Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉയർന്ന താപനിലയിൽ ചൂടാക്കിയെടുക്കുന്ന കത്തി; അഞ്ച് സെന്റിമീറ്റർ ആഴത്തിൽ കുത്തി അർധവൃത്താകൃതിയിൽ ഉള്ളിൽ തിരിച്ച് പുറത്തേക്ക് വലിച്ചെടുക്കും; കറക്കം ആന്തരികാവയവങ്ങളെ തകർക്കും; നിമിഷങ്ങൾക്കുള്ളിൽ മരണവും; ഇര ഓടാതിരിക്കാൻ മുട്ടുകാലിന് വാൾ കറക്കി രണ്ട് ഭാഗത്ത് നിന്നും വെട്ടുന്ന മരംവെട്ട് ശൈലിയും; അഭിമന്യുവിന്റെത് ഒറ്റക്കുത്തു കൊലപാതക രീതി തന്നെ; മഹാരാജാസ് വിദ്യാർത്ഥിയുടെ ജീവനെടുത്തത് എൻഡിഎഫിന്റെ ചോരമരവിപ്പിക്കുന്ന ആക്രമണ ശൈലിയെന്ന തിരിച്ചറിവിൽ അന്വേഷണം

ഉയർന്ന താപനിലയിൽ ചൂടാക്കിയെടുക്കുന്ന കത്തി; അഞ്ച് സെന്റിമീറ്റർ ആഴത്തിൽ കുത്തി അർധവൃത്താകൃതിയിൽ ഉള്ളിൽ തിരിച്ച് പുറത്തേക്ക് വലിച്ചെടുക്കും; കറക്കം ആന്തരികാവയവങ്ങളെ തകർക്കും; നിമിഷങ്ങൾക്കുള്ളിൽ മരണവും; ഇര ഓടാതിരിക്കാൻ മുട്ടുകാലിന് വാൾ കറക്കി രണ്ട് ഭാഗത്ത് നിന്നും വെട്ടുന്ന മരംവെട്ട് ശൈലിയും; അഭിമന്യുവിന്റെത് ഒറ്റക്കുത്തു കൊലപാതക രീതി തന്നെ; മഹാരാജാസ് വിദ്യാർത്ഥിയുടെ ജീവനെടുത്തത് എൻഡിഎഫിന്റെ ചോരമരവിപ്പിക്കുന്ന ആക്രമണ ശൈലിയെന്ന തിരിച്ചറിവിൽ അന്വേഷണം

അർജുൻ സി വനജ്

കൊച്ചി: സംസ്ഥാനത്ത് വിരളമായ നടന്ന ഒറ്റക്കുത്തുകൊലപാതകങ്ങളിലാണ്, മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തേയും ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടുത്തുന്നത്. എൻ.ഡി.എഫ് മുമ്പ് കണ്ണൂർ നഗരത്തിൽ നടത്തിയ എബിവിപി പ്രവർത്തകരായ സച്ചിൻ ഗോപാൽ, വിശാൽ, കണ്ണൂർ- ഉരുവച്ചാലിലെ സിപിഎം പ്രവർത്തകൻ സജീവൻ എന്നിവരുടെ കൊലപാതകങ്ങക്ക് സമാനമായ രീതിയിലുള്ളവയാണ് കാമ്പസ് ഫ്രണ്ട് -എൻഡിഎഫ് പ്രവർത്തകർ അഭിമന്യുവിനെയും ആക്രമിച്ചതെന്ന് പൊലീസും വിലയിരുത്തുന്നു.

എൻ.ഡി.എഫ് ഒഴികെ മറ്റാരും ഒറ്റക്കുത്തുകൊലപാതകങ്ങൾ കാര്യമായി ചെയ്തിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഒരു കൂട്ടം ആളുകൾ ഇരയെ പൂർണ്ണമായും കവർ ചെയ്ത് നിൽക്കുമ്പോൾ ഇരയെ കൈകൾ പുറകിലേക്ക് വലിച്ച്പിടിച്ച്, കൂട്ടത്തിലെ ഏറ്റവും പ്രൊഫഷണലായ വ്യക്തി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് അഞ്ച് ഇഞ്ച് ആഴത്തിൽ ഇടത്തെ നെഞ്ചിലോ മർമ്മത്തിലോ,(നെഞ്ചിൻകൂടിനും വയറിന്റെ തുടക്കത്തിനും നടുവിലായുള്ള ഭാഗം) അതുമല്ലേൽ പൊക്കിളിന് മുകളിലായോ പൊക്കിളിന് താഴ് ഭാഗത്ത് ഇടത് വശത്തോ കുത്തുന്ന രീതിയാണ് ഇവർ ഉപയോഗിച്ച് വരുന്നത്.

