അഞ്ച് ദിവസം കൊണ്ട് മുത്തൂറ്റ് മുതലാളിക്ക് നഷ്ടം ആയിരം കോടിയോളം രൂപ..! പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയവർ മടങ്ങിപ്പോകുന്നു; വിദേശത്തു നിന്നും പണം അയച്ചവർ പിൻവലിക്കാൻ മാർഗ്ഗമില്ലാതെ നട്ടംതിരിയുന്നു; പ്രതികാര സ്ഥലംമാറ്റങ്ങൾ റദ്ദു ചെയ്യാതെ സമവായത്തിനില്ലെന്ന് സമരക്കാരും: തൊഴിലാളികളോട് കടുംപിടുത്തം തുടരുന്ന മുത്തൂറ്റ് കടുത്ത പ്രതിസന്ധിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ നിന്നും ചെറിയ തോതിൽ സ്വർണ്ണപ്പണയം തുടങ്ങി രാജ്യമാകെ വ്യാപിച്ച സ്വകാര്യ ധനകാര്യ ശൃംഖലയായി പടർന്നു പന്തലിച്ച പ്രസ്ഥാനമാണ് മുത്തൂറ്റ് ജോർജ്ജിന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാൻസ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനഇടപാട് സ്ഥാപനങ്ങളുടെ പട്ടികയെടുത്താൽ ബാങ്കിതര സ്ഥാപനമെന്ന നിലയിൽ ഒന്നാം സ്ഥാനത്താണ് മലയാളികളുടെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാൻസ്. 95 ലക്ഷത്തോളം ഇടപാടുകളും കാൽ ലക്ഷത്തോളം ജീവനക്കാരുമുള്ള വൻകിട സ്ഥാപനം പിടിവാശിയുമായി ഒരു വശത്ത് തുടരുമ്പോൾ കേരളത്തിലെ ഏറ്റവും പ്രബലമായ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയ മൂവായിരത്തോളം ജീവനക്കാർ മറുവശത്തുമായി നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
ആയിരത്തോളം കോടി രൂപയുടെ നഷ്ടം ഈ ദിവസങ്ങളിൽ സ്ഥാപനത്തിന് ഉണ്ടായെന്നാണ് ഏകദേശ വിലയിരുത്തൽ. വിദേശത്തു നിന്നം മുത്തൂറ്റ് മണി ട്രാൻസ്ഫർ വഴി പണം അയക്കുന്ന കാര്യം കൂടി പരിഗണിക്കുമ്പോൾ നഷ്ടത്തിന്റെ കണക്ക് അതിലും ഭീതിതമായ വിധത്തിൽ ഉയരുകയും ചെയ്യും. ചുരുക്കത്തിൽ തൊഴിലാളികൾക്ക് മാന്യമായി ശമ്പളം നൽകാൻ മടിച്ച അവരുടെ ന്യായമായ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചതോടെ മാനേജ്മെന്റ് ശരിക്കും വെട്ടിലാകുകയായിരുന്നു. ആറാം ദിവസവും സമരം തുടരുമ്പോൾ കേരളത്തിലെ മുത്തൂറ്റ് ഫിനാൻസിന്റെ ബിസിനസ് പൂർണ്ണ സ്തംഭനാവസ്ഥയിലാണ്.
ഇന്ത്യയിൽ എമ്പാടും മുത്തൂറ്റിന്റെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കേരളത്തിൽ തന്നെയാണ് മുത്തൂറ്റിന്റെ പ്രധാന ബിസിനസ് നടക്കുന്നത്. പ്രധാനമായും സ്വർണ്ണപ്പണയമാണ് നടക്കുന്നത്. തൊഴിലാളി സമരം കൊണ്ട് മുത്തൂറ്റ് ശാഖകൾ അടഞ്ഞു കിടക്കുമ്പോൾ പണ്ടങ്ങളുമായി പണയം വെക്കാൻ എത്തുന്നവർ തന്നെ വിരളമാണ്. ബാങ്കിത സ്ഥാപനങ്ങളിൽ മലയാളികൾ ഏറ്റവും അധികം ആശ്രയിക്കുന്നത് മുത്തൂറ്റ് ഫിനാൻസിനെ ആയിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ മുത്തൂറ്റിന്റെ ക്ഷീണം തങ്ങൾക്ക് അവസരമാക്കി മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ശ്രമിക്കുന്നു. മുത്തൂറ്റിലാകട്ടെ ബിസിനസ് നടക്കാത്ത അവസ്ഥയുമാണ്.
