മന്ത്രി അബ്ദുറബ്ബ് അങ്ങ് വിശ്വനാഥ മേനോൻ എന്നൊരു പേര് കേട്ടിട്ടുണ്ടോ? പൊതുവേദിയിൽ പ്രസംഗിച്ച് കളിയാക്കിയ ഉദ്യോഗസ്ഥയോട് മാപ്പ് പറഞ്ഞ മന്ത്രിയുടെ കഥ വിദ്യാഭ്യാസ മന്ത്രി വായിച്ച് പഠിക്കട്ടെ
എഡിറ്റോറിയൽ
ഒരു സർക്കാർ ഉദ്യോഗസ്ഥൻ അച്ചടക്കം പാലിച്ചേ മതിയാകൂ. അത് നമ്മുടെ ജനാധിപത്യത്തിന്റെ അന്തസത്തയാണ്. പ്രത്യേകിച്ച് രാഷ്ട്രീയ നേതൃത്വത്തോട് ആദരവും ബഹുമാനവും കാണിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരാൾ, അയാൾ മന്ത്രിയാകട്ടെ എംഎൽഎ ആകട്ടെ രേഖാമൂലം നിർദ്ദേശിക്കുന്നത് ഒക്കെ ചെയ്യാൻ അവർക്ക് ബാധ്യതയുണ്ട്. നിയമവിരുദ്ധമായ ഒരു കാര്യമാണ് മന്ത്രി ആവശ്യപ്പെടുന്നതെങ്കിൽ കൂടി അത് നിയമവിരുദ്ധമാണ് എന്നു ചൂണ്ടിക്കാട്ടി മന്ത്രിയുടെ രേഖാമൂലം ഉള്ള നിർദ്ദേശം മൂലം ചെയ്യുന്നു എന്നു ഫയലിൽ കുറിച്ച് ചെയ്യാനാണ് അച്ചടക്കം പഠിപ്പിക്കുന്നത്.
അതുകൊണ്ട് തന്നെ ഒറ്റ നോട്ടത്തിൽ വിദ്യാഭ്യാസ മന്ത്രി സ്റ്റേജിൽ ഇരിക്കവേ ഒരു സർക്കാർ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് മന്ത്രിയെ ആക്ഷേപിച്ച് പ്രസംഗിച്ചാൽ അത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പറയേണ്ടി വരും. കോട്ടൺഹിൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് ഇത്തരം ഒരു അച്ചടക്ക ലംഘനമാണ് ചെയ്തത് എന്നായിരിക്കും ഈ വിവാദ വിഷയത്തെക്കുറിച്ച് കേൾക്കുന്ന ആർക്കും തോന്നുക. വൈകി വന്നു എന്നതിന്റെ പേരിൽ മന്ത്രിയെ കേറ്റാതെ ഗേറ്റ് അടച്ചിട്ടു തുടങ്ങിയ ആരോപണങ്ങൾ ഏറെ ഗുരുതരം ആണ് താനും. അതുകൊണ്ട് തന്നെ ഊർമിളാ ദേവി ടീച്ചറിനെതിരെയുള്ള അച്ചടക്ക നടപടിയിൽ ആദ്യം ആർക്കും അത്ഭുതം തോന്നുകയില്ല.
വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ച് അദ്ധ്യാപികയെക്കുറിച്ച് പിറ്റേദിവസത്തെ പത്രങ്ങളിൽ വന്ന വാർത്തയായിരുന്നു ഈ തോന്നലിന് കാരണമായത്. മന്ത്രി വൈകി വന്നതിനെ പരസ്യമായി കളിയാക്കി പ്രധാനാധ്യാപിക എന്ന നിലയിൽ ആയിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീട് ഊർമ്മിളാ ദേവിക്ക് പറയാനുള്ളത് വെളിയിൽ വന്നതോടെ സ്ഥിതിഗതികൾ മാറി. മാതൃഭൂമി ചാനൽ ആ പ്രസംഗം കൂടി കാണിച്ചതോടെ ഇത്രയേറെ ക്ഷോഭിക്കാനും അച്ചടക്ക നടപടി എടുക്കാനും പറ്റിയ വിഷയമാണോ ഇതെന്ന ചോദ്യം ഉടലെടുത്തു. മന്ത്രി എന്നാൽ ജനപ്രതിനിധിയും ജനങ്ങളെ ഭരിക്കുന്നവനും ആണെന്ന് സമ്മതിക്കുമ്പോൾ തന്നെ ആർക്കും ചോദ്യം ചെയ്യാനാകാത്ത ഒരു പ്രഭുവിനെ പോലെ പെരുമാറണമോ എന്ന ചോദ്യം ഉയർന്നു വന്നു.
ഈ വാദം ഉന്നയിക്കുന്ന മന്ത്രി അറിയാനായി ഒരു പഴയ കാല കഥ ഞങ്ങൾ പറയാം. നായനാർ മുഖ്യമന്ത്രിയും വിശ്വനാഥ മേനോൻ ധനകാര്യ മന്ത്രിയും ആയിരിക്കുന്ന സമയത്തായിരുന്നു ഈ സംഭവം അരങ്ങേറിയത്. തൃപ്പൂണിത്തറ ഗവൺമെന്റ് സ്കൂളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിശ്വനാഥ മേനോൻ. പരിപാടിക്ക് എത്തുമെന്ന് പറഞ്ഞതിനേക്കാൾ വൈകിയായിരുന്നു മന്ത്രിയുടെ വരവ്. മന്ത്രി ഇപ്പോൾ വരും എന്നു കരുതി കുട്ടികൾ വെയിലത്ത് കാത്ത് നിൽക്കുകയാണ്. ഒന്നു രണ്ട് കുട്ടികൾക്ക് തലകറക്കവും ഉണ്ടായി. മന്ത്രി എത്തി പരിപാടി തുടങ്ങിയപ്പോൾ പ്രസംഗിച്ച അന്നത്തെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ മന്ത്രിയെ കളിയാക്കിയാണ് പ്രസംഗം അവസാനിപ്പിച്ചത്. മന്ത്രിമാർക്ക് വേണ്ടി കുട്ടികൾ കാത്ത് നിൽക്കുന്ന അവസ്ഥയ്ക്ക് ആരെങ്കിലും കടിഞ്ഞാൺ ഇടണമെന്നായിരുന്നു പ്രിയാദത്ത എന്ന ഡിഡിയുടെ പ്രസംഗത്തിന്റെ സാരം.
പ്രസംഗം കഴിഞ്ഞിറങ്ങുന്ന ഡിഡിയുടെ ചെവിയിൽ മന്ത്രി എന്തോ മന്ത്രിക്കുന്നത് കുട്ടികൾ സാക്ഷ്യം വഹിക്കുകയും ചെയ്തു. പിറ്റേന്ന് ജികെ സുരേഷ് ബാബു എന്ന മാതൃഭൂമി ലേഖകൻ മന്ത്രിയെ കളിയാക്കിയ ഡിഡിയുടെ പ്രസംഗത്തെക്കുറിച്ച് വാർത്ത എഴുതുകയും മാതൃഭൂമി ഒന്നാംപേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ വാർത്ത വന്ന ഉടൻ ലേഖകനായ സുരേഷ് ബാബുവിനെ വിളിച്ച് വിശ്വനാഥ മേനോൻ ക്ഷമാപണം നടത്തുകയും സമയത്തെക്കുറിച്ചുണ്ടായ ആശയക്കുഴപ്പം ആണ് ഇങ്ങനെ നയിച്ചതെന്ന് അറിയിക്കുകയും ചെയ്തു. അന്ന് ഓഫീസിൽ ചെന്ന മന്ത്രി ഈ ക്ഷമാപണം രേഖാമൂലം ആക്കി ഹെഡ്മിസ്ട്രസ്സിനും ഡിഡിക്കും മാതൃഭൂമിക്കും ഫാക്സ് ചെയ്തു നൽകുകയും ചെയ്തു.
ഈ സംഭവം ഞങ്ങളുടെ ശ്രദ്ധയില്പെടുത്തിയത് മാതൃഭൂമിക്ക് വേണ്ടി ഇത് റിപ്പോർട്ട് ചെയ്ത സുരേഷ് ബാബു തന്നെയാണ്. ഒരേ സംഭവം ന്മയ്ക്കും തിന്മയ്ക്കുമായി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ അടയാളമായി മാറുകയാണ് ഈ സംഭവം. വൈകി വന്നു കുട്ടികളെ വിഷമിപ്പിച്ച വിശ്വനാഥ മേനോൻ മാതൃകയും അതേസംഭവം ആവർത്തിച്ച മന്ത്രി അബ്ദുറബ്ബ് വില്ലനും ആകുന്നത് എന്തുകൊണ്ട് എന്ന് ചിന്തിച്ച് നോക്കേണ്ടത് മന്ത്രിയും മന്ത്രിയുടെ പരിവാരങ്ങളുമാണ്. അധികാരം ഉള്ളപ്പോൾ എല്ലാവരും പഞ്ചപുച്ഛം അടക്കി നിൽക്കണം എന്ന ഫ്യൂഡൽ മനോഭാവമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. ഈ അനുഭവം ഉൾകൊള്ളുന്ന പാഠം മന്ത്രി അബ്ദുൾ റബ്ബ് മാത്രമല്ല അധികാരത്തിൽ ഇരിക്കുന്ന സർവ്വരും അറിഞ്ഞിരിക്കേണ്ടതാണ്.
