അമൃതകലശമായിരുന്ന അച്യുതന്റെ കിണർ ഇന്ന് 'കാരൂരിന്റെ ഉതുപ്പാന്റെ കിണർ' പോലെ പാഴ്ക്കിണർ; ഭരണി ഹോട്ടലിന്റെ മലിനജല ടാങ്ക് നിർമ്മിച്ചത് സർവത്ര ചട്ടങ്ങൾ ലംഘിച്ച്; പഞ്ചായത്തിൽ പ്ലാനിംഗും സമർപ്പിച്ചില്ല; സാനിറ്ററി സർട്ടിഫിക്കറും ആരോഗ്യ വകുപ്പിൽ നിന്നില്ല; അമ്പത് വർഷം നാട്ടുകാരുടെ ദാഹമകറ്റിയ കിണറിൽ ദുർഗന്ധം വമിക്കുന്ന മലിനജലമെത്തിയതിന്റെ കാരണം സിമ്പിൾ; എടപ്പാളുകാരുടെ ദുരിതത്തിന് അറുതി വരുമോ?
എംപി റാഫി
മലപ്പുറം: എടപ്പാൾ ഭരണി ഹോട്ടലിന്റെ മലിനജല ടാങ്ക് നിർമ്മിച്ചത് സർവത്ര ചട്ടങ്ങൾ ലംഘിച്ച്. ഹോട്ടൽ തുടങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് അനുമതിയുമില്ല. അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും മലിന ജലം നിർമ്മാർജനം ചെയ്യുന്നതിന് നിലവിലുള്ള ട്രീറ്റ്മെന്റ് സംവിധാനം പര്യാപ്തമല്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയ രേഖ മറുനാടൻ മലയാളിക്ക് ലഭിച്ചു. കാരൂരിന്റെ ഉതുപ്പാന്റെ കിണറെന്ന കഥയ്ക്ക് സമാനമായ അവസ്ഥയിൽ അച്യുതന്റെ കിണറെത്തിച്ചത് ഈ ചട്ട ലംഘനമാണെന്നാണ് സൂചന.
മലിനജലക്കുഴി നിർമ്മിക്കുന്നതിന് പഞ്ചായത്തിൽ പ്ലാനിങ് സമർപ്പിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട എ.ഇ പരിശോധന നടത്തിയിട്ടില്ലെന്നും തെളിയിക്കുന്ന വിവരാവകാശ രേഖയും മറുനാടന്‍ ലഭിച്ചു. എടപ്പാളിലെ എൻസൈൻ ഭരണി റസ്റ്റോറന്റിന്റെ മലിനജല ടാങ്ക് സമീപവാസികൾക്ക് ദുരുതമാകുന്ന വാർത്ത ഈ മാസം 20ന് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. 50 വർഷമായി നിരവധി കുടുംബങ്ങൾ ആശ്രയിച്ചു വന്നിരുന്ന കുടിവെള്ള ശ്രോതസ്സ് മലിനമായ സംഭവം ഇതിലൂടെ തുറന്ന് കാട്ടിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി അച്ചുതനും മക്കളായ അഭിലാഷും അനീഷും നീതി തേടി അലഞ്ഞെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. അച്ചുതൻ നൽകിയ പരാതിയെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ അന്വേഷണത്തിലാണ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയത്.
എന്നാൽ സ്ഥാപനം പ്രവർത്തിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമില്ലാതെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. വട്ടംകുളം പഞ്ചായത്തിൽ പ്ലാൻ പോലും സമർപ്പിക്കാതെ നിർമ്മിച്ച മലിനജല ടാങ്കിന് ആരോഗ്യ വകുപ്പ് ശാസ്ത്രീയമാണെന്ന് കാണിച്ച് സാനിറ്ററി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരിക്കുന്നു. 2016ൽ ഹോട്ടൽ ആരംഭിക്കുന്ന സമയത്ത് മുൻവശത്തു നിർമ്മിച്ച മലിനജലക്കുഴിയും, 2017ൽ പുതിയ ഒരു മലിനജലക്കുഴി നിർമ്മിക്കുന്നതിനും ഹോട്ടൽ ഉടമയോ കെട്ടിട ഉടമയോ അനുവാദം ചോദിച്ചിട്ടില്ലെന്നും പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കല്ലുകൊണ്ട് കെട്ടിപ്പടുത്ത് ഇരുപതിനായിരം ലിറ്റർ കപ്പാസിറ്റിയിൽ മലിനജലക്കുഴികൾ നിർമ്മിച്ചിരിക്കുന്നതെന്നും വിവരാവകാശ രേഖകൾ പറയുന്നു.
