ക്ഷേത്ര ആരാധനയുടെ രീതിശാസ്ത്രത്തെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിക്ക് ആരാണ് അനുമതി നൽകിയത്? ശബരിമലയിൽ സ്ത്രീകളെ കയറ്റാം എന്നു വീക്ഷിക്കുന്നതിന്റെ യുക്തി എന്ത്? ഭരണഘടനയുടെ കാവൽക്കാർക്ക് ഇതെന്തുപറ്റി?
എഡിറ്റോറിയൽ
ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും അധികാരമുള്ള സംവിധാനമാണ് സുപ്രീം കോടതി. ഭരണഘടന ഒരു സാധാരണ പൗരന് നൽകിയിരിക്കുന്ന മൗലികാവകാശങ്ങൾ കവർച്ച ചെയ്യപ്പെടാതിരിക്കാൻ ഭരണഘടന തന്നെയാണ് ഇവരെ കാവൽക്കാരായി നിയമിച്ചതും അതിന് തക്കതായ അധികാരങ്ങൾ നൽകിയതും. എന്നാൽ ചിലപ്പോൾ എങ്കിലും യുക്തിക്ക് നിരക്കാത്ത തീരുമാനങ്ങൾ ഭരണഘടനയുടെ പേര് പറഞ്ഞ് കോടതി എടുക്കുന്നുണ്ട് എന്നതാണ് സത്യം. ജ്യുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിഷൻ സംബന്ധിച്ച സുപ്രീം കോടതി വിധി ആയിരുന്നു അതിൽ ഏറ്റവും ഒടുവിലത്തേത്. ജ്യുഡിഷ്യറിയെ കൂടുതൽ സുതാര്യവും നീതി പൂർവ്വവും ആക്കാനായി നടന്ന ആ ശ്രമം ബാലിശമായ കാര്യം പറഞ്ഞ് സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞു. 'No one shall be made a Judge in his own cause' എന്ന നാച്വറൽ ലോ തത്വത്തിന്റെ അടിസ്ഥാന മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് ആ വിധി.
കഴിഞ്ഞ ദിവസം ശബരിമല ക്ഷേത്രത്തിൽ സ്ത്രീകളെ കയറ്റാൻ തടസ്സം നിൽക്കുന്ന ഘടകം എന്ത് എന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ ചോദ്യം ഏറെ ആശങ്ക ഉണർത്തുന്ന ഒന്നാണ്. നൂറ്റാണ്ടുകളായി നിലവിൽ ഉള്ള ഒരു ആചാരത്തെ മൂന്ന് ജഡ്ജിമാർ പെട്ടെന്ന് ചോദ്യം ചെയ്യുന്നതിൽ യുക്തിഭദ്രതയുടെ പ്രശ്നം ഉണ്ട്. കോടതി പറഞ്ഞതുപോലെ ഇവിടെ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ല എന്നതാണ് പ്രധാന കാര്യം. ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് സ്ത്രീ എന്ന വിവേചനം ഉണ്ടായി എന്ന് തെളിയിക്കണമെങ്കിൽ ഒരു സ്ത്രീകൾക്കും അവിടെ പ്രവേശനം ഉണ്ടാകാതിരിക്കണം. എന്നാൽ ഋതുമതികളായ സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനാപരമായ വിവേചനം ആണ് എന്ന വാദം പ്രസക്തമല്ല.
അങ്ങനെ ഒരു വാദം ഉണ്ടെങ്കിൽ ഇതിനെക്കാൾ പ്രധാനപ്പെട്ട എത്രയോ വിഷയങ്ങൾ ഈ സമൂഹത്തിൽ ഇങ്ങനെ ഉണ്ട്. കേരളത്തിലെ ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനിൽ ഒരു വനിത എസ്ഐയ്ക്ക് പ്രിൻസിപ്പൽ എസ്ഐയുടെ ചുമതല ഉണ്ടോ? എന്തുകൊണ്ടാണത്? വനിത പൊലീസ് എന്ന് പറഞ്ഞ് അവിടെയും ഇവിടെയും ചിലരെ നിയമിക്കാതെ എന്തുകൊണ്ട് പൊലീസ് സ്റ്റേഷനുകളുടെ ചുമതല വനിതാ എസ്ഐമാരെ ഏൽപ്പിച്ചുകൂടാ? ഇത്തരം വിവേചനങ്ങളെയല്ലേ ആദ്യം ശരിയാക്കേണ്ടത്. പകരം തികച്ചും വിശ്വാസപരമായ ഒരു രീതിക്കെതിരെ നടത്തിയ പരാമർശം അപകടകരമായ ഒന്നാണ് എന്ന് പറയാതെ വയ്യ.