സമരം ഒത്തുതീർപ്പാക്കാതെ മുത്തൂറ്റ് മാനേജ്മെന്റ് കടുംപിടുത്തം തുടരുമ്പോൾ ഏറ്റവും വട്ടം ചുറ്റുന്നത് ഇടപാടുകാർ തന്നെയാണ്. താൽക്കാലിക ആവശ്യങ്ങൾക്കായി സ്വർണം പണയം വച്ചവർക്ക് ഇപ്പോൾ പണ്ടം തിരികെ എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഏത് സമയത്താണ് തങ്ങൾക്ക് മുത്തൂറ്റിൽ പണയം വെക്കാൻ തോന്നിയത് എന്നു പറഞ്ഞു കൊണ്ട് സ്വയം ശപിച്ചുകൊണ്ട് പോകുകയാണ് മുത്തൂറ്റിൽ സ്വർണം പണയം വച്ചവർ. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരോട് ഓഫീസ് തുറന്നാൽ തന്നെയും പുറത്തെ സമരത്തിന്റെ ഭാവം കണ്ട് ആരും പണയം വെക്കാനും വരുന്നില്ല. മിക്കയിടത്തും ഇതു തന്നെയാണ് സ്ഥിതി. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം എന്നതിനാൽ സമരം വരും ദിവസങ്ങളിലും കൂടുതൽ ശക്തിപ്രാപിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
മുത്തൂറ്റ് സമരം വിനയായത് മറ്റൊരു കൂട്ടർ പ്രവാസികളാണ്്. വിദേശത്തുള്ള മലയാളികൾ നാട്ടിലേക്ക് പണമയക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം മൂത്തൂറ്റിന്റെ മണി എക്സ്ചേഞ്ചാണ്. ഒരാഴ്ച്ച മുമ്പ് നാട്ടിലെ ആവശ്യങ്ങൾക്കായി പണം അയച്ചിട്ടും സമരം കാരണം പണം എടുക്കാൻ കഴിയാക്ക അവസ്ഥയിലാണ് വിദേശത്തു നവിന്നും പണം അയച്ചവരുടെ ബന്ധുക്കൾ. മുത്തൂറ്റിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നുകൂടിയാണ് വിദേശനാണ്യ വിനിമയം.
സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ ഏതാനും ദിവസങ്ങളായി യുഎഇ എക്സ്ചേഞ്ച് പേലുള്ള സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് മുത്തൂറ്റിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ് വരുത്തിവച്ചത്. അതേസമയം മണപ്പുറം ഫിനാൻസുമായി ചേർന്ന് കാലതാമസം വരുത്താതെ ആവശ്യക്കാർക്ക് പണം നൽകാനുള്ള ശ്രമം മുത്തൂറ്റ് നടത്തുന്നുണ്ട്. കമ്പനിയുടെ നഷ്ടത്തിനൊപ്പം തന്നെ ജീവനക്കാർക്കും ആശങ്കകളുണ്ട്. എന്നാൽ, അന്യായമായ സ്ഥലംമാറ്റ നടപടി പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച നിലയിലാണ് മുത്തൂറ്റ് ജീവനക്കാർ.
