ഞാൻ ട്രാൻസ്പോർട്ട് കമ്മീഷണർ; ഇത് എനിക്ക് താൽപ്പര്യമുള്ള കേസ്; റിസോർട്ട് പൂർത്തിയാക്കാൻ സഹായിക്കണം; തച്ചങ്കരിയുടെ ഫോൺവിളി മറുനാടൻ പുറത്തുവിടുന്നു; ചെറായി തീരത്ത് നിയമം ലംഘിച്ചുള്ള റിസോർട്ട് പണി എഡിജിപിക്ക് വേണ്ടിയോ? വഴങ്ങാത്തതിനാൽ ജോലിക്കും ജീവനും ഭീഷണിയെന്ന് പ്രാദേശിക നേതാവ്
കൊച്ചി: തിരദേശ പരിപാലന ചട്ടങ്ങൾ കാറ്റിൽ പറത്തി ചെറായി ബീച്ചിൽ നിർമ്മാണം പൂർത്തിയാവുന്ന റിസോർട്ടിനെതിരേ നാട്ടുകാർ രംഗത്തെത്തി. മൂവാറ്റുപുഴ സ്വദേശി സിജി സോണിയുടെ പേരിലാണു റിസോർട്ട് നിർമ്മാണമെങ്കിലും എഡിജിപി ടോമിൻ തച്ചങ്കരി തന്റെ ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തി ശക്തമായി രംഗത്തിറങ്ങിയതോടെ റിസോർട്ട് തച്ചങ്കരിയുടേതാണോയെന്ന സംശയത്തിലാണ് നാട്ടുകാർ.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ റിസോർട്ട് ഉടമ സിജി സോണിക്കെതിരെ റിസോർട്ട് ഉൾപ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തിൽനിന്നു സ്റ്റോപ്പ് മെമോ നൽകിയിട്ടും അത് കൈപ്പറ്റാതെ ഇവർ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയപ്പോൾ സിപിഐ(എം) ലോക്കൽ കമ്മറ്റി ഈ വിഷയത്തിൽ ഇടപെട്ടു പണികൾ നിർത്തി വയ്പിക്കുകയായിരുന്നു. യാതൊരു അനുമതിയുമില്ലാതെ പണി പൂർത്തിയാക്കുന്ന വിവാദ റിസോർട്ടിന്റെ ഉടമകൾക്ക് വേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ എതിർത്തവരെ അനുനയിപ്പിക്കാൻ എഡി.ജി.പി ടോമിൻ തച്ചങ്കരി നേരിട്ട് ഫോണിൽ ബന്ധപ്പെട്ടതിന്റെ ഓഡിയോ ക്ലിപ്പിംഗും പുറത്തിറങ്ങി. റിസോർട്ടിനെതിരെ സമരത്തിൽ മുന്നിൽ നിൽക്കുന്ന സിപിഐ.(എം) പ്രവർത്തകൻ ഷാജിയെ നേരിട്ടു വിളിച്ച് ഇതിൽനിന്നും പിന്മാറണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.
താൻ ട്രാൻസ്പോർട്ട് കമ്മിഷണറാണെന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഇദ്ദേഹം ഷാജിയോട് സംസാരിക്കുന്നത്. തനിക്കു വളരെ താല്പര്യമുള്ള കേസാണിതെന്നും റിസോർട്ട് പൂർത്തിയാക്കാൻ സഹായിക്കണമെന്നും എഡി.ജി.പി പറയുന്നു. എന്നാൽ നിയമപരമല്ലാത്ത പ്രവർത്തനമായതുകൊണ്ട് സമ്മതിക്കില്ലെന്ന് മറുപടി പറഞ്ഞ ഷാജിയോട് നിയമം ഉണ്ടാക്കിയിരിക്കുന്നത് ലംഘിക്കാൻ കൂടിയാണെന്നാണ് എഡി.ജി.പി പറയുന്നത്. അതിനോടൊപ്പം എട്ടു കോടി രൂപയുടെ റോഡ് വികസന വാഗ്ദാനവും എഡി.ജി.പി നല്‍കുന്നുണ്ട്.
അതുകൂടാതെ എഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് എസ്. ശർമയുമായും പാർട്ടിയുമായും ബന്ധമുള്ളതായും അതുകൊണ്ട് റിസോർട്ട് പണി പൂർത്തിയാക്കാൻ സഹായിക്കണമെന്നും തച്ചങ്കരി ആവശ്യപ്പെടുന്നുണ്ട്. നാടിന്റെ വികസനത്തിനു തടസം നിൽക്കരുതെന്ന ഉപദേശിക്കുന്നുണ്ട്. എഡി.ജി.പി സംസാരിക്കുന്ന 9 മിനിറ്റ് ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. മഹിന്ദ്ര പോലുള്ള ഭിമൻ റിസോർട്ട് മുതലാളിമാർ യാതൊരു നിയമവും പാലിക്കാതെയാണ് ഇവിടെ നിർമ്മാണം നടത്തുന്നതെന്ന് തച്ചങ്കരി പറയുന്നു. നിയമം നടപ്പിലാക്കി പരിസ്ഥിതി സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇതുപോലെ അനധികൃത പ്രവർത്തനങ്ങൾക്കു വേണ്ടി ചുക്കാൻ പിടിക്കുന്നതെന്ന് വ്യക്തം.
മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ചെറായി തീരദേശ പ്രദേശങ്ങളിൽ ഒരു കൊച്ചു വീട് പണിയാൻ തന്നെ പഞ്ചായത്തിൽനിന്നു അനുമതി കിട്ടുന്നില്ല. ഏറ്റവും കുറഞ്ഞത് കടൽ തിരത്തുനിന്നു 250 മീറ്ററെങ്കിലും ദൂരം വേണമെന്നാണ് ചട്ടം. അല്ലെങ്കിൽ പഞ്ചായത്ത് അനുമതി ലഭിക്കില്ല. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തിക്കൊണ്ടാണ് ഈ റിസോർട് നിർമ്മാണം ഇപ്പോൾ നടക്കുന്നത്. സീ വാളിന് മുന്നോ നാലോ മീറ്റർ അടുത്താണ് റിസോർട്ട് പണി പൂർത്തിയാക്കാൻ പോകുന്നത്. കടൽ തീരത്തെ മത്സ്യത്തൊഴിലാളികളിൽ പലർക്കും അനുമതി കിട്ടാത്തതിനാൽ തറ മാത്രം കെട്ടി വിഷമിച്ചിരിക്കുന്ന സാഹചര്യത്തിലാണ,് നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഈ പണി പൂർത്തിയാവുന്നത്.
എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചോദിച്ച പണം കൊടുക്കാത്തതിന്റെ പക തിർക്കാനാണ് ഈ എതിർപ്പെന്നാണ് ഉടമയുടെ ആക്ഷേപം. എന്നാൽ പണത്തിനോ വേറെ യാതൊരു സഹായത്തിനോ ഇവരെ സമീപിച്ചിട്ടില്ലെന്ന് ഷാജി മറുനാടൻ മലയാളിയോട് പറഞ്ഞു. ലോക്കൽ കമ്മറ്റി ആണ് ഇതിനെതിരെ പരാതി കൊടുത്തത്. ഇതുകൊണ്ടാണ് തന്നെ വിളിച്ചു റിസോർട്ട് പണി പൂർത്തിയാക്കാൻ സഹായിക്കണമെന്ന് എ.ഡി.ജി.പി ആവശ്യപ്പെട്ടതെന്ന് ഷാജി പറഞ്ഞു.
എഡി.ജി.പി യുമായുള്ള ഫോൺവിളിക്കു ശേഷം തന്നെ ഒരു കാര്യവുമില്ലാതെ പൊലീസ് നിരന്തരം വേട്ടയാടുകയാണെന്നും ഷാജി പറയുന്നു. മത്സ്യ തൊഴിലാളിയായ ഷാജി ഓടിക്കുന്ന ചെമ്മീൻ വണ്ടി, പേപ്പറുകളെല്ലാം ശരിയായിട്ടും കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞെന്ന് ഷാജി പരാതിപ്പെടുന്നു. വണ്ടി പിടിച്ചെടുക്കാനാണ് മുകളിൽനിന്നുള്ള ഓർഡറെന്നാണ് വണ്ടി കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. പിന്നിട് വണ്ടി വിട്ടു നൽകിയങ്കിലും ജോയിന്റ് ആർ.ടി.ഒ, എറണാകുളം ആർ.ടി.ഒ എന്നിവരെ കണ്ടതിനു ശേഷമാണ് പ്രശ്നങ്ങൾ അവസാനിച്ചതെന്നും ഷാജി മറുനാടൻ മലയാളിയോട് പറഞ്ഞു.
റിസോർട്ടുടമകളോടു പണം വേണമെന്നും അല്ലെങ്കിൽ വിട് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു കഴിഞ്ഞ ദിവസം ഷാജിക്കെതിരെ മുനമ്പം പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. ഇവർ പൊലീസിലും പഞ്ചായത്തിലുമൊക്കെ പറയുന്നത് ഇവിടെ പണിയുന്നത് ഒരു വീടാണെന്നാണ്. എന്നാൽ പതിനാലു മുറികൾ ഇതിനുണ്ടെന്നു ഷാജി പറയുന്നു. റിസോർട്ടുടമകൾക്കെതിരേ നിലപാടെടുത്തതു മൂലം തന്റെ ജീവനും ജോലിക്കും ഭീഷണിയുണ്ടെന്നും ഷാജി പറയുന്നു. മനസമാധാനമായി ജോലിചെയ്യാനോ പുറത്തിറങ്ങാനോ ഇപ്പോൾ പേടിയാണ്. എന്നാലും നിയമവിരുദ്ധമായി തന്റെ നാടിനെയും കടലിനെയും നശിപ്പിക്കുന്ന പ്രവണതക്കെതിരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറയുന്നു.
പഞ്ചായത്തിന്റെ സ്റ്റോപ്പ് മേമ്മോക്കെതിരെ റിസോർട്ട് ഉടമകൾ ഇപ്പോൾ സ്റ്റേ നേടിയെടുത്തിട്ടുണ്ട . ജനുവരി 11-ാം തിയതി കേസ് വിണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഇവിടത്തെ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