എന്നാൽ ഈ മലിനജലക്കുഴികളുടെ നിർമ്മാണ രേഖകളായ പ്ലാനിങ് പഞ്ചായത്തിൽ സമർപ്പിച്ചിട്ടുമില്ല. ഈ ടാങ്കുകൾ എ.ഇ പരിശോധിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും അനതികൃതമായ ടാങ്കുകളാണ് കെട്ടിടത്തിൽ ഉള്ളതെന്നും വ്യക്തം. ഈ മലിന കുഴികളാണ് ശാസ്ത്രീയമായി നിർമ്മിച്ചതാണ് പറഞ്ഞ് ആരോഗ്യ വകുപ്പ് സാനിറ്ററി സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. അനധികൃതമാണെന്ന് ബോധ്യമായ വട്ടംകുളം പഞ്ചായത്ത് ഭരണ സമിതി ടാങ്ക് മണ്ണിട്ടു മൂടാനും തീരുമാനിച്ചിരുന്നു.
എല്ലാം ബോധ്യമായിട്ടും, നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം നഷ്ടമായിട്ടും എടപ്പാൾ ഭരണി ഹോട്ടലിന്റെ മലിനജല സംഭരണിക്കെതിരെ കണ്ണച്ചിരിക്കുകയാണ് അധികൃതർ. അമ്പത് വർഷത്തിലേറെയായി നിരവധി കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ള ശ്രോതസ്സാണ് എടപ്പാളിലെ അച്ചുതന്റെ ഉടമസ്ഥതയിലുള്ള കിണർ. എന്നാൽ ഈ കിണർ കഴിഞ്ഞ ഒരു വർഷമായി സമീപത്ത് ഉയർന്ന വലിയ ഹോട്ടലിൽ നിന്നും ഒഴുക്കുന്ന മലിന ജലം കാരണം ഉപയോഗ ശൂന്യമായിരിക്കുകയാണ്. ലഭിച്ചിരുന്ന കുടുവെള്ളം കഴിഞ്ഞ ഒരു വർഷത്തോളമായി ദുർഗന്ധവും മലിനവുമായിരിക്കുന്ന ദുരവസ്ഥ അച്ചുതന്റെ കുടുംബം മറുനാടൻ മലയാളിയോട് വിവരിച്ചു.
ഹോട്ടൽ പുറം തള്ളുന്ന മാലിന്യങ്ങളിൽ അക്ഷരാർത്ഥത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് എടപ്പാൾ ശുകപുരത്തെ പാറമ്മേൽ വളപ്പിൽ അച്ചുതനും കുടുംബവും. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കിണറ്റിൽ നിന്നും ഇപ്പോൾ ദുർഗന്ധം കലങ്ങിയ വെള്ളം മാത്രമാണ് ലഭിക്കുന്നത്. പരാതികൾ പലതും നൽകിയിട്ടും മുതലാളിക്കും ഹോട്ടലിനുമെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരും അധികൃതരും ഇതുവരെ തയ്യാറായിട്ടില്ല. എടപ്പാളിലെ ഭരണി റസ്റ്റോറന്റ് & ഹോട്ടലിനെതിരെ നടപടിയെടുക്കാൻ തദ്ദേശ മന്ത്രി കെ.ടി ജലീൽ പറഞ്ഞിട്ടും വട്ടംകുളം പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് അനക്കമില്ലായിരുന്നു. ആരോഗ്യ വകുപ്പിലും ഫൂഡ് ആൻഡ് സേഫ്റ്റിയിലും പരാതി നൽകിയിട്ടും ഈ ദളിത് കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി, എസ്.സി മിനിസ്റ്റർ, എസ്.സി കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
അച്ചുതന്റെ മക്കളായ അഭിലാഷും അനീഷും കഴിഞ്ഞ ഒരു വർഷത്തോളമായി നീതിക്കായി ഓരോ വാതിലുകളും മുട്ടുകയാണ്. എന്നാൽ ഉദ്യോഗസ്ഥർക്ക് പണത്തിനു മേൽ പരുന്തും പറക്കില്ലെന്ന മനോഭാവമാണ്. ഹോട്ടൽ ഒഴുക്കിവിടുന്ന മാലിന്യം കാരണം ജനജീവിതവും കുടിവെള്ളവും ദുസഹമാകുന്നുവെന്നത് ഉദ്യോഗസ്ഥർക്കും വ്യക്തമായിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടുകളെല്ലാം ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. പക്ഷേ, വട്ടംകുളം പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഈ ദുരിതങ്ങളെല്ലാം കണ്ടിട്ടും കണ്ണടച്ചിരിക്കുകയാണ്. കിണറിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയും, ഇ-കോളി ബാക്ടീരിയയും അളവിൽ കൂടുതൽ ഉള്ളതായി ആരോഗ്യ വിഭാഗം തന്നെ അയച്ച പരിശോധനാ ഫലത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.
