റോജി റോയിക്കു വേണ്ടി ഫേസ്ബുക്ക് കുരച്ചാൽ എന്തു പേടിക്കാൻ? അട്ടപ്പാടിയിലെ പാവങ്ങൾക്ക് എന്ത് സ്വാധീനം? സരിതയ്ക്കുവേണ്ടി വിയർപ്പൊഴുക്കുന്ന സർക്കാരിനോട് സ്നേഹപൂർവ്വം ചില ചോദ്യങ്ങൾ
എഡിറ്റോറിയൽ
സോളാർ കേസ് ഇത്രയേറെ ശ്രദ്ധ നേടിയത് എന്തുകൊണ്ട് എന്ന് പലരും ഇതിന് മുമ്പ് ഉന്നയിച്ചിട്ടുള്ള ഒരു ചോദ്യമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല സർവ്വ പ്രമുഖരും ഇടയ്ക്കിടെ ചോദിക്കാറുണ്ട്? അതിനൊക്കെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. സെക്സും ക്രൈമും വഞ്ചനയും എല്ലാം ചേരുമ്പടി ചേർന്ന ഒരു ഡി്റ്റക്ടീവ് നോവൽ പോലെ സുന്ദരമായിരുന്നു സോളാർ നാടകം. ഇതിനേക്കാൾ പണം അടിച്ചുമാറ്റിയ തട്ടിപ്പുകൾ പലതും 'വെറും തട്ടിപ്പു' മാത്രമായിരുന്നപ്പോൾ ഈ കേസിൽ അനുനിമിഷം വിഐപി കഥാപാത്രങ്ങൾ കടന്നു വന്നു.
അതുകൊണ്ടു തന്നെ ഏറെ വൈകാതെ സോളാർ തട്ടിപ്പിലെ മുഖ്യകഥാപാത്രം സരിത എസ് നായർ ജയിലിൽ നിന്നും പുറത്തിറങ്ങുകയും കേരളം മുഴുവൻ നടന്ന് കേസുകൾക്ക് സെറ്റിൽമെന്റ് ഉണ്ടാക്കുകയും ചെയ്യുന്നു. അതിനിടയിൽ ഒരു സംഘം മാദ്ധ്യമ പ്രവർത്തകർ സരിതയെ ഒരു സെലബ്രിറ്റിയാക്കി മാറ്റുകയും ചാനൽ ചർച്ചകളിൽ സജീവമാകുകയും മാസികകളുടെ കവർ ഗേളാക്കുകയും ചെയ്തു. സരിത വായിക്കപ്പെടുമെന്ന വിഷയമായതോടെ എവിടെ ചെന്നാലും ചാനൽ ക്യാമറകൾ ഒപ്പം കൂടാനും പത്രസമ്മേളനങ്ങൾ ഒരുങ്ങാനും തുടങ്ങി. ഈ പ്രവണത അതിരുവിട്ടപ്പോൾ തികച്ചും തെറ്റായ ഈ മാതൃക സൃഷ്ടിക്കുന്നതിനെതിരെ കടുത്ത ഭാഷയിൽ മറുനാടൻ മലയാളി എഴുതുകയുണ്ടായി. ഒരു സംഘം മാദ്ധ്യമ പ്രവർത്തകരെ കൈയിലെടുത്തുകൊണ്ട് സരിത നടത്തിയ നീക്കങ്ങൾക്കിടയിൽ മറുനാടൻ മലയാളി നടത്തിയ ഇടപെടൽ സരിതയ്ക്ക് ഒട്ടൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കിയത്.
