നെയ്യാറ്റിന്‍കര നല്കുന്ന പാഠം എന്ത്? ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടി താങ്കള്‍ സമുദായ നേതാക്കളെ നിലയ്ക്ക് നിര്‍ത്തുമോ?
എഡിറ്റോറിയൽ
വിശ്രുതനായ മലയാള പത്രപ്രവര്ത്തകന് ബിആര്‍പി ഭാസ്കര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇന്നലെ ഇങ്ങനെ രേഖപ്പെടുത്തി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അര്‍ത്ഥം വോട്ടര്‍മാര്‍ കാലുമാറ്റത്തെ അംഗീകരിക്കുന്നുവെന്നാണോ? എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അര്‍ത്ഥം വോട്ടര്‍മാര്‍ കൊലപാതക രാഷ്ട്രീയം അംഗീകരിക്കുന്നുവെന്നാണോ? ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അര്‍ത്ഥം വോട്ടര്‍മാര്‍ ഹിന്ദുത്വത്തെ അംഗീകരിക്കുന്നുവെന്നാണോ?
ഈ തെരഞ്ഞെടുപ്പ് ഫലത്തെ വില ഇരുത്തുമ്പോള് ആര്‍ക്കും സംഭവിക്കാവുന്ന ആശയക്കുഴപ്പങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചിരിക്കുകയാണ് ശ്രീ ഭാസ്ക്കര്‍.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും ബിജെപിയുടെ സമുദായ രാഷ്ട്രീയത്തിനും എതിരായി ജനങ്ങള്‍ പ്രതികരിച്ചു എന്ന നിലയിലാണ് ഇപ്പോള്‍ പ്രതികരണങ്ങള്‍ പോകുന്നത്. വിപ്ലവത്തിന്റെ ചുവന്ന ഉടുപ്പുകള്‍ ഒരു സുപ്രഭാതത്തില്‍ അഴിച്ചു വച്ച് കോണ്‍ഗ്രസിന്റെ വടിവൊത്ത വെള്ള ഖദര്‍ ധരിച്ച ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ധാര്‍മ്മികതയെ സംശയിച്ചവരുടെ കൂട്ടത്തിലാണ് ഞങ്ങളും. ടിപി ചന്ദ്രശേഖരന് വധവും എംഎം മണിയുടെ നെറികെട്ട വര്‍ത്തമാനവും സൃഷ്ടിച്ച സിപിഎം വിരുദ്ധ വികാരം ഇല്ലായിരുന്നെങ്കില്‍ ശെല്‍വരാജ് വിജയിക്കുകയില്ലായിരുന്നു എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞങ്ങള്‍ ഇപ്പോഴും. കാരണങ്ങള്‍ എന്തു തന്നെ ആയാലും ശെല്‍വരാജിനെ തന്നെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാവൂ.
മൂന്ന് സ്ഥാനാര്‍ത്ഥികളും ഏതാണ്ട് ഒരു പോലെ വോട്ട് പിടിച്ചതുകൊണ്ട് നെയ്യാറ്റിന്‍കരയിലെ ഭൂരിപക്ഷം പേരുടെ പിന്തുണയോടെയാണ് സെല്‍വരാജ് വിജയിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ക്ക് പോലും പറയില്ല. കഴിഞ്ഞ തവണ സെല്‍വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നപ്പോള്‍ മത്സരിച്ച് നേടിയതിനേക്കാള്‍ കുറഞ്ഞ വോട്ടാണ് ഇക്കുറി വിജയിച്ച ശെല്‍വരാജ് നേടിയത്. ഇടത് മുന്നണിക്കും വോട്ട് കുറഞ്ഞു. ഇതിനര്‍ത്ഥം നെയ്യാറ്റിന്‍കരയിലെ ഭൂരിപക്ഷത്തിന്റെ എംഎല്‍എ അല്ലെ ശെല്‍വരാജ് എന്ന് തന്നെയാണ്. സര്‍ക്കാരിന്റെ നമ്പര്‍ ഗെയിംമില്‍ വോട്ട് നില ഒരു ഘടകമേ അല്ല എങ്കിലും വിജയിച്ച ശെല്‍വരാജും വിജയിപ്പിച്ച യുഡിഎഫും ഇത് മറക്കാന്‍ പാടില്ല.