ഇതിൽ വിശാലിൻന്റേയും സജീവന്റേയും കൈകൾ പുറകിലേക്ക് പിടിച്ചുവയ്ക്കാതെയാണ് കുത്തിയിരുന്നത്. വിശാലിനെ പൊക്കിളിന് താഴ് ഭാഗത്തായി ഇടത് വശത്ത് വൃക്കയെ ലക്ഷ്യമിട്ടാണ് കുത്തിയതെങ്കിൽ, സജീവന്റെ കഴുത്തിൽ ചെവിയുടെ ഭാഗത്തായിരുന്നു മൂന്ന് സെന്റിമീറ്റർ ആഴത്തിൽ കുത്തി വലിച്ചത്.

ഉയർന്ന താപനിലയിൽ  ചൂടാക്കിയെടുക്കുന്ന കത്തി

നെഞ്ചിൻകൂടിനും പൊക്കിളിനും ഇടയിലുള്ള ഭാഗത്ത് കുത്തുകയാണേൽ, അഞ്ച് സെന്റിമീറ്റർ ആഴത്തിൽ കുത്തിയതിന് ശേഷം കത്തി അർധവൃത്താകൃതിയിൽ ഉള്ളിലിട്ട് തിരിച്ചാണ് പുറത്തേക്ക് വലിച്ചെടുക്കുന്നത്.ഉയർന്ന താപനിലയിൽ വരെ ചൂടാക്കിയാണ്, എട്ട് സെന്റിമീറ്റർ നീളമുള്ള, അഗ്രഭാഗത്തോട് അടുക്കുന്തോറും വളഞ്ഞിരിക്കുന്ന(എസ് കത്തിയല്ല) ഈ കത്തി നിർമ്മിക്കുന്നത്. ബ്ലേഡിനെക്കാളും കുറച്ചകൂടി മാത്രമേ ഈ കത്തിക്ക് കട്ടിയുണ്ടാവൂ.

അതായത്, കുത്തുകൊണ്ട ഭാഗത്ത്, പരമാവധി മൂന്ന് സെന്റിമീറ്റർ വീതിയിൽ ഉള്ള നേരിയ മുറിവ് മാത്രമേ പുറത്ത് കാണാൻ ഉണ്ടാകു. പക്ഷെ ആന്തരികാവയവങ്ങൾ പൂർണ്ണമായോ, ഭാഗികമായോ മുറിഞ്ഞിരിക്കും. കുത്തിയ കത്തി രണ്ട് സെക്കന്റിനുള്ളിൽ പുറത്ത് വന്നിട്ടുമുണ്ടാകുക. കുത്ത് കിട്ടിയ വ്യക്തി അത് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കാം. അർധവൃത്താകൃതിയിലുള്ള കത്തിയുടെ കറക്കലാണ് ആന്തരികാവയവങ്ങളെ തകർത്തുകളയുന്നതെന്നാണ്, ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തിട്ടുള്ള പൊലീസ് സർജ്ജൻ പങ്കുവെയ്ക്കുന്ന വിവരം.

ഇതിൽ ആദ്യത്തെ രണ്ട് കുത്ത് കിട്ടിയാൽ മിനുട്ടുകൾക്ക് ഉള്ളിൽ മരണം സംഭവിക്കും. മൂന്നാമത്തെ കുത്തിൽ ആന്തിരകവയവങ്ങൾ ഭാഗിഗമായോ പൂർണ്ണമായോ തകരും. പ്രധാനമായും കരൾ,. ധമനികൾ എന്നിവയെ ഫോക്കസ് ചെയ്താണ് ഈ രീതി ഉപയോഗിക്കുന്നത്. കൈകൾ പുറകോട്ട് പിടിച്ചുവെയ്ക്കുന്നതിനിടയിൽ ഇര, വലിയ രീതിയിൽ പ്രതിരോധിച്ചാൽ ഇതിൽ ആദ്യത്തെ രണ്ട് കുത്തുകൾക്കും ബുദ്ധിമുട്ടാണ്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അർജുനേയും, കണ്ണൂരിൽ കൊല്ലപ്പെട്ട സച്ചിൻ ഗോപാലിനേയും ഇതേ രീതിയാണ് ഉപയോഗിച്ചാണ് ആക്രമിച്ചത്. വളരെ പെട്ടന്ന് കാര്യമായ ചെറുത്ത് നിൽപ്പ് ഉണ്ടായിട്ടില്ലെങ്കിൽ ഉപയോഗിക്കുന്ന ആദ്യത്തെ രീതിയിലാണ് അഭിമന്യൂവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രമുഖ പൊലീസ് ഫോറൻസിക് വിദഗ്ധൻ മറുനാടൻ മലയാളിക്ക് നൽകിയ വിവരം.

ഇത്രയധികം ചൂടിൽ നിർമ്മിക്കുന്ന കത്തികൾ ഇന്ത്യയിൽ നിന്ന് വരുന്നതല്ലെന്നാണ് നിഗമനം.ഗൾഫ് നാടുകളിൽനിന്നാണ് ഈ മാരകായുധങ്ങൾ വരുന്നതെന്ന് മാറാട് കലാപകാലത്ത്തന്നെ വ്യക്തമായിരുന്നു. രണ്ടാം മാറാട് കലാപത്തിൽ ഉപയോഗിച്ച ആയുധകൊണ്ട് ഒരു വരവരച്ചാൽപോലും നടുപിളർന്നുപോവുന്ന രീതിയിലായിരുന്നു..അഷ്്ക്കർ എന്ന അക്രമി വെട്ടിനിടയിൽപെട്ട് ശരീരം പിളർന്ന് മരിച്ചുപോയതും ആയുധങ്ങളുടെ മൂർച്ചകൊണ്ടാണെന്ന് പൊലീസിലെ വിദഗ്ദ്ധർ സമ്മതച്ചിട്ടുണ്ട്.

കണ്ണൂരിൽ മാത്രം കൊല്ലപ്പെട്ടത് ആറുപേർ

മുമ്പ്, എൻ.ഡി.എഫ് നടത്തിയ കൊലപാതകളെല്ലാം, സാധാരണ മറ്റ് രാഷ്ടീയ പാർട്ടികൾ നടത്തുന്ന കൊലപാതകങ്ങൾക്ക് സമാനമായിരുന്നു. കഴുത്തിന്റെ ഇരുവശത്തും, മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള വെട്ടാണ് ഈ രീതി. ഇതിനിടെ ഇരയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിരോധം ഉണ്ടാകുന്ന പക്ഷം വെട്ടിന്റെ എണ്ണം വർധിച്ച്, കൈ, ഷോൽഡർ എന്നീ ഭാഗത്തേക്കും, തിരിഞ്ഞ് ഓടാൻ ശ്രമിച്ചാൽ കഴുത്തിന് താഴെയായി പുറക് വശത്തുമാണ് വെട്ടുന്നത്. നടന്ന് പോകുന്ന വ്യക്തിയുടെ കഴുത്തിന് ആദ്യമേ, വെട്ടാൻ കഴിയില്ലെയെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഉപയോഗിക്കുന്ന ലെഗ്- വി രീതിയാണ് മലബാറിൽ നിലവിലുണ്ടായിരുന്നത്.

അതായത്, ഇര ഓടാതിരിക്കാൻ, മുട്ടുകാലിന്, വാൾ കറക്കി രണ്ട് ഭാഗത്ത് നിന്നും വെട്ടുന്ന രീതിയാണ് ( മരം വെട്ടാൻ ഉപയോഗിക്കുന്ന രീതി) ഇത്. ഓടാൻ കഴിയാതെ നിലത്ത് വീഴുന്ന ഇരയെ, കഴുത്തിന് വെട്ടിയാണ് പിന്നീട് കൊലപ്പെടുത്തുക. കണ്ണൂർ ഇരിട്ടിക്കടുത്ത് ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദിലീപനെയും കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഒ.ടി ബിനീഷിനേയും, ശ്യാമപ്രസാദിനേയും എൻ.ഡി.എഫ് പ്രവർത്തകർ കൊലപ്പെടുത്തിയത്, ഈ രീതിയിലായിരുന്നു. ഇതിൽ ബിനീഷിന്റെ കൊലപാതക കേസിലെ പ്രധാന പ്രതിയാണ് പിന്നീട് സിറിയയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെട്ടത്.

കണ്ണൂരിലെ ഇരിട്ടിയിൽ പകൽ സമയം ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ കൊലപ്പെടുത്തിയതാണ് സംസ്ഥാനത്ത് എൻ.ഡിഎഫ് ചെയ്ത കൊലപാതകങ്ങളിൽ വെച്ച് ഏറ്റവും വലിയ പദ്ധതി. ബസിന് നേരെ ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം, ഒന്നിലധികം പേർ ചേർന്ന്, വാളുകൾ ഉപയോഗിച്ച് കഴുത്തിനും, തലയ്ക്കും നെഞ്ചിനും തുടരെ വെട്ടുകയായിരുന്നു. ആഴത്തിലുള്ള നിരവധി മുറിവുകളാണ് അശ്വിനി കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത്.

സിപിഎം പ്രവർത്തകൻ സലീമിന്റെ കൊലപാതകം നേരെത്തെ കണ്ട് വരുന്ന രീതിയിലാണ് എൻ.ഡി.എഫ് പ്രവർത്തകർ നിർവഹിച്ചിരുന്നത്. കണ്ണൂരിൽ മാത്രം നാല് സിപിഎം പ്രവർത്തകരേയും, രണ്ട് സംഘപരിവാർ പ്രവർത്തകരെയുമാണ് എൻ.ഡി.എഫ് കൊലപ്പെടുത്തിയത്.

കില്ലർ സ്‌ക്വാഡുകളും ആയുധ പരിശീലനവും

ചിലയിടങ്ങളിൽ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണവും ഇവർ നടത്തി വരുന്നുണ്ട്. വിരലിനിടയിൽ ഒളിപ്പിച്ച് വരുന്ന ബ്ലേഡ് കൊണ്ട് സെക്കന്റുകൾ മാത്രം നീളുന്ന, വയറിന് നേരെയുള്ള വിശിയെടുക്കുന്ന ഒരു വര. രണ്ട് സെൻരിമീറ്റർ വരെ ആഴത്തിൽ ഉണ്ടാകുന്ന ഈ മുറിവുകൾ, ആന്തരികവയവങ്ങൾ പുറത്തേക്ക് വരുന്നതിന് കാരണമാകും. കഴിഞ്ഞ വർഷം കണ്ണൂരിൽ ഇത്തരം മൂന്ന് ആക്രമണങ്ങൾ എൻഡിഎഫ് നടത്തിയിട്ടുണ്ട്.

ഓടുന്ന വ്യക്തിയുടെ കാലിൽ ലെഗ്-വി കട്ട് ചെയ്യുന്നതിനുള്ള പരിശീലനത്തിനായാണ്, ഓടുന്ന ബൈക്കിന്റെ പുറകിലിരുന്ന്, പട്ടിയുടെ കാല് വെട്ടി പരിശീലിച്ചിരുന്നതെന്നാണ്, പൊലീസ് അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായത്. ഒടുന്ന പട്ടിയുടെ മുന്നിലെ കാൽ, ബൈക്ക് ഉള്ളതിന്റെ എതിർ വശത്തെ കാൽ എന്ന നിലയിലാണ് പരിശീലന സമയങ്ങളിൽ ടാസ്‌ക് നൽകുക. കണ്ണൂർ ജില്ലയിലെ പിണറായിക്ക് അടുത്ത് ഏതാനം ദിവസങ്ങൾക്ക് മുമ്പ് വാളുകൊണ്ട് വെട്ടിയ നിലയിൽ പട്ടികളെ കണ്ടതായി റിപ്പോർ്ട്ടുണ്ട്. നാറാത്ത് ആയുധ പരിശീലന കേന്ദ്രത്തിലെ റെയ്ഡിൽ നിന്ന് പുല്ലും കമ്പും കൊണ്ട് നിർമ്മിച്ച മനുഷ്യരൂപങ്ങളും, കൊലപാതക പരിശീലനത്തിനായി തയ്യാറാക്കിയതായി കണ്ടെത്തിയിരുന്നു.ഇത്തരം ആയുധപരിശീലന ക്യാമ്പുകളിൽവെച്ച് എൻഡിഎഫ് എന്തിനും തയ്യാറായ കില്ലർ സ്്്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.

എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും ചെയ്യുന്ന കൊലപാതകങ്ങൾ പൂർണ്ണമായും ജില്ലാ നേതൃത്വത്തിന്റെ അറിവോടെയായിരിക്കും എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കാരണം, മണിക്കൂറികൾക്കുള്ളിൽ തന്നെ, മറ്റ് ജില്ലകളിൽ നിന്നോ, പ്രദേശത്ത് നിന്നോ എത്തിയവർ ആയിരിക്കും കൊലപാതകം ചെയ്തിട്ടുണ്ടാകുക. മറ്റ് രാഷ്ടീയ പാർട്ടികളുടെ കൊലപാതകത്തിൽ 90 ശതമാനവും, കൊലപാതകം നടന്ന പ്രദേശത്തിന് ചുറ്റുവട്ടമുള്ള പ്രദേശത്ത് നിന്നുള്ളവരാകും, കൃത്യം നടത്തുക.

അതായത്, മറ്റ് ജില്ലകളിൽ നിന്ന് പോലും ഒരു പ്രദേശത്ത് മണിക്കൂറികൾക്കുള്ളിൽ കേന്ദ്രീകരിച്ച് വളരെ, പ്രൊഫഷണലായി, കുറഞ്ഞ വെട്ടിൽ കൊലപാതകം നടത്താനുള്ള പരിശീലനം ഇവർക്ക് ലഭിച്ചുട്ടുണ്ട് എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP