കൊലയാളിക്ക് വേണ്ടിയുള്ള ഒരു പാർട്ടിയുടെ സമരം.. ലാവ്ലിനെ പേടിച്ചോടുന്ന ജഡ്ജിമാർ.. കൊച്ചൗസേപ്പിന്റെ അഞ്ച് ലക്ഷം രൂപ സമരം: ഞങ്ങൾക്ക് പറയാനുള്ളത്
എഡിറ്റോറിയൽ
വല്ലപ്പോഴും മാത്രം എഡിറ്റോറിയൽ എഴുതുന്ന ഒരു മാദ്ധ്യമം ആണ് മറുനാടൻ മലയാളി. എഡിറ്റോറിയൽ എഴുതി അഭിപ്രായം പറയേണ്ട വിഷയങ്ങൾ ഉള്ളപ്പോൾ മാത്രം അതു ചെയ്താൽ മതി എന്ന ഞങ്ങളുടെ തീരുമാനമാണ് ഈ ഇടവേളകളുടെ കാരണം. എന്നിട്ടും ഇന്നത്തെ ദിവസം നിലപാടു വ്യക്തമാക്കേണ്ട മൂന്നു വിഷയങ്ങളാണ് വീണു കിട്ടിയിരിക്കുന്നത്. ടിപി കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഐ(എം) നടത്തുന്ന നിർഭാഗ്യകരമായ പ്രസ്താവനകളും ഇടപെടലുകളും ആണ് ആദ്യവിഷയമെങ്കിൽ ലാവ്ലിൻ കേസിൽ ജഡ്ജിമാരുടെ ദുരൂഹമായ പിന്മാറ്റമാണ് രണ്ടാമത്തേത്. ഇതിനോടകം ഏറെചർച്ച ചെയ്യപ്പെട്ട കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഏറ്റവും ഒടുവിലത്തെ സാമൂഹ്യ ഇടപെടൽ തന്നെയാണ് മൂന്നാമത്തെ വിഷയം.
ടിപി വധക്കേസ്: സിപിഐ(എം) നേതാക്കൾ ഇനിയെന്നാണ് രാഷ്ട്രീയം പഠിക്കുക?
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ഏതെന്ന് ചോദിച്ചാൽ അത് സിപിഐ(എം) ആണെന്ന് പറയുന്നതിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടായേക്കില്ല. സംഘടനാ സംവിധാനം കൊണ്ടും നേതൃഗുണം കൊണ്ടും അച്ചടക്കം കൊണ്ടും സിപിഎമ്മിനെ വെല്ലാൻ മറ്റൊരു പാർട്ടിക്കും കഴിയില്ല എന്നതാണ് സത്യം. എന്നാൽ പലപ്പോഴും രാഷ്ട്രീയ തന്ത്രങ്ങളിൽ സിപിഎമ്മിന് തുടർച്ചയായ പിഴവ് സംഭവിക്കുകയാണ്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴലായി നിന്ന ലാവ്ലിൻ കേസ് ഒഴിഞ്ഞു പോയതോടെ ഇമേജ് വർദ്ധിപ്പിക്കാനും ജനനേതാവാകാനും എടുത്ത ചില തന്ത്രങ്ങൾ അതിന്റെ ഏറ്റവും നിർണ്ണായകമായ നിമിഷത്തിൽ പാളുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
ടിപി വധക്കേസ് കൈകാര്യം ചെയ്തതിൽ പാർട്ടിക്ക് പറ്റുന്ന തുടർച്ചയായ പിഴവും കോൺഗ്രസ് നേതാക്കളും ആർഎംപിയും ഒരുക്കിയ കെണിയിലേക്ക് എലിയെപ്പോലെ ചെന്ന് വീഴുന്നതുമാണ് ഈ ദുരന്തത്തിന്റെ കാരണം. ടിപി എന്ന ജനനേതാവ് ദാരുണമായി കൊല്ലപ്പെട്ടുവെന്നതും അതിന്റെ പിന്നിൽ പ്രവർത്തിച്ചത് സിപിഎമ്മുമായി ബന്ധമുള്ളവർ ആണെന്നും എത്ര മറച്ചുവച്ചാലും സാധിക്കാത്ത ഒരു സത്യം ആണെന്നിരിക്കേ അത് മറച്ചു വയ്ക്കാൻ പാർട്ടി നടത്തിയ വെപ്രാളങ്ങളും വ്യാജപ്രചാരണങ്ങളുമാണ് സിപിഎമ്മിനെ ഈ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ദാരുണമായ ആ ദുരന്തത്തെ പരോക്ഷമായെങ്കിലും ന്യായീകരിക്കുന്ന പ്രസ്താവനകൾ പലതവണ പാർട്ടിയുടെ നേതാക്കൾ നടത്തിയെന്നത് ഖേദകരമാണ്. കേസിന്റെ വിധി ഭാഗികമായി പാർട്ടിയുടെ വിജയമായി മാറേണ്ടതായിരുന്നു. പാർട്ടിയുടെ സംസ്ഥാന നേതൃത്വം മുൻകൈ എടുത്ത് നടത്തിയ കൊലപാതകമാണ് എന്നതരത്തിലുള്ള പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ പി മോഹനൻ അടക്കമുള്ള പാർട്ടി നേതാക്കളെ ഒഴിവാക്കിയത് വഴി ആശ്വാസമാകേണ്ടതായിരുന്നു. എന്നാൽ തുടർന്ന് ഉണ്ടായ ലജ്ജാകരമായ ഇടപെടൽ മൂലം പാർട്ടി ഈ വിഷയത്തിൽ വീണ്ടും പ്രതിസ്ഥാനത്ത് നിൽക്കപ്പെട്ടിരിക്കുന്നു.
