മാധവനും ഓമനയ്ക്കുമുള്ളത് രണ്ട് മക്കൾ; ചേട്ടനെ വകവരുത്താൻ അനുജൻ തീരുമാനിച്ചത് അച്ഛൻ ചാരമായി ദിവസങ്ങൾക്കുള്ളിൽ; സഹോദരനുമായി അകന്ന് കഴിയാൻ തുടങ്ങിയിട്ട് വർഷം ഇരുപതുമായി; ഫോണിൽ പോലും വിളിക്കാത്ത കൂടപിറപ്പിന്റെ സ്വത്തിന് വേണ്ടിയുള്ള ആർത്തിയുടെ കഥ കേട്ട് ഞെട്ടി അഡ്വ ജ്യോതികുമാർ; സ്വന്തം രക്തത്തെ ആര്യാങ്കാവിലെ കൊക്കയിൽ തള്ളി കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ജ്യോതീന്ദ്രനാഥിന്റെ അത്യാർത്തി; തകർത്തത് പൊലീസിന്റെ ചടുലമായ നീക്കം; ഇത് സിനിമയെ വെല്ലും അവിശ്വസനീയ കുടുംബ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ മുതിർന്ന അഭിഭാഷകനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ആര്യങ്കാവിലെ കൊക്കയിൽ തള്ളിയ കേസിൽ പിടിയിലായത് അഭിഭാഷകന്റെ സഹോദരൻ. അഭിഭാഷകനായ ജ്യോതികുമാറിനെ രാത്രി വഞ്ചിയൂരുള്ള ഓഫീസിൽ നിന്നും തട്ടിക്കൊണ്ടു പോയി ആര്യങ്കാവ് കൊക്കയിൽ തള്ളിയ കേസിലാണ് സഹോദരനായ നെട്ടയം വേറ്റിക്കോണം ബിന്ദുഭവനിൽ ജ്യോതീന്ദ്രനാഥ് (49) അടക്കം ആറുപേർ പൊലീസ് പിടിയിലായത്. 20 ലക്ഷം രൂപയ്ക്ക് ഗുണ്ടാസംഘത്തിനു ക്വട്ടേഷൻ നൽകിയ ശേഷം ഒന്നര ലക്ഷത്തോളം രൂപ ജ്യോതീന്ദ്രനാഥ് അഡ്വാൻസ് ആയി നൽകുകയും ചെയ്തിരുന്നു.
ഈ തുക കൈപ്പറ്റിയ ശേഷമാണ് ഗുണ്ടാസംഘം വഞ്ചിയൂരിലെ ഓഫീസിൽ അതിക്രമിച്ച് കയറി ജൂലൈ മൂന്നിനു രാത്രി പത്തുമണിയോടെ ജ്യോതികുമാറിനെ തട്ടിക്കൊണ്ടു പോയി ആര്യങ്കാവ് കൊക്കയിൽ തള്ളിയത്. ക്വട്ടേഷൻ ഏറ്റെടുത്ത കരകുളം പൊട്ടൻചിറ വീട്ടിൽ ശങ്കർ(36), കൂട്ടാളികളായ അരുവിക്കര വികാസ് നഗർ മരുതുംമൂട് വീട്ടിൽ രതീഷ്(33), അരുവിക്കര നെല്ലിവിള വീട്ടിൽ മോഹൻസതി(36), മണക്കാട് പുഞ്ചക്കരി എ.എസ്.ഭവനിൽ ഉണ്ണി എന്ന ജോജെ(29), പുഞ്ചക്കരി വട്ടവിള വീട്ടിൽ അനിൽ(28) എന്നീ ക്വട്ടേഷൻ സംഘാംഗങ്ങളാണ് പിടിയിലായത്.