ഊർമ്മിളാദേവിക്കെതിരെ എടുത്ത അച്ചടക്ക നടപടി നഗ്നമായ നിയമലംഘനവും തെറ്റായ മാതൃക സൃഷ്ടിക്കുന്നതുമാണെന്ന് പറയാതെ വയ്യ. കേരളത്തിന്റെ അഭിമാനസ്ഥാപനമായ കോട്ടൺഹിൽ സ്കൂളിന്റെ ഹെഡ്മിസ്ട്രസായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതിക്കാരിയാണ് ഊർമ്മിളാദേവി എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. നിയമം മൂലം ഉച്ചനീചത്വങ്ങൾ നമ്മൾ തുടച്ച് നീക്കിയെങ്കിലും മിക്കവരുടെയും മനസ്സിൽ ഇപ്പോഴും ഈ സങ്കുചിതമായ ചിന്തയുണ്ട് എന്ന് മറക്കരുത്. ഊർമ്മിളാ ദേവിക്കെതിരെ വേഗത്തിൽ അച്ചടക്ക നടപടിയെടുക്കാൻ ഈ ജാതി ഒരു ഘടകമായി മാറി എന്ന നിഗമനത്തിൽ എത്തേണ്ടി വരും. അതിന് മന്ത്രിക്ക് നേരിട്ട് ബന്ധം ഉണ്ടെന്ന് ആരോപിക്കുന്നില്ല. പട്ടികജാതിക്കാരിയായ ഒരു അദ്ധ്യാപിക ഇത്രയും പ്രധാനപദവിയിൽ എത്തിയപ്പോൾ മുതൽ അവരെ പുകച്ച് ചാടിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഒരു ഗൂഢാലോചനയുടെ പരിണിത ഫലമാകാം ഈ വിവാദം.
ഒരു ക്യാൻസർ രോഗി കൂടിയായ ഊർമ്മിളാ ദേവി പ്രധാനാധ്യാപികയുടെ സ്ഥാനം ഏറ്റെടുത്തിട്ട് വെറും നാല്പത് ദിവസമേ ആയിട്ടുള്ളൂ. റിട്ടെയർ ചെയ്യാൻ ഒരു വർഷം മാത്രമേ അവർക്കുള്ളൂ. അതുകൊണ്ട് തന്നെ അവരെ പുകച്ച് ചാടിക്കാൻ ആഗ്രഹിച്ചിരുന്ന ചില അജ്ഞാത ശക്തികൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചു എന്നു പറയേണ്ടി വരും. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ച് വിടണമെന്ന റിപ്പോർട്ട് ഉന്നതഉദ്യോഗസ്ഥൻ മന്ത്രിക്ക് നല്കിയത്? ഇങ്ങനെയുള്ള ഒരു റിപ്പോർട്ടാണ് ലഭിച്ചതെന്നും മാനുഷികപരിഗണനയുടെ പുറത്ത് സ്ഥലം മാറ്റത്തിൽ ഒതുക്കിയതാണെന്നും മുഖ്യമന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. 15 ദിവസത്തിനകം വിശദീകരണം നൽകണം എന്നാണ് ഊർമ്മിളാ ദേവിക്ക് മേലുദ്യോഗസ്ഥൻ നൽകിയ മെമോയിൽ പറഞ്ഞത്. എന്നാൽ അദ്ധ്യാപികയുടെ മൊഴി പോലും എടുക്കാതെ രണ്ട് ദിവസം തികയും മുമ്പ് അവരുടെ മേൽ അച്ചടക്ക നടപടി എടുക്കുകയായിരുന്നു. ഇത് നഗ്നമായ നിയമലംഘനവും അധികാര ദുർവിനിയോഗവുമാണ് എന്നു തീർത്ത് പറയേണ്ടിയിരിക്കുന്നു.