കോടതികളുടെ പല നിലപാടുകളും ആശ്വാസമല്ലെങ്കിൽ കൂടി നമുക്കൊരു നിലപാടെടുക്കാൻ സഹായിക്കുന്ന ഏക സംവിധാനം അവ തന്നെയാണ്. അതുകൊണ്ട് തന്നെ കോടതി കുറ്റക്കാർ എന്നു കണ്ടെത്തിയവരെ ന്യായീകരിക്കാനും രക്ഷിക്കാനും വേണ്ടി ഒരു കാരണവശാലും പാർട്ടി ഇടപെടാൻ പാടില്ലായിരുന്നു. പാർട്ടിക്ക് ഒരു ബന്ധവുമില്ല എന്ന് പലതവണ ആവർത്തിക്കുകയും കോടതിവിധി പാർട്ടി നിലപാടിന്റെ വിജയമാണ് എന്ന് അവകാശപ്പെടുകയും ചെയ്തശേഷം കൊലയാളികളുടെ മനുഷ്യാവകാശത്തിന് വേണ്ടി പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം തന്നെ ജയിലിൽ എത്തിയതും നിയമസഭയിൽ അത് ചർച്ചയാക്കിയതും ഒക്കെ തെറ്റായ തന്ത്രത്തിന്റെ അടയാളമായി മാത്രമേ കാണാൻ സാധിക്കൂ. ഈ നിലപാട് വഴി ടിപി വധം ആസൂത്രണം ചെയ്തത് തങ്ങളാണ് എന്ന് സിപിഐ(എം) കുറ്റസമ്മതം നടത്തുകയാണ് ചെയ്യുന്നത്. സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നേരിട്ട അപമാനം പാടെ തുടച്ചുനീക്കാൻ പോരുന്നതാണ് ഈ വിഷയത്തിൽ പാർട്ടി എടുത്ത നിലപാട്.
കൊച്ചൗസേപ്പ് എന്ന രാഷ്ട്രീയക്കാരൻ കേരളത്തെ പഠിപ്പിക്കുന്നത്
കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ ബിസിനസുകാരിൽ ഒരാളാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. കഴിഞ്ഞ ഏതാനും നാളുകളായി കൊച്ചൗസേപ്പ് കൗശലക്കാരനായ ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ് എന്ന് സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. സന്ധ്യ എന്ന വനിത സിപിഐ(എം) നേതാക്കൾ നടത്തിയ ഉപരോധത്തെ ചോദ്യം ചെയ്തപ്പോൾ അഞ്ചുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചാണ് കൊച്ചൗസേപ്പ് തന്റെ രാഷ്ട്രീയം വ്യക്തമാക്കിയത്. തുടർന്ന് സിപിഐ(എം) കടുത്ത പ്രതിരോധത്തിൽ ആക്കുകയും കൊച്ചൗസേപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന അനേകം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ സിപിഎമ്മിന് ഏറ്റവും അധികം മൈലേജ് ഉണ്ടാക്കിയ സംഭവമായിരുന്നു ജോർജ് എന്ന സാധാരണക്കാരന് വൃക്കദാനം ചെയ്തതിനുള്ള അംഗീകാരമായി കൊച്ചൗസേപ്പ് നൽകിയ അഞ്ചുലക്ഷം രൂപ തിരിച്ച് നൽകി കൊണ്ടുള്ള പ്രതികരണം. ഈ വിഷയവുമായി ബന്ധപ്പെട്ട ജസീറയുടെ നിലപാടും കൊച്ചൗസേപ്പിനു ബുദ്ധിമുട്ടുണ്ടാക്കുകയും സിപിഎമ്മിനു മൈലേജ് നൽകുകയും ആണ് ചെയ്തത്.
പണം തിരിച്ചു നൽകും എന്നു പറഞ്ഞ ജോർജിന് പക്ഷേ അതു നൽകാൻ ഇനിയും സാധിച്ചിരുന്നില്ല. ലഭിച്ച പണം നല്ല കാര്യങ്ങൾക്കു വേണ്ടി ചെലവാക്കിയതുകൊണ്ടാണ് ജോർജിനു മടക്കി നൽകാൻ സാധിക്കാതെ വന്നത്. പാർട്ടി പ്രവർത്തകർ പിരിവെടുത്ത് നൽകാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. അതിനിടയിൽ വാദം തീർന്നതുകൊണ്ട് എല്ലാവരും മറന്നിരുന്നപ്പോഴാണ് പണം തിരിച്ചു തരണം എന്നുപറഞ്ഞ് കൊച്ചൗസേപ്പ് ജോർജിനു കത്തെഴുതിയത്. കൊച്ചൗസേപ്പ് ചെയ്തത് തെറ്റായി പോയി എന്ന രീതിയിൽ ഒരു കൂട്ടരും അതല്ല കൊച്ചൗസേപ്പ് ചെയ്തത് പൂർണ്ണമായും ശരിയാണ് എന്ന രീതിയിൽ മറ്റൊരു കൂട്ടരും ശക്തമായ പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
തന്ത്രത്തിന് മറുതന്ത്രം എന്ന കൊച്ചൗസേപ്പിന്റെ നയത്തെ കുറ്റപ്പെടുത്താൻ പറ്റുകയില്ല. തന്ത്രം പറഞ്ഞുകൊടുത്ത പാർട്ടി നേതാക്കൾ തന്നെ ബാക്കി നോക്കേണ്ടതുണ്ട്. സാമൂഹ്യപ്രവർത്തകൻ കൂടിയായ ജോർജ്ജ് തനിക്ക് കിട്ടിയ പണം നല്ലകാര്യത്തിന് വേണ്ടിയാണ് വിനിയോഗിച്ചത് എന്നു വരുമ്പോൾ അത് തനിയെ ഉണ്ടാക്കി നൽകുക എന്നത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. എന്നാൽ ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ച പാർട്ടി അതിന് പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്. മാത്രമല്ല തികച്ചും നല്ല ഉദ്ദേശത്തോടെ കൊച്ചൗസേപ്പ് നൽകിയ പണത്തെക്കുറിച്ച് രാഷ്ട്രീയമായ സാഹചര്യത്തിൽ ജോർജ്ജ് നടത്തിയ പ്രതികരണം അനാവശ്യമായിരുന്നു എന്ന് അംഗീകരിക്കുകയും വേണം. സന്ധ്യയ്ക്ക് പ്രതിഫലം നൽകാനുള്ള കൊച്ചൗസേപ്പിന്റെ തീരുമാനം അനുചിതം ആയിരുന്നു എന്ന് എഡിറ്റോറിയൽ എഴുതിയ മാദ്ധ്യമം എന്ന നിലയിൽ ഈ വിഷയത്തിൽ കൊച്ചൗസേപ്പിനെ കുറ്റപ്പെടുത്താൻ സാധ്യമല്ല എന്ന് പറയുന്നതിൽ ഖേദമുണ്ട്.
