അച്ഛനും അമ്മയുമില്ലാത്ത ജീവനക്കാരിയെ പീഡിപ്പിച്ചത് സർവ്വകലാശാല മുൻ ജനറൽ കൗൺസിൽ അംഗം; വിരമിച്ച ജീവനക്കാരൻ അനാഥയെ കൈകാര്യം ചെയ്തത് അറിഞ്ഞിട്ടും മൗനം പാലിച്ച് വനിതാ രജിസ്ട്രാറും; കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ലാബ് അസ്സിസ്റ്റന്റിനെതിരായ പീഡനം മറച്ചു വയ്ക്കാൻ കള്ളക്കളികൾ സജീവം; സ്ത്രീപീഡകന് മാപ്പപേക്ഷയിന്മേൽ സംരക്ഷണം നൽകാനും നീക്കം; ആരോപണ വിധേയൻ കോൺഗ്രസ് നേതാക്കളുടെ പ്രിയങ്കരൻ; കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം
മറുനാടൻ മലയാളി ബ്യുറോ
തൃശൂർ: കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം. അതും ഒരു വനിതാ രജിസ്റ്റ്രാർ ഭരിക്കുമ്പോഴാണ് സർവ്വകലാശാലയിൽ സ്ത്രീകൾ ഇത്തരത്തിൽ നിരന്തരമായി പീഡിപ്പിക്കുന്നത്. സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലാണ് ഇപ്പോൾ പീഡനം അരങ്ങേറിയത്. പീഡനത്തിന് ഇരയായ ജീവനക്കാരി അനാഥയാണ്. നേരത്തെ ഇവിടെ അരങ്ങേറിയ ഒരു ഡസനോളം സ്ത്രീപീഡനങ്ങൾ മറുനാടൻ പുറത്തുവിട്ടിട്ടുണ്ട്.
സർവ്വകലാശാലയുടെ തന്നെ തവനൂർ എന്‍ജിനീയറിങ് കോളജിലെ പ്രൊഫസ്സർ ഹക്കീം ഉദ്യോഗാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം നടന്നു വരികെയാണ് സ്ത്രീപീഡനം തുടർക്കഥയാവുന്നത്. ഈ കേസ്സിൽ ഉദ്യോഗാർഥിയായ ഇരയുടെ പരാതി മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും സർവ്വകലാശാല വൈസ് ചാന്‍സിലർക്കും രേഖാമൂലം സമർപ്പിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല. പൊലീസും കേസന്വേഷിക്കാതെ ഉഴപ്പുന്നു. ഈ സാഹചര്യത്തിലാണ് അനാഥയായ ജീവനക്കാരിയെ സർവ്വകലാശാലയുടെ മൂക്കിനുതാഴെ പീഡിപ്പിച്ചതായ വാർത്ത പുറത്തുവരുന്നത്.
മുൻ സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമാണ് പീഡിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇയാൾ സർവ്വകലാശാലയുടെ മുൻ എക്സിക്യുട്ടീവ്-ജനറൽ കൗൺസിൽ അംഗം കൂടിയായ മുൻ കോൺഗ്രസ് എംഎൽഎ.യുടെ അടുപ്പക്കാരനാണെന്നും പറയപ്പെടുന്നു. കാർഷിക സർവ്വകലാശാലയിലെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ലാബ് അസ്സിസ്റ്റന്റിനെ പീഡിപ്പിച്ചതായാണ് അറിയാൻ കഴിയുന്നത്. ഈസ്റ്റർ-വിഷു നാളുകളിൽ നടന്ന സംഭവം അധികാരികൾ ഒരു മാസത്തോളമായി മൂടിവയ്ക്കുകയായിരുന്നു.
യാത്രയ്ക്കിടയിൽ കാലിൽ ഫ്രാക്ചർ സംഭവിച്ചതിനെ തുടർന്ന് ജീവനക്കാരി ഗവേഷണ കേന്ദ്രത്തിലെ ട്രെയിനീ ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു. നന്നേ ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി കാർഷിക സർവ്വകലാശാലക്ക് സമീപം കാളത്തോടുള്ള അനാഥാലയത്തിലാണ് വളർന്നത്. അമ്മയ്ക്ക് സർവ്വകലാശാലയിൽ ജോലി ഉണ്ടായിരുന്നു. പ്രായപൂർത്തിയായപ്പോൾ, സർവ്വീസിലിരിക്കെ മരിച്ചുപോയ ജീവനക്കാർക്കുള്ള ആശ്രിത നിയമനം വഴിയാണ് ഇര സർവ്വകലാശാലയിൽ ലാബ് അസ്സിസ്റ്റന്റായി നിയമിക്കപ്പെടുന്നത്.
സർവ്വീസിൽ നിന്ന് വിരമിച്ചതിനുശേഷവും തൊഴിലാളി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഡ്രൈവർ കൂടിയായ മുൻ സർവ്വകലാശാല ജനറൽ കൗൺസിൽ അംഗം രാപ്പകലില്ലാതെ ഈ കേന്ദ്രത്തിലെ വനിതാ ജീവനക്കാർ മാത്രം താമസിക്കുന്ന ഹോസ്റ്റലിൽ കയറിയിറങ്ങുക പതിവായിരുന്നത്രേ. ഇയാളെക്കുറിച്ച് ഇത്തരത്തിലുള്ള വേറെയും പരാതികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇക്കഴിഞ്ഞ ഈസ്റ്റർ-വിഷു ഒഴിവുദിവസങ്ങളിൽ ഇയാൾക്ക് അടുപ്പമുള്ള ഹോസ്റ്റൽ വാർഡൻ മുഖാന്തിരം രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ കയറിയാണ് പീഡന ശ്രമം നടത്തിയതെന്ന് പറയപ്പെടുന്നു. ജീവനക്കാരി ബഹളം വച്ചതിനെ തുടർന്ന് ഹോസ്റ്റലിലെ അന്തേവാസികളും നാട്ടുകാരും എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പീഡനത്തിന് വിധേയയായി എന്ന് പറയപ്പെടുന്ന ജീവനക്കാരി ഗവേഷണ കേന്ദ്രം മേധാവിയും മുൻ സർവ്വകലാശാല രജിസ്റ്റ്രാറുമായ ഡോ. പുഷ്പലതയെ നേരിൽ കണ്ട് പരാതി അറിയിച്ചതായാണ് അറിയാൻ കഴിയുന്നത്. എന്നാൽ കേന്ദ്രം വനിതാ സെൽ മേധാവിയുടെ കൂടി ചുമതല വഹിക്കേണ്ടുന്ന ഡോ. പുഷ്പലത വിഷയത്തിൽ യാതൊരുവിധ അന്വേഷണവും നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. സർക്കാർ ചട്ടപ്രകാരം വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്നായി പ്രവർത്തിക്കേണ്ട വനിതാ സെൽ ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നില്ലെന്നും അറിയാൻ കഴിയുന്നു.
എന്നാൽ കണ്ണാറ ഗവേഷണ കേന്ദ്രം മേധാവിയും കോൺഗ്രസ് നേതാക്കളും കൂടി ഗവേഷണ കേന്ദ്രത്തിൽ വച്ചുനടന്ന രഹസ്യ യോഗത്തിൽ വച്ച് സ്ത്രീ പീഡകനായ പ്രതിയെ കൊണ്ട് മാപ്പ് പറയിച്ചുകൊണ്ട് അനാഥയായ ഇരയുടെ പരാതി രഹസ്യമായി എഴുതിത്ത്ത്ത്തള്ളുകായായിരുന്നുവെന്ന ആരോപണവും ശക്തമാണ്. മാപ്പ് പറയുന്നത് സ്ത്രീപീഡനം ശരിവയ്ക്കുന്നതാകയാൽ പ്രതിയെ രക്ഷപ്പെടുത്തുകയാണ് സർവ്വകലാശാല ചെയ്തതെന്നും നാട്ടുകാരും ജീവനക്കാരും ആരോപിക്കുന്നു.
അതേസമയം രാത്രികാലങ്ങളിൽ സ്ത്രീ ജീവനക്കാർ മാത്രം താമസിക്കുന്ന ഹോസ്റ്റലിലേക്ക് പ്രതിയെ കടത്തിവിട്ട സെക്യുരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി അറിയുന്നു. സ്ത്രീപീഡനം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ത്രീ പീഡകനെ കേവലം മാപ്പപേക്ഷയിന്മേൽ സംരക്ഷിക്കുകയും അയാൾക്ക് ഹോസ്റ്റലിലേക്ക് പ്രവേശനം അനുവദിച്ച സെക്യുരിറ്റി ജീവനക്കാരനെ യാതൊരുവിധ അന്വേഷണവും നടത്താതെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്ത അധികൃതരുടെ നടപടി നീതീകരിക്കാനാവില്ലെന്നും ജീവനക്കാരും നാട്ടുകാരും പറയുന്നുണ്ട്.
കാർഷിക സർവ്വകലാശാലയിലെ കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയുടെ നേതാവായ പ്രതി നേരത്തെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ട്രാക്ടർ ഡ്രൈവറായിരുന്നു. സർവ്വകലാശാല മുൻ എക്സിക്യുട്ടീവ്-ജനറൽ കൗൺസിൽ തുടങ്ങിയവയുടെ മേധാവിയുമായ മുൻ കോൺഗ്രസ് എംഎൽഎ.യുടെ അടുപ്പക്കാരനുമായിരുന്നു പ്രതിയായ ഈ മുൻ ജനറൽ കൗൺസിൽ അംഗം. അക്കാലത്ത് ഡോ. പുഷ്പലത സർവ്വകലാശാല രജിസ്റ്റ്രാർ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തെങ്കിലും സർവ്വകലാശാല അധികൃതരുടെയും കോൺഗ്രസ്സിന്റെയും ഒത്താശയിന്മേൽ സർവ്വകലാശാലക്കുള്ളിൽ സംഘടനാ പ്രവർത്തനം നടത്തിവരികയായിരുന്നു മുൻ ജനറൽ കൗൺസിൽ അംഗം..
ഈ ഗവേഷണ കേന്ദ്രത്തിൽ കൂടുതലും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണുള്ളത്. ഇവരുടെ കരാർ ജോലി നീട്ടിക്കിട്ടുന്നതിനും ജോലി സ്ഥിരപ്പെടുത്തുന്നതിനുമായി ലൈംഗികമായി ചൂഷണം നടത്തുകയാണ് പ്രതിയെന്ന ആരോപണവും ശക്തമാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയാൽ സ്ത്രീ ജീവനക്കാർ ഒന്നും പുറത്തു പറയില്ല എന്ന വിശ്വാസമാണ് സർവ്വകലാശാലയിലെ സ്ത്രീപീഡകർ മുതലെടുക്കുന്നത്. സ്ത്രീ ജീവനക്കാർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള വനിതാ സെല്ലും ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