ആര്യങ്കാവ് കൊക്കയിൽ വച്ച് ജ്യോതികുമാറിനെ കഴുത്ത് ഞെരിച്ച് മരണത്തിനു അടുത്തുവരെ എത്തിച്ച ഒരു ക്വട്ടേഷൻ സംഘാംഗം ഇതുവരെ പിടിയിലായിട്ടില്ല. ഇവരെ പിടികൂടാനുള്ള ഒരുക്കത്തിലാണ് വഞ്ചിയൂർ പൊലീസ്. ജ്യോതികുമാറിനെ തട്ടിക്കൊണ്ടു പോയി കൊക്കയിൽ തള്ളിയ സംഭവം ആദ്യമായി കേരളത്തിനു മുന്നിൽ കൊണ്ടുവന്നത് മറുനാടൻ മലയാളിയായിരുന്നു. തുടരൻ റിപ്പോർട്ടുകൾ ഈ കാര്യത്തിൽ മറുനാടൻ നൽകുകയും ചെയ്തിരുന്നു. കേസ് അവസാന സ്റ്റേജിലാണെന്ന് കേസ് അന്വേഷിച്ച വഞ്ചിയൂർ സിഐ എസ്.ആർ.നിസാം മറുനാടൻ മലയാളിയെ അറിയിക്കുകയും ചെയ്തിരുന്നു.
അവിവാഹിതനായി തുടരുന്ന ജ്യോതികുമാറിന്റെ ഏഴു കോടിയോളം വിലവരുന്ന സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടിയാണ് ജ്യോതീന്ദ്രനാഥ് സഹോദരനെ ക്വട്ടേഷൻ സംഘത്തിനെ ഏൽപ്പിച്ച് ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചത്. ഭാര്യയും ഒരു കുട്ടിയുമുണ്ട് ജ്യോതീന്ദ്രനാഥിന്. കഴിഞ്ഞ 20 ഓളം വർഷമായി സഹോദരനുമായി ജ്യോതികുമാറിനു ഒരു ബന്ധവുമില്ല. 1995-ൽ തന്നെ ഇവരുടെ സ്വത്ത് വിഭജനം നടന്നിട്ടുമുണ്ട്. ജ്യോതി കുമാറിന് ലഭിച്ച അത്രയും സ്വത്തുക്കൾ തന്നെ സഹോദരനും ലഭിച്ചിട്ടുണ്ട്. അതെല്ലാം സഹോദരൻ വിറ്റുമുടിച്ചു എന്നാണ് ജ്യോതികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. നിലവിൽ വരുമാനമില്ല. ബേക്കറിയിൽ നിന്ന് മാറ്റിയ ബിവറെജസ് മുക്കോലയ്ക്കൽ ആയപ്പോൾ ബീവറേജസ് പ്രവർത്തിക്കുന്നത് ജ്യോതികുമാറിന്റെ വീട്ടിലാണ്. ഇതിൽ നിന്നുള്ള വാടക അടക്കം മാസം ഒരു ലക്ഷത്തിലധികം രൂപ ജ്യോതികുമാറിന് ലഭിക്കുന്നുണ്ട്. ഇതും കോടികൾ വിലമതിക്കുന്ന സ്വത്തുമെല്ലാം കണ്ടു കണ്ണ് മഞ്ഞളിച്ചാണ് സഹോദരൻ ജ്യോതികുമാറിനെ തീർത്ത് കളയാൻ തീരുമാനിച്ചത്.
ജ്യോതികുമാർ ഇല്ലാതായാൽ എല്ലാ സ്വത്തും വേറെ അവകാശികൾ ഇല്ലാത്തതിനാൽ തനിക്ക് ലഭിക്കും എന്ന് മനസിലാക്കിയാണ് 20 ലക്ഷത്തിനു തന്റെ ഏക സഹോദരന്റെ തലയ്ക്ക് ജ്യോതീന്ദ്രനാഥ് ക്വട്ടേഷൻ ഉറപ്പിച്ചത്. അത് ഒടുവിൽ ശാന്തമായി പോകുമായിരുന്ന ജ്യോതീന്ദ്രനാഥിന്റെ ജീവിതത്തിനു തന്നെ അവസാനം കുറിക്കുന്ന വിധവുമായി. തന്റെ സഹോദരൻ ഇത് ചെയ്യുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നാണ് ജ്യോതികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. അച്ഛൻ മരിച്ചിട്ട് ഒരു മാസം പോലും തികയും മുൻപ് സഹോദരൻ തന്നെ തീർക്കാൻ ശ്രമിക്കുമെന്ന് കരുതിയില്ല. അതുകൊണ്ട് തന്നെയാണ് മുൻപുള്ള മെഡിക്കൽ കോളേജ് ക്ഷേത്രക്കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് തനിക്ക് വന്ന ഭീഷണികൾ മുൻ നിർത്തി പൊലീസിനോടും മറുനാടൻ മലയാളിയോടും ഈ കാര്യം ആദ്യം ഊന്നി പറഞ്ഞത്. സഹോദരൻ നടത്തിയ കൊലപാതക ശ്രമം അറിഞ്ഞു നെഞ്ചു തകർന്ന അഭിഭാഷകൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത് ഇങ്ങിനെ:
അച്ഛൻ ചാരമായി ദിവസങ്ങൾ പോലും കഴിഞ്ഞില്ല; എന്നിട്ടും എന്റെ ജീവന് 20 ലക്ഷം വിലയിട്ടത് എന്നെ ഞെട്ടിപ്പിച്ചു
ഞങ്ങളുടെ മാതാപിതാക്കൾ മാധവനും ഓമനയുമാണ്. രണ്ടു മക്കൾ ആണുള്ളത്. ഞാനും ഇപ്പോൾ പിടിയിലുള്ള സഹോദരൻ ജ്യോതീന്ദ്രനാഥും മാത്രം. സഹോദരനുമായി 20 വർഷത്തിലേറെയായി ഞാൻ അകന്നു കഴിയുകയാണ്. സ്വത്തുക്കൾ വിറ്റുകളഞ്ഞതും നടപടി ദൂഷ്യങ്ങളും കാരണമാണ് ഞാൻ സഹോദരനിൽ നിന്നും അകന്നു കഴിയാൻ കാരണമായത്. അവൻ എങ്ങിനെയെങ്കിലും ജീവിക്കും എന്ന പ്രതീക്ഷയിൽ ആ ഭാഗം ഞാൻ തിരിഞ്ഞു നോക്കാറില്ല. ഒരു ഫോൺ കോൾ പോലും വിളിക്കാറില്ല. വഴയിലയാണ് ജ്യോതീന്ദ്രനാഥ് കുടുംബവുമായി താമസിക്കുന്നത്. എന്റെ സ്വത്തുക്കൾ ഉള്ളത് മുക്കോലയ്ക്കൽ ജംഗ്ഷനിലും. എന്റെ സ്വത്ത് തട്ടിയെടുക്കാൻ എന്നെ സഹോദരൻ കൊലപ്പെടുത്തും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഇപ്പോഴും എനിക്കത് അവിശ്വസനീയമായി തോന്നുന്നു.
2017 ഫെബ്രുവരിയിലാണ് അമ്മ ഓമന മരിക്കുന്നത്. അമ്മയുടെ കാര്യം എന്നെ വ്യക്തിപരമായി അലട്ടുകയും സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. കാരണം ഞാനും അച്ഛനും അമ്മയും ഒക്കെ ഒരുമിച്ചാണ് താമസിച്ചത്. സഹോദരൻ വേറെയും. അമ്മ കിഡ്‌നി പ്രശ്‌നങ്ങൾ കാരണമാണ് മരിച്ചത്. ഡയാലിസിസും പരിചരണവും ഒക്കെ അമ്മയ്ക്ക് വേണ്ടിയിരുന്നു. അച്ഛൻ റിട്ടയർ ഹെഡ്‌മാസ്റ്റർ ആണ്. അച്ഛന്റെ കയ്യിൽ ആവശ്യത്തിനു പണമുണ്ടായിരുന്നു. പക്ഷെ അമ്മയ്ക്ക് വേണ്ടി ഒരു ചില്ലി മുടക്കാൻ അച്ഛൻ തയ്യാറായില്ല. പണം മുടക്കാൻ മടിച്ച് ഞാനുമായി അകന്നു കഴിഞ്ഞിരുന്ന സഹോദരന്റെ അടുക്കലാണ് പിന്നെ അച്ഛൻ പോയി താമസിച്ചത്. എനിക്ക് അമ്മയെ വിട്ടുകളയാൻ കഴിയില്ലായിരുന്നു. അമ്മയ്ക്ക് വേണ്ട പരിചരണവും ചികിത്സയും ഞാൻ ഉറപ്പാക്കി. എസ് യുടിയിൽ ആയിരുന്നു അമ്മ കിടന്നതും. ചികിത്സ തേടിയതും. 25 ലക്ഷത്തോളം രൂപയാണ് അമ്മയ്ക്കായി മുടക്കിയത്. അമ്മ ഒടുവിൽ മരണത്തിന്റെ വഴിയിൽ സഞ്ചരിക്കുകയും ചെയ്തു. 2017-ൽ അമ്മ മരിച്ചു. അച്ഛൻ സഹോദരന്റെ സംരക്ഷണയിലും. കഴിഞ്ഞ മാസമാണ് അതായത് ഈ ജൂണിലാണ് അച്ഛൻ മരിക്കുന്നത്.
