സാരി ചുറ്റിയ ഒരു വൈക്കോൽ വച്ചാലും മന്ത്രി അവിടെയെത്തും! സുന്ദരികളായ സ്ത്രീകൾ ഷേക്ക് ഹാൻഡ് ചെയ്താൽ വിടില്ല; സീതിഹാജി കഥകൾപോലെ ശശീന്ദ്രൻ കഥകൾ പ്രചരിച്ചപ്പോൾ സിപിഎമ്മിന് കടുത്ത അതൃപ്തി; വിവാദങ്ങളിൽ ചെന്നു ചാടരുതെന്ന് ശശീന്ദ്രന് പിണറായിയുടെ താക്കീത്; പ്രതിച്ഛായ മെച്ചപ്പെടുത്തിയില്ലെങ്കിൽ അടുത്ത തവണ മൽസരിക്കാൻ സീറ്റുണ്ടാവില്ല; കേസിൽനിന്ന് തടിയൂരിയെങ്കിലും കുരുക്കൊഴിയാതെ നിയുക്തമന്ത്രി ശശീന്ദ്രൻ
എം ബേബി
കോഴിക്കോട്: ഫോൺകെണിയിൽ കോടതി നടപടികളിൽനിന്ന് തടിയൂരിയെങ്കിലും രാഷ്ട്രീയ ജീവിതത്തിലെ കുരുക്കൊഴിയാതെ നിയുക്ത മന്ത്രി എ.കെ ശശീന്ദ്രൻ. വിവാദ ഫോൺ വിളിയിൽ നിയമപരമായി രക്ഷപ്പെട്ടെങ്കിലും, മുന്നണിക്കും പാർട്ടിക്കും കടുത്ത ക്ഷീണമാണ് ഇതുകൊണ്ട് ഉണ്ടായതെന്ന് കോഴിക്കോട് ജില്ലാസമ്മേളനത്തിലടക്കം ഉയർന്ന വിമർശനങ്ങൾ സിപിഎം ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്
.മുന്നണി മര്യാദയുടെ അടിസ്ഥാനത്തിൽ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിൽ എടുക്കുമ്പോഴും, ഇത്തരത്തിലുള്ള വിഷയങ്ങളിൽ കടുത്ത ജാഗ്രത പുലർത്തണമെന്നും ഇനിയൊരു വിവാദത്തിൽപെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ശശീന്ദ്രന് താക്കീത് നൽകിയതായാണ് വിവരം. വകുപ്പിൽ കൃത്യമായി ശ്രദ്ധിച്ച് നഷ്ടപ്പെട്ട പ്രതിഛായ അതിവേഗം തിരിച്ചുപിടിക്കണമെന്ന സന്ദേശമാണ് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും നൽകിയത്. തേൻകെണി വിവാദം സിപിഎം സമ്മേളനങ്ങളിലും വൻ ചർച്ചയായതോടെ പ്രതിഛായ മെച്ചപ്പെടുത്തിയില്ലെങ്കിൽ അടുത്തതവണ മൽസരിക്കാൻ സീറ്റുണ്ടാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാനേതൃത്വവും അനൗദ്യേഗികമായി എൻ.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒന്നായ എലത്തൂർ സീറ്റ് ഘടകകക്ഷിക്ക് നൽകിയതിനെതിരെ പാർട്ടിയിൽ നിലനിൽക്കുന്ന വികാരം ശശീന്ദ്രന്റെ രാജിയോടെ പാരമ്യതയിൽ എത്തിയിരുന്നു. സ്ത്രീവിഷയത്തിലുള്ള ശശീന്ദ്രന്റെ ദൗർബല്യങ്ങൾ സിപിഎം സമ്മേളനങ്ങളിലടക്കം ചർച്ചയായിരുന്നു. ശശീന്ദ്രൻ മന്ത്രിയായി സ്ഥാനമേൽക്കുന്നകാര്യം അറിഞ്ഞപ്പോൾ തന്നെ, ഇതുപോലൊരു വിഷയത്തിലാവും അയാൾ പുറത്താവുകയെന്ന് ഒരു മുതിർന്ന സിപിഎം നേതാവ് തന്നെ പരസ്യമായി അണികളോട് പറഞ്ഞിരുന്നു. വനിതകളുമായി സംസാരിച്ചാൽ മതിവരാത്ത ശശീന്ദ്രന്റെ പ്രകൃതം മണ്ഡലത്തിൽ അങ്ങാടിപ്പാട്ടായിരുന്നു. അതുകൊണ്ടുതന്നെ സീതിഹാജി കഥകൾപോലെ ശശീന്ദ്രനെ നായകനാക്കി ഉള്ളതും ഇല്ലാത്തതുമായ പല കഥകളും മണ്ഡലത്തിൽ പ്രചരിച്ചു.
സ്ത്രീകൾ കൂടിനിൽക്കുന്നിടത്ത് ഓടിയത്തെി തിക്കിത്തിരക്കുമെന്നും, സാരിചുറ്റിയ ഒരു വൈക്കോൽവച്ചാലും അവിടെ ശശീന്ദ്രൻ എത്തുമെന്നായിരുന്നു ജനസംസാരം.വനിതകളെയും കൊണ്ട് തിരുവനന്തപുരത്ത് ശിൽപ്പശാലക്ക് പോയതുതൊട്ട് ഡൽഹിയിലെ വനിതാശാക്തീകരണ സെമിനാർ വരെയുള്ള എത