കേരളത്തിലെ സർവപത്രങ്ങളും ചാനലുകളും ഓൺലൈൻ മീഡിയകളും സോഷ്യൽ നെറ്റ്വർക്കുകളും ഏതാണ്ട് ഒരു വർഷമായി സരിതയെ തുടർച്ചയായി ആഘോഷിച്ചിട്ടും ഇന്നേവരെ പരാതി കൊടുക്കാതിരുന്ന സരിത ഇതുവരെ ഏതെങ്കിലും ഒരു മാദ്ധ്യമത്തിനെതിരെ ആദ്യമായി പരാതിപ്പെടുന്നത് മറുനാടൻ മലയാളിയെക്കുറിച്ചാണ് എന്നത് മാത്രം മതി സരിത എത്രമാത്രം പ്രകോപിതയായി എന്നു മനസ്സിലാക്കാൻ. പരാതി കൊടുക്കാനുള്ള അവകാശം സരിതയ്ക്കുണ്ട്. അങ്ങനെ പരാതി ലഭിച്ചാൽ അത് അന്വേഷിക്കാനുള്ള ചുമതല ഉദ്യോഗസ്ഥന്മാർക്കുമുണ്ട്. എന്നാൽ അനേകം പാവപ്പെട്ടവർ നീതി നിഷേധത്തിന്റെ അങ്ങേത്തലയ്ക്കൽ ഇരിക്കുമ്പോൾ സരിത തന്നെ റെക്കോർഡ് ചെയ്തു എന്നു സമ്മതിച്ച ഒരു വീഡിയോ ദൃശ്യത്തിനുവേണ്ടി സർക്കാരിന്റെ മൂന്ന് വ്യത്യസ്തമായ സംവിധാനങ്ങൾ ഒരേ സമയം ഉപയോഗപ്പെടുത്തേണ്ടതുണ്ടോയെന്ന ചോദ്യമാണ് ഞങ്ങൾ ഉന്നയിക്കുന്നത്.
സരിതയുടെ പരാതിയെത്തുടർന്നാണ് മറുനാടൻ മലയാളിക്കെതിരെ കേസ് എടുത്ത് അന്വേഷിക്കാൻ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനാണ് ഇന്നലെ ഡിജിപിക്ക് ഉത്തരവ് നൽകിയത്. വാട്ട്സാപ്പ് ദൃശ്യങ്ങൾ പുറത്ത് വന്ന ഉടൻ പത്തനംതിട്ട കോടതിയിൽ പരാതി നൽകുകയും പിറ്റേ ദിവസം തന്നെ കോടതി നിർദ്ദേശ പ്രകാരം പത്തനംതിട്ട സിഐ കേസ് എടുത്ത് അന്വേഷിക്കുകയും ചെയ്തു. ആ അന്വേഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം എഡിജിപി പത്മകുമാറിനെതിരെ സരിത മറ്റൊരു പരാതി നൽകിയത്. അതും പിറ്റേന്ന് തന്നെ അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി ഡിജിപിയെ ചുമതലപ്പെടുത്തി. അതിന് ശേഷമാണ് സമാന വിഷയത്തിൽ മറുനാടൻ മലയാളിക്കെതിരെ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ഇതനുസരിച്ച് പൊലീസ് ആസ്ഥാനത്തെ ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അതായത് സരിത തന്നെ റെക്കോർഡ് ചെയ്ത ഒരു വാട്ട്സാപ്പ് ദൃശ്യം പുറത്ത് വന്നതിനെക്കുറിച്ച് ഒരേ സമയം മൂന്നുതരം അന്വേഷണം നടക്കുന്നു എന്നർത്ഥം. ഇത് തികച്ചും നിയമവിരുദ്ധമായ നടപടിയാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഒരു വിഷയത്തെക്കുറിച്ച് ഒരു ഏജൻസി അന്വേഷണം നടത്തുമ്പോൾ മറ്റൊരു ഏജൻസിക്ക് അന്വേഷിക്കാൻ പാടില്ലെന്നും പുതിയ പരാതികൾ അതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിൽ ആദ്യം അന്വേഷിക്കുന്ന