അച്ഛൻ മരിച്ച് 15 ദിവസത്തിനുള്ളിൽ എന്നെ തീർക്കാൻ സഹോദരൻ പദ്ധതിയിടുമെന്നു ഞാൻ കരുതിയില്ല. അച്ഛൻ മരിക്കുന്നത് ജൂൺ 14 ന്. എന്നെ തട്ടിക്കൊണ്ടു പോകുന്നത് ജൂലായ് മൂന്നിനും. എത്ര ദിവസങ്ങൾ ഉണ്ടെന്നു കൂട്ടി നോക്കൂ. അതുകൊണ്ടാണ് സഹോദരന് നേരെ ഒരു സംശയവും ഞാൻ പൊലീസിന് നൽകാതിരുന്നത്. രണ്ടു മൂന്നു മാസം കഴിഞ്ഞിട്ടാണ് ഈ പദ്ധതിയെങ്കിൽ സഹോദരന്റെ പേര് കൂടി ഞാൻ പൊലീസിനോട് പറയുമായിരുന്നു. ഒരു പക്ഷെ ഇവൻ അങ്ങിനെ ചെയ്യും എന്ന് ഞാൻ ഊഹിച്ചേനെ. കാരണം അച്ഛൻ ചാരമായിട്ടു ദിവസങ്ങൾ പോലും ആയിട്ടില്ലല്ലോ. പിന്നെ എങ്ങിനെ സംശയിക്കും. സ്വത്ത് പ്രശ്‌നവും ഞങ്ങൾ തമ്മിലില്ല. പിന്നെ എങ്ങിനെ സഹോദരനെ സംശയിക്കും. സഹോദരൻ ദിവസങ്ങൾക്കുള്ളിൽ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുകയാണ് ചെയ്തത്.
സഹോദരന് സോഷ്യലിസ്റ്റ് കൗമുദി എന്ന പേരിൽ ഒരു പബ്ലിഷിങ് സ്ഥാപനമുണ്ട്. റെയിൽവേ ടൈം ടേബിൾ ഒക്കെ ഇവർ ഇറക്കാറുണ്ട്. പക്ഷെ ഇപ്പോൾ ഒന്നും ലാഭത്തിലല്ല. സ്വത്തുക്കൾ പലതും ഇവൻ വിൽക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വരുമാനവുമില്ല. എങ്കിൽ പിന്നെ എന്നെ തീർത്ത് കളഞ്ഞു സ്വത്തുക്കൾ കൈപ്പറ്റാം എന്ന് ഇവൻ തീരുമാനിച്ചുണ്ടാകണം. എന്റെ തലയ്ക്ക് 20 ലക്ഷം വിലയിട്ടതും എന്നെ അമ്പരിപ്പിച്ചു. എനിക്ക് വില 20 ലക്ഷമാണ് എന്ന് ഞാൻ അറിയുകയാണല്ലോ? ക്വട്ടേഷൻ സംഘാംഗങ്ങളെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നെ തീർക്കാൻ ക്വട്ടേഷൻ സംഘത്തെ അയച്ചപ്പോൾ സഹോദരൻ മറ്റൊരു കാറിൽ ഇവരുടെ ഒപ്പമുണ്ടായിരുന്നു. എന്നെ മർദ്ദിച്ച് കയ്യും കാലും കെട്ടി കാറിനെ ഡിക്കിയിൽ തള്ളുന്നതിനു അവൻ ദൃക്‌സാക്ഷിയായിരുന്നു. എന്നെ അരുവിക്കര ഡാമിൽ തള്ളുമ്പോൾ ക്വട്ടേഷൻ സംഘം സംസാരിച്ചത് സഹോദരനുമായാണ്. അപ്പോൾ എന്നെ തോർത്ത് കഴുത്ത് ഞെരിച്ച് കൊല്ലാക്കൊല ചെയ്യുന്നതും മനസ് നിറഞ്ഞു കണ്ടു അവൻ അടുത്ത കാറിൽ ഉണ്ടായിരുന്നിരിക്കണം. മാറുന്ന കേരളത്തിന്റെ മുഖമാണിത്. ഇനി പൊലീസ് ഇതിന്റെ കൂടുതൽ കാര്യങ്ങൾ കണ്ടെത്തട്ടെ. സഹോദരൻ നടത്താനിരുന്ന അരുംകൊലയിൽ ഭാഗ്യത്തിന്റെ നൂലിഴകാരണം ജീവൻ നഷ്ടമാകുമായിരുന്നതിന്റെ ഞെട്ടൽ പ്രകടമാക്കി ജ്യോതികുമാർ പറയുന്നു.