സുധാകരൻ... ജയരാജൻമാർ... ജോർജ്ജ്... കേരളം ഓടിച്ചുവിടേണ്ട നാല് ദുർഭൂതങ്ങൾ
എഡിറ്റോറിയൽ
വിശ്വസിക്കുന്ന പ്രമാണങ്ങൾക്കും തത്വശാസ്ത്രങ്ങൾക്കും വേണ്ടി ജീവൻ വരെ ബലിനൽകുന്ന ആത്മാർത്ഥതയ്ക്കാണ് നമ്മൾ രക്തസാക്ഷിത്വം എന്നു പറയുന്നത്. കൂടെനിൽക്കുന്നവരെ അവസാനം വരെ സംരക്ഷിക്കുന്ന നേതാക്കളെ നമ്മൾ നട്ടെല്ലിന് ഉറപ്പുള്ളവർ എന്നു വിളിക്കും. ആ അർത്ഥത്തിൽ കേരളം കണ്ട ഏറ്റവും നല്ല നട്ടെല്ലുള്ള നേതാവ് കെ കരുണാകരൻ ആയിരുന്നു.
-
സുധാകരന്റെ ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ച എസ് ഐ സിപിഎമ്മിന്റെയും നേനാട്ടപ്പുള്ളി; നിയമപാലനം നടത്തി ഭീഷണിയിൽ കഴിയുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥ
-
ഇത് മറ്റൊരു സുധാകര സ്റ്റൈൽ! എസ് ഐയെ ഭീഷണിപ്പെടുത്തി പ്രതികളെ സ്റ്റേഷനിൽ നിന്നും ബലമായി മോചിപ്പിച്ചു
എന്ത് പേര് വിളിച്ച് ആക്ഷേപിച്ചാലും കരുണാകരൻ അവശേഷിപ്പിച്ച ആ നട്ടെല്ല് രാഷ്ട്രീയം പിന്നീട് പലരും തുടർന്നു. കരുണാകരന്റെ ശൈലി ഇപ്പോഴും പിന്തുടരുന്ന നേതാക്കളാണ് കണ്ണൂരിലെ കെ സുധാകരനും ജയരാജന്മാരും കേരളത്തിന്റെ ചീഫ് വിപ്പ് പിസി ജോർജ്ജും. കണ്ണിറുക്കി ചിരിച്ച് അസത്യം പറഞ്ഞ് മനസ്സിൽ തീരുമാനിച്ചതു തന്നെ നടപ്പിലാക്കുന്നതായിരുന്നു കരുണാകരന്റെ ശൈലിയെങ്കിൽ മുകളിൽ സൂചിപ്പിച്ച അഭിനവ കരുണാകരന്മാർ അസഭ്യവർഷത്തിന്റെയും ഗുണ്ടായിസത്തിന്റെയും വൃത്തികെട്ട ശൈലിയാണ് പിന്തുടരുന്നത്. മാന്യന്മാരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇവരുടെ അഹന്ത നിറഞ്ഞ സംസാരത്തിന്റെയും പെരുമാറ്റത്തിന്റെയും മുമ്പിൽ ആത്മാഭിമാനം നഷ്ടപ്പെട്ട കഴുതകളെപ്പോലെ നിസ്സംഗരായി നിൽക്കുന്ന കാഴ്ചയാണ് നാം കുറേ നാളുകളായി കാണുന്നത്.
സിപിഎമ്മിന്റെ ഉന്നത നേതാക്കളായ ഇപി ജയരാജനും പി ജയരാജനും മത്സരിച്ച് മലയാള ഭാഷയ്ക്ക് നൽകിയത് ഗ്രാമർ പുസ്തകത്തിൽ ഇല്ലാത്ത ഒട്ടേറെ പദങ്ങളാണ്. പൊലീസുകാരനെ തല്ലാനും കോടതിവിധി മറികടക്കാനും ബോംബുണ്ടാക്കാനും വരെ ഇവർ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ജയരാജന്മാരുടെ ഭാഷയും ശൈലിയും കണ്ടുവളർന്ന കണ്ണൂരിന്റെ തന്നെ സന്തതിയായ കോൺഗ്രസ്സ് നേതാവ് കെ സുധാകരനാകട്ടെ എല്ലാ കാര്യത്തിലും ഒരുപിടി മുമ്പിൽ നിൽക്കാനായിരുന്നു ശ്രമം. കോട്ടയത്തു നിന്നും പിസി ജോർജ്ജ് ചട്ടമ്പി ഭാഷയ്ക്കും ശൈലിക്കും പുതിയ നിർവ്വചനങ്ങൾ സൃഷ്ടിച്ചു കൊണ്ട് ഇതിനിടയിൽ പ്രത്യക്ഷപ്പെട്ടു.
