കേസു പഠിക്കവേ ഹെൽമറ്റുധാരികൾ കുതിച്ചെത്തി മുഖത്തിടിച്ചു; ബോധം പോയപ്പോൾ കൈകാലുകൾ കെട്ടി പൂച്ചക്കൂട്ടിയെ പോലെ ഇട്ടത് ഡിക്കിയിൽ; അരുവിക്കരയിൽ പിഴച്ചപ്പോൾ കാർ കുതിച്ചത് ആര്യാങ്കാവിലേക്ക്; മരിച്ചു എന്നുറപ്പാക്കി കഴുത്തിലെ കെട്ടഴിച്ച് എറിഞ്ഞത് രക്ഷപ്പെടാൻ പഴുതുകളില്ലാത്ത കൊക്കയിൽ; മരക്കൊമ്പായി ഭാഗ്യമെത്തിയപ്പോൾ അഭിഭാഷകന് ഇത് രണ്ടാം ജന്മം; ക്ഷേത്രക്കേസിലെ പകയെ സംശയിച്ച് അഡ്വ ജ്യോതികുമാർ; പ്രതികളെ പടിക്കാതെ പൊലീസും; കേരളത്തിലെ ഗുണ്ടാരാജിന് തെളിവായി ഇതാ ഒരു തട്ടിക്കൊണ്ട് പോകൽ
എം മനോജ് കുമാർ
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ മുതിർന്ന അഭിഭാഷകനെ ഗുണ്ടാസംഘം രാത്രി തട്ടിക്കൊണ്ടു പോയി ആര്യങ്കാവിലെ കൊക്കയിൽ തള്ളി. വഞ്ചിയൂർ കോടതിക്ക് പുറത്തുള്ള ഓഫീസ് മുറിയിൽ നിന്നും കാലും കയ്യും കണ്ണും കെട്ടി കാറിന്റെ ഡിക്കിയിൽ കുത്തിനിറച്ചാണ് അഭിഭാഷകനെ കൊക്കയിൽ തള്ളിയത്. കൊക്കയിൽ അകപ്പെട്ട അഭിഭാഷകൻ രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടും. ജൂലൈ മൂന്നിനായിരുന്നു സംഭവം. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
കൊല്ലാൻ വേണ്ടി കൊക്കയിലേക്ക് ഗുണ്ടകൾ ആഞ്ഞെറിഞ്ഞപ്പോൾ പാറക്കൂട്ടത്തിനിടയിലുള്ള പൊന്തയിൽ പതിച്ചത് കാരണമാണ് അഭിഭാഷകനായ ജ്യോതികുമാറിനു ജീവൻ തിരിച്ചു കിട്ടാൻ ഇടയാക്കിയത്. ജൂലൈ മൂന്നിന് രാത്രി പത്തുമണിയോടെ നടന്ന ഞെട്ടിപ്പിക്കുന്ന ഈ ഗുണ്ടാ ആക്രമണം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഒരാൾ പോലും ഇതുവരെ പൊലീസ് പിടിയിലായിട്ടുമില്ല. അരുവിക്കര ഡാമിലേക്ക് വലിച്ചെറിയാനുള്ള ശ്രമം പരാജയപ്പെട്ട ശേഷമാണ് ഗുണ്ടാസംഘം ജ്യോതികുമാറിനെ പൊന്മുടി കൊക്കയിൽ തള്ളിയത്. ഇപ്പോൾ ദേഹമാസകലം പരുക്കുകളുമായി തിരുവനന്തപുരത്തെ സ്വാന്തന ആശുപത്രിയിൽ ജ്യോതികുമാർ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് ജ്യോതികുമാർ ഹാജരാകുന്ന വഞ്ചിയൂർ കോടതിയിലെ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലാണ്. ഈ കേസിൽ വിജയം ജ്യോതികുമാറിന്റെ കക്ഷിക്കാകും എന്നുറപ്പുള്ള എതിർ കക്ഷികളാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയത് എന്നാണു ജ്യോതികുമാർ അനുമാനിക്കുന്നത്. ഒരു വർഷം മുൻപ് വരെ ഈ കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ തട്ടിക്കളയും എന്ന ഭീഷണി വന്നിരുന്നു. മെഡിക്കൽ കോളേജിന് അടുത്ത ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് കേസ്. ഭീഷണിയെ കാര്യമായെടുക്കാതെ കേസുമായി അഭിഭാഷകൻ മുന്നോട്ട് പോയി. ഇതാണ് പ്രതികാരത്തിന് കാരണം.
ക്വട്ടേഷൻ സംഘത്തിനു ക്വട്ടേഷൻ നൽകി തന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചതിലേക്ക് എത്തിച്ചത് ഈ കേസാകുമെന്നാണ് അഭിഭാഷകന്റെ കണക്കു കൂട്ടൽ. ഇതല്ലാതെ വേറെ കാരണമൊന്നും മുന്നിലില്ലെന്നും അഭിഭാഷകൻ വിരൽ ചൂണ്ടുന്നു. ഒന്നുകിൽ കേസിൽ നിന്ന് പിന്മാറുക, അല്ലെങ്കിൽ തങ്ങൾ പറയുന്നത് പോലെ ഒത്തുതീർപ്പ് ഉണ്ടാക്കി സ്വന്തം കക്ഷിയെകൊണ്ടു ഒപ്പ് വയ്പ്പിക്കുക. രണ്ടിനും തയ്യാറല്ലെങ്കിൽ മരിക്കാൻ തയ്യാറാകുക. ഇതാണ് ഒന്ന് രണ്ട് ഗുണ്ടാസംഘങ്ങൾ വഴി ഈ അഭിഭാഷകന് ഭീഷണി വന്നിരുന്നത്. ഈ ഭീഷണിയാണ് ഗുണ്ടാസംഘം യാഥാർത്ഥ്യമാക്കിയത്. ആയുസിന്റെ ബലം കൊണ്ട് മാത്രമാണ് ജ്യോതികുമാറിനു രക്ഷപ്പെടാനായതും ഈ സംഭവം വിവരിക്കാനും കഴിഞ്ഞത്.
തലസ്ഥാന നഗരിയിൽ എന്തും നടക്കുമെന്നുള്ള പ്രത്യക്ഷ ഉദാഹരണമാണ് മുതിർന്ന അഭിഭാഷകനെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി കൊക്കയിൽ തട്ടിയ സംഭവം. കേരളത്തെ നടുക്കിയ ഞെട്ടിക്കുന്ന ഗുണ്ടാ ആക്രമണം നടന്നിട്ട് ഒരാഴ്ച പിന്നിട്ടും ഇതേവരെ പൊലീസ് ഉണർന്നതേയില്ല. പൊലീസിന്റെ ഒത്താശയോടെ നടന്ന കെവിൻ ദുരഭിമാനക്കൊലയും ശ്രീജിത്ത്, രാജ്കുമാർ കസ്റ്റഡി മരണങ്ങളുമുണ്ടാക്കിയ വിവാദങ്ങളും കേരളത്തിന്റെ അന്തരീക്ഷത്തിൽ നിലനിൽക്കുമ്പോൾ തന്നെയാണ് ഒരു മുതിർന്ന അഭിഭാഷകനെ ഓഫീസ് മുറിയിൽ കയറി മുഖത്തടിച്ചശേഷം കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിട്ടു കൊല്ലാനായി പൊന്മുടി കൊക്കയിൽ തള്ളിയ സംഭവവും പുറത്തുവരുന്നത്.
ഒറ്റ ഇടിയിൽ ബോധപോയി, കൊണ്ടു പോയത് ഡിക്കിയിൽ ഇട്ടും
അടുത്ത ദിവസം രാവിലെ വരുന്ന ഒരു കേസിന്റെ ഫയൽ നോക്കിക്കൊണ്ടിരിക്കവെയാണ് രാത്രി വഞ്ചിയൂർ കോടതിക്ക് സമീപമുള്ള ജ്യോതികുമാറിന്റെ ഓഫീസ് മുറിയിലേക്ക് നാലംഗ ഗുണ്ടാ സംഘം ഇരച്ചു കയറുന്നത്. ജൂലൈ മൂന്നിന് രാത്രി പത്തര മണിയോടെയാണ് സംഭവം നടക്കുന്നത്. മുറിയിലേക്ക് ഇരച്ചു കയറിയ ഹെൽമെറ്റ് ധാരികളായ ഗുണ്ടാ സംഘം ജ്യോതികുമാറിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഈ ഇടിയിൽ തന്നെ അർദ്ധബോധാവസ്ഥയിലായ ജ്യോതികുമാറിന്റെ കയ്യുകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി. കാലും കെട്ടി.
കണ്ണുകൂടി കെട്ടിയശേഷം ജ്യോതികുമാറിനെ പൂച്ചക്കുട്ടിയെ തൂക്കിയെടുക്കുന്ന ലാഘവത്തോടെ തൂക്കി കാറിന്റെ ഡിക്കിയിൽ ഇടുകയായിരുന്നു. മണിക്കൂറുകൾ ആണ് അർദ്ധബോധാവസ്ഥയിൽ കാലും കയ്യും കണ്ണും കെട്ടിയ അവസ്ഥയിൽ കാറിന്റെ ഡിക്കിയിൽ ചേരട്ടപോലെ ജ്യോതികുമാർ കിടന്നത്. കാർ ആദ്യം പോയത് അരുവിക്കര ഡാമിലേക്കാണ്. അരുവിക്കര ഡാം എന്ന് ജ്യോതികുമാറിന് മനസിലായത് ഗുണ്ടകൾ അരുവിക്കര ഡാമിലെത്തി എന്ന് പറയുന്നത് കേട്ടിട്ടാണ്. അവിടെ ആളുകൾ ഉണ്ടായിരുന്നതിനാലാണ് ഡാമിൽ എറിയാതെ ജ്യോതികുമാറിനെ ഗുണ്ടകൾ ആര്യങ്കാവ് ഭാഗത്തെ കൊക്കയിൽ എത്തിച്ചത്. ആര്യങ്കാവ് എത്തിയപാടെ ഗുണ്ടകൾ ഡിക്കി തുറന്നു ജ്യോതികുമാറിന്റെ കഴുത്തിൽ തോർത്തുകൊണ്ട് വരിഞ്ഞു മുറുക്കുകയായിരുന്നു.
ബോധം പോയപ്പോൾ മരിച്ചു എന്ന് കരുതിയാണ് കഴുത്തിൽ നിന്നും തോർത്ത് മാറ്റിയത്. അവന്റെ ജീവൻ പോകാനായി. വലിച്ചു കൊക്കയിൽ എറിഞ്ഞാൽ മതിയെന്ന് ഗുണ്ടാ സംഘം പറയുന്നത് അർദ്ധബോധത്തിൽ ജ്യോതികുമാർ കേൾക്കുകയും ചെയ്തു. ഉടൻ തന്നെ രണ്ടുപേർ കാലുകളിലും രണ്ടു പേർ കയ്യിലും പിടിച്ചു തൂക്കി എടുത്തുകൊക്കയിലേക്ക് ആഞ്ഞെറിയുകയായിരുന്നു. എറിയുമ്പോൾ തന്നെ ബോധം പോയി.
ഇത് രണ്ടാം ജന്മം
രാവിലെ വെളിച്ചം വന്നപ്പോഴാണ് ബോധം വന്നത്. അപ്പോൾ ഒരു മരത്തിൽ ജ്യോതികുമാർ തടഞ്ഞു നിൽക്കുകയായിരുന്നു. കൈകൾ ശക്തിയിൽ കെട്ടിയത് കാരണം അനക്കാൻ കഴിഞ്ഞില്ല. എന്നാൽ കാലുകളിലെ കെട്ടുകൾ അയഞ്ഞിരുന്നു. കണ്ണുകളുടെ കെട്ടും ഇല്ലാതായിരുന്നു. അതുകാരണം കയ്യിന്റെ കെട്ടഴിക്കാതെയാണ് നടന്നത്. മേലെ കയറാനുള്ള പടി കെട്ടുകൾ കണ്ടപ്പോൾ ആയാസപ്പെട്ട് മേലെ കയറി ഒരു തട്ടുകടയിൽ എത്തിയാണ് രക്ഷപ്പെട്ടത്. തട്ടുകടയിൽ നിന്നപ്പോഴാണ് സ്ഥലം ആര്യങ്കാവ് ആണെന്ന് മനസിലായത്.
തട്ടുകടയിലെ ആളുകൾ ആണ് ജ്യോതികുമാറിന്റെ കെട്ടഴിച്ച് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എത്താൻ സഹായിച്ചത്. തട്ടുകടയിലെ ആളുകൾ വസ്ത്രവും ഭക്ഷണവും നൽകിയാണ് ജ്യോതികുമാറിനെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എത്തിച്ചത്. പൊലീസിൽ എത്തിക്കുക അല്ലെങ്കിൽ ആശുപത്രിയിൽ എത്തിക്കുക ഈ രണ്ടാവശ്യങ്ങളാണ് ജ്യോതികുമാർ ചെക്ക് പോസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടത്. എന്നാൽ ചെക്ക് പോസ്റ്റ് അധികൃതർ വഞ്ചിയൂർ പൊലീസിൽ പരാതി നൽകാൻ പറഞ്ഞു 100 രൂപയും നൽകി തിരുവനന്തപുരത്തിന് ബസ് കയറ്റി വിടുകയായിരുന്നു.
തിരുവനന്തപുരത്ത് എത്തിയശേഷമാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകുകയും ജനറൽ ആശുപത്രിയിൽ ജ്യോതികുമാറിനെ പ്രവേശിപ്പിക്കയും ചെയ്തത്. ജ്യോതികുമാർ ഓഫീസിൽ എത്തിയപ്പോൾ ഓഫീസ് തല്ലിത്തകർത്ത അവസ്ഥയിലായിരുന്നു. കമ്പ്യുട്ടർ തകർത്തിരുന്നു. മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിരുന്നു, പുതിയ ടയോട്ട കാറും മോഷണം പോയ അവസ്ഥയിലായിരുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ തെന്മല സ്റ്റേഷനിലും ജ്യോതികുമാർ പരാതി നൽകിയിട്ടുണ്ട്.
Stories you may Like
- അച്ഛന്റെ കൊലപാതകം ; ഒൻപതരവർഷത്തെ തടവിനുശേഷം മകൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി
- അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതികൾ ഹാജരാകണം
- തമിഴ്നാട്ടിൽ സ്വത്തുള്ള ചാത്തന്നൂരിലെ കുടുംബത്തിന്റേത് ദുരൂഹ ജീവിതം
- നരബലി-അവയവ മോഷണ മാഫിയയും എല്ലാം വീണ്ടും സംശയങ്ങളിലേക്ക്
- ബ്ലാക്ക്മെയിൽ കേസിൽ പൊലീസുകാരടക്കം മൂന്നുപ്രതികൾ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്