മലയാളത്തിന് മനോരമയുടെ സേവനം മറക്കാൻ സാധിക്കുമോ? 125 വയസ്സായ പത്രമുത്തശ്ശിയെ അഭിനന്ദിക്കാൻ നമ്മൾ എന്തിന് മടിക്കണം?
എഡിറ്റോറിയൽ
ഒരു മലയാളി ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്തിനെ ആയിരിക്കും? അവന് സ്വയം സ്നേഹിക്കാം, കുടുംബത്തേയും സുഹൃത്തുക്കളേയും സ്നേഹിക്കാം, പണത്തേയും പ്രശസ്തിയേയും സ്നേഹിക്കാം. തീർച്ചയായും സ്വന്തം മതത്തേയും രാഷ്ട്രീയ കക്ഷികളേയും സ്നേഹിക്കാം. ഇതിനെല്ലാം മുകളിൽ നമ്മൾ എന്തിനെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് മലയാളം എന്ന നമ്മുടെ ഭാഷയെ തന്നെ ആയിരിക്കും. കാരണം നമുക്ക് ആരെയെങ്കിലും സ്നേഹിക്കാൻ കഴിയുന്നത് ഈ ഭാഷ ഉള്ളതുകൊണ്ടല്ലേ? ഇതിലെ വാക്കുകൾ ഉള്ളതുകൊണ്ടല്ലേ?
അങ്ങനെയെങ്കിൽ നിങ്ങൾ സ്നേഹിക്കേണ്ട ഒന്നുകൂടി ഉണ്ട് ഈ ലോകത്ത്. അത് മലയാള മനോരമ അല്ലാതെ മറ്റൊന്നുമല്ല. കാരണം നമ്മുടെ ഭാഷ ഇത്രയും വളർന്നതിനും അത് ലോക പ്രശസ്തമായതിനും അതിന് ജനകീയത കൈവന്നതിനുമൊക്കെ മനോരമയ്ക്കുള്ള പങ്ക് മറ്റാർക്ക് അവകാശപ്പെടാൻ കഴിയും? മനോരമ ഇതൊക്കെ ചെയ്തത് കച്ചവട ലക്ഷ്യത്തോടെയാണ് എന്ന് ചിലർ ആരോപണം ഉന്നയിച്ചേക്കാം. അതിൽ തർക്കിക്കാൻ ഞങ്ങളില്ല. കേരളത്തിലെ ഏറ്റവും നല്ല കച്ചവടക്കാർ മനോരമ കുടുംബം തന്നെയാണ്. എന്നാൽ അവർ കച്ചവടം ചെയ്ത് ലാഭം ഉണ്ടാക്കുമ്പോഴും ആ കച്ചവടത്തിന്റെ ഉപോൽപ്പന്നമായി നമ്മുടെ ഭാഷ വളരുകയായിരുന്നു.
ഇന്ന് കേരളത്തിലെ പത്രഭാഷയുടെ സൃഷ്ടാക്കൾ മനോരമ അല്ലാതെ മറ്റാരുമല്ല. സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മനോരമ മടി കാണിക്കുന്നു എന്ന ആരോപണം നിലനിൽക്കുമ്പോൾ തന്നെ അവരുടെ താൽപര്യത്തിന് വിരുദ്ധമായ വിഷയം ആണെങ്കിൽ കൂടി അത് ഒരു വാർത്തയാണെങ്കിൽ തിരസ്കരിക്കാതിരിക്കാനുള്ള മാന്യതയും പ്രൊഫഷണലിസവും മനോരമ കാട്ടുന്നു. എൻഡോസൾഫാൻ ആണെങ്കിലും പ്ലാച്ചിമട ആണെങ്കിലും ആദിവാസികളുടേയും കർഷകരുടേയും പ്രശ്നങ്ങൾ ആണെങ്കിലും ശരി അവരുടെ കച്ചവട താത്പര്യം മറ്റൊന്നാണെങ്കിലും പൊതുസമൂഹത്തിന്റെ വികാരം മനോരമ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാതെ മൗനം പാലിക്കാറില്ല.