ഈ നേതാക്കൾ പിന്തുടരുന്ന അഹമ്മതിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് വളപട്ടണം പൊലീസ് സ്റ്റേഷനിൽ കയറി കെ സുധാരൻ എംപി നടത്തിയ പ്രകടനം. കള്ള മണൽ കയറ്റി വന്നവരെ പിടികൂടിയപ്പോൾ അവരെ ഇറക്കാൻ ചെന്ന പ്രാദേശിക നേതാക്കളോട് അസഭ്യം പറഞ്ഞെന്നും അവരെ പിടിച്ചു വച്ചെന്നും ആക്ഷേപിച്ചാണ് കെ സുധാകരൻ പൊലീസ് സ്റ്റേഷനിൽ എത്തിയതും ക്യാമറയ്ക്കു മുന്നിൽ കൊലവിളി നടത്തിയതും. സുധാകരനും സംഘവും പറയുന്നത് നുണയാണെന്നാണ് തെളിവുകൾ സംസാരിക്കുന്നത്. നീതി നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥൻ മാസംതോറും എണ്ണിവാങ്ങുന്ന നികുതിപ്പണത്തോട് കൂറു പുലർത്തിയതു കൊണ്ട് മാത്രമാണ് പൊതുജനമധ്യത്തിൽ ഇങ്ങനെ അവഹേളിക്കപ്പെടുന്നതെന്നതാണ് സത്യം.
ഈ ഉദ്യോഗസ്ഥന്റെ സത്യസന്ധതയെക്കുറിച്ചും ഗുണ്ടാ രാഷ്ട്രീയക്കച്ചവടം നടത്തുന്ന എല്ലാ പാർട്ടികളും ഇയാളെ ഹിറ്റ്ലിസറ്റിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചും ഞങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ജനപ്രതിനിധിക്കോ പൊതുപ്രവർത്തകനോ ഒരിക്കലും ഭൂഷണമല്ലാത്ത രീതിയിലാണ് ശ്രീമാൻ സുധാകരൻ ആ പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചതും പെരുമാറിയതും. നിസ്സംഗനായി സുധാകരന്റെ അസഭ്യ വർഷം കേട്ട് തലകുനിച്ച് നിൽക്കുന്ന ആ പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ആത്മാഭിമാനം ഉള്ള ഏത് മലയാളിയേയും ലജ്ജിപ്പിക്കുന്നതാണ്. ഇത് കാണുന്ന ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് നീതി ബോധത്തോടെ തന്റെ കടമ നിറവേറ്റാൻ കഴിയുമെന്ന് കരുതുകവയ്യ.
അനധികൃതമായി മണൽ വാരിയതിന് ആ കുറ്റവാളികളെ പിടികൂടിയതാണ് പൊലീസ് ഉദ്യോഗസ്ഥൻ ചെയ്ത തെറ്റ് എന്നുമറക്കരുത്. മഹാഭൂരിപക്ഷം വരുന്ന പൊലീസ് ഉദ്യോഗസ്ഥരും മണൽവാരൽ സംഘങ്ങളുടെ മാസപ്പടി കൈപ്പറ്റുന്നവരാണെന്ന് ഓർക്കുമ്പോൾ ഈ ഉദ്യോഗസ്ഥൻ ചെയ്തത് വലിയൊരു കാര്യമാണ്. ഇവരെ ഇറക്കാൻ ചെന്ന ലോക്കൽ നേതാക്കൾ എസ്ഐയെ ഭീഷണപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തപ്പോഴാണ് അവർക്കെതിരെ കേസ് എടുത്തത്. ഇതിന്റെ പേരിലാണ് സുധാകരൻ സ്ഥലത്തെത്തിയതും പുലഭ്യം വിളിച്ചതും.