ശബരിമലയിലെ ആചാരത്തെ കുറിച്ച് ധാർമ്മിക രോഷം കൊണ്ട സുപ്രീം കോടതി മറന്നുപോയ പ്രധാന കാര്യം സർവ്വ നിയമങ്ങളുടെയും അടിത്തറ ആചാരങ്ങളുടെയും പാരമ്പര്യങ്ങളും തന്നെയാണ് എന്നതാണ്. ഓസ്റ്റിനെ പോലെയുള്ള നിയമഞ്ജർ എഴുതപ്പെട്ട നിയമങ്ങളെക്കാൾ വലുതാണ് പാരമ്പര്യങ്ങളും ആചാരങ്ങളും എന്ന് വിശ്വസിച്ചിരുന്നു. ദീർഘകാലമായി നിലവിലുള്ള ആചാരങ്ങളെ അംഗീകരിച്ചേ മതിയാവു എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ പലതവണ പ്രസ്താവിച്ചിട്ടുള്ളതാണ്. അതൊക്കെ മറന്ന് കൊണ്ട് ശബരിമലയിലെ സ്ത്രീ സന്ദർശന വിഷയത്തിൽ നടത്തിയ പരാമർശങ്ങൾ അതിര് കടന്നുപോയി എന്ന് പറയാതെ വയ്യ.
ശബരിമലയിലെ ആചാരങ്ങൾ എല്ലാം തന്നെ പൂർവ്വികർ പിന്തുടർന്ന് വന്നവയാണ്. അതു പെട്ടെന്നൊരു ദിവസം അഴിച്ച് പണിയാൻ കോടതി നിർദ്ദേശിക്കുന്നത് യുക്തിസഹമായ കാര്യമല്ല. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും യുക്തിപരവും ശാസ്ത്രീയപരവുമായ അർത്ഥങ്ങൾ കൈമോശം വന്നുപോയ ഒരു തലമുറയുടെ അജ്ഞതയാണ് ഇതു പോലെയുള്ള ചർച്ചകളിൽ പ്രകടമാവുന്നത്.ഹിന്ദു ക്ഷേത്രങ്ങളും, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം എന്നത്, ഇവ നിർമ്മിക്കപെട്ടതിന്റെ ഉദ്ധേശ ശുദ്ധിയിൽ ആണ്. തങ്ങൾ വിശ്വസിക്കുന്ന ദൈവത്തെ, വിശ്വാസികൾക്ക് കൂട്ടമായി ആരാധിക്കുവാനും, തങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്കുവാനും, മതവിശ്വാസികൾക്ക് ഒത്തു ചേരുവാനുള്ള ഒരു പൊതുസ്ഥലം മാത്രമാണ് സെമറ്റിക് മതങ്ങളുടെ ആരാധനാലയങ്ങൾ. എന്നാൽ തന്ത്ര ശാസ്ത്ര വിധി പ്രകാരം നിർമ്മിക്കപെട്ട ഹിന്ദു ക്ഷേത്രങ്ങളിൽ, വിശ്വാസികൾ പ്രാർത്ഥിക്കാറുണ്ടെങ്കിലും ക്ഷേത്രങ്ങൾ മറ്റ് ഇതര മത ആരാധനാലയങ്ങൾ പോലെ പ്രാർത്ഥന കേന്ദ്രങ്ങൾ അല്ല. ഇവിടെ എത്തുന്നവർക്ക് വേണ്ടത് ഒരു പ്രത്യേക തരം ക്ഷേത്ര ചൈതന്യമാണ്. ചില ക്ഷേത്രങ്ങളിൽ ഋതുമതികളായ സ്ത്രീകൾക്ക് ഈ ചൈതന്യം ഉള്ളതായി കാണുന്നില്ല. അതുകൊണ്ടാണ് അവർക്ക് പ്രവേശനം നിഷേധിക്കുന്നത്.