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് വഞ്ചിയൂർ കോടതിയിലെ മുതിർന്ന അഭിഭാഷകനായ ജ്യോതികുമാറിനെ ഗുണ്ടാസംഘം രാത്രി തട്ടിക്കൊണ്ടു പോയി ആര്യങ്കാവിലെ കൊക്കയിൽ തള്ളിയത്. വഞ്ചിയൂർ കോടതിക്ക് പുറത്തുള്ള ഓഫീസ് മുറിയിൽ നിന്നും കാലും കയ്യും കണ്ണും കെട്ടി കാറിന്റെ ഡിക്കിയിൽ കുത്തിനിറച്ചാണ് അഭിഭാഷകനെ കൊക്കയിൽ തള്ളിയത്. കൊക്കയിൽ അകപ്പെട്ടപ്പോൾ രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടും. അത് മുതൽ കൊലപാതക ശ്രമത്തിന്റെ കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലായിരുന്നു വഞ്ചിയൂർ പൊലീസ്. കൊല്ലാൻ വേണ്ടി കൊക്കയിലേക്ക് ഗുണ്ടകൾ ആഞ്ഞെറിഞ്ഞപ്പോൾ പാറക്കൂട്ടത്തിനിടയിലുള്ള പൊന്തയിൽ പതിച്ചത് കാരണമാണ് അഭിഭാഷകനായ ജ്യോതികുമാറിനു ജീവൻ തിരിച്ചു കിട്ടാൻ ഇടയാക്കിയത്. അരുവിക്കര ഡാമിലേക്ക് വലിച്ചെറിയാനുള്ള ശ്രമം പരാജയപ്പെട്ട ശേഷമാണ് ഗുണ്ടാസംഘം ജ്യോതികുമാറിനെ പൊന്മുടി കൊക്കയിൽ തള്ളിയത്. ദേഹമാസകലം പരുക്കുകളുമായി തിരുവനന്തപുരത്തെ സ്വാന്തന ആശുപത്രിയിൽ ജ്യോതികുമാർ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.
ക്വട്ടേഷൻ സംഘത്തിനു ക്വട്ടേഷൻ നൽകി തന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചതിലേക്ക് എത്തിച്ചത് മെഡിക്കൽ കോളേജിനടുത്തുള്ള ക്ഷേത്രക്കേസാകുമെന്നാണ് അഭിഭാഷകന്റെ കണക്കു കൂട്ടൽ. ഇതല്ലാതെ വേറെ കാരണമൊന്നും മുന്നിലില്ലെന്നും അഭിഭാഷകൻ വിരൽ ചൂണ്ടിയിരുന്നു. ഒന്നുകിൽ കേസിൽ നിന്ന് പിന്മാറുക, അല്ലെങ്കിൽ തങ്ങൾ പറയുന്നത് പോലെ ഒത്തുതീർപ്പ് ഉണ്ടാക്കി സ്വന്തം കക്ഷിയെകൊണ്ടു ഒപ്പ് വയ്‌പ്പിക്കുക. രണ്ടിനും തയ്യാറല്ലെങ്കിൽ മരിക്കാൻ തയ്യാറാകുക. ഇതാണ് ഒന്ന് രണ്ട് ഗുണ്ടാസംഘങ്ങൾ വഴി ഈ അഭിഭാഷകന് ഭീഷണി വന്നിരുന്നത്. ഈ ഭീഷണിയാണ് ഗുണ്ടാസംഘം യാഥാർത്ഥ്യമാക്കി എന്നാണ് ജ്യോതികുമാർ അന്ന് പറഞ്ഞത്. തലസ്ഥാന നഗരിയിൽ എന്തും നടക്കുമെന്നുള്ള പ്രത്യക്ഷ ഉദാഹരണമായിരുന്നു മുതിർന്ന അഭിഭാഷകനെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി കൊക്കയിൽ തട്ടിയ സംഭവം. പൊലീസിന്റെ ഒത്താശയോടെ നടന്ന കെവിൻ ദുരഭിമാനക്കൊലയും ശ്രീജിത്ത്, രാജ്കുമാർ കസ്റ്റഡി മരണങ്ങളുമുണ്ടാക്കിയ വിവാദങ്ങളും കേരളത്തിന്റെ അന്തരീക്ഷത്തിൽ നിലനിൽക്കുമ്പോൾ തന്നെയാണ് ഒരു മുതിർന്ന അഭിഭാഷകനെ ഓഫീസ് മുറിയിൽ കയറി മുഖത്തടിച്ചശേഷം കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിട്ടു കൊല്ലാനായി പൊന്മുടി കൊക്കയിൽ തള്ളിയ സംഭവവും പുറത്തുവരുന്നത്.
