കേരളവർമ്മയിൽ എത്തിയത് യൂണിയൻ ഉദ്ഘാടനത്തിന്; ചുവപ്പു കോട്ടയിൽ കാൽ കുത്താൻ ആരു പറഞ്ഞുവെന്ന് ചോദിച്ച് ഗുണ്ടകൾ പാഞ്ഞടുത്തത് കന്നാസു നിറയെ പെട്രോളുമായി; സ്കൂട്ടറിനൊപ്പം അവളെയും കത്തിക്കെടാ എന്ന ആക്രോശം കേട്ട് കൂടെയുള്ള പെൺസുഹൃത്ത് ഞെട്ടി വിറച്ചു; ജീവൻ പോകുമെന്ന് കരുതിയപ്പോൾ രക്ഷകനായത് ലോ കോളേജിലെ സഖാവും; 2012ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പകയിൽ നിന്ന് ഈ കുട്ടിയും രക്ഷപ്പെട്ടത് കഷ്ടിച്ച്; ഇരട്ടചങ്കനെ വിറപ്പിച്ച ധൈര്യം അരിമ്പൂരുകാരി ശിൽപയ്ക്ക് കിട്ടിയതിന് പിന്നിലെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: തലയിൽ പെട്രോൾ ഒഴിച്ച് സ്കൂട്ടറോടെ കത്തിക്കാനുള്ള എസ്എഫ്ഐക്കാരുടെ ശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ഞെട്ടൽ ഇപ്പോഴും ശിൽപയെ വിട്ടുമാറിയിട്ടില്ല. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ നേതാക്കളുടെ കത്തിക്കിരയായ അഖിന്റെ വേദന ശിൽപയുടേത് കൂടിയാണ്. ഇതുകൊണ്ടാണ് കെഎസ് യു സംസ്ഥാന സെക്രട്ടറി സി.ശില്പ കലാലയങ്ങളിൽ ക്രിമിനൽവത്കരണത്തിനെതിരെ സമര മുഖത്ത് സ്ജീവമാകുന്നത്. മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ ഓഫീസിലേക്ക് സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടന്ന് എത്തിയ ശിൽപ സോഷ്യൽ മീഡിയയിൽ താരമാണ്.
2012-ൽ തൃശൂർ കേരളവർമ്മ കോളെജിൽ ഇത്തരം ഒരു സംഭവം നടന്നിരുന്നെങ്കിൽ ഇന്നലെ യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രശ്നത്തിൽ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് മതിൽ ചാടി സൗത്ത് ബ്ലോക്കിൽ എത്താനും ഇരട്ടചങ്കൻ എന്നറിയപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിക്കാനും തനിക്ക് കഴിയുമായിരുന്നില്ലെന്നു ശില്പ മറുനാടൻ മലയാളിയോട് പറഞ്ഞു. എസ്എഫ്ഐക്കാരുടെ ചുവപ്പ് കോട്ടയിൽ ഇരുനൂറോളം എസ്എഫ്ഐക്കാരുടെ മധ്യത്തിൽ ജീവനും കെട്ടിപ്പിടിച്ച് കഴിയേണ്ട നിമിഷങ്ങൾ വിവരിക്കുമ്പോൾ ശിൽപയ്ക്ക് ഇപ്പോഴും ഞെട്ടൽ. പത്ത് എസ്എഫ്ഐക്കാരുടെ ഇടയിൽപ്പെട്ട എസ്എഫ്ഐക്കാരനായ വിദ്യാർത്ഥിയെ കുത്തിമലർത്താൻ യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ നേതൃത്വം യാതൊരു മടിയും കാണിക്കാത്ത സംഭവം മുന്നിൽ നിൽക്കെ ഇത്തരം പ്രശ്നത്തിൽപ്പെടുന്ന ഒരു കെഎസ് യു നേതാവിന്റെ അനുഭവം ഭീകരമായിരിക്കും ശില്പ പറയുന്നു.
2012-ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്കൊപ്പം കെഎസ് യുവിനെ തോളോട് തോൾ ചേർത്ത് നിർത്തിയതിന്റെ പക കെഎസ് യു നേതാവെന്ന നിലയിൽ തന്നോട് തീർക്കുകയായിരുന്നു എസ്എഫ്ഐക്കാർ. അന്ന് കെഎസ് യുവിന്റെ സജീവ പ്രവർത്തകയായിരുന്നു ഞാൻ. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വിജയിപ്പിക്കാൻ അന്ന് സജീവമായി ഞാനും കൂടി രംഗത്തുണ്ടായിരുന്നു. എസ്എഫ്ഐക്കാർക്ക് ഇതെല്ലാം അറിയുകയും ചെയ്യും. പക്ഷെ യൂണിവേഴ്സിറ്റി യൂണിയൻ അന്ന് പിടിച്ചത് എസ്എഫ്ഐക്കാർ തന്നെയായിരുന്നു. പക്ഷെ വിജയം തലനാരിഴയ്ക്കായിരുന്നു. ഇത് എസ്എഫ്ഐ നേതൃത്വത്തെ ക്ഷുഭിതരാക്കിയിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനം തൃശൂർ കേരള വർമ്മ കോളേജിൽ ആയിരുന്നു. ഞാൻ അന്ന് കെഎസ് യു വിന്റെ നേതൃത്വത്തിലുണ്ട്. യൂണിയൻ ഉദ്ഘാടനം കാണാൻ എന്റെ ഒരു പെൺസുഹൃത്തിനൊപ്പം സ്കൂട്ടറിൽ ആണ് പോയത്.
ഞങ്ങൾ വന്ന സ്കൂട്ടർ കേരളവർമ്മ കോളേജിന്റെ ഉള്ളിൽ വെച്ച് നടന്നുപോകാൻ ഒരുങ്ങുകയായിരുന്നു. എവിടെനിന്നു എന്ന് അറിയില്ല. ഒരു സംഘം എസ്എഫ്ഐക്കാർ എന്നെ വളഞ്ഞു. ഇരുനൂറോളം പേരുണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് പോലെ എസ്എഫ്ഐ തൃശൂരിൽ ഭരിക്കുന്ന കോളേജ് ആണ് കേരളവർമ്മ കോളേജ്. ഇതെനിക്കറിയാമായിരുന്നു. പക്ഷെ എസ്എഫ്ഐ ഭരിക്കുന്ന യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനത്തിനു പോയ ഞങ്ങളെ ഈ രീതിയിൽ എസ്എഫ്ഐ ആക്രമിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഗാനമേള അടക്കമുള്ള സാംസ്കാരിക പരിപാടികൾ അന്ന് കോളേജിൽ നടക്കുന്നുണ്ട്. ഇത് കാണാനാണ് ഞാനും സുഹൃത്തും കൂടി പോയത്.
കേരളവർമ്മ കോളേജിൽ എത്തിയ ഞങ്ങളെ സ്കൂട്ടറിൽ നിന്നും ഇറങ്ങാൻ പോലും സമ്മതിച്ചില്ല. ചുവപ്പ് കോട്ടയിൽ കാൽ കുത്താൻ നിന്നോടാര് പറഞ്ഞു. ഇത് ചെങ്കോട്ടയാണ്. ആരാണ് ഇങ്ങോട്ടു കടക്കാൻ നിനക്ക് അനുവാദം തന്നത്. കൂടി നിന്ന എസ്എഫ്ഐ നേതാക്കൾ അലറി. അടുത്ത ദൃശ്യം കണ്ടു ഞാൻ ഞെട്ടി. ഒരു കന്നാസ് നിറയെ പെട്രോൾ. എന്റെ കൂടെയുള്ള പെൺസുഹൃത്ത് നിന്ന് വിറച്ചു. സ്കൂട്ടർ മാത്രമല്ല അവളെയും കൂടി കത്തിക്കെടാ എന്ന് പറഞ്ഞു ചിലർ ആക്രോശിക്കുന്നത് കേട്ടു. ജീവൻ പോയത് തന്നെ എന്ന് തോന്നിയ നിമിഷങ്ങൾ. അന്ന് സംഘത്തിനു പിന്നിലായി എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടറി കൂടിയുണ്ടായിരുന്നു. എന്റെ കൂടെ ലോ കോളേജിൽ പഠിക്കുന്ന നേതാവ്. .
പെട്രോളും എസ്എഫ്ഐ ആക്രോശങ്ങളും തിരിച്ചറിഞ്ഞ ആ നേതാവാണ് പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ആ എസ്എഫ്ഐ ഉദ്യമത്തിൽ നിന്നും ഞങ്ങളെ തടഞ്ഞത്. അദ്ദേഹം മുന്നോട്ടു വന്നു ഞങ്ങളെ രക്ഷപ്പെടുത്തി. എസ്എഫ്ഐക്കാരെ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും തടഞ്ഞു. അന്ന് കത്തിക്കാൻ തന്നെയാണ് എസ്എഫ്ഐ ശ്രമിച്ചത്. അലറിവിളിക്കുന്ന ഒരു തെമ്മാടിക്കൂട്ടത്തിന്റെ മുന്നിലാണ് ഞങ്ങൾ പെട്ടത്. ആ ഇടപെടൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അന്ന് നടത്തിയിരുന്നില്ലെങ്കിൽ ഞങ്ങൾ സ്കൂട്ടറിനൊപ്പം ജീവനോടെ കത്തുമായിരുന്നു. ഈ പ്രശ്നത്തിൽ കേസൊക്കെയുണ്ടായിരുന്നു. പിന്നെ എല്ലാം തേഞ്ഞുമാഞ്ഞു പോയി.
പിന്നീട് അടുത്ത വർഷം യൂണിവേഴ്സിറ്റി യൂണിയൻ കെഎസ് യു തന്നെ പിടിച്ചു. ആ വർഷം ഞങ്ങൾ നടത്തിയ പ്രവർത്തന മികവാണ് പിറ്റേന്നുള്ള വർഷം വിജയത്തിന് കെഎസ് യുവിന് തുണയായത്-ശിൽപ്പ പറയുന്നു.
പഠന മികവിലും ഒന്നാമത്
അരിമ്പൂർ സ്കൂളിൽ പഠന മികവിലും ഒന്നാമതായിരുന്നു ശിൽപ. എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മിടുമിടുക്കി. കോളേജിലെത്തിയതോടെ ജില്ലയിലെ കെ എസ് യുവിന്റെ മുഖമായി മാറുകയായിരുന്നു ശിൽപ. ഇതോടെയാണ് 21 വയസ്സായപ്പോൾ തന്നെ പഞ്ചായത്തിൽ മത്സരിക്കാൻ അവസരമൊരുങ്ങിയത്. തൃപ്രയാർ എസ് എൻ കോളേജിൽ നിന്നും കെ എസ് യു പ്രവർത്തനം ആരംഭിച്ചു. പിന്നീട് തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ ചേർന്നു. ലോ കോളേജിലെ യൂണിറ്റ് കമ്മറ്റി അംഗമായി. കെ എസ് യുവിന്റെ വിദ്യാർത്ഥിനി വിഭാഗമായ പ്രിയദർശനി ഫോറത്തിന്റെ ലോകോളേജ് യൂണിറ്റ് ചെയർപേഴ്സണായി പ്രവർത്തിച്ചു. കെ എസ് യു ജില്ലാതല പ്രവർത്തനങ്ങളിലും അതേ സമയം സജീവമായിരുന്നു ശിൽപ.
പത്തിലധികം പൊലീസ് കേസുകൾ പ്രവർത്തനത്തിന്റെ ഭാഗമായി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോ കോളേജിൽ പഠിക്കവെ എസ് എഫ് പ്രവർത്തകരെ ആക്രമിച്ചു എന്ന് കേസിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി. സ്വന്തം വീട്ടിൽ നിന്നു പോലും മാറി നിൽക്കേണ്ട സാഹചര്യമുണ്ടായി. ഗടഡ നിയോജക മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുകയും, അതിൽ കേരളത്തിലെ ആദ്യത്തെ വനിത നിയോജക മണ്ഡലം പ്രസിഡന്റായി, മണലൂർ നിയോജക മണ്ഡലത്തിൽ ശിൽപ യെ നിയമിക്കുകയും ചെയ്തു . തുടർന്നുള്ള പ്രവർത്തനങ്ങളിൽ പോരാട്ടം നയിച്ച ശിൽപ ഇക്കഴിഞ്ഞ കെ എസ് യു സംഘടനാ ടുപ്പിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും പരാജയപ്പെടുകയും പിന്നീട് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണന നൽകി ശിൽപ യെ ദേശീയ നേതൃത്വവും കെ എസ് യു സംസ്ഥാന നേതൃത്വവും ചേർന്ന് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ പ്രിയദർശനി വിഭാഗത്തിന്റെ ചുമതലക്കാരി കൂടിയാണ് ശിൽപ.
നിലവിൽ തൃശൂരിലെ അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പറാണ് ശിൽപ.. 2018ൽ അഡ്വക്കേറ്റായി എൻ റോൾ ചെയ്ത് തൃശൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. അരിമ്പൂർ സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങിയ ശിൽപ ,സെന്റ് അലോഷ്യസ് കോളേജിൽ പ്ലസ് ടു പഠനവും, തൃപ്രയാർ എസ് എൻ കോളേജിൽ ഡിഗ്രി പഠനം തുടരവെ , എൻട്രൻസ് എക്സാമിലൂടെ തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ പഠിക്കുകയും ചെയ്തു .അരിമ്പൂർ ചങ്കരം കണ്ടത്ത് ഐനാത്ത് വീട്ടിൽ പരമശിവന്റെയും, ഓമനയുടെയും ഏകപുത്രിയാണ് ശിൽപ.
അരിമ്പൂരിലെ പ്രതിപക്ഷ മുഖം
അരിമ്പൂർ പഞ്ചായത്തിൽ രണ്ട് കോൺഗ്രസ് മെമ്പർമാരേയുള്ളൂ. എങ്കിലും ശിൽപയുടെ പോരാട്ട വീര്യം സിപിഎമ്മിന് വലിയ തലവേദനയാണ്. പെരുമ്പുഴപ്പാടത്ത് പണി തുടങ്ങിയ അരിമ്പൂർ സമഗ്ര ശുദ്ധജലപദ്ധതി എറവ് കപ്പൽപ്പള്ളിക്ക് എതിർവശത്തുള്ള പഞ്ചായത്ത് കുളത്തിലേക്ക് മാറ്റാൻ അരിമ്പൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതിനെ എതിർത്ത് തുടങ്ങിയതാണ് രാഷ്ട്രീയ പോരാട്ടം. വിഷയത്തിൽ സുധാ സദാനന്ദൻ എന്ന അംഗത്തോടൊപ്പം ശില്പ നടത്തിയ പോരാട്ടം സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു.
വിസ്തൃതിയുള്ള എറവിലെ നിർദിഷ്ട കുളത്തിനെ ജലസംഭരണിയാക്കി പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെരുമ്പുഴ തെക്കേഭാഗത്ത് റോഡിനോട് ചേർന്നുള്ള പഴയ കുളം നവീകരിച്ച് ജലസംഭരണിയാക്കി വെള്ളം ശുദ്ധീകരിച്ച് പമ്പ് ചെയ്ത് പൈപ്പുകൾ വഴി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതാണ് അട്ടിമറിക്കപ്പെട്ടത്. അപ്പോഴേക്കും മഴക്കാലമായി. അത് കഴിഞ്ഞപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പും വന്നു. അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന ഇപ്പോഴത്തെ എംഎൽഎ അനിൽ അക്കര മുൻകൈയെടുത്താണ് പദ്ധതി കൊണ്ടുവന്നത്.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്