ഹോട്ടൽ അധികൃതർ കുടുങ്ങുമെന്നായപ്പോൾ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം നേതൃത്വം അടക്കം സംഭവം ഒതുക്കി തീർക്കാൻ രംഗത്തെത്തി. എന്നാൽ വിട്ടുവീഴ്ചയില്ലാതെ അനീഷും അഭിലാഷും നിയമ പോരാട്ടിത്തിനിറങ്ങുകയായിരുന്നു. ചർച്ചകൾ പലതും നടന്നെങ്കിലും തീരുമാനങ്ങൾ അംഗീകരിക്കാൻ ഹോട്ടൽ ഉടമകൾ തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നെല്ലാം നീതി നിഷേധിക്കപ്പെട്ട ഈ കുടുംബം ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരിക്കുകയാണ്. ഇതിന്മേൽ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തിന്മേൽ പ്രതീക്ഷയുണ്ടെന്നും സത്യം തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കണമെന്നും അച്ചുതന്റെ മക്കളായ അഭിലാഷും അനീഷും മറുനാടൻ മലയാളിയോടു പറഞ്ഞു.
കുടിവെള്ളം തടസമാകുംവിധം ദുരിതം വിതയ്ക്കുകമാത്രമല്ല, ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തുക കൂടി ചെയ്താണ് ഹോട്ടൽ ഭരണി പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ മുന്നിൽ പ്ലാൻ പ്രകാരം ഡ്രിംങ്കിങ് വാട്ടർ സ്റ്റോറേജ് എന്ന് കാണിച്ചിരിക്കുന്ന സ്ഥലത്ത് അനതികൃതമായി പഞ്ചായത്തിന്റെ അനുമതിയില്ലാതെ മറ്റൊരു മുറികൂടി നിർമ്മിച്ചിട്ടുമുണ്ട്. മലിനീകരണ ബോർഡിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് ലൈസൻസ് നൽകാൻ പാടില്ലെന്നാണ് ചട്ടം.
കഴിഞ്ഞ മാസം 19നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടം ലംഘിച്ച ഹോട്ടൽ ഭരണിക്കും പഞ്ചായത്തിനും നോട്ടീസ് അയച്ചത്. 10 ദിവസത്തിനകം പുതിയ പ്രപ്പോസലിന് അപേക്ഷ സമർപ്പിക്കണമെന്നായിരുന്നു ബോർഡിന്റെ നിർദ്ദേശം. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും ഹോട്ടൽ ഉടമ ഒരു മറുപടിയും നൽകിയിട്ടില്ലെന്ന് മലിനീകരണ ബോർഡ് അധികൃതർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- ക്രിക്കറ്റ് കളിക്കിടെ പാഞ്ഞുവന്ന പന്തുകൊണ്ടത് സ്വകാര്യ ഭാഗത്ത്; മൈതാനത്ത് കുഴഞ്ഞുവീണ 11 വയസുകാരന് ദാരുണാന്ത്യം; അപകടം കുട്ടി ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ പന്ത് ആഞ്ഞടിച്ചതോടെ; അപകടമരണത്തിന് കേസ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