ഒറ്റ ഇടിയിൽ ബോധം പോയി, കൊണ്ടു പോയത് ഡിക്കിയിൽ ഇട്ടും
അടുത്ത ദിവസം രാവിലെ വരുന്ന ഒരു കേസിന്റെ ഫയൽ നോക്കിക്കൊണ്ടിരിക്കവെയാണ് രാത്രി വഞ്ചിയൂർ കോടതിക്ക് സമീപമുള്ള ജ്യോതികുമാറിന്റെ ഓഫീസ് മുറിയിലേക്ക് നാലംഗ ഗുണ്ടാ സംഘം ഇരച്ചു കയറുന്നത്. ജൂലൈ മൂന്നിന് രാത്രി പത്തര മണിയോടെയാണ് സംഭവം നടക്കുന്നത്. മുറിയിലേക്ക് ഇരച്ചു കയറിയ ഹെൽമെറ്റ് ധാരികളായ ഗുണ്ടാ സംഘം ജ്യോതികുമാറിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഈ ഇടിയിൽ തന്നെ അർദ്ധബോധാവസ്ഥയിലായ ജ്യോതികുമാറിന്റെ കയ്യുകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി. കാലും കെട്ടി.
കണ്ണുകൂടി കെട്ടിയശേഷം ജ്യോതികുമാറിനെ പൂച്ചക്കുട്ടിയെ തൂക്കിയെടുക്കുന്ന ലാഘവത്തോടെ തൂക്കി കാറിന്റെ ഡിക്കിയിൽ ഇടുകയായിരുന്നു. മണിക്കൂറുകൾ ആണ് അർദ്ധബോധാവസ്ഥയിൽ കാലും കയ്യും കണ്ണും കെട്ടിയ അവസ്ഥയിൽ കാറിന്റെ ഡിക്കിയിൽ ചേരട്ടപോലെ ജ്യോതികുമാർ കിടന്നത്. കാർ ആദ്യം പോയത് അരുവിക്കര ഡാമിലേക്കാണ്. അരുവിക്കര ഡാം എന്ന് ജ്യോതികുമാറിന് മനസിലായത് ഗുണ്ടകൾ അരുവിക്കര ഡാമിലെത്തി എന്ന് പറയുന്നത് കേട്ടിട്ടാണ്. അവിടെ ആളുകൾ ഉണ്ടായിരുന്നതിനാലാണ് ഡാമിൽ എറിയാതെ ജ്യോതികുമാറിനെ ഗുണ്ടകൾ ആര്യങ്കാവ് ഭാഗത്തെ കൊക്കയിൽ എത്തിച്ചത്. ആര്യങ്കാവ് എത്തിയപാടെ ഗുണ്ടകൾ ഡിക്കി തുറന്നു ജ്യോതികുമാറിന്റെ കഴുത്തിൽ തോർത്തുകൊണ്ട് വരിഞ്ഞു മുറുക്കുകയായിരുന്നു.