ഇനി അഥവാ സുധാകരനും കൂട്ടരും പറയുന്നതുപോലെ പൊലീസ് ഓഫീസർ നിയമ വിരുദ്ധമായി പെരുമാറിയെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഒരു നിയമ നിർമ്മാതാവ് പ്രവർത്തിക്കേണ്ടത് നിയമവിരുദ്ധമായിട്ടാണോ?. കള്ളപ്പരാതിയുടെ പേരിൽ എത്രയോ നിരപരാധികളെപ്പിടിച്ച് റിമാൻഡ് ചെയ്യുന്ന നാടാണിത്. ഇവിടെ ഒരു ജനപ്രതിനിധി തന്നെ നിയമം ലംഘിക്കുകയും നിയമം ലംഘിക്കുവാൻ പ്രോത്സാഹനം നൽകുകയും ചെയ്തിരിക്കുന്നു. ഈ കാഴ്ച കണ്ട ഒരു ക്രിമിനൽ, പൊലീസിനോട് മെക്കിട്ട് കയറാൻ ചെന്നാൽ പൊലീസുകാർക്ക് കയ്യുംകെട്ടി നിൽക്കാനല്ലേ കഴിയൂ.
ഈ സംഭവം ഏതെങ്കിലും ഒരു പാശ്ചാത്യ രാജ്യത്തായിരുന്നു നടന്നിരുന്നതെങ്കിൽ ആ നിമിഷം അയാളുടെ രാഷ്ട്രീയ ഭാവി അസ്തമിക്കുമായിരുന്നു. ബ്രിട്ടണിൽ ടോണി ബ്ലയർ പ്രധാനമന്ത്രിയായിരുന്നപ്പോൾ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അന്ധനായ ഡേവിസ് ബ്ലങ്കറ്റിന് രാജി വയ്ക്കേണ്ടി വന്നത് ഭാര്യയ്ക്ക് അനുവദിച്ചിരുന്ന സൗജന്യ ട്രയിൻ ടിക്കറ്റ് ഉപയോഗിച്ച് ബന്ധുക്കളിൽ ആരോ യാത്ര ചെയ്തതിനാണ്. നിയമനിർമ്മാതാവ് തന്നെ നിയമപാലനത്തിന് തടസ്സം ഉണ്ടാക്കുകയും നിയമപാലകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ഭീതിതമായ സാഹചര്യമാണ് സുധാകരൻ സൃഷ്ടിച്ചിരിക്കുന്നത്.
സുധാകരനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ലോക്സഭാ സ്പീക്കറുടെ മുന്നിൽ ഈ നിയമ വിരുദ്ധ പ്രവർത്തി റിപ്പോർട്ട് ചെയ്യുകയും എംപി എന്ന സ്ഥാനത്തു നിന്നും അയോഗ്യനാക്കുകയുമാണ് ചെയ്യേണ്ടത്. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നത് ഉറപ്പു വരുത്തിയില്ലെങ്കിൽ തകർന്നടിയുന്നത് നമ്മുടെ നിയമ വാഴ്ചയാണ്. സുപ്രീം കോടതി ജഡ്ജിമാർ കൈക്കൂലി വാങ്ങുന്നത് താൻ കണ്ടു എന്ന് ഉറക്കെ പ്രസംഗിച്ചിട്ട് ഈ സുധാകരന്റെ പേരിൽ കോടതി നടപടി എടുക്കാതിരുന്നപ്പോഴേ വ്യക്തമാണ് നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന രോഗത്തിന്റെ വ്യാപ്തി.
വളപട്ടണം സംഭവം ഒരു നിമിത്തമായി എടുത്ത്# ഈ വൃത്തികെട്ട രാഷ്ട്രീയ സംസ്കാരത്തിന് അന്ത്യം ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥരേയും സാമൂഹ്യപ്രവർത്തകരേയും അടച്ചാക്ഷേപിച്ചും ഗുണ്ടായിസം കാട്ടിയും നടത്തുന്ന രാഷ്ട്രീയം നമുക്ക് വേണ്ട. നിയമ വാഴ്ചയെ വെല്ലുവിളിച്ചു കൊണ്ട് സിനിമാ സ്റ്റൈലിൽ ഗുണ്ടായിസത്തിന്റെ ബലത്തിൽ നേതാക്കന്മാരാകുന്നവരെ നമുക്ക് ബഹിഷ്കരിക്കാം. കേരള രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന ദുർഭൂതങ്ങളാണ് സുധാകരനും പിസി ജോർജ്ജും ജയരാജന്മാരും. ഈ ഭൂതങ്ങളെ ഓടിച്ച് കേരള രാഷ്ട്രീയം ശുദ്ധിചെയ്യാൻ കോടതിയെങ്കിലും രംഗത്ത് വരട്ടെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