ഈ തെരഞ്ഞെടുപ്പ് ചില നല്ല കാര്യങ്ങളും ചില മോശം കാര്യങ്ങളും മുമ്പോട്ട് വയ്ക്കുന്നുണ്ട്. അവസരവാദ രാഷ്ട്രീയത്തിനുള്ള അംഗീകാരം എന്ന നിലയിലും പിസി ജോര്ജിനെപോലെ നാക്കിന് എല്ലില്ലാത്ത ഒരു നേതാവിന് നല്കുന്ന ലൈസന്‍സ് എന്ന നിലയിലും ഈ തെരഞ്ഞെടുപ്പ് തെറ്റായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേരള രാഷ്ട്രീയത്തെ തന്റെ മുട്ടാളന്‍ രീതിയ്ക്കുള്ളില് തളച്ചിടാന്‍ ശ്രമിക്കുന്ന ജോര്‍ജ് ഇനി കേരളം മുഴുവന്‍ നടന്ന് ഗീര്‍വാണം മുഴക്കും. ജോര്‍ജിന്റെ കത്തി മുനകളില്‍ വീണുടയാന്‍ ഇനിയും കേരളത്തിന് ഏറെ ദുര്യോഗം ബാക്കി ഉണ്ടെന്ന് സാരം.
എന്നാല്‍ ഈ തെരഞ്ഞെടുപ്പ് മുമ്പോട്ട് വയ്ക്കുന്ന ഏറ്റവും വലിയ സന്ദേശം സമുദായ നേതാക്കളുടെ എല്ലില്ലാത്ത നാക്കിന് വച്ച കൊളുത്താണ്. ജാതി മത ഭേദമനേ്യ എല്ലാ സമുദായ നേതാക്കളും രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെടുകയും തങ്ങളാല്‍ ആകുന്ന വിധം കേരളത്തിന്റെ സാമൂഹ്യ പരിതസ്ഥിതിയില്‍ വിഷം തളിക്കുകയും ചെയ്ത നാളുകളാണ് കടന്നു പോയത്. യുഡിഎഫ് ഭരണത്തില്‍ മുസ്ലീം ക്രിസ്റ്റ്യന്‍ സമുദായത്തിന് ലഭിക്കുന്ന പ്രകടമായ അമിത പ്രാധാന്യവും അതേക്കുറിച്ചുള്ള ചര്‍ച്ചകളുമാണ് കേരളത്തിന്റെ സാമൂഹ്യ ക്രമത്തെ ഇത്രമേല്‍ ജാതിവല്ക്കരിച്ചത്. ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തോട് നീതി പുലര്‍ത്തുന്നില്ല എന്ന ആരോപണം ശക്തമാവുകയും അതിന് അനുസരിച്ച് രണ്ട് പ്രധാന സമുദായ സംഘടനകള്‍ ഒച്ചയിടുകയും ചെയ്തതോടെ കേരളം വ്യക്തമായ ജാതി ധ്രുവീകരണത്തിലായി.
നെയ്യാറ്റിന്‍കരയിലൂടെ തിരിച്ചടി നല്കാന് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് നേതാവ് ജി സുകുമാരന്‍ നായരും പരസ്യമായി ആഹ്വാനം നല്കി. നടേശന് നക്കാപ്പിച്ച കൊടുത്ത് പറ്റിക്കാന്‍ ഇടയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞെങ്കിലും നായര്‍ അവസാന നിമിഷം വരെ വെളിച്ചപ്പാടിനെപ്പോലെ കലി തുള്ളി കൊണ്ടിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ഒ രോജഗോപാലാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥി എന്ന് പരസ്യമായും രാഷ്ട്രീയമായും നായര്‍ വ്യക്തമാക്കകയും ചെയ്തു. സുകുമാരന്‍ നായരുടെ അഭിപ്രായം സാധാരണ നായര്‍ സമുദായ അംഗങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ തീര്‍ച്ചയായും ഒ രാജഗോപാല്‍ തന്നെ നെയ്യാറ്റിന്‍കരയില്‍ ജയിക്കുമായിരുന്നു. കാരണം അതി നിര്‍ണ്ണായകമായ നായര്‍ വോട്ടുകള്‍ ഉള്ള മണ്ഡലമാണ് ഇത്. മുമ്പ് നായന്മാര്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിരുന്നപ്പോള്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അവര്‍ പലതവണ ജയിപ്പിച്ചിട്ടുള്ളതാണ്.
സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളി നടേശന്റെയും തീവ്ര ജാതി വാദം തള്ളിക്കളയാനാണ് പക്ഷെ നെയ്യാറ്റിന്‍കരയിലെ നായന്മാരും ഈഴവരും തീരുമാനിച്ചത്. നായരും ഈഴവനും കത്തോലിക്കനും മുസ്ലീമും ഒക്കെ ആകുന്നതിന് മുമ്പ് തങ്ങള്‍ മനുഷ്യരും ഇന്ത്യാക്കാരും കേരളീയരുമാണെന്ന് ഇവിടുത്തുകാര്‍ തിരിച്ചറിഞ്ഞു. സെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തിയ സദാചാര പ്രശ്നത്തേക്കാള്‍ പ്രാധാന്യം ഈ സമുദായിക ധ്രുവീകരണ വിരുദ്ധ വികാരത്തിന് ലഭിച്ചു എന്നു വേണം വിലയിരുത്താന്‍. ഇക്കാര്യത്തില്‍ ഈ മണ്ഡലത്തിലെ ഹിന്ദുക്കള്‍ കാണിച്ച ഉയര്‍ന്ന ദേശീയത എത്ര അഭിനന്ദിച്ചാലും വലുതാകില്ല. എല്ലാ സമുദായങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണതയോടെ ഉള്‍ക്കൊള്ളുക എന്നതാണ് ഹിന്ദു സംസ്കാരത്തിന്റെ പൊരുള്‍ തന്നെ. ആ പൊരുളാണ് ആത്മാഭിമാനം ഉള്ള നെയ്യാറ്റിന്‍കരയിലെ ഹിന്ദുക്കള്‍ ഉയര്‍ത്തി പിടിച്ചത്.
ഇത് ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടി കണ്ടില്ലെന്ന് നടിക്കരുതെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. വിവാദങ്ങളും പ്രശ്നങ്ങളും കത്തി ജ്വലിച്ച് നിന്നിട്ടും കൃത്യമായ ലക്ഷ്യബോധത്തോടെ കേരളത്തെ നയിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിനുള്ള അംഗീകാരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. ഭൂരിപക്ഷത്തിന്റെ നൂല്‍പ്പാലം എന്ന കടമ്പയാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി കണ്ടിരിക്കുന്നത്. ഭരണ രംഗത്ത് മുഖ്യമന്ത്രി നടത്തുന്ന വിപ്ലവകരമായ പരിഷ്ക്കാരങ്ങള്‍ ഇനി കൂടുതല്‍ വേഗത്തോടെ മുമ്പോട്ട് കൊണ്ടുപോകണം. ജനങ്ങള്‍ തള്ളിക്കളഞ്ഞ സമുദായ നേതാക്കള്‍ക്ക് വേണ്ടി ആവശ്യമില്ലാതെ വഴങ്ങുന്ന ഉമ്മന്‍ചാണ്ടിയുടെ രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് ജാതിയും മതവും അല്ല, ഈ നാടിന്റെ വളര്‍ച്ചയും നിലനില്‍പ്പുമാണ് പ്രധാനം. അതുകൊണ്ട് സമുദായങ്ങള്‍ ആണെന്ന ഉമ്പാക്കി കാട്ടി ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സമുദായചാര്യന്മാരെ ഗൗനിക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ തങ്ങള്‍ ഭരണം തുടരണം എന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന.അതുകൊണ്ട് ഒരു വലിയസമുദായം എന്തിനും തയ്യാറായി എന്റെ കൂടെ ഉണ്ട് എന്ന ഉമ്മാക്കി കാട്ടി ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സമുദായ ആചാര്യന്മാരെ ഗൗനിക്കാതെ നിശ്ചയ ദാര്‍ഢ്യത്തോടെ ഭരണം മുന്പോട്ട് കൊണ്ടു പോവാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