരത് അവാർഡ് വരെ വാങ്ങിയ സമുദായാംഗമായ ഒരു നടൻ സമ്മേളന വേദിയിൽ കടന്ന് വന്നതിന്റെ പശ്ചാത്തലം പോലും മനസ്സിലാക്കാതെ പരസ്യമായി ശാസിക്കുകയും രോഷം കൊള്ളുകയും പള്ളു വിളിച്ച് പറയുകയും ചെയ്തത് എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് ചേർന്ന പെരുമാറ്റമല്ല.
എല്ലാം നശിച്ച അനേകായിരം നായർ തറവാടുകൾ നമുക്ക് കേരളത്തിൽ കാണാം, അത് പരിഷ്കരിച്ചെടുക്കേണ്ടയാൾ അഹങ്കാരത്തിന്റെ മൂർത്തീഭാവം ആയി മാറുമ്പോൾ ലജ്ജിച്ച് തലതാഴ്ത്താത്ത ആരും ഉണ്ടാകില്ല. അന്തസ്സ് എന്നത് ജന്മനാ ലഭിക്കേണ്ട ഒന്നാണെന്നും അത് കമ്പോളത്തിൽ നിന്നും വിലയ്ക്ക് വാങ്ങാൻ സാധിക്കില്ലെന്നുമാണ് സുകുമാരൻ നായർ നമ്മളെ ഓർമ്മിപ്പിക്കുന്നത്. എൻഎസ്എസ് ആസ്ഥാനത്ത് ചായകൊടുപ്പുകാരനായി കയറി അതിന്റെ പരമോന്നത നേതാവായി മാറിയ സുകുമാരൻ നായരിൽ നിന്നും ഇതല്ലാതെ ഒന്നും പ്രതീക്ഷിക്കാൻ സാധിക്കില്ല എന്നതാണ് സത്യം. ആരാധ്യനായ മുൻ ജനറൽ സെക്രട്ടറി നാരായണപ്പണിക്കർ തന്റെ അന്ത്യനാളുകളിൽ വേദനയോടെ താൻ സുകുമാർ നായരിൽ നിന്നും നേരിട്ടിരുന്ന അവഗണനയെക്കുറിച്ച് സ്മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. നാരായണപ്പണിക്കരുടെ ഓർമ്മപോലും നിലനിർത്താതെയുള്ള സുകുമാരൻ നായരുടെ പ്രവർത്തിക്കെതിരെ നായർ സമുദായത്തിൽ തന്നെ എതിർപ്പും ഉയർന്നിട്ടുണ്ട്.നായന്മാരുടെ രാഷ്ട്രീയ നിലപാട് താൻ തീരുമാനിക്കും എന്നും അത് അംഗീകരിക്കാത്തവരെ താൻ ആക്ഷേപിക്കുമെന്നും ധാർഷ്ഠ്യം കലർന്ന സൂചന. രണ്ട് പെരുന്നയിലെ പോപ്പായ തന്നെ കാണാൻ അനുമതിയും അപേക്ഷയും ഒക്കെ നൽകിയാലേ സാധിക്കൂ, അല്ലാതെ വന്നാൽ താൻ ഇങ്ങനെയൊക്കെ പെരുമാറും എന്ന അഹങ്കാരത്തിന്റെ അങ്ങേയറ്റം വരെ വളർന്ന സമീപനം.