സ്വന്തം കാര്യസാധ്യത്തിന് വേണ്ടി രാഷ്ട്രീയക്കാരെ മാറി മാറി ഉപയോഗിക്കുന്ന അറിയപ്പെടുന്ന എല്ലാ ബിസിനസുകാർക്കും കൊച്ചൗസേപ്പ് ഒരു അപവാദമാണ്. ഇദ്ദേഹത്തിന്റെ സാമൂഹ്യ ഇടപെടലുകളിൽ ശക്തമായ ഒരു രാഷ്ട്രീയം ഉണ്ട്. അത് കോൺഗ്രസ് ആണെങ്കിലും ആം ആദ്മിയാണെങ്കിലും ഇത്തരം രാഷ്ട്രീയം ബിസിനസുകാർക്കുണ്ടാകുന്നത് സമൂഹത്തിന് നല്ലത് തന്നെയാണ്. കൊച്ചൗസേപ്പിനെ അരാഷ്ട്രീയവാദി ആക്കി മാറ്റാൻ ചിലർ നടത്തുന്ന ശ്രമത്തോട് യാതൊരു യോജിപ്പും ഞങ്ങൾക്കില്ല. സ്വന്തം വൃക്ക അപരിചിതന് ദാനം ചെയ്തതുകൊണ്ട് സാമൂഹ്യ പ്രവർത്തനം ആരംഭിച്ച കൊച്ചൗസേപ്പ് ഒരുകാലത്ത് കേരളത്തിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന ബിസിനസുകാരൻ ആയിരുന്നു എന്നോർക്കണം. എന്തായാലും ഈ സംഭവങ്ങളിൽ നിന്നും സിപിഐ(എം) പാഠങ്ങൾ പഠിക്കട്ടെ എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
ലാവ്ലിൻ കേസിലെ ജഡ്ജിമാരുടെ പേടിയും ടിപി നന്ദകുമാറിന്റെ വിശ്വാസ്യതയും
ശ്രീ പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ട് സിബിഐ കോടതി നടത്തിയ വിധിക്കെതിരെ ശ്രീ ടിപി നന്ദകുമാർ നൽകിയ റിവ്യൂ ഹർജി തുടർച്ചയായി നാല് ജഡ്ജിമാർ വാദം കേൾക്കാതെ മടക്കിയെന്ന വാർത്ത ജനാധിപത്യ വിശ്വാസമുള്ള ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ക്രൈം പത്രാധിപർ ശ്രീ ടിപി നന്ദകുമാറിന്റെ വിശ്വാസ്യതയിൽ ഉള്ള സംശയം ആണ് ഇതുവരെ ജഡ്ജിമാരെ കേസ് എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത് എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്.
എന്നാൽ ഇന്ന് സിബിഐ നൽകിയ റിവ്യൂ ഹർജി എടുക്കാനും നാലാമത്തെ ജഡ്ജി മടിച്ചത് ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. ഇത്തരം ഒരു നിലപാട് എടുക്കാൻ ജഡ്ജിമാർക്ക് കഴിയുന്നത് അവർ നേരിടുന്ന സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് എന്നുവേണം കരുതാൻ. അത് ജനാധിപത്യത്തിനോ സിപിഎമ്മിനോ ഒട്ടും ഗുണകരമല്ല എന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.
ടിപി നന്ദകുമാറിന്റെ പരാതി പരിഗണിക്കാൻ ജഡ്ജിമാർ മടിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ സിബിഐയുടെ റിവ്യൂ ഹർജി എടുക്കാൻ മടിച്ചത് ഈ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് സംശയാസ്പദമാക്കി മാറ്റിയിരിക്കുകയാണ്. സിപിഐ(എം) സെക്രട്ടറിക്കെതിരെയുള്ള കേസ് പരിഗണിക്കാൻ ജഡ്ജിമാർക്ക് പോലും ഭയമാണ് എന്ന സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവ് പോലും അല്ലാത്ത പാർട്ടി സെക്രട്ടറിയെ കോടതിക്ക് പോലും ഭയമാണെങ്കിൽ ഇദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയോ മറ്റോ ആയാൽ എന്തായിരിക്കും സ്ഥിതി എന്ന് എതിരാളികൾ ചോദിച്ചാൽ അതിന് ഉത്തരം പറയാൻ സിപിഎമ്മുകാർ വിഷമിക്കുന്ന സാഹചര്യമാണ് ഇത്തരം നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ ആദ്യം പരിശ്രമിക്കേണ്ടത് കോടതി തന്നെയായിരുന്നു. പ്രതികളുടെ വലിപ്പം നോക്കി ജഡ്ജിമാർ കേസ് എടുക്കുന്ന പ്രവണത ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. അങ്ങനെയെങ്കിലും ടിപി വധക്കേസ് വിചാരണ ചെയ്ത മജിസ്ട്രേറ്റിന്റെ അവസ്ഥയോ? ഇത് മറന്ന് പോകുന്നത് വഴി നമ്മുടെ നിയമ സംവിധാനം സ്വയം അപഹാസ്യരാകുകയാണ്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്