കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത് ഷർട്ട് മാത്രം ധരിച്ച് നിക്കർ ഇല്ലാതെ; 100 മീറ്റർ അകലെ നിന്ന് കണ്ടത്തിയ നിക്കറിൽ ശുക്ലത്തിന്റെ അംശവും; സെമൺ സംശയം വിരൽ ചൂണ്ടിയത് പട്ടാളക്കാരനിലും ബന്ധുക്കളിലും; കൈയിൽ വിലങ്ങ് വീഴാതിരിക്കാൻ ആക്ഷൻ കൗൺസിൽ ഉണ്ടാക്കിയതും സംശയ നിഴലിലുള്ളവർ; ഭരതന്നൂരിലെ ക്രൂരൻ പ്രകൃതി വിരുദ്ധ പീഡകൻ തന്നെ; പത്തുകൊല്ലം മുമ്പത്തെ ആദർശ് വിജയ് ക്രൈം ഫയൽ കൂടത്തായി ഇഫക്ടിൽ വീണ്ടും കേരളാ പൊലീസ് തുറക്കുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: പാങ്ങോട് ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആദർശ് വിജയന്റെ (12) ദുരൂഹമരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും സജീവമാകവേ ഉത്തരം തേടി അന്തരീക്ഷത്തിൽ ഉയരുന്നത് ഒട്ടനവധി ചോദ്യങ്ങൾ. ഒരു പതിറ്റാണ്ട് മുൻപ് നടന്ന ദുരൂഹമരണത്തിന്റെ ഫയലാണ് കൂടത്തായി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും ഓപ്പൺ ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2009 ഏപ്രിൽ അഞ്ചിന് രാത്രിയോടെയാണ് ആദർശിനെ കാണാതാകുന്നത്. സാധാരണ ഹിന്ദു മരണങ്ങളിൽ മൃതദേഹം ദഹിപ്പിക്കാറാണുള്ളത്. എന്നാൽ കുട്ടിയുടേത് ആയതിനാലും അച്ഛനും അമ്മയും ജീവിച്ചിരുന്നതിനാലും മൃതദേഹം കുഴി എടുത്ത് മൂടുകയായിരുന്നു. ഇവിടെയാകും ഇനി പരിശോധന
കുട്ടിയെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിൽ രാമരശ്ശേരിയിലെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ രാത്രി പത്തോടെ കുട്ടിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. രാത്രി ഒരു കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പാല് വാങ്ങാൻ പോയ കുട്ടിയുടെ മൃതദേഹം ഒരു ഷർട്ട് മാത്രം ധരിച്ച് നിക്കർ ഇല്ലാത്ത നിലയിലാണ് കുളത്തിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. കേസ് അന്വേഷിച്ച പാങ്ങോട് പൊലീസിന് തന്നെ കുട്ടിയുടെ മരണത്തിൽ സംശയം നിലനിന്നിരുന്നു. പക്ഷെ അന്വേഷണം എങ്ങുമെത്താത്ത നിലയിൽ വന്നപ്പോൾ കുട്ടിയുടെ മാതാപിതാക്കൾ മരണം സംശയാസ്പദമെന്നു ചൂണ്ടിക്കാട്ടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു സർക്കാർ ഉത്തരവ് വന്നത്.
പക്ഷെ പാതി വഴിയിൽ നിലയ്ക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു തലവിധി വന്നത്. മരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് നടത്തിയ നിരന്തര ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമെതിരെ നാട്ടിൽ ഉയർന്ന പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മൂക്ക് കയർ ഇട്ടത്. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലം കൂടിയാണ് വീണ്ടുമൊരു സത്വര അന്വേഷണം ഈ മരണവുമായി ബന്ധപ്പെട്ടു നടക്കുന്നത്. തിങ്കളാഴ്ച്ചയാണ് കുട്ടിയുടെ കുഴി മാന്തി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് സംഘം തയ്യാറാറെടുക്കുന്നത്. പുനരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ഒരാഴ്ച്ചയായി പാങ്ങോട് കേന്ദ്രീകരിച്ച് രഹസ്യ അന്വേഷണത്തിലാണ്.