മിസ്റ്റർ നായർ ആദ്യമല്ല ഇങ്ങനെ ഒരു സമീപനം സ്വീകരിക്കുന്നത്. മന്ത്രി വി എസ് ശിവകുമാറും മറ്റും ഇരിക്കവേ പരസ്യമായി സുകുമാരൻ നായർ തലസ്ഥാനത്ത് വച്ച് ചീത്ത വിളിച്ചത് ആരും മറന്നിട്ടില്ല. ശാസിക്കാനും ശിക്ഷിക്കാനും സുകുമാരൻ നായർക്ക് അവകാശം ഉണ്ട് എന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു അന്ന് മന്ത്രി. നാഴികയ്ക്ക് നാൽപ്പത് വട്ടം പെരുന്നയിൽ ചെന്ന് ഓച്ഛാനിച്ച് നിൽക്കുന്ന കേരളത്തിലെ ധീരനായ ആഭ്യന്തരമന്ത്രിയെ നമുക്ക് നന്നായി അറിയാം. എന്നാൽ അവരെക്കാൾ എല്ലാം ഈ നായർ പ്രമാണിക്ക് പ്രിയം സാക്ഷാൽ ഉമ്മൻ ചാണ്ടിയോടും കെഎം മാണിയോടും പിജെ കുര്യനോടുമൊക്കെയാണ്. ചോദിക്കുന്നതൊക്കെ വാരിക്കോരി കൊടുത്താൽ ബാർ കോഴയിലോ സൂര്യനെല്ലി കേസിലോ വേണമെങ്കിലും സുകുമാരൻ നായർ സാക്ഷി പറയും. അതുകൊണ്ട് തന്നെ അവർ ഓച്ഛാനിച്ചും ആദരിച്ചും നായരെ സുഖിപ്പിക്കുകയും ചെയ്യും.
സുകുമാരൻ നായരെ അഹങ്കാരത്തിന്റെ ഉത്തുംഗശൃംഗത്ത് കെട്ടിയിരുത്തിയിരിക്കുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കളും മാദ്ധ്യമങ്ങളുമാണ്. ഈ അഹങ്കാരത്തെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടാൻ കേരളത്തിലെ പത്രങ്ങൾക്കോ നേതാക്കൾക്കോ സാധിക്കില്ല. അപമാനിക്കപ്പെട്ടാലും അലങ്കാരമായി കരുതുന്നവരാണ് ഇക്കൂട്ടർ. അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന അന്തസ്സുള്ള കോൺഗ്രസ്സുകാരിൽ ഒരാളായ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മന്നം സമാധി സന്ദർശിച്ച ശേഷം സുകുമാരൻ നായരെ കാണാൻ കൂട്ടാക്കാതെ മടങ്ങിയപ്പോൾ നായരുണ്ടാക്കിയ പുലിവാലുകൾ എല്ലാവർക്കും അറിയാവുന്നതാണ്. അതിന് നേരെ വിപരീതമായാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. മന്നം സമാധിയിൽ പോയിട്ട് നായരെ കാണാതെ മടങ്ങിയാൽ തെറി കേൾക്കേണ്ടി വരുമെന്ന് പ്രതിനിധി സഭയിലെ ഒരാൾ തന്നെ ഉപദേശിച്ചപ്പോൾ ആണ് സുരേഷ് ഗോപി അവിടെ വരെ കയറിയത്. അപ്പോൾ സർവ്വ മര്യാദകളും ലംഘിച്ചാണ് ഇറക്കിവിട്ടത്.ശത്രുവാണെങ്കിൽ കൂടി സ്വന്തം വീട്ടിലേക്ക് കയറിവരുന്നവരെ അതിഥിയായി കണ്ട് സ്വീകരിക്കാനുള്ള ആതിഥ്യമര്യാദയാണ് മലയാളി എക്കാലവും പുലർത്തിപ്പോരുന്നത്. എൻഎസ്എസ് തറവാട് സ്വന്തമെന്ന് കരുതി കഴിയുന്ന സുകുമാർ നായർ പക്ഷേ, സാക്ഷാൽ മന്നത്ത് പത്മനാഭന്റെ ചിത്രം അലങ്കരിച്ച് വച്ച യോഗത്തിൽ ഇരുന്നാണ് ആക്രോശം മുഴുവൻ മുഴക്കിയത്.