സമരത്തിൽ പങ്കെടുക്കാത്ത ചുരുക്കം ചിലരുണ്ടെങ്കിലും അവർക്കും ശമ്പള കാര്യത്തിൽ ഇത്തവണ വലിയ പ്രതീക്ഷകളില്ല. സമരം തുടരുന്ന സാഹചര്യത്ിൽ അടുത്ത മാസത്തെ ശമ്പളം എന്നത് സ്വപ്നം മാത്രമാകുമോ എന്ന ആശങ്കകളാണ് ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്ക്. കമ്പനിക്കുണ്ടാകുന്ന നഷ്ടം മനസ്സിലാക്കി തൊഴിലാളികളോട് അനുഭാവപൂർവ്വം തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. വിഷയം ഇത്രയും വഷളാകാൻ കാരണം മാനേജ്മെന്റിന്റെ കടുംപിടുത്തം തന്നെയാണ്. സൂചനാ പണിമുടക്ക് നടത്തിയെങ്കിലും അത് പരിഹരിക്കാതെ ജീവനക്കാരെ മനപ്പൂർവ്വം അനിശ്ചിതകാല പണിമുടക്കിലേക്ക് തള്ളിവിടുകയായിരുന്നു മാനേജ്മെന്റ്.
25,000 കോടിയുടെ വിറ്റുവരവുള്ള കമ്പനിയായിട്ടും പണിയെടുക്കുന്നതിന്റെ കൂലി തൊഴിലാളികൾക്കു നൽകുന്നതിൽ മുഖം തിരിച്ചിരിക്കുകയാണു മാനേജ്മെന്റ്. നേരത്തെ മൂന്നു ദിവസം പണിമുടക്കിയിട്ടും തൊഴിലാളികളോട് അനുഭാവപൂർണമായ നടപടി സ്വീകരിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. തൊഴിലാളികളുടെ പരാതി തൊഴിൽ വകുപ്പിനു ലഭിച്ചതോടെ ഒടുവിൽ മന്ത്രി വരെ ഇടപെടുകയുണ്ടായി. എന്നിട്ടും മാനേജ്മെന്റ് കടുംപിടുത്തം തുടർന്നു. ഇതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്.
സിഐടിയുവിന്റെ നേതൃത്വത്തിൽ രാവിലെ 8 മണിയോടെ തന്നെ സമരക്കാർ മുത്തൂറ്റ് ഫിനാൻസിന്റെ ശാഖകൾക്ക് മുന്നിലേക്ക് ജാഥയായി തന്നെ എത്തുന്നുണ്ട്. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് സമരക്കാർ വിവിധ ബ്രാഞ്ചുകൾക്ക് മുന്നിൽ എത്തുന്നത്. പിരിച്ച് വിട്ട 51 ജീവനക്കാരെയും തിരിച്ചടുക്കും വരെ സമരം തുടരുമെന്ന് തന്നെയാണ് ജീവനക്കാരുടം മുദ്രാവാക്യങ്ങൾ. മാനേജ്മെന്റിന്റെ പ്രവണതകൾക്ക് എതിരെ പ്രാദേശിക സിഐടിയു നേതാക്കൾക്കും മുത്തൂറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്സ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ എന്നിവരും ചേർന്നാണ് ഇപ്പോൾ വിവിധ ബ്രാഞ്ചുകളിൽ സമരം നടത്തുന്നത്.
Stories you may Like
- സിഐടിയു- ബസുടമ തർക്കം ഒത്തുതീർപ്പായി; ബസ് സർവീസ് നാളെ മുതൽ
- ബസ് ഉടമക്കെതിരായ സിഐടിയു സമരം പിൻവലിച്ചു, നാളെ തൊഴിൽ മന്ത്രിയുമായി ചർച്ച
- ബസുടമയും ജീവനക്കാരും തമ്മിലുള്ള തർക്കം തീർക്കാൻ നാളെ യോഗം
- ബസിൽ കൊടികുത്തി സമരം; ഉടമയും നേതാക്കളുമായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
- രാജ്മോഹൻ വെട്ടിക്കുളങ്ങര അതിജീവന പോരിൽ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