മന്ത്രിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മന്ത്രി അടഞ്ഞ ഗേറ്റിന്റെ മുമ്പിൽ കാത്ത് നിന്നു എന്നും മറ്റുമാണ് മറ്റ് ആരോപണങ്ങൾ. മന്ത്രിയെ കാത്ത് നിന്ന ശേഷം മടങ്ങിയതാണ് എന്ന വാദം അംഗീകരിക്കേണ്ടി വരും. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിന്റെ ഗേറ്റ് അടച്ചിടുന്നതിനെ എങ്ങനെ കുറ്റം പറയാൻ പറ്റും? മന്ത്രി വന്നപ്പോൾ ഗേറ്റ് തുറക്കേണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥൻ എവിടെപ്പോയി എന്ന ചോദ്യം മാത്രമാണ് മന്ത്രിക്ക് അനുകൂലമായി അവശേഷിക്കുന്നത്.
ഈ തീരുമാനം ഒട്ടേറെ നിയമപ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. റിട്ടയർ ചെയ്യുവാൻ ഒരുവർഷം മാത്രം ഉള്ളപ്പോൾ ചട്ടപ്രകാരം സ്ഥലം മാറ്റം നടത്താനാവില്ല എന്ന വസ്തുത സർക്കാർ മറന്നു. കാൻസർ രോഗിയായ ഉദ്യോഗസ്ഥൻ ആണെങ്കിൽ ചട്ടപ്രകാരം ഒരിക്കലും അപേക്ഷ നല്കിയല്ലാതെ സ്ഥലം മാറ്റാനാകില്ല എന്ന കാര്യം ഇവരുടെമേൽ നടപടി എടുക്കാൻ ശുപാർശ ചെയ്ത മേലുദ്യോഗസ്ഥരും മറന്നു. സഭ നടന്നുകൊണ്ടിരിക്കുമ്പോൾ മന്ത്രിമാർ പൊതുപരിപാടികൾ ഒഴിവാക്കണമെന്ന സ്പീക്കറുടെ റൂളിങ്ങും സ്കൂളിൽ ക്ലാസ്സ് നടക്കുന്ന സമയത്ത് വിദ്യാർത്ഥികളുടെ അദ്ധ്യയനത്തിന് തടസമുണ്ടാകാത്ത വിധത്തിൽ വേണം പൊതുപരിപാടികൾ നടത്തേണ്ടതെന്ന് വിദ്യാഭ്യസവകുപ്പുതന്നെ ഇറക്കിയ ഉത്തരവും നിലനിൽക്കുമ്പോഴാണ് രാവിലെ 9.30 മുതൽ ഒരുമണിവരെ നീണ്ടു നിന്ന പരിപാടിക്കുവേണ്ടി വിദ്യാർത്ഥികളുടെ പഠനസമയം നഷ്ടപെട്ടത്. ഈ അർത്ഥത്തിൽ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചത് മന്ത്രിയും സംഘാടകരുമാണ് എന്നു പറയേണ്ടി വരും.
ഒരു ഉദ്യോഗസ്ഥയുടെ വിമർശനം സഹിക്കാൻ വയ്യാത്ത അസഹിഷ്ണുത ഇപ്പോൾ ഉണ്ടാക്കിയ പ്രതിസന്ധിയും പേരുദോഷവും എത്ര വലുതാണ് എന്നു മനസ്സിലാക്കിയാൽ മാത്രമേ മന്ത്രിക്ക് ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കാൻ പറ്റൂ. മന്ത്രിയെ ന്യായീകരിക്കാൻ വേണ്ടി പരിചയസമ്പന്നായ മുഖ്യമന്ത്രി പറയുന്ന ന്യായങ്ങൾ ഏറെ പരിഹാസ്യമാകുകയാണ്. വീണിടത്ത് കിടന്ന് ഉരുളാതെ മന്ത്രി തെറ്റ് സമ്മതിക്കുകയും അദ്ധ്യാപികയെ തിരിച്ച് കോട്ടൺഹില്ലിലേക്ക് നിയമിക്കുകയും ചെയ്യാൻ ഒട്ടും അമാന്തം കാട്ടരുത്. ഇത് മാത്രം ആണ് ഈ പ്രതിസന്ധി യിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള ഏക വഴി. സ്ഥലം മാറ്റം റദ്ദാക്കണമെന്ന അപ്പീൽ നൽകിയാൽ പരിഗണിക്കാം എന്ന മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം പ്രശംസനീയമാണ്. എന്നാൽ തെറ്റ് സമ്മതിച്ച് അതിനുസരിച്ചുള്ള പരിഹാരം ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്