ശത്രുവാണെങ്കിൽ കൂടി സ്വന്തം വീട്ടിലേക്ക് കയറിവരുന്നവരെ അതിഥിയായി കണ്ട് സ്വീകരിക്കാനുള്ള ആതിഥ്യമര്യാദയാണ് മലയാളി എക്കാലവും പുലർത്തിപ്പോരുന്നത്. എൻഎസ്എസ് തറവാട് സ്വന്തമെന്ന് കരുതി കഴിയുന്ന സുകുമാർ നായർ പക്ഷേ, സാക്ഷാൽ മന്നത്ത് പത്മനാഭന്റെ ചിത്രം അലങ്കരിച്ച് വച്ച യോഗത്തിൽ ഇരുന്നാണ് ആക്രോശം മുഴുവൻ മുഴക്കിയത്. ഈ അന്തസ്സില്ലായ്മയെ ചോദ്യം ചെയ്യാൻ അവിടെ കൂടിയിരുന്ന ഒരു നായർ പ്രമാണിക്ക് പോലും കഴിഞ്ഞില്ല എന്നു മാത്രമല്ല അവരൊക്കെ ചേർന്ന് കയ്യടിക്കുകയാണുണ്ടായത്. സുകുമാരൻ നായരുടെ അപഹസിക്കൽ ഉണ്ടായ ഉടൻ തന്റെ ഹൃദയം തകർന്നുപോയി എന്നു പറഞ്ഞ സുരേഷ്ഗോപി പിന്നീട് ഞഞ്ഞാ പിഞ്ഞാ പറഞ്ഞ് വിവാദത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതും ബിജെപി നേതാക്കൾ ആദ്യം ചാടിക്കളിച്ചതും ശ്രദ്ധിക്കേണ്ടതുണ്ട്. കെ സുരേന്ദ്രനെപ്പോലെ തന്റേടമുള്ള ഒന്നോ രണ്ടോ നേതാക്കൾ മാത്രമാണ് സുകുമാരൻ നായരുടെ അഹങ്കാരത്തെ തള്ളിപ്പറയാൻ ധൈര്യം കാട്ടിയത് എന്നോർക്കണം.
വെള്ളാപ്പള്ളി നടേശൻ എന്ന സമുദായ നേതാവാണ് ഇത്തരം ഒരു പ്രവർത്തനം കേരളത്തിൽ ആദ്യം സൃഷ്ടിച്ചത്. ഒരു വെല്ലുവിളിയിലൂടെ കച്ചവടം ഉറപ്പിക്കാൻ വെള്ളാപ്പള്ളിക്കാകും. മദ്യക്കച്ചവടക്കാരനായ വെള്ളാപ്പള്ളി അങ്ങനെ ചെയ്യുന്നതിൽ ഈഴവ സമുദായത്തിന് പോലും പരാതിയുണ്ടാകില്ല. പൂർണ്ണമായും അവഗണിക്കപ്പെട്ട ആ സമൂഹത്തെ ഏതെങ്കിലും തരത്തിൽ സർക്കാരുകൾ സഹിക്കാൻ തുടങ്ങിയത് വെള്ളാപ്പള്ളിയുടെ ഈ ഭീഷണി മൂലമാണ്. കാര്യസാധ്യത്തിന് വേണ്ടി ആരെയും പുകഴ്ത്തി പറയാനും ആരേയും തള്ളിപ്പറയാനും വെള്ളാപ്പള്ളിക്കു ഒരു ദിവസം പോലും വേണ്ട എന്ന് കേരളീയർക്കറിയാം. അഞ്ചാം മന്ത്രി വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച വെള്ളാപ്പള്ളിയെ കോൺഗ്രസിന്റെ ദൂതന്മാർ അന്നുരാത്രി വീട്ടിൽചെന്നു സന്ദർശിച്ചു കഴിഞ്ഞതോടെ പിറ്റേദിവസം വെള്ളാപ്പള്ളിക്ക് ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായി മാറി. വെള്ളാപ്പള്ളിയുടെ വാക്കുകൾ സമുദായംഗങ്ങൾ പോലും ഗൗരവമായി എടുക്കാത്തതുകൊണ്ട് വെള്ളാപ്പള്ളി എന്തു പറഞ്ഞാലും കേരളീയ പൊതുസമൂഹത്തെ അത് സാരമായി ബാധിക്കാറില്ല. എന്നാൽ അതേ സംഭവം നായന്മാരുടെ നേതാവ് കാട്ടുമ്പോൾ അത് അതിരു കടക്കുന്നു. ആ ഭീഷണിക്കു മുമ്പിൽ മുട്ടുവിറച്ച് നിൽക്കുന്ന നേതാക്കൾ കേരളത്തിന് തന്നെ അപമാനമായി മാറുന്നു. ഈ സ്ഥിതി വിശേഷത്തിന് മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ സുകുമാരൻ നായർ എന്ന സമുദായ നേതാവിന്റെ അഹന്തയിൽ കുടുങ്ങി ഒരു സമുദായം തന്നെ അപ്രസക്തമാകും.
യശ്ശശരീരനായ മന്നത്ത് പത്മനാഭൻ ഇരുന്ന കസേരയിൽ ഇരിക്കുന്നു എന്നു മാത്രമല്ല ഈയിടെ അന്തരിച്ച സമുന്നതനായ നാരായണപ്പണിക്കർ എൻഎസ്എസിന് നേടികൊടുത്ത അന്തസ്സും ആഭിജാത്യവും കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി ചുമക്കുന്ന ആളാണ് സുകുമാരൻ നായർ. വായിൽ തോന്നുന്നത് കോതയ്ക്ക് പാടുന്ന നേതാവായിരുന്നില്ല നാരായണപ്പണിക്കർ. ജാതി മതഭേദമന്യേ പണിക്കരോട് ആദരവും സ്നേഹവും കാണിച്ചിരുന്നത് പണിക്കരുടെ മാന്യവും ഉയർന്ന സംസ്കാരമുള്ളതുമായ പെരുമാറ്റം മൂലമായിരുന്നു. നിർഭാഗ്യവശാൽ നായർ സമൂഹത്തിന് നാരായണപ്പണിക്കർ ഉണ്ടാക്കി തന്ന മാന്യതയും മാഹാത്മ്യവും ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇല്ലാതാക്കിയെന്ന് പറയേണ്ടിയിരിക്കുന്നു. സുകുമാരൻ നായരിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അന്തസ്സ് വീണ്ടെടുക്കാൻ നായന്മാർ തന്നെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.ശത്രുവാണെങ്കിൽ കൂടി സ്വന്തം വീട്ടിലേക്ക് കയറിവരുന്നവരെ അതിഥിയായി കണ്ട് സ്വീകരിക്കാനുള്ള ആതിഥ്യമര്യാദയാണ് മലയാളി എക്കാലവും പുലർത്തിപ്പോരുന്നത്. എൻഎസ്എസ് തറവാട് സ്വന്തമെന്ന് കരുതി കഴിയുന്ന സുകുമാർ നായർ പക്ഷേ, സാക്ഷാൽ മന്നത്ത് പത്മനാഭന്റെ ചിത്രം അലങ്കരിച്ച് വച്ച യോഗത്തിൽ ഇരുന്നാണ് ആക്രോശം മുഴുവൻ മുഴക്കിയത്.
പൂച്ചയ്ക്കാര് മണികെട്ടും എന്നു പേടിച്ചിട്ട് കാര്യമില്ല. വി എം സുധീരനേയും പിണറായി വിജയനേയും സുരേന്ദ്രനേയും പോലെയുള്ള നട്ടെല്ലുള്ള നേതാക്കൾ തങ്ങളുടെ നിലപാട് കർക്കശമാക്കുകയും സുകുമാരൻ നായർ എന്ന അഹങ്കാരിയുടെ അഹമ്മതിക്ക് ഉടൻ കൂച്ചുവിലങ്ങിടുകയും വേണം. അതിനുള്ള പ്രചോദനമായി വേണം സുരേഷ്ഗോപിക്കുണ്ടായ അപമാനത്തെ സമീപിക്കാൻ.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- സുരേഷ് ഗോപിയെ ഇറക്കിവിട്ടതിന്റെ കാരണം വിശദീകരിച്ച് സുകുമാരൻ നായർ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്