കുട്ടിയുടെ മരണം കൊലപാതകമെന്ന രീതിയിലേക്ക് അന്നത്തെ ക്രൈംബ്രാഞ്ച് സംഘം നീങ്ങുന്ന വേളയിൽ നാട്ടിൽ ഒരു പ്രക്ഷോഭം രൂപപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് സംഘം നിരന്തരം നാട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് അന്ന് ഭരതന്നൂരിൽ പ്രക്ഷോഭം രൂപപ്പെട്ടത്. അന്ന് നാട്ടുകാർ പരാതിയുമായി മുന്നോട്ടു വരുകയും ചെയ്തിരുന്നു. കുട്ടിയുടെ മരണം കൊലപാതകം എന്ന രീതിയിൽ അന്വേഷണം മുന്നോട്ടു പോകുമ്പോൾ അത് തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യം കൂടി ഈ പ്രക്ഷോഭത്തിനു പിന്നിലുണ്ടെന്നു അന്ന് ക്രൈംബ്രാഞ്ചിനു ബോധ്യമായിരുന്നു. പക്ഷെ പ്രക്ഷോഭം അന്വേഷണത്തിന്റെ വഴിമുടക്കി.
നൂറിലധികം സംശയാസ്പദമായ വ്യക്തിത്വങ്ങളുടെ ലിസ്റ്റ് എടുത്ത് ഇവരെ ചോദ്യം ചെയ്യുന്ന വേളയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മേൽ ജനകീയ പ്രക്ഷോഭമെന്ന കുരുക്ക് വീഴുന്നത്. ഇതോടെയാണ് അന്വേഷണം പാതിവഴിയിൽ നിലച്ചത്. അന്വേഷണത്തിനു നേരെ മുഖം തിരിക്കുകയും അന്വേഷണം നടത്താതിരിക്കാൻ പരിശ്രമിക്കുകയും ചെയ്ത ചിലരുടെ വിജയമായാണ് അന്നത്തെ പ്രക്ഷോഭം വിലയിരുത്തപ്പെട്ടത്. അന്നത്തെ പ്രക്ഷോഭത്തിന്റെ അലയൊലികൾ ഇപ്പോഴും ഭരതന്നൂരിൽ നിലനിൽക്കുന്നുണ്ടോ എന്നറിയാനാണ് ക്രൈംബ്രാഞ്ച് പാങ്ങോട് ക്യാമ്പ് ചെയ്ത് രഹസ്യ അന്വേഷണം നടത്തിയത്. ഒരു എതിർപ്പും നിലനിൽക്കില്ലെന്ന് മനസിലാക്കിയാണ് തിങ്കളാഴ്ച കല്ലറ തുറന്നു പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.
ലോക്കൽ പൊലീസിൽ നിന്നും വ്യത്യസ്തമായി ക്രൈംബ്രാഞ്ച് അന്വേഷണം വന്നപ്പോൾ ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിച്ചത് കുട്ടിയുടെ നിക്കർ എവിടെപ്പോയി എന്നായിരുന്നു. കുട്ടിയുടെ വീട്ടിൽ അന്വേഷിച്ചപ്പോൾ വീട്ടുകാർ പറഞ്ഞത് ആദർശ് പാല് വാങ്ങാൻ പോയതാണ്. അപ്പോൾ പ്രാഥമിക ആവശ്യത്തിനു പോയപ്പോൾ കുളത്തിൽ ഇറങ്ങിയപ്പോൾ മരിച്ചതാവും എന്നായിരുന്നു. ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടത് കുളത്തിൽ പൊങ്ങിക്കിടന്ന നിലയിൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്ന സൂചനയുമില്ല. കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടില്ല. മൃതദേഹത്തിൽ മുങ്ങി മരണത്തിന്റെ ലക്ഷണങ്ങളുമില്ല. ഇതോടെ കുട്ടിയുടെ കൊല ചെയ്ത് കുളത്തിൽ കൊണ്ടുപോയിട്ടു എന്ന രീതിയിൽ ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തി. അപ്പോൾ കുട്ടിയുടെ നിക്കർ എവിടെ എന്ന അന്വേഷണം ക്രൈംബ്രാഞ്ച് രഹസ്യമായി നടത്തി. അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കുട്ടിയുടെ നിക്കർ കണ്ടെത്തുക തന്നെ ചെയ്തു. നിക്കർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ നിക്കറിൽ സെമൺ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതുമില്ല.