ശബരിമലയിലെ ആചാരങ്ങൾ എല്ലാം തന്നെ പൂർവ്വികർ പിന്തുടർന്ന് വന്നവയാണ്. അതു പെട്ടെന്നൊരു ദിവസം അഴിച്ച് പണിയാൻ കോടതി നിർദ്ദേശിക്കുന്നത് യുക്തിസഹമായ കാര്യമല്ല. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും യുക്തിപരവും ശാസ്ത്രീയപരവുമായ അർത്ഥങ്ങൾ കൈമോശം വന്നുപോയ ഒരു തലമുറയുടെ അജ്ഞതയാണ് ഇതു പോലെയുള്ള ചർച്ചകളിൽ പ്രകടമാവുന്നത്. ചിലർ യുക്തിപൂർവ്വം അനുകൂലിക്കുന്നു, ചിലർ ഭക്തിപൂർവ്വം എതിർക്കുന്നു. ജനാധിപത്യത്തിൽ അതിന് രണ്ടിനും പ്രസക്തിയുണ്ട്. എന്നാൽ മത വിശ്വാസവുമായി ബന്ധപ്പെട്ട തികച്ചും വ്യക്തിപരമായ ഒരു വിഷയത്തിൽ കോടതി ഇടപെടുന്നതും അഭിപ്രായങ്ങൾ പറയുന്നതും യുക്തിപരമാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
ഇതേ മാനദണ്ഡം എല്ലാ മതവിഭാഗങ്ങൾക്കും ബാധകം ആകുമല്ലോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്തെ പൊതു നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി വിവാഹത്തിനും വിവാഹമോചനങ്ങൾക്കും അടക്കമുള്ള ഇസ്ലാമിക വിശ്വാസികൾക്ക് പ്രത്യേക അവകാശം നൽകിയിരിക്കുന്നത് മുമ്പ് സൂചിപ്പിച്ച ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ്. സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത എത്രയോ മുസ്ലിം പള്ളികൾ ഈ രാജ്യത്തുണ്ട്. അതിൽ ഒന്നുമില്ലാത്ത ഒരു വിവേചനം ശബരിമലയുടെ കാര്യത്തിൽ ഉണ്ടാവുന്നതിൽ ഒരുതരം കപടമതേതരത്വം ആരെങ്കിലും ആക്ഷേപിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.അധികാരികൾക്കോ ക്ഷേത്രം ഭരണസമിതിക്കോ ക്ഷേത്രത്തിൽ കയറി ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കാനാവില്ല. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം തടയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനോടു ചോദിച്ചു. ഇതുസംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിന് അനുവാദം നൽകി. വർഷങ്ങളായി തുടരുന്ന ആചാര പ്രകാരമാണ് ആർത്തവമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു. എന്നാൽ, മതപരമായ രീതിയിലാണെങ്കിലും പാരമ്പര്യപ്രകാരമാണെങ്കിലും സ്ത്രീകളെ ഒഴിവാക്കാനാവില്ലെന്നും അതു ഭരണഘടന അംഗീകരിക്കില്ലെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിലെ നിയന്ത്രണം ആചാരപ്രകാരം എത്രയോ വർഷങ്ങളായി പിന്തുടർന്നു വരുന്നതാണെന്ന വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. ആർത്തവ സമയത്ത് സ്ത്രീകൾക്കു ക്ഷേത്രങ്ങളിൽ പ്രവേശനമില്ല. 41 ദിവസം വ്രതം അനുഷ്ഠിച്ചാണു ഭക്തർ ശബരിമലയിലെത്തുന്നത്. ശബരിമല ക്ഷേത്രം മാത്രമല്ല, വാവര് സ്വാമിയുടെ മുസ്ലിം പള്ളിയും അതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ഇവിടെ സ്ത്രീകൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള ഹിന്ദു ക്ഷേത്രങ്ങളിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് 1965ലെ നിയമ പ്രകാരം സ്ത്രീകൾക്കു ചില സമയങ്ങളിൽ വിലക്കേർപ്പെടുത്താൻ അധികാരമുണ്ട്. ഇതാണ് 1991ൽ കേരള ഹൈക്കോടതി ശരിവച്ചതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ വിശ്വാസപരമായതിനൊന്നും പ്രാധാന്യമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടു ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊതു താൽപ്പര്യ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട അഭിപ്രായമാണ് ചർച്ചകൾക്ക് വഴി തുറക്കുന്നത്. എല്ലാ സ്ത്രീകൾക്കും പുരുഷന്മാരെപോലെതന്നെ മറ്റു ക്ഷേത്രങ്ങളിൽ പോകുന്ന രീതിയിൽ ശബരിമലയിലും കയറിക്കൂടെ, ഭരണഘടന അതിനു അവരെ അനുവദിക്കുന്നുണ്ടല്ലോ എന്നായിരുന്നൂ സുപ്രീം കോടതിയുടെ നിരീക്ഷണം. 1500 വർഷങ്ങൾക്ക് മുൻപ് ശബരിമലയിൽ സ്ത്രീകൾ പോയിട്ടുണ്ടാകുമോ എന്നറിയില്ലല്ലോ എന്ന സുപ്രീം കോടതിയുടെ പറഞ്ഞത്. കയറിയതിന് ഉറപ്പുപറയാൻ അർക്കും കഴയില്ല. അപ്പോൾ പിന്നെ തുടരുന്ന വിശ്വാസങ്ങളാകണം പ്രാധാന്യത്തോടെ നിൽക്കേണ്ടത്.
ഇതേ മാനദണ്ഡം എല്ലാ മതവിഭാഗങ്ങൾക്കും ബാധകം ആകുമല്ലോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്തെ പൊതു നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി വിവാഹത്തിനും വിവാഹമോചനങ്ങൾക്കും അടക്കമുള്ള ഇസ്ലാമിക വിശ്വാസികൾക്ക് പ്രത്യേക അവകാശം നൽകിയിരിക്കുന്നത് മുമ്പ് സൂചിപ്പിച്ച ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ്. സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത എത്രയോ മുസ്ലിം പള്ളികൾ ഈ രാജ്യത്തുണ്ട്. അതിൽ ഒന്നുമില്ലാത്ത ഒരു വിവേചനം ശബരിമലയുടെ കാര്യത്തിൽ ഉണ്ടാവുന്നതിൽ ഒരുതരം കപടമതേതരത്വം ആരെങ്കിലും ആക്ഷേപിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്