ഏജൻസി തന്നെ ഇതും അന്വേഷിക്കണമെന്നും കോടതി നിർദ്ദേശങ്ങൾ പോലുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് സരിത പരാതി കൊടുക്കുന്ന അതേ നിമിഷം സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നത്. മറുനാടൻ മലയാളിക്കെതിരെ സരിതയ്ക്കുള്ള പരാതി വാസ്തവത്തിൽ മാനനഷ്ട കേസായി കോടതിയിൽ നൽകേണ്ടതാണ്. അതിൽ പൊലീസിന് പോലും കാര്യമില്ലെന്നിരിക്കവേയാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.നാലും പതിനൊന്നും വയസ്സുള്ള മക്കളും വിധവയായ അമ്മയും 90 വയസ്സുള്ള മുത്തശ്ശിയുമടങ്ങുന്ന തന്റെ കുടുംബത്തിന് ഇത് അപമാനകരമാണെന്നും അതുകൊണ്ട് തന്നെ ഇത് തന്റെ മനുഷ്യാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് സരിത പരാതിയിൽ പറഞ്ഞിരിക്കുന്നത്. സരിതയുടെ ഏറ്റവും മൂല്യമുള്ളതായ വെളിപ്പെടുത്തലുകൾ മൂലവും ഭീഷണി മൂലവും എത്രയോ കുടുംബങ്ങൾ ഇതിനോടകം കുട്ടിച്ചോറായിട്ടുണ്ട് എന്നു ഈ യുവതി ആലോചിച്ചിട്ടുണ്ടോ? അബ്ദുള്ളക്കുട്ടി എന്ന എംഎൽഎ ബലാൽസംഗം ചെയ്തു എന്നു ചാനൽ കാമറയ്ക്ക് മുമ്പിൽ കൊട്ടിഘോഷിച്ച സരിത അയാൾക്കും ഒരു ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം വിസ്മരിച്ചോ. സരിതയുടെ വിഷയവുമായി ബന്ധപ്പെട്ടുള്ള കളിയാക്കലുകളെ തുടർന്നാണ് ഒരു പ്രമുഖ നേതാവിന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടി ആത്മഹത്യ ചെയ്ത സംഭവം സരിതയ്ക്ക് അറിയില്ലെന്നുണ്ടോ? അതോ ഇവർക്കൊന്നും അമ്മയും പെങ്ങന്മാരും കുടുംബാംഗങ്ങളും ഇല്ല എന്നാണോ സരിത പറയുന്നത്.
എന്തുകൊണ്ടാണ് സർക്കാർ സംവിധാനങ്ങൾ ഇത്ര കാര്യമായി സരിതയ്ക്കു വേണ്ടി പ്രവർത്തിക്കുന്നത്? ഒരു സാധാരണക്കാരൻ നീതി തേടി ചെന്നാൽ അത് പരിഗണിക്കാൻ പോലും മര്യാദയില്ലാത്ത സംവിധാനങ്ങളാണ് സരിതയ്ക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കുന്നത്. സരിതയുടെ കേസ് അന്വേഷിക്കാൻ താത്പര്യം കാട്ടിയ ഇതേ മനുഷ്യാവകാശ കമ്മീഷന് കഴിഞ്ഞ വർഷം മറുനാടൻ ഒരു പരാതി നൽകിയിരുന്നു. കരിക്കിനേത്തുകൊലപാതകത്തിലെ കള്ളത്തരങ്ങൾ അന്വേഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ പരാതി. എന്നാൽ അങ്ങനെ ഒരു പരാതി ലഭിച്ചു എന്നു പോലും അറിയിക്കാനുള്ള മര്യാദ ഈ കമ്മീഷൻ കാട്ടിയില്ല. എന്നാൽ മറുനാടനെതിരെ ഒരു വ്യാജ പരാതി നൽകിയപ്പോൾ അന്വേഷിക്കാൻ വലിയ ആവേശമാണ് കാട്ടിയത്.
പരാതി കൊടുക്കാൻ കമ്മീഷൻ ഓഫീസിൽ സരിത ചെന്നപ്പോൾ ആരാധനയോടെ ചുറ്റും കൂടിയ ജീവനക്കാരുടെ കാര്യം അവിടത്തെ ചില ജീവനക്കാർ തന്നെ പറഞ്ഞിട്ടുണ്ട്. കമ്മീഷൻ ചെയർമാനെ നേരിട്ട് ഫോണിൽ വിളിച്ച് ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു സരിതയുടെ സന്ദർശനം. ഇതേ കേസ് തന്നെ രണ്ട് ഏജൻസികൾ അന്വേഷിക്കുന്നതുകൊണ്ട് ഇതിൽ ഇടപെടാൻ ബുദ്ധിമുട്ടുണ്ട് എന്നു പറഞ്ഞ് ഒഴിയാൻ കമ്മീഷനിലുള്ള ഒരു നിയമ വിദ്വാന്മാരും ശ്രമിച്ചില്ല. സരിതയ്ക്ക് വേണ്ടി ശുപാർശ ചെയ്യാൻ പരാതികൊടുത്ത ഇടങ്ങളിൽ എല്ലാം മാദ്ധ്യമ പ്രവർത്തകരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. മറുനാടനെതിരെ കൊടുത്ത പരാതിയിൽ സരിതയ്ക്ക് വേണ്ടി ശുപാർശ നൽകിയത് ചില പ്രമുഖ മാദ്ധ്യമപ്രവർത്തകർ തന്നെയാണ്. സരിതയുടെ പരാതി കൊണ്ട് മറുനാടന്റെ മൂക്കിൽ പൊടി വാരിയിടാമെന്ന് അവർ കരുതിയെങ്കിൽ അവരോട് സഹതാപം മാത്രമേയുള്ളൂ.
ഇവിടുത്തെ പ്രശ്നം മറുനാടനെതിരെയുള്ള പരാതിയല്ല. അത് നേരിടാനുള്ള തന്റേടം ഞങ്ങൾക്കുണ്ട്. എന്നു മാത്രമല്ല സരിത എന്ന ദുർമാതൃക കേരളീയ സമൂഹത്തിൽ ഒരു പടരാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ഞങ്ങൾ ചെയ്യുകയും ചെയ്യും. നാലും പതിനൊന്നും വയസ്സുള്ള മക്കളും വിധവയായ അമ്മയും 90 വയസ്സുള്ള മുത്തശ്ശിയുമടങ്ങുന്ന തന്റെ കുടുംബത്തിന് ഇത് അപമാനകരമാണെന്നും അതുകൊണ്ട് തന്നെ ഇത് തന്റെ മനുഷ്യാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് സരിത പരാതിയിൽ പറഞ്ഞിരിക്കുന്നത്. സരിതയുടെ ഏറ്റവും മൂല്യമുള്ളതായ വെളിപ്പെടുത്തലുകൾ മൂലവും ഭീഷണി മൂലവും എത്രയോ കുടുംബങ്ങൾ ഇതിനോടകം കുട്ടിച്ചോറായിട്ടുണ്ട് എന്നു ഈ യുവതി ആലോചിച്ചിട്ടുണ്ടോ? അബ്ദുള്ളക്കുട്ടി എന്ന എംഎൽഎ ബലാൽസംഗം ചെയ്തു എന്നു ചാനൽ കാമറയ്ക്ക് മുമ്പിൽ കൊട്ടിഘോഷിച്ച സരിത അയാൾക്കും ഒരു ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം വിസ്മരിച്ചോ. സരിതയുടെ വിഷയവുമായി ബന്ധപ്പെട്ടുള്ള കളിയാക്കലുകളെ തുടർന്നാണ് ഒരു പ്രമുഖ നേതാവിന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടി ആത്മഹത്യ ചെയ്ത സംഭവം സരിതയ്ക്ക് അറിയില്ലെന്നുണ്ടോ? അതോ ഇവർക്കൊന്നും അമ്മയും പെങ്ങന്മാരും കുടുംബാംഗങ്ങളും ഇല്ല എന്നാണോ സരിത പറയുന്നത്.
സരിതയുടെ വിഷയത്തിൽ ആവേശം കാണിക്കുന്ന മനുഷ്യാവകാശ കമ്മീഷനും സൈബർ സെല്ലും ഡിജിപിയുമൊക്കെ മറന്നു പോകുന്ന ഒരുപാട് പാവപ്പെട്ടവരുടെ ജീവിത കഥകൾ കൂടി ഇവിടെ ബാക്കിയുണ്ട്. ഒരു പിടി മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാസങ്ങളായി നിൽപ്പ് സമരം നടത്തുന്ന ഒരുകൂട്ടം ആദിവാസികൾ ആ സെക്രട്ടറിയേറ്റ് നടയിൽ തന്നെയുണ്ട്. ഒരു നേരം ഭക്ഷണം കഴിക്കാനില്ലാതെ വെയിലേറ്റ് വാടി വീണു മരിച്ചു പോകുന്ന ആദിവാസി കുഞ്ഞുങ്ങൾ അനേകം അട്ടപ്പാടി എന്ന ഗ്രാമത്തിലുണ്ട്. തലസ്ഥാനത്തെ പ്രമുഖരായ ചിലർ നടത്തുന്ന കിംസ് എന്ന ആശുപത്രിയുടെ പത്താം നിലയിൽ നിന്നും മാനേജ്മെന്റിന്റെ പീഡനം സഹിക്കാനാകാതെ എടുത്തുചാടി മരിച്ച റോജി റോയ് എന്നൊരു പെൺകുട്ടിയുടെ കഥ ഈ കമ്മീഷനുകൾ കേട്ടിട്ടുണ്ടോ? ആശുപത്രിയുടെ പേരുപോലും പറയാതെ പത്രങ്ങൾ രക്ഷിച്ച കേസാണത്. ബധിരരായ മാതാപിതാക്കളുള്ള ഒരു പാവപ്പെട്ട കുടുംബത്തിലെ ഏക ആശ്രയമാണ് മരണപ്പെട്ടത്. ആരും പരാതി നൽകില്ലെങ്കിലും സ്വയം പരാതി രജിസ്റ്റർ ചെയ്ത് അന്വേഷിക്കപ്പെടേണ്ട കേസാണിത്. ഒരു പാവപ്പെട്ട നഴ്സിങ് വിദ്യർത്ഥിനിക്ക് എന്തു മനുഷ്യാവകാശം? അതുകൊണ്ട് ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
എന്നാൽ എണ്ണിച്ചോദിക്കാൻ പിന്നെയും ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്. ജോമോൻ പുത്തൻപുരയ്ക്കൽ എന്നൊരു സാമൂഹ്യപ്രവർത്തകൻ 23 വർഷമായി സിസ്റ്റർ അഭയ എന്ന ഒരു കന്യാസ്ത്രീയെ കൊന്നവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. കേസുകളും മറുകേസുകളുമായി ജോമോൻ നടന്നിട്ട് എവിടെയായിരുന്നു ഈ കമ്മീഷൻ. മൂന്നോ നാലോ വട്ടം ആത്മഹത്യയാണ് എന്നു കണ്ടെത്തിയ ഏജൻസി പിന്നീട് കൊലപാതകം ആണ് എന്നു കണ്ടെത്തിയിട്ടും ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ല. സരിതയ്ക്ക് മാത്രം മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള അവകാശങ്ങളും എന്ന അവസ്ഥ എങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായത്. പാവപ്പെട്ടവർ സ്വന്തമായുള്ള രണ്ട് സെന്റ് പുരയിടത്തിന് വേണ്ടി ജീവിതകാലം മുഴുവൻ കോടതി കയറിയിറങ്ങുമ്പോൾ സരിതയുടെ ഒരു ഫോൺകോളിൽ പോലും ഇപ്പോഴും സർക്കാർ മേശയ്ക്കരികിൽ വേഗത്തിൽ ചലിക്കും എന്ന അവസ്ഥ നമ്മുടെ സമൂഹത്തെ അപമാനകരമായ ഒരു അവസ്ഥയിലേക്ക് നയിക്കുമെന്നു തീർച്ച. ഇതിനെതിരെ ജനവികാരം ഉണ്ടാവുക മാത്രമാണ് ഏക പോംവഴി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്