മലയാളികൾ ഭൂരിപക്ഷവും മനോരമയെ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് വർഷങ്ങളായി മലയാളികൾ ഏറ്റവു കൂടുതൽ വായിക്കുന്ന പത്രമായി മനോരമ നിലനിൽക്കുന്നത്. കേരളം പോലെ ഒരു കൊച്ചു ദേശത്ത് ഒരു പത്രം 21 ലക്ഷം കോപ്പി അച്ചടിക്കുക എന്ന ഒരൊറ്റ കാര്യം മാത്രം മതി മനോരമയുടെ മഹത്വം തിരിച്ചറിയാൻ. കമ്യൂണിസ്റ്റ് പാർട്ടികൾ പോലും ജാതീയമായി കൊണ്ടിരിക്കുന്ന നാട്ടിൽ ജാതി കയറി പിടിക്കാത്ത ഒരേയൊരു സ്ഥലം മനോരമയാണ്. കേരളത്തിലെ എല്ലാ പത്രങ്ങളും അതിന്റെ ഉടമസ്ഥരുടെ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം നിലനിൽക്കുമ്പോൾ അതിൽ നിന്ന് മാറി കേരളത്തിന്റെ ദേശീയ പത്രം എന്ന് അവകാശപ്പെടാൻ മനോരമയ്ക്ക് മാത്രമേ കഴിയൂ.
അല്ലെങ്കിൽ ഓരോ പത്രത്തേയും എടുത്തു നോക്കൂ. രണ്ടാമത്തെ വലിയ പത്രമായ മാതൃഭൂമിയുടെ ഭൂരിപക്ഷം വായനക്കാരും ഉയർന്ന ജാതിയിൽപ്പെട്ട ഹിന്ദുക്കളും മറ്റ് ഹിന്ദുക്കളുമാണ്. കേരളാ കൗമുദിയുടെ വായനക്കാരിൽ ഭൂരിപക്ഷവും ഈഴവരാണ്. ദീപിക കത്തോലിക്കാക്കാരുടേയും മാദ്ധ്യമം മുസ്ലീമുകളുടേയും ബലത്തിൽ ആണ് പിടിച്ച് നിൽക്കുന്നത്. പാർട്ടി പത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ പിന്നെ അവശേഷിക്കുന്നത് മംഗളം മാത്രമാണ്. മനോരമയുടെ കാര്യം എന്നാൽ സ്ഥിതി വ്യത്യസ്ഥമാണ്. കേരളത്തിലെ ഒരു ന്യൂനപക്ഷം മാത്രമായ ഓർത്തഡോക്സ് സഭാ വിശ്വാസമുള്ളവരാണ് മനോരമ കുടുംബം. എന്നാൽ മനോരമ വായനക്കാർക്ക് ജാതിയില്ല. ക്രിസ്ത്യാനിയുടേയും ഹിന്ദുവിന്റെയും മുസ്ലീമിന്റെയും വീട്ടുമുറ്റത്ത് മനോരമ വന്നു വീഴും.
