കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഷാഹിന പൊലീസുകാരനോട് പ്രതികരിച്ചപ്പോൾ കൈയും കെട്ടി നോക്കിയിരുന്ന മലയാളി സമൂഹത്തോട്..
എഡിറ്റോറിയൽ
ഷാഹിന നഫീസ മലയാളികളുടെ പ്രതിരോധത്തിന്റെ പ്രതീകമാണ്. അമൃതയും ആര്യയും ഒക്കെ ആഘോഷിക്കപ്പെടുമ്പോൾ (അതിൽ ഒരു തെറ്റുമില്ല) മുഖ്യധാരാ മാദ്ധ്യമങ്ങൾ ആഘോഷത്തിന്റെ ഭാഗമാക്കാൻ ഭയപ്പെടുന്ന യഥാർത്ഥ സ്ത്രീ ശക്തിയുടെ പ്രതീകം. അഭിനവ മാദ്ധ്യമ സംസ്കാരത്തിന്റെ അറപ്പുളവാക്കുന്ന പായൽ മൂടിയ നിലങ്ങളിലൂടെ നടക്കാൻ ഭയപ്പെടുന്ന ഷാഹിന ആരും പറയാൻ ധൈര്യമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറയും. കച്ചവടത്തിന്റെ ഭാഗമായി മാത്രം ഇത്തരം വിഷയങ്ങളെ കാണുന്ന മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് അതുകൊണ്ടു തന്നെ ഷാഹിനമാരെ പേടിയാണ്. അവർ അമൃതമാരേയും ആര്യമാരെയുമേ ആഘോഷത്തിനായി എടുക്കൂ.
ഷാഹിന മാദ്ധ്യമ പ്രവർത്തനം തുടങ്ങിയത് ഏഷ്യാനെറ്റിലാണ്. അവിടെ നിന്നും പല വഴികൾ കടന്നാണ് ഇപ്പോൾ ഓപൺ മാഗസിനിൽ എത്തിയിരിക്കുന്നത്. തെഹൽകയുടെ ലേഖിക ആയിരിക്കവേ മദനിയെ പ്രതിയാക്കാൻ പൊലീസ് ഉണ്ടാക്കിയ സാക്ഷികൾ എല്ലാം അസത്യമാണെന്ന് ഷാഹിന തെളിയിച്ചു. പൊലീസ് സാക്ഷികളാക്കി വച്ചിരുന്നവർ തങ്ങൾ ഇത് അറിഞ്ഞിട്ടേയില്ല എന്നും അങ്ങനെ പറഞ്ഞിട്ടില്ല എന്നുമൊക്കെ ലോകത്തോട് വിളിച്ച് പറഞ്ഞത് ഷാഹിന വഴിയാണ്. അന്നുമുതൽ ഷാഹിന രാജ്യ ദ്രോഹിയായി. ഷാഹിനയുടെ മുസ്ലീം പേരാണ് എല്ലാത്തിനും അടിസ്ഥാനം എന്നു ചിലർ നിഗമനത്തിൽ എത്തുന്നതിനെ ആർക്കും കുറ്റം പറയാൻ വയ്യാത്ത സാഹചര്യമാണ് പിന്നീട് കണ്ടത്.
ഷാഹിനയെ പ്രതി ചേർത്തതിന്റെ ശരിതെറ്റുകൾ ചർച്ച ചെയ്യാനല്ല ഈ കുറിപ്പ്. ഷാഹിനയെപ്പോലുള്ള പ്രതിരോധിക്കുന്ന സ്ത്രീകൾ എവിടെ ചെന്നാലും അനീതിക്കെതിരെ ശബ്ദം ഉയർത്തുകയും അതിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുകയും ചെയ്യും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം വ്യക്തമാക്കാനാണ് ഇത്. മദനി കേസുമായി ബന്ധപ്പെട്ട് നിരന്തരമായി കർണ്ണാടക കോടതിയിൽ കയറിയിറങ്ങുന്ന ഷാഹിന കഴിഞ്ഞ ദിവസം കണ്ണൂരിൽ വന്നിറങ്ങിയപ്പോൾ ഉണ്ടായ ഒരു തിക്താനുഭവത്തിന്റെ കഥയാണ് ഇവിടെ പറയുന്നത്.
ഷാഹിന തന്റെ അനുഭവം ഫെയ്സ്ബുക്കിൽ കുറിച്ച് കൊണ്ട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്.
