സ്വന്തം ശരീരം മുറിച്ച് നൽകി ലോകത്തിന് വെളിച്ചം പകർന്ന മഹാനായ കൊച്ചൗസേപ്പ്, എന്തുകൊണ്ടാണ് ഈ കണ്ണീരിന് മുമ്പിൽ താങ്കൾ പതുങ്ങി നിൽക്കുന്നത്?
എഡിറ്റോറിയൽ
പണം സമ്പാദിക്കുക, സുഖലോലുപതയിൽ മുഴുകി ജീവിക്കുക എന്നിവയാണ് സാധാരണ മനുഷ്യന്റെ ജീവിതരീതി. അവർക്കിടയിൽ നമ്മുടെ ലോകം ഇങ്ങനെ ഭംഗിയായി ഉരുണ്ടുകൊണ്ടിരിക്കുന്നത് വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ സഹനം കൊണ്ടാണ്. ഇത്തരം മാതൃകകൾ ഒരു സെലിബ്രിറ്റി കാട്ടുമ്പോൾ അത് കൂടുതൽ അർത്ഥപൂർണ്ണമാകും. ധാരാളം സാധാരണക്കാർ നന്മ നിറഞ്ഞ മനസ്സുമായി നമ്മുടെ ഇടയിൽ ഉണ്ടെങ്കിലും സെലിബ്രിറ്റികൾ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ അത് ശ്രദ്ധ നേടുന്നത് അവരുടെ പ്രവർത്തിക്ക് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്നതിന്റെ ആഴം കൊണ്ടാണ്.
മമ്മൂട്ടിയുടെ കൃഷിയും മോഹൻലാലിന്റെ സൈനിക സേവനവും ജയസൂര്യയുടെ റോഡ് നിർമ്മാണവും ഒക്കെ പ്രശസ്തമായി തീർന്നത് ഈ അർത്ഥത്തിൽ ആണ്. ചാരിറ്റി പ്രവർത്തനം നൽകുന്ന മൈലേജ് മൂലം പല ബിസിനസുകാരും അത് ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു. അവർ ചെയ്യുന്നതിൽ കൂടിയ പബ്ലിസിറ്റി ആ ചാരിറ്റിക്ക് അവർ നൽകുകയും ചെയ്യാറുണ്ട്. രവി പിള്ളയുടെ സമൂഹവിവാഹം, ബോബി എം ചെമ്മണ്ണൂരിന്റെ ചട്ട ഇട്ടുകൊണ്ടുള്ള ഭിക്ഷക്കാരെ തീറ്റലും ഈ വിഭാഗത്തിൽപ്പെടുത്തേണ്ട ചാരിറ്റിയാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തവും സത്യസന്ധവുമായി ചാരിറ്റി ചെയ്യുന്ന ഒരാളാണ് കൊച്ചസേപ്പ് ചിറ്റിലപ്പള്ളി.
പണവും പ്രതാപവും ജീവിത സൗകര്യങ്ങളും ഒക്കെ ധാരാളം ഉണ്ടായിട്ടും സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് അപരിചിതനായ ഒരാൾക്ക് നൽകാൻ കൊച്ചൗസേപ്പ് കാണിച്ച ധൈര്യം എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല. ഒരു വ്യക്തിക്ക് ജീവൻ നൽകി എന്ന് മാത്രമല്ല വൃക്കദാനം എന്ന സന്ദേശം കേരളത്തിലെ ജനങ്ങളിൽ എത്തിക്കാനും ഈ അപൂർവ്വമായ മനുഷ്യ സ്നേഹത്തിന് സാധിച്ചു. ചിറമേൽ അച്ചൻ നേതൃത്വം നൽകുന്ന കേരള കിഡ്നി ഫെഡറേഷൻ അനേകം പേർക്ക് ജീവിതം മടക്കി നൽകിയതിന്റെ ശരിക്കുള്ള പ്രചോദനം ശ്രീമാൻ ചിറ്റിലപ്പള്ളി തന്നെയാണ് എന്ന് തീർത്തു പറയാം. ഇത് കൊച്ചൗസേപ്പ് ചെയ്തത് പ്രശസ്തിക്കോ പരസ്യത്തിനോ വേണ്ടിയാണ് എന്ന് ഏതെങ്കിലും സിപിഎമ്മുകാരൻ പറഞ്ഞാൽ അത് അംഗീകരിക്കാൻ അരിയാഹാരം കഴിക്കുന്നവർക്ക് സാധിക്കില്ല.
ഈ മഹത്തായ സേവനത്തെ അഭിനന്ദിക്കുമ്പോൾ തന്നെ സന്ധ്യ വിഷയത്തിൽ കൊച്ചൗസേപ്പ് നടത്തിയ പ്രതികരണം അപക്വവും അതിര് കടന്നതുമായി പോയി എന്ന് പറയുന്നതിൽ ഖേദമുണ്ട്. ഇതിനർത്ഥം സന്ധ്യയുടെ പ്രതികരണം മോശമായെന്നോ സന്ധ്യ ഒരു കോൺഗ്രസുകാരിയാണെന്നോ ഒന്നുമല്ല. രാഷ്ട്രീയക്കാരുടെ നാടകങ്ങൾക്ക് മുമ്പിൽ ഉറഞ്ഞുതുള്ളിയുള്ള സന്ധ്യയുടെ പ്രതികരണം കേരളത്തിലെ സാധാരണക്കാരുടെ വികാരം തന്നെയാണ്. എന്നു മാത്രമല്ല, സന്ധ്യയെ താടകയായി വിശേഷിപ്പിച്ച് പ്രചാരണം നടത്തിയ സിപിഐ(എം) ജനവിരുദ്ധമായ തീരുമാനമാണ് കൈക്കൊണ്ടത് എന്ന് എടുത്ത് പറയേണ്ടി വരും. തെറ്റുകൾ സംഭവിച്ചാൽ അത് തുറന്ന് സമ്മതിക്കാനുള്ള വകതിരിവാണ് രാഷ്ട്രീയ പാർട്ടികൾ ആദ്യം കാണിക്കേണ്ടത്. ചാക്ക് രാധാകൃഷ്ണന്റെ കാര്യത്തിൽ വൈകിയെങ്കിലും ഈ വിവേകം സിപിഐ(എം) കാണിച്ചു. സന്ധ്യയുടെ കാര്യത്തിൽ പക്ഷേ, പാർട്ടി തുടരുന്നത് ഒട്ടും ന്യായമായ സമീപനം അല്ല.
ഇതൊക്കെ ന്യായങ്ങൾ ആണെങ്കിലും ചിറ്റിലപ്പള്ളിയെപ്പോലെ ഒരാൾ നടത്തിയ പ്രതികരണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും പരിഷ്കൃതം ആണെന്ന് കരുതുക വയ്യ. ഈ പ്രതികരണവും തുടർന്ന് ഇടത് അണികൾ നടത്തിയ പ്രതിരോധ ശ്രമങ്ങളും വഴി ഇതുവരെ എല്ലാവരാലും അംഗീകരിക്കപ്പെട്ട് പോന്നിരുന്ന കൊച്ചൗസേപ്പ് ഒരു പക്ഷത്തിന്റെ മാത്രം ആളായി മാറുകയാണ്. നിഷ്കാമ കർമ്മം എന്ന നിലയിൽ സ്വന്തം ശരീരം മുറിച്ച് ഒരു അപരിചിതന് നൽകിയ കൊച്ചൗസേപ്പ് അത് ചെയ്തത് മാർക്കറ്റിങ്ങിന്റെ ഭാഗമായാണ് എന്ന ദൗർഭാഗ്യകരമായ ആരോപണം കേൾക്കേണ്ടി വന്നത് ഈ പ്രതികരണം കൊണ്ടാണ് എന്ന് വിസ്മരിക്കരുത്.
താൻ ഏറ്റവും വലിയ അരാഷ്ട്രീയവാദിയാണ് എന്ന് കൊച്ചൗസേപ്പ് തെളിയിച്ചിരിക്കുന്നു എന്നതാണ് ഈ പ്രതികരണത്തിന്റെ ഏറ്റവും വലിയ ദുരന്തം. അരാഷ്ട്രീയ വാദം ഏതർത്ഥത്തിൽ ആണെങ്കിലും നല്ല ജനാധിപത്യത്തിന് ചേരുന്നതല്ല. ഈ പ്രതികരണം കൊണ്ട് ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ കാര്യം വിജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ പുറംലോകം അറിഞ്ഞു എന്നതാണ്. കൊച്ചൗസേപ്പിന്റെ വീഗാലാന്റിൽ വച്ചുണ്ടായ അപകടത്തിൽ ജീവിതം നഷ്ടമായി കഴിയുന്ന വിജേഷിന്റെ കഥ പുറം ലോകം അറിയുന്നത് മറുനാടൻ മലയാളി അടക്കമുള്ള നവമാദ്ധ്യമങ്ങളിലൂടെയാണ്. തുടർന്ന് വിജേഷ് ഒരു മദ്യപാനി ആയിരുന്നു എന്ന ആരോപണവുമായി കൊച്ചൗസേപ്പ് രംഗത്ത് വരികയായിരുന്നു. വിജേഷിന്റെ വീട്ടിൽ പോയി കണ്ട് വിശദമായി സംസാരിച്ച് ഞങ്ങളുടെ പ്രതിനിധിക്ക് വളരെ സങ്കടകരമായ മറ്റൊരു ദൃശ്യമാണ് കണ്ടെത്താൻ കഴിഞ്ഞത്. വിജേഷിന്റെ പ്രതികരണത്തിലെ മാന്യതയും തുറന്ന് പറച്ചിലിന്റെ സത്യസന്ധതയും കാണുമ്പോൾ ഇക്കാര്യത്തിൽ കൊച്ചൗസേപ്പിന്റെ വിശ്വാസ്യത നഷ്ടമാകുകയാണ്.
വിജേഷിന്റെ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച രേഖകളിൽ ഒന്നും മദ്യപിച്ചിരുന്നു എന്നൊരു സൂചനയില്ല. ഇനി അധവാ അങ്ങനെയാണ് സംഭവിച്ചതെങ്കിൽ പോലും ഇത്രയധികം പണം ദാനം ചെയ്യുന്ന കൊച്ചൗസേപ്പ് എന്തുകൊണ്ട് വിജേഷിനെ സഹായിക്കാൻ തുനിയുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. വിദഗ്ധ ചികിത്സ ലഭിച്ചാൽ പഴയതുപോലെ ജീവിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുമ്പോൾ എന്തുകൊണ്ട് കൊച്ചൗസേപ്പ് മടിച്ച് നിൽക്കുന്നു?
ഈ വികലാംഗ യുവാവിന്റെ കണ്ണുനീർ കാണാതെ കൊച്ചൗസേപ്പ് താങ്കൾ എത്ര ദാനധർമ്മങ്ങൾ ചെയ്താലും അത് ദൈവസന്നിധിയിൽ എത്തിയെന്ന് വരില്ല. പിടിവാശി ഉപേക്ഷിച്ച് ഈ ചെറുപ്പക്കാരന്റെ ജീവിതം കൈപിടിച്ചു നടത്തേണ്ട ചുമതല കൊച്ചൗസേപ്പിനുണ്ട്. ഒരു പുരയിടത്തിലെ തെങ്ങിൽ കയറി തേങ്ങ ഇടുന്ന ഒരാൾ ആ തെങ്ങിൽ നിന്നു വീണു പരിക്കേറ്റാൽ പോലും ആശുപത്രിയിൽ കൊണ്ടു പോകാനും ചികിത്സ ചെലവ് നടത്താനും ഒക്കെ സാധാരണക്കാരനായ കർഷകൻ വരെ രംഗത്തിറങ്ങുന്ന രീതിയുള്ള നാട്ടിൽ തൊഴിൽ സ്ഥലത്തു വച്ചുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും നഷ്ടം നൽകേണ്ടതും തൊഴിൽ ഉടമ തന്നെയാണ്. പ്രത്യേകിച്ചു ഇത്രയേറെ ദാനശീലനായ ഒരാളുടെ കാര്യത്തിൽ. നന്മ ചെയ്ത് പേരെടുത്ത കൊച്ചൗസേപ്പ് തെറ്റ് തിരുത്തുമെന്നും ഈ വികലാംഗ യുവാവിന്റെ ജീവിതത്തിൽ പ്രതീക്ഷ നൽകുമെന്നും തന്നെ പ്രതീക്ഷിക്കട്ടെ.
Stories you may Like
- എന്റെ നെല്ലിന് കിട്ടിയ പണം ബാങ്ക് വായ്പ; തന്നെന്ന് പറയാൻ സർക്കാരിന് എന്തവകാശം?
- ജയസൂര്യയെ സംഘിയാക്കി ക്യാപ്സ്യൂളുകൾ
- നിലപാട് മാറ്റാതെ ജയസൂര്യ; പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു
- 'ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യൻ, ഇക്കൊല്ലത്തെ തിരുവോണസൂര്യൻ': ജോയ് മാത്യു
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