പട്ടയം റദ്ദാക്കിയതു കൊണ്ട് കാര്യമില്ല; അടൂർ പ്രകാശ് പതിച്ചു നൽകിയ ഭൂമി കൈവശക്കാർക്ക് തന്നെ സ്വന്തമാകും; പാട്ടത്തിനോ വിപണി വിലയ്ക്കോ ഭൂമി നൽകാമെന്ന് റവന്യൂ വകുപ്പ്; കോന്നിയിലെ പട്ടയം റദ്ദാക്കൽ രാഷ്ട്രീയ മുതലെടുപ്പ് മാത്രമോ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശ്, കോന്നി താലൂക്കിലെ 1843 പേർക്ക് നൽകിയ പട്ടയം റദ്ദാക്കിയ നടപടി വെറും രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്ന് വിലയിരുത്തിൽ. പട്ടയം റദ്ദാക്കിയെങ്കിലും കൈവശക്കാരിൽ നിന്ന് ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് പദ്ധതിയില്ല. പകരം പാട്ടത്തിനോ വിപണി വിലയ്ക്കോ ഭൂമി കൈവശക്കാർക്ക് തന്നെ കൈമാറും. അടൂർ പ്രകാശ് നിയമം വിട്ട് പതിച്ചു നൽകിയ വനഭൂമിയാണ് വിലയ്ക്ക് നൽകാമെന്ന് സർക്കാർ പറയുന്നതെന്നതാണ് ഏറെ രസകരം.
കോന്നി താലൂക്കിലെ ആറ് വില്ലേജുകളിലായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുൻ റവന്യുമന്ത്രി അടൂർ പ്രകാശ് മുൻ കൈയെടുത്ത് വിതരണം ചെയ്ത പട്ടയങ്ങളാണ് നിയമവിധേയമല്ലെന്നു കണ്ടെത്തി തഹസീൽദാർ റദ്ദുചെയ്ത് ഉത്തരവിറക്കിയത്.
താലൂക്കിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിലായി തിടുക്കത്തിൽ അനുവദിച്ച 1843 പട്ടയങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്.
കേരള ഭൂമി പതിച്ചു നൽകൽ 1964ലെ ചട്ടം പ്രകാരം ഭൂമി പതിച്ചു നൽകിയത് തികച്ചും അനുചിതമാണോ അല്ലെങ്കിൽ വസ്തു സംബന്ധിച്ച പിശകു കാരണമോ, പതിച്ചു നൽകൽ അധികാര കേന്ദ്രം അതിന്റെ അധികാര പരിധി ലംഘിച്ചു കൊണ്ട് നടത്തിയതാണോ എന്നും മറ്റും കണ്ടെത്തുന്ന പക്ഷം പതിവു നടപടികൾ റദ്ദു ചെയ്യാൻ നിമയം അനുശാസിക്കുന്നു. എന്നാൽ സങ്കട കക്ഷികൾക്ക് പറയുവാനുള്ളത് കേൾക്കാൻ അവസരം നൽകാതെ പതിവു റദ്ദു ചെയ്യാൻ പാടില്ല എന്നും ചട്ടത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈ 19 മുതൽ ഓഗസ്റ്റ് മൂന്നുവരെ താലൂക്ക് ഓഫീസിൽ 40 പട്ടയക്കാരെ വിളിച്ചു വരുത്തി നടപടികൾ പൂർത്തീകരിച്ചതിനു ശേഷമാണ് പട്ടയം റദ്ദുചെയ്തത്. ശേഷിക്കുന്ന 1803 പട്ടയങ്ങൾ നൽകിയിട്ടില്ലാത്തതിനാൽ അവരെ വിളിച്ചു വരുത്തിയില്ല.
വിവിധ ക്രൈസ്തവ സഭകൾ, എസ്.എൻഡിപി, എൻഎസ്എസ് തുടങ്ങിയ സാമുദായിക സംഘടനകൾക്ക് അനുവദിച്ച പടയങ്ങളും നൽകിയിട്ടില്ല. ഇവർക്ക് പാട്ടത്തിനോ, വിലയ്ക്കോ കൈവശ ഭൂമി വേണോ എന്നറിയിക്കാൻ തഹസീൽദാർ നോട്ടീസ് നൽകിയിട്ടുണ്ട്.
ഫുഡ് പ്രൊഡക്ഷൻ ഏരിയായിൽ വീട് വച്ച് താമസിക്കുന്ന 4126 കൈവശക്കാർക്ക് പട്ടയം നൽകുന്നതിനായി 27.12. 2016ൽ സർക്കാർ 174/ 2016 നമ്പർ ഉത്തരവ് നൽകിയിരുന്നു. വനം വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി തർക്കങ്ങൾ നിലവിലില്ലെന്ന് ജില്ലാ കലക്ടർ ഉറപ്പു വരുത്തണമെന്നും, 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം അർഹരായവർക്ക് മാത്രം പട്ടയം നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു.
ജില്ലാ കലക്ടറുടെ 05.03.2016ലെ ഉത്തരവ് പ്രകാരം കൈവശഭൂമികൾ സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പോ / വനം വകുപ്പോ തർക്കങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ലെന്നും, ഈ ഭൂമി റവന്യൂ വകുപ്പിൽ നൽകിയതു സംബന്ധിച്ച് രേഖകൾ ഒന്നും തന്നെ ആവശ്യമില്ലെന്നും അറിയിച്ചിരുന്നു. 01.01.1977 നു മുൻപുള്ള എല്ലാ വനം കൈയേറ്റക്കാർക്കും പട്ടയം നൽകണമെന്ന സർക്കാർ തീരുമാനപ്രകാരം വനം, റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി അർഹരായവരുടെ പേരുവിവരങ്ങളും, കൈവശ സ്ഥലത്തിന്റെ പരിധിയും ശേഖരിച്ചിട്ടുണ്ട്. എന്നാൽ പട്ടയപ്രദേശങ്ങൾ നിലവിൽ സംരക്ഷിത മേഖലയിൽ തന്നെയാണ്. ഇതിനാൽ ഈ ഭൂമി ഡിസ് റിസർവ് ചെയ്തു കിട്ടുന്നതിനും പട്ടയം നൽകുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പ് ഉത്തരവ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ റാന്നി, കോന്നി താലൂക്കുകളിലെ പട്ടയത്തിന് അർഹരായി കണ്ടെത്തിയ 6740 കൈവശക്കാർക്ക് പട്ടയം നൽകുന്നതിനായി ഇടുക്കി ജില്ലയിലെ കമ്പക്കല്ലിൽ നീലക്കുറുഞ്ഞി സാങ്ച്വറിക്കായി മാറ്റി വെച്ചിട്ടുള്ള 8000 ഏക്കർ ഭൂമി പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമിയായി കണക്കാക്കി മലയോര കർഷകർക്ക് പട്ടയം കൊടുക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അനുമതി വാങ്ങാമെന്നും, ഇതിനായി ജില്ലാ കലക്ടറും, ഡിഎഫ്ഒയും സംയുക്തമായി അപേക്ഷ തയ്യാറാക്കി ഫോറസ്റ്റ് കൺസർവേറ്റർ വഴി സർക്കാരിന് സമർപ്പിക്കേണ്ടത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവ് ഇട്ടിരുന്നു.
സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ വില്ലേജുകളിൽപ്പെട്ടവർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ തഹസീൽദാർ വനം വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇത് വനഭൂമിയാണന്നും, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നൽകാൻ കഴിയില്ലെന്നും കാട്ടി 2015 ഡിസംമ്പർ രണ്ടിന് റാന്നി ഡി.എഫ്ഒ ബി ജോസഫ് കോന്നി തഹസീൽദാർക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.
വനം വകുപ്പിന്റെ തടസവാദങ്ങൾ പരിഗണിക്കാതെ മന്ത്രിയുടെ താൽപര്യപ്രകാരം റവന്യൂ വകുപ്പ് പട്ടയ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. 2016 ജനുവരി 26 ന് മന്ത്രി അടൂർ പ്രകാശ് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുകയും കോന്നിയിൽ ഭൂമി പതിവ് തഹസീൽദാറുടെ ഓഫീസ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഈ ഓഫീസ് അപേക്ഷകരിൽ 4126കൈവശക്കാർക്കായി 4865 ഏക്കർ ഭൂമി പട്ടയമായി നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഇതിൽ 1843 പേർക്ക് പട്ടയം അനുവദിച്ചെങ്കിലും 2016 ഫെബ്രുവരി 28ന് ചിറ്റാറിൽ മന്ത്രി സംഘടിപ്പിച്ച പട്ടയമേളയിൽ 40 പട്ടയങ്ങൾ വിതരണം ചെയ്യുകയും ബാക്കിയുള്ളവ വിതരണത്തിന് തയ്യാറാക്കുകയും ചെയ്തിരുന്നു. പട്ടയം നൽകിയത് വനഭൂമിയിലാണെന്ന് വനം വകുപ്പ് ഉറപ്പിച്ചതും, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നൽകിയ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണന്നും കണ്ടെത്തിയതോടെയാണ് റവന്യൂ വകുപ്പ് പട്ടയം റദ്ദാക്കൽ നടപടി സ്വീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