മനോരമയ്ക്കെതിരെ ധാരാളം വിമർശനങ്ങൾ ഉയരാറുണ്ട്. കച്ചവട താത്പര്യത്തിന് വേണ്ടി എന്തും ചെയ്യുമെന്നതാണ് ഇത്തരത്തിലുള്ള പ്രധാന ആരോപണം. മനോരമയുടെ പേരുകേട്ട മാർക്സിസ്റ്റ് വിരോധം, സാധാരണ ജനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനോടുള്ള എതിർപ്പ് തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽ പെടും. ഇതിൽ ചിലതൊക്കെ സത്യം ആണുതാനും. എന്നാൽ മാർക്സിസ്റ്റ് പാർട്ടിയെ നഖശിഖാന്തം എതിർത്തു കൊണ്ട് തന്നെ എല്ലാ മാർക്സിസ്റ്റുകാരെക്കൊണ്ടും മനോരമ പണം കൊടുത്ത് വാങ്ങിപ്പിക്കുന്ന ഈ കഴിവിനെ എങ്ങിനെ അംഗീകരിക്കാതിരിക്കാൻ സാധിക്കും? ഇഎംഎസും ഇകെ നയനാരും ഒക്കെ മരിച്ചപ്പോൾ മറ്റെല്ലാ പത്രങ്ങളെക്കാളും ഭംഗിയിലും തീവ്രതയിലും ആ വികാരം ഉൾക്കൊണ്ട് കൊണ്ട് പത്രം ഇറക്കിയത് മനോരമ ആയിരുന്നു. ഇത് ഈ നേതാക്കളോട് അവർക്കുള്ള താത്പര്യത്തേക്കാൾ ഉപരി പത്രപ്രവർത്തനത്തിന്റെ സമാനതകൾ ഇല്ലാത്ത പ്രൊഫഷണലിസത്തിന്റെയും പത്രം വായിക്കപ്പെടണമെന്ന് സന്ധിയില്ലാത്ത ആഗ്രഹത്തിന്റെയും പ്രതിഫലനമായിരുന്നു.
ഈ സമാനതകളില്ലാത്ത പ്രൊഫഷണലിസത്തെ നമുക്ക് വിസ്മരിക്കാൻ സാധിക്കുമോ? മാതൃഭൂമി അടക്കമുള്ള മറ്റ് പത്രസ്ഥാപനങ്ങളിലെ ജീവനക്കാരെ വച്ച് നോക്കുമ്പോൾ കൂടുതൽ സംതൃപ്തികരമായ തൊഴിൽ അന്തരീക്ഷം മനോരമയിൽ ഉണ്ടെന്ന് വ്യക്തമാണ്. തൊഴിലാളി സ്നേഹം പറയുന്ന സ്ഥാപനങ്ങളുടേതിനേക്കാൽ മികച്ച വേതന വ്യവസ്ഥയും മനോരമ നൽകി വരുന്നു. എവിടെ ജോലി ചെയ്താലും പത്രമാനേജ്മെന്റിന്റെ നിലപാടുകൾക്കും തന്ത്രങ്ങൾക്കും ഒപ്പം നിന്നു കൊടുക്കുക മാത്രമാണ് പത്രപ്രവർത്തകന്റെ തൊഴിൽ എന്നതിനാൽ മെച്ചപ്പെട്ട ജോലി സാഹചര്യം ഉള്ള മനോരമയിലേക്ക് മികച്ച പ്രതിഭകൾ ഒഴുകിയെത്തുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
ഇതുകൊണ്ടെക്കെ തന്നെയാണ് 125- ജന്മദിനം ആഘോഷിക്കുന്ന മനോരമയെ അഭിനന്ദിക്കാൻ ഞങ്ങൾക്ക് അൽപ്പം പോലും മടിയില്ലാത്തത്. അന്ധമായ മനോരമാ വിരോധം ഉള്ള പ്രിയ സുഹൃത്തുക്കളോട് ഞങ്ങൾക്ക് ഒന്നു ചോദിക്കാനുണ്ട്. ആ വിരോധത്തിന്റെ അടിത്തറ എന്താണ്? നിങ്ങൾ സ്വയം ചിന്തിക്കുക. ഭൂമി മലയാളത്തിന്റെ വളർച്ചയിൽ മനോരമ തെളിയിച്ച എല്ലാ ദീപങ്ങളും ഇനിയും കത്തിജ്വലിക്കട്ടെ എന്നു മാത്രമാണ് ഞങ്ങൾക്ക് ആശംസിക്കാൻ ഉള്ളത്. മലയാളത്തിന്റെ പത്ര മുതശ്ശിയായ മലയാള മനോരമയ്ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