ഒരു പൊതു സ്ഥലത്ത് വെറുതെ ഇരിക്കുന്ന ഒരാളെ ഒരു കാര്യവും ഇല്ലാതെ നമ്മുടെ കൺമുൻപിൽ വച്ച് പൊലീസ് ആക്രമിക്കാൻ തുനിഞ്ഞാൽ എന്ത് ചെയ്യണം ? അത്തരമൊരു സന്ദർഭത്തിൽ നിങ്ങൾ എന്ത് ചെയ്യും? ഇതാണ് ആ ചോദ്യം. ഷാഹിനയുടെ വാക്കുകൾ കടമെടുത്ത് ചോര തിളയ്ക്കുന്ന ഈ സംവാദത്തിലേക്ക് കടക്കാം.
'ജാമ്യം ഒക്കെ കിട്ടി മടിക്കെരിയിൽ നിന്നും തിരിച്ചു രാത്രി പത്തു മണിയോടെയാണ് ഞാനും ജിഷയും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഞങ്ങളുടെ ട്രെയിൻ പുറപ്പെടാൻ രണ്ടു മണിക്കൂർ സമയം ഉണ്ടായിരുന്നു. അവിടെ വച്ച് ഞങ്ങൾ മനീഷയെ പരിചയപ്പെട്ടു. ട്രാൻസ്ജെൻഡർ ആണ് മനീഷ. നമ്മൾ അംഗീകരിച്ചു, കൽപ്പിച്ചു കൊടുത്തിട്ടുള്ള ലിംഗ സ്വത്വത്തിനു പുറത്തായത് കൊണ്ട്, കമ്യൂണിറ്റിയിലെ മറ്റു പലരെയും പോലെ മനീഷക്കും വീടില്ല , തെരുവിലാണ് ഉറക്കം. ഞങ്ങൾ സൗഹൃദത്തോടെ സംസാരിച്ചപ്പോൾ വലിയ സന്തോഷമായി മനീഷയ്ക്ക്. നിങ്ങൾക്ക് എന്നെ പേടിയില്ലേ എന്നായിരുന്നു ആദ്യത്തെ ചോദ്യം. മനീഷയെ പോലെ നിരവധി സുഹൃത്തുക്കൾ ഞങ്ങൾക്കുണ്ടെന്നു ഞങ്ങൾ പറഞ്ഞത് മാത്രമല്ല, സംസാരിച്ചു വന്നപ്പോൾ ഞങ്ങൾക്ക് നിരവധി പൊതു സുഹൃത്തുക്കൾ ഉണ്ടെന്നു മനസ്സിലായതും മനീഷക്കു വലിയ ആഹ്ലാദമായി. ഞങ്ങൾക്കും.
പ്ലാറ്റ്ഫോമിൽ സംസാരിച്ചിരുന്ന ഞങ്ങൾ മൂന്നു പേരെയും ജനം ഒരു മാതിരി ശ്വാസം മുട്ടലോടെ തുറിച്ചു നോക്കുന്നതും ഞങ്ങളുടെ അരികിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതുമൊക്കെ അറിയുന്നുണ്ടായിരുന്നെങ്കിലും ഞങ്ങൾ അത് ശ്രദ്ധിക്കാൻ പോയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പൊലീസുകാരൻ ഞങ്ങളുടെ തൊട്ടടുത്ത് വന്നു നിന്ന് ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചു. കണ്ണൂരിലെ ട്രാൻസ്ജെൻഡർ സംഘടനയായ സ്നേഹതീരത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും കേരളത്തിന് പുറത്തുള്ള ലൈംഗിക ന്യൂനപക്ഷ സംഘടനകളെ കുറിച്ചുമൊക്കെയായിരുന്നു അപ്പോൾ സംസാരിച്ചിരുന്നത്. അത് കുറച്ചു നേരം കേട്ട് നിന്ന ശേഷം അയാൾ പോയി. അല്പം കഴിഞ്ഞപ്പോൾ ഇതേ പൊലീസുകാരൻ മറ്റൊരാളുമായി വന്നു. അയാളുടെ കയ്യിൽ ഒരു വലിയ വടി ഉണ്ടായിരുന്നു. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് വലിയ ആക്രോശത്തോടെ അയാൾ വടി ചുഴറ്റി മനീഷക്കു നേരെ ചാടി വീണു. അര നിമിഷത്തേക്ക് സ്തംഭിച്ചു പോയെങ്കിലും പെട്ടെന്ന് ഞാൻ ഇടയ്ക്കു കയറി തടഞ്ഞു . തൊട്ടു പോകരുത് എന്ന് ഞാൻ പറഞ്ഞതോടെ അയാൾ ക്രോധം കൊണ്ട് അന്ധനായി. ഉടൻ അയാൾ ഞങ്ങൾക്ക് നേരെ തിരിഞ്ഞു , നീയാരാ? എന്താ ഇവിടെ തുടങ്ങിയ ആക്രോശങ്ങൾ. ഇവിടെ ഇരിക്കാൻ പാടില്ല, ഇപ്പൊ സ്ഥലം വിടണം എന്ന് ഉറഞ്ഞു തുള്ളിക്കൊണ്ട് കല്പന. ഞങ്ങൾ വിട്ടു കൊടുത്തില്ല. തർക്കമായി, വലിയ ബഹളമായി. ഇവിടെ ഇരിക്കരുതെന്നു പറയാൻ, റെയിൽവേ സ്റേഷൻ തനിക്കു സ്ത്രീധനമായി കിട്ടിയതൊന്നുമല്ലല്ലോ എന്ന് ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.
ചുറ്റും കൂടി നിന്നിരുന്ന പുംഗവന്മാരാരും ഒരക്ഷരം മിണ്ടിയില്ല. അവർ പത്ര പ്രവർത്തകരാണെന്നും ഞങ്ങൾ ഇവിടെ സംസാരിച്ചിരിക്കുക മാത്രമായിരുന്നുവെന്നും വേറൊരു തെറ്റും ചെയ്തില്ലെന്നും ഒക്കെ മനീഷ വിശദീകരിക്കാൻ ശ്രമിക്കുണ്ടായിരുന്നു. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതുന്നതു പോലെ. ഞങ്ങളുടെ രേഖകൾ കാണണം എന്നായി പിന്നത്തെ ആക്രോശം. അത് റെയിൽവേ പൊലീസിനെ ബോധിപ്പിച്ചോളാം, ഞങ്ങളോട് ഇതൊക്കെ പറയാൻ നിങ്ങൾ ആരാ എന്നായി ഞങ്ങൾ. 'ഞാൻ റെയിൽവേ പൊലീസ് തന്നെയാണ് എന്ന് ഗർജിച്ചു കൊണ്ട് മറുപടി. അയാൾ യൂണിഫോമിൽ ആയിരുന്നില്ല.
വഴിയെ പോകുന്നവനും വരുന്നവനും ഒക്കെ പൊലീസാണ് എന്ന് അവകാശപ്പെട്ടാൽ അതംഗീകരിക്കേണ്ട കാര്യമെന്ത് ? ഐ ഡി കാർഡ് കാണിച്ചു തന്നാൽ ഞങ്ങളുടെ യാത്രാരേഖകൾ കാണിക്കാം എന്ന നിലപാടിൽ ഞങ്ങൾ ഉറച്ചു നിന്നു. ഐഡി കാർഡ് കാണിക്കാൻ എനിക്ക് സൗകര്യമില്ല എന്നായി ആ ചേട്ടൻ. എങ്കിൽ യാത്രാരേഖകൾ കാണിക്കാൻ ഞങ്ങൾക്കും സൗകര്യമില്ല എന്ന് ഞങ്ങളും. ഇതിനിടെ കൂടെയുള്ള പൊലീസുകാരന് കുറേശ്ശെ കാര്യം തിരിഞ്ഞു തുടങ്ങി .ഇത് ജോലിയാവും എന്ന് മനസ്സിലായത് കൊണ്ടാണോ അയാൾ കോമ്പ്രമൈസ് ടോക് തുടങ്ങി. ചേച്ചീ എന്നൊക്കെയായി വിളി .ഞങ്ങൾ ട്രെയിനിൽ കയറാൻ വന്നതായിരിക്കാം, എന്നാൽ മനീഷ എന്തിനാണ് അവിടെ വന്നതെന്നായി അടുത്ത പ്രശനം . ഇതിനിടെ ജിഷ മനീഷക്കു വേണ്ടി ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തിരുന്നു. ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്ന മഫ്തി പൊലീസുകാരൻ, ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ജിഷയുടെ കയ്യിൽ നിന്നും അത് തട്ടിപ്പറിച്ചു. ഇത്രയും ആയതോടെ കാഴ്ചക്കാർ ആയ ജനം സ്ഥിരം സമാധാന ഫോർമുലയുമായി രംഗതെത്തി. പോട്ടെ, വിട്ടു കള, സാരമില്ല എന്നൊക്കെയായി കാഴ്ചക്കാർ എന്തായാലും പ്ലാറ്റ് ഫോം ടിക്കറ്റ് എങ്ങനെയോ തിരിച്ചു ഞങ്ങളുടെ കയ്യിൽ തന്നെ എത്തി. ഇതിനിടെ കെ കെ രാഗേഷ് ഒരു ട്രെയിനിൽ വനിറങ്ങി. അപ്പോഴേക്കും യൂനിഫോം ഇട്ട സാർ ഇടാത്ത സാറിനെയും കൊണ്ട് സ്ഥലം വിടുകയും ചെയ്തു . ഞങ്ങളോട് അസഭ്യം പറയുകയും മനീഷയെ പട്ടിയെ പോലെ തല്ലാൻ ഓങ്ങുകയും ചെയ്ത ആ പൊലീസുകാരൻ നല്ലത് പോലെ മദ്യപിച്ചിരുന്നു. പൊലീസിന്റെ 'കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് നാളെ എന്റെ പേരിൽ കേസുണ്ടായാൽ അത്ഭുതപ്പെടരുത് .
ഷാഹിന അവസാനിപ്പിക്കുന്നത് നമ്മുടെ ഒക്കെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിക്കൊണ്ടാണ്. ഇങ്ങനെയാണ് ഷാഹിന എഴുതുന്നത് : 'ഒക്കെ കഴിഞ്ഞു കുറച്ചു പേർ അഭിനന്ദനവുമായി ഞങ്ങളുടെ ചുറ്റും കൂടി. ആ പൊലീസുകാരന്റെ പെരുമാറ്റത്തെക്കാളേറെ എനിക്ക് അശ്ലീലമായി തോന്നിയത് ആ അഭിനന്ദനങ്ങലാണ്. ഗ്യാലറിയിൽ ഇരുന്നു കളി കണ്ടു ഒടുവിൽ കളി തീരുമ്പോൾ കളിക്കളത്തിൽ ഇറങ്ങി കളിക്കാരെ അഭിനന്ദിക്കുന്ന അതേ മോഡ്. എനിക്കത് നടുക്കവും അറപ്പും ആണ് ഉണ്ടാക്കുന്നത്. കാരണം അവരിലാരുടെയോ മോറൽ പൊലീസിങ്ങിന്റെ ഇരകലാവുകയായിരുന്നു ഞങ്ങൾ. ഞങ്ങളോട് മോശമായി പെരുമാറാതിരുന്ന യൂണിഫോമിട്ട പൊലീസുകാരനാണ് ട്രെയിൻ വരുന്നതിനു തൊട്ടു മുൻപ് ഞങ്ങളോട് അക്കാര്യം പറഞ്ഞത്. അവിടെ ഉണ്ടായിരുന്ന ആരോ പോയി പറഞ്ഞിട്ടാണ് പൊലീസുകാർ ഈ അക്രമം കാട്ടിയത്. ഒരു ഹിജഡ രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്നായിരുന്നത്രേ പരാതി ! ലൈംഗിക ന്യൂന പക്ഷങ്ങളോട് ഇത്രയേറെ ഭയം വച്ച് പുലർത്തുന്ന ,ഇത്രയേറെ നീചമായി പെരുമാറുന്ന മറ്റൊരു സമൂഹവും ഉണ്ടെന്നു തോന്നുന്നില്ല ,മലയാളികളെ പോലെ .''
ഈ കുറിപ്പ് വായിക്കുമ്പോൾ പ്രിയപ്പെട്ട സഹോദരി വൃത്തികെട്ട ഈ സമൂഹത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് നിന്നോട് ക്ഷമ ചോദിക്കാൻ മാത്രമാണ് തോന്നുന്നത്. ഞങ്ങളുടെ സമൂഹം അത്രമേൽ സ്ത്രീവിരുദ്ധമാണ്. സ്ത്രീകൾ വീട്ടിലിരിക്കുന്നതാണ് ഞങ്ങൾക്കിഷ്ടം. രാത്രിയിൽ റയിൽവേ സ്റ്റേഷനിൽ സ്ത്രീകളെ കണ്ടാൽ ഞങ്ങളിലെ സദാചാര ബോധം ഉണരും. അപ്പോൾ ഞങ്ങൾ ഇങ്ങനെയൊക്കെ പെരുമാറും. പ്രിയ സോദരീ നീ ക്ഷമിക്കുക. നിന്റെയീ ധീരത നീ തുടരുക. നിന്നെപ്പോലുള്ളവരാണ് ഈ നാടിനെ ഭ്രാന്തില്ലാതെ പിടിച്ച് നിർത്തുന്നത്. നിന്നെപ്പോലെയുള്ളവർ തളർന്നാൽ ഞങ്ങളുടെ നാട് വെറും കൂട്ടിക്കൊടുപ്പുകാരുടെ മരുഭൂമിയായി മാറും.
Stories you may Like
- ആന്റിമൈക്രോബിയൽ പ്രതിരോധം മൂലം ഉയർന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ
- എക്സാലോജിക്കിന്റെ ഇടപാടുകളിലേക്ക് അന്വേഷണം കടക്കുമ്പോൾ പുറത്തുവരാൻ രഹസ്യങ്ങളേറെ
- എം ടിയുടേത് അളന്നു മുറിച്ചുള്ള അസ്ത്രം പോലുള്ള പ്രസംഗം
- ആ അദ്ധ്യാപികയിൽ എത്രമാത്രം വർഗ്ഗീയ വിഷം!
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്