കൂടുതൽ അന്വേഷണത്തിൽ കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമായതായാണ് ക്രൈംബ്രാഞ്ച് സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞത്. പക്ഷെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇങ്ങിനെ ഒരു സൂചന വരാത്തത് അന്നത്തെ സംഘത്തിനു തലവേദനയുമായി. പോസ്റ്റ്മോർട്ടം നടന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അല്ലാത്തത് പോസ്റ്റ്മോർട്ടത്തിന്റെ വിശ്വാസ്യത കുറയ്ക്കുകയും ചെയ്തു. കടയ്ക്കൽ ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്മോർട്ടം നടന്നത്. ഒട്ടനവധി പരിമിതികൾ ഉള്ള ആശുപത്രിയാണ് കടയ്ക്കലിലേത്. അതുകൊണ്ട് തന്നെ തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശ്വാസ്യത സംശയത്തിലായി. എന്തായാലും കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നും കുട്ടിയെ പീഡനത്തിനു ശേഷം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്ന അനുമാനം അന്വേഷണ സംഘം ഉറപ്പിക്കുകയും ചെയ്തു. പക്ഷെ ഇതിനു ഒട്ടനവധി തെളിവുകളും അന്വേഷണത്തിൽ തെളിയേണ്ട കാര്യങ്ങളുമുണ്ടായിരുന്നു. അതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്ക്ക് പിന്നിൽ ആഴത്തിൽ ക്ഷതമേറ്റതായി രേഖപ്പെടുത്തിയിരുന്നു. കുട്ടി കുളത്തിൽ തലയിടിച്ചപ്പോൾ പരുക്ക് പറ്റി എന്നായിരുന്നു അന്നത്തെ നിഗമനം.
ശ്വാസകോശത്തിൽ വെള്ളം കയറാത്തതും തലയ്ക്ക് പിന്നിലെ ക്ഷതവും സംഭവം കൊലപാതകം എന്നതിലേക്ക് തന്നെ വിരൽ ചൂണ്ടി. ക്രൈംബ്രാഞ്ച് സംഘം കുളം വറ്റിച്ചു. കുളത്തിൽ നിന്നും ഒരു തായ്ത്തടി, മൺവെട്ടിയുടെയോ മറ്റോ കണ്ടെത്തുകയും ചെയ്തു. ഇതും ആദർശിന്റെ മരണം കൊലപാതകം എന്ന രീതിയിലേക്ക് തന്നെ അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചു. ഈ തടി കൊണ്ടാണ് ആദർശിന്റെ തലയ്ക്ക് പിന്നിൽ ക്ഷതമേൽപ്പിച്ചത് എന്നായിരുന്നു സംഘത്തിന്റെ നിഗമനം. ഇതോടെ സെമൺ ആരുടേത് എന്ന് കണ്ടെത്തുന്നതിലേക്കും അന്വേഷണം നീക്കി. ഒരു വലിയ ലിസ്റ്റിട്ട് അതിനായി ആളുകളെ വിളിച്ചു വരുത്തി. നൂറോളം പേരുടെ ലിസ്റ്റ് ആണ് അന്വേഷണ സംഘം തയ്യാറാക്കിയത്. എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതിൽ കുട്ടിയുടെ ബന്ധുമിത്രാദികൾ കൂടി ഉൾപ്പെട്ടിരുന്നു. ചിലരുടെ സെമൺ പരിശോധിച്ചപ്പോൾ ചില സാമ്യതകൾ വരുകയും ചെയ്തു. ഒരു പട്ടാളക്കാരനെയും അന്ന് സംശയിച്ചിരുന്നു. അന്വേഷണ പരിധിയിൽ ബന്ധുക്കൾ കൂടി വന്നതോടെ കുടുംബത്തിൽ തന്നെ എതിർപ്പ് വരുകയും ചെയ്തു. കുടുംബത്തിൽ ഉള്ളവർ കൂടി അന്വേഷണ പരിധിയിൽ വന്നപ്പോൾ കുട്ടിയുടെ മാതാപിതാക്കൾക്ക് ക്കൂടി സംശയമായി.
തങ്ങളുടെ മകന്റെ ശവശരീരം രാത്രി തന്നെ കുളത്തിൽ നിന്ന് കണ്ടെത്തിയിട്ടും ശരീരം തങ്ങളെ കാണിച്ചത് പോസ്റ്റ്മോർട്ടത്തിനു ശേഷമാണെന്ന് മാതാപിതാക്കൾ അന്വേഷണ സംഘത്തോടും വെളിപ്പെടുത്തി എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ മൊഴി ബന്ധുക്കളുടെ നേർക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. എന്തിനു തങ്ങളെ രാത്രി തന്നെ ശരീരം കാണിക്കാതിരുന്നത് എന്നാണ് മാതാപിതാക്കൾ ചോദിച്ചത്. നാട്ടുകാരിൽ ചിലർക്ക് നേരെയും ബന്ധുക്കളിൽ ചിലർക്ക് നേരെയും അന്വേഷണം നീങ്ങുന്ന ഘട്ടം വന്നപ്പോൾ മാതാപിതാക്കളുടെ ഈ സംശയവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. ഇതോടെ മാതാപിതാക്കൾക്ക് നേരെ ബന്ധുക്കളിൽ നിന്നും എതിർപ്പ് വന്നു. സംശയിക്കപ്പെട്ട വ്യക്തികളും നാട്ടുകാരും ഒന്ന് ചേർന്ന് അന്വേഷണ സംഘത്തിന്നെതിരെ കൈകോർത്തു.
പരാതികൾ പലതും മുകളിലേക്ക് പോയി. അന്വേഷണ സംഘം തങ്ങളെ നിരന്തരം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു എന്നും തങ്ങൾക്ക് ഇതുമായി ബന്ധമില്ലാ എന്നും മനഃപൂർവം ബുദ്ധിമുട്ടിക്കുന്നു എന്നുമാണ് നാട്ടുകാർ പരാതി പറഞ്ഞത്. പരാതികൾ നിരന്തരം പ്രവഹിച്ചപ്പോൾ അന്വേഷണത്തിനും കുരുക്ക് വീണു. ഇതിന്നിടയിൽ കുട്ടിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തിയ അന്വേഷണ സംഘത്തെ നയിച്ച ഡിവൈഎസ്പിക്ക് സ്ഥലം മാറ്റവും വന്നു. അന്വേഷണത്തിന്റെ ഏറ്റവും നിർണ്ണായകമായ സ്റ്റേജിലാണ് അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി തന്നെ സ്ഥലം മാറ്റപ്പെട്ടത്. ഇതോടെ അന്വേഷണവും നിരവീര്യമായി. അന്വേഷണം നിലച്ചതോടെ മാതാപിതാക്കളുടെ സംശയവും ഉയർന്നു. അവർ ഒറ്റയ്ക്ക് പോരാട്ടവുമായി മുന്നോട്ടു പോയി.
ഇതിനിടയിലാണ് സയനൈഡ് ജോളിയുടെ സീരിയൽ കൊലപാതകങ്ങൾ പൊതുദൃഷ്ടിയിലേക്ക് വന്നത്. ഇതോടെ ആദർശിന്റെ മരണത്തിലും പുനരന്വേഷണവും വന്നു. ഇനി കുഴി മാന്തിയുള്ള പരിശോധനയിലും റീ പോസ്റ്റ്മോർട്ടത്തിലും എന്തൊക്കെ തെളിയും എന്നാണ് മരണത്തെ കൊലപാതകമായി കാണുന്ന കുട്ടിയുടെ മാതാപിതാക്കളും മാതാപിതാക്കൾക്ക് ഒപ്പം നിലയുറപ്പിച്ച ബന്ധുക്കളും നാട്ടുകാരും ഉറ്റു നോക്കുന്നത്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു
- പൊലീസിനെ കുഴപ്പിച്ച് ഷാമിലയുടെ തിരോധാനം! സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്