കസബിന്റെ ജീവൻ എടുത്തതുകൊണ്ട് നമ്മുടെ രാജ്യം കൂടുതൽ സുരക്ഷിതമാവുമോ? അഫ്സൽ ഗുരുവിനെ തൊടാൻ നാം ആരെയാണ് പേടിക്കുന്നത്?
എഡിറ്റോറിയൽ
എല്ലാ ഇന്ത്യാക്കാരും ഇന്ന് ഉറക്കം ഉണർന്നത് അവർ ഈ അടുത്ത കാലത്തെങ്ങും കേൾക്കും എന്നു കരുതിയിട്ടില്ലാത്ത അപ്രതീക്ഷിതമായ ഒരു സന്തോഷവാർത്ത കേട്ട് കൊണ്ടാണ്. ഇന്ത്യ ഏറ്റവും അധികം വെറുക്കുന്ന അജ്മൽ കസബ് എന്ന പാക്കിസ്ഥാനി പൗരനെ വധശിക്ഷയ്ക്ക് വിധേയനാക്കി എന്നതായിരുന്നു എങ്ങും കൈയ്യടി ഉണ്ടാക്കിയ ഈ വാർത്ത. ഒരു കുറ്റത്തിന് ഇന്ത്യയിൽ നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് വധശിക്ഷ. അനേകം പേരുടെ ജീവൻ എടുക്കുകയും ഇന്ത്യാമഹാരാജ്യത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുകയും ചെയ്ത ഈ ഭീകരവാദിയുടെ ജീവൻ എടുത്തതിൽ ഒരു കുറ്റവും ആർക്കും പറയാൻ കഴിയില്ല. ഇന്ത്യയെ സ്നേഹിക്കുന്ന ആർക്കും ഇതിൽ കൈയ്യടിക്കാതിരിക്കാൻ കഴിയില്ല. കസബ് എന്ന വാക്കു പോലും അത്രമേൽ ഭീതിതമായ ഓർമ്മയാണ് ഇന്ത്യയ്ക്ക് നൽകുന്നത്. അമേരിക്കയിൽ വേൾഡ് ട്രയ്ഡ് സെന്റർ ആക്രമിച്ചപ്പോൾ പോലും പ്രതികളെ ന്യായീകരിച്ച് കൊണ്ട് വേറൊരു തിയറി പ്രചരിച്ചിരുന്നു. എന്നാൽ മുംബൈ ഭീകരാക്രമണ കേസിൽ അത്തരം തിയറികൾ ഒന്നും പുറത്തു വന്നില്ല. ബിബിസിയെപോലെയുള്ള മാദ്ധ്യമങ്ങൾ കസബിന്റെ കുറ്റസമ്മതത്തിന്റെ തെളിവുകൾ പുറത്തുവിട്ടു. പാക്കിസ്ഥാൻ പോലും കസബിനു വേണ്ടി രംഗത്തിറങ്ങിയിരുന്നില്ല. ഇപ്പോൾ കസബിന്റെ വധശിക്ഷ നടന്നപ്പോൾ മൃതദേഹത്തിനു പോലും അവകാശികൾ ഉണ്ടായിരുന്നില്ല എന്നോർക്കണം. ഇതുകൊണ്ടൊക്കെ തന്നെ കസബിന്റെ വധശിക്ഷയെ കുറ്റം പറയാൻ ഒരു സാഹചര്യവും ഇല്ല.
- ഇന്ത്യൻ ജനത ഒന്നാകെ കൈയ്യടിക്കുന്നു; അജ്മൽ കസബിനെ തൂക്കിക്കൊന്നു; രാജ്യം കാത്തിരുന്ന ശിക്ഷ നടപ്പാക്കിയത് രാവിലെ 7.30ന്
- കസബിന്റെ മൃതദേഹം പാക്കിസ്ഥാന് വേണ്ട; പൂനൈന ഏർവാഡ ജയിൽ വളപ്പിൽ സംസ്ക്കരിച്ചു
- അല്ലാഹു എന്നോട് ക്ഷമിക്കട്ടെ; ഇനിയൊരിക്കലും ഇതാവർത്തിക്കില്ല; അജ്മൽ കസബിന്റെ അന്ത്യവാക്കുകൾ
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് മൂന്നു ചേദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട ചുമതല നമുക്കുണ്ട്. ഇതിൽ ആദ്യത്തെ ചോദ്യം കസബിന്റെ വധശിക്ഷ കൊണ്ട് ഇന്ത്യ കൂടുതൽ സമാധാന പൂർണ്ണമാകുമോ എന്നതാണ്. രണ്ടാമത്തേത് ഈ വധശിക്ഷ എന്ന സമ്പ്രദായം അത്രമേൽ അനിവാര്യമാണോ എന്നതും മൂന്നാമത്തേത് കസബിനെക്കാൾ ഭീകരനായിരുന്ന അഫ്സൽ ഗുരുവിനെ സുപ്രീം കോടതി വധശിക്ഷ വിധിച്ച് പത്തു വർഷം കഴിഞ്ഞിട്ടും അത് നടപ്പിലാക്കാൻ ഇന്ത്യ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്നതുമാണ്.
ഈ മൂന്നു ചോദ്യങ്ങൾക്കും അതിന്റെതായ പ്രസക്തി ഉണ്ട്. ആദ്യത്തെ ചോദ്യത്തിന് ഒരു ഉത്തരം പറയുക പ്രയാസമാണ്. കാലം ചെല്ലും തോറും ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ കൂടി കൂടി വരികയാണ്. ഒരു അജ്മൽ കസബ് മരിച്ചു എന്നതുകൊണ്ട് ഇന്ത്യ സമാധാനത്തിന്റെ വിളനിലമായി മാറുകയില്ല. ഒരു ഭീകരനെ ഇല്ലാതാക്കുമ്പോൾ രണ്ടു ഭീകരന്മാർ ജനിക്കുകയാണ്. ഭീകരന്മാരെ സൃഷ്ടിക്കുന്ന സാമൂഹ്യക്രമത്തിൽ മാറ്റം വരാതെ അതിനു ശമനം ഉണ്ടാവുകയില്ല. കസബിനെക്കാൾ വലിയ ഭീകരന്മാർ ഇപ്പോഴും മാന്യന്മാരായി വിലസുന്ന ഒരു രാജ്യത്ത് ഈ മരണം ഒരു ചലനവും ഉണ്ടാക്കില്ല. എന്നിരുന്നാലും ഭീകര പ്രവർത്തനം നടത്തിയ ശേഷം ഇവിടെ സുഖമായി കഴിയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്കുള്ള കൃത്യമായ സന്ദേശം എന്ന നിലയിൽ ഇതിനു പ്രസക്തിയുണ്ട്.
രണ്ടാമത്തെ ചോദ്യത്തിന് ഇപ്പോൾ തീർച്ചയായും വളരെയേറെ പ്രസക്തിയുണ്ട്. വധശിക്ഷ എന്ന ശിക്ഷാ നടപടി പരിഷ്കൃത ലോകത്ത് ഇനിയും ആവശ്യമുണ്ടോ എന്നതാണ് ആ ചോദ്യം. കസബിന് വധശിക്ഷയോളം പോന്ന മറ്റൊരു ശിക്ഷയും ബാക്കിയുണ്ടായിരുന്നില്ല എന്നു സമ്മതിക്കുമ്പോൾ തന്നെ ഒരു മനുഷ്യന്റെ ജീവനെടുക്കാൻ അവൻ എത്രവലിയ രാജ്യദ്രോഹിയാണെങ്കിലും ഒരു ഭരണകൂടത്തിനും അധികാരം ഉണ്ടാകരുത് എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. അമേരിക്ക ഒഴികെയുള്ള ഒരു പരിഷ്കൃത രാജ്യവും ഇപ്പോൾ വധശിക്ഷയെ അംഗീകരിക്കുന്നില്ല. അമേരിക്ക പരിഷ്കൃതരാജ്യമാണെങ്കിലും അവരുടെ നയങ്ങളിലെ കാടത്തം എല്ലാവർക്കും അറിയാവുന്നതാണ്. മനുഷ്യന് ജന്മം നൽകാൻ ദൈവത്തിനാണ് അധികാരം എങ്കിൽ ആ ജീവനെടുക്കാനും ദൈവത്തിനു മാത്രമേ അധികാരം ഉണ്ടാകാവൂ. ഭരണകൂടങ്ങൾ ഇതിനു തുനിയുന്നത് ഒട്ടും ആശാസ്യമല്ല.
വധശിക്ഷ എന്നത് തികച്ചും അപരിഷ്കൃതമാണെന്ന് വിശ്വസിക്കുന്ന ഒട്ടേറെ പേർ നമുക്കിടയിലുണ്ട്. കേരളം ഇന്നെവരെ കണ്ട ഏറ്റവും പ്രതിബദ്ധതയുള്ള മാദ്ധ്യമ പ്രവർത്തകനായ ബിആർപി ഭാസ്കർ തന്റെ ഫേസ്ബുക്ക് വാളിൽ എഴുതിയത് പ്രസക്തമാണ്. 'വധശിക്ഷയിൽ വിശ്വസിക്കുന്ന സംവിധാനം, ശിക്ഷ എന്നാൽ പ്രതികാരം എന്നർത്ഥമാക്കുന്ന സമൂഹം, ഇവ രണ്ടും ചേർന്ന് അജ്മൽ കസബിന്റെ വിധി നേരത്തെ തീരുമാനിച്ചു കഴിഞ്ഞിരുന്നു. കമാൻഡൊയുടെ കയ്യിൽ പെടാതെ സാധാരണ പൊലീസുകാരന്റെ മുന്നിൽ ചെന്നുപെട്ടതുകൊണ്ട് അയാൾക്ക് കോടതിയിൽ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ലഭിച്ചു. പക്ഷെ മതതീവ്രവാദം മരണം വിതറുന്ന മനുഷ്യയന്ത്രമാക്കി മാറ്റിയ അയാൾക്ക് അതെങ്ങനെ പ്രയോജനപ്പെടുത്താനാകും? ഒടുവിൽ ഭരണകക്ഷിക്ക് രാഷ്ട്രീയലാഭം ഉണ്ടാക്കാനാവുന്ന വിധത്തിൽ, അഥവാ മുഖ്യപ്രതിപക്ഷകക്ഷിക്ക് രാഷ്ട്രീയലാഭം നിഷേധിക്കാനാവുന്ന വിധത്തിൽ ആ വിധി നടപ്പാക്കപ്പെട്ടുന'. ഇതാണ് ഭാസ്ക്കറുടെ അഭിപ്രായം.
ഈ അഭിപ്രായത്തിൽ കുറച്ച് ശരിയില്ലാതെയില്ല. പരിഷ്കൃത രാജ്യങ്ങൾ കൊടിയ കുറ്റവാളികൾക്കു നൽകുന്നത് ജീവിതകാലം മുഴുവനുമുള്ള തടവു ശിക്ഷയാണ്. ബ്രിട്ടണിലെ ഹോളിവെൽസ്, ജെസിക്ക ചാപ്മാൻ എന്നീ കുട്ടികളെ ബലാൽസംഘം ചെയ്ത് കൊന്ന ഇയാൻ ഹന്റ്ലി എന്ന യുവാവിന് വിധിച്ചിരിക്കുന്നത് ഇത്തരം ഒരു തടവാണ്. ജീവപര്യന്തം എന്നാൽ ജീവിതകാലം മുഴുവൻ എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. ഒരാളെ ജീവിതകാലം മുഴുവൻ ജാമ്യമോ പരോളോ ഇല്ലാതെ ഒറ്റയ്ക്ക് അഴിക്കുള്ളിൽ അടച്ചിടുക എന്നതിനോളം വരികയില്ല വധശിക്ഷ. അത്തരം ഒരു അവസ്ഥയിൽ ജീവിക്കുന്ന ഒരാൾ എത്രയും വേഗം മരിക്കാൻ ആഗ്രഹിക്കും. അവന് മരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതാകുന്നിടത്താണ് ശിക്ഷയുടെ രൂക്ഷത ഉണ്ടാകുക. അതുകൊണ്ട് കസബിനെപ്പോലുള്ള കുറ്റവാളികളെ ശരിക്കും പുറം ലോകം കാണാതെ ഒറ്റമുറിയിൽ ആയുഷ്കാലം ജീവിക്കാൻ വിധിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്?. ആത്മഹത്യ ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട കസബിനെ സംബന്ധിച്ചിടത്തോളം ഈ വധശിക്ഷ ഒരു അനുഗ്രഹമായി മാറിയിരിക്കുകയല്ലേ? വലിയ കുറ്റവാളികൾ മരണത്തെ ഭയക്കാത്തവരാണ് അതുകൊണ്ട് തന്നെ വധശിക്ഷ അവരുടെ ധീരതയ്ക്കുള്ള അംഗീകാരമായി മാറുന്നു. ഈ തെറ്റാണ് വാസ്തവത്തിൽ ഈ നടപടിയിലൂടെ ഇന്ത്യ ചെയ്തിരിക്കുന്നത്.
മൂന്നാമത്തെ ചോദ്യമാണ് ഏറ്റവും പ്രസക്തമായിട്ടുള്ളത്. നാലു വർഷം മുമ്പ് നടന്ന മുംബൈ ആക്രമണകേസിലെ പ്രധാന പ്രതിയായ കസബിനെ തൂക്കികൊന്ന നമ്മുടെ നിയമസംവിധാനത്തിന് എന്തുകൊണ്ട് ഒരു പതിറ്റാണ്ട് മുമ്പ് വധശിക്ഷ വിധിക്കപ്പെട്ട അഫ്സൽ ഗുരുവിനെതിരെ നടപടി എടുക്കാൻ കഴിയുന്നില്ല എന്നതാണിത്. കസബ് ഭീകരവാദികളുടെ കയ്യിലെ പാവയായ ഒരു മന്ദബുദ്ധി ആയിരുന്നെങ്കിൽ ഗുരു ഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം ആയിരുന്നു. 2001ൽ ഇന്ത്യയിലെ എംപിമാരെ മുഴുവൻ ഇല്ലാത്താക്കാൻ ശ്രമിച്ച ഈ ഭീകരനു സുപ്രീം കോടതി വധശിക്ഷ വിധിച്ചിട്ടു വർഷം എട്ടായി എന്നു മറക്കരുത്. കസബിന്റെ വധശിക്ഷയുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ടതും കണ്ടെത്തേണ്ടതുമായ ദുരൂഹതയാണ് ഇത്. ഇതിന്റെ പിറകിൽ ഇന്ത്യയ്ക്ക് ഒളിച്ചു വയ്ക്കാനുള്ളത് എന്താണ്? ആരെയാണ് ഇന്ത്യ ഭയപ്പെടുന്നത്. വധശിക്ഷയെ അംഗീകരിക്കാൻ എന്തിനാണ് ഇങ്ങനൊരു അമാന്തം? ഈ ഉത്തരം ഇന്ത്യൻ ജനതയ്ക്കു ആരു നൽകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്