ബോധം പോയപ്പോൾ മരിച്ചു എന്ന് കരുതിയാണ് കഴുത്തിൽ നിന്നും തോർത്ത് മാറ്റിയത്. അവന്റെ ജീവൻ പോകാനായി. വലിച്ചു കൊക്കയിൽ എറിഞ്ഞാൽ മതിയെന്ന് ഗുണ്ടാ സംഘം പറയുന്നത് അർദ്ധബോധത്തിൽ ജ്യോതികുമാർ കേൾക്കുകയും ചെയ്തു. ഉടൻ തന്നെ രണ്ടുപേർ കാലുകളിലും രണ്ടു പേർ കയ്യിലും പിടിച്ചു തൂക്കി എടുത്തുകൊക്കയിലേക്ക് ആഞ്ഞെറിയുകയായിരുന്നു. എറിയുമ്പോൾ തന്നെ ബോധം പോയി.
ഇത് രണ്ടാം ജന്മം
രാവിലെ വെളിച്ചം വന്നപ്പോഴാണ് ബോധം വന്നത്. അപ്പോൾ ഒരു മരത്തിൽ ജ്യോതികുമാർ തടഞ്ഞു നിൽക്കുകയായിരുന്നു. കൈകൾ ശക്തിയിൽ കെട്ടിയത് കാരണം അനക്കാൻ കഴിഞ്ഞില്ല. എന്നാൽ കാലുകളിലെ കെട്ടുകൾ അയഞ്ഞിരുന്നു. കണ്ണുകളുടെ കെട്ടും ഇല്ലാതായിരുന്നു. അതുകാരണം കയ്യിന്റെ കെട്ടഴിക്കാതെയാണ് നടന്നത്. മേലെ കയറാനുള്ള പടി കെട്ടുകൾ കണ്ടപ്പോൾ ആയാസപ്പെട്ട് മേലെ കയറി ഒരു തട്ടുകടയിൽ എത്തിയാണ് രക്ഷപ്പെട്ടത്. തട്ടുകടയിൽ നിന്നപ്പോഴാണ് സ്ഥലം ആര്യങ്കാവ് ആണെന്ന് മനസിലായത്.
തട്ടുകടയിലെ ആളുകൾ ആണ് ജ്യോതികുമാറിന്റെ കെട്ടഴിച്ച് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എത്താൻ സഹായിച്ചത്. തട്ടുകടയിലെ ആളുകൾ വസ്ത്രവും ഭക്ഷണവും നൽകിയാണ് ജ്യോതികുമാറിനെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എത്തിച്ചത്. പൊലീസിൽ എത്തിക്കുക അല്ലെങ്കിൽ ആശുപത്രിയിൽ എത്തിക്കുക ഈ രണ്ടാവശ്യങ്ങളാണ് ജ്യോതികുമാർ ചെക്ക് പോസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടത്. എന്നാൽ ചെക്ക് പോസ്റ്റ് അധികൃതർ വഞ്ചിയൂർ പൊലീസിൽ പരാതി നൽകാൻ പറഞ്ഞു 100 രൂപയും നൽകി തിരുവനന്തപുരത്തിന് ബസ് കയറ്റി വിടുകയായിരുന്നു.
തിരുവനന്തപുരത്ത് എത്തിയശേഷമാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകുകയും ജനറൽ ആശുപത്രിയിൽ ജ്യോതികുമാറിനെ പ്രവേശിപ്പിക്കയും ചെയ്തത്. ജ്യോതികുമാർ ഓഫീസിൽ എത്തിയപ്പോൾ ഓഫീസ് തല്ലിത്തകർത്ത അവസ്ഥയിലായിരുന്നു. കമ്പ്യുട്ടർ തകർത്തിരുന്നു. മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിരുന്നു, പുതിയ ടയോട്ട കാറും മോഷണം പോയ അവസ്ഥയിലായിരുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ തെന്മല സ്റ്റേഷനിലും ജ്യോതികുമാർ പരാതി നൽകിയിരുന്നു.
Stories you may Like
- അച്ഛന്റെ കൊലപാതകം ; ഒൻപതരവർഷത്തെ തടവിനുശേഷം മകൻ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി
- അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതികൾ ഹാജരാകണം
- തമിഴ്നാട്ടിൽ സ്വത്തുള്ള ചാത്തന്നൂരിലെ കുടുംബത്തിന്റേത് ദുരൂഹ ജീവിതം
- നരബലി-അവയവ മോഷണ മാഫിയയും എല്ലാം വീണ്ടും സംശയങ്ങളിലേക്ക്
- ബ്ലാക്ക്മെയിൽ കേസിൽ പൊലീസുകാരടക്കം മൂന്നുപ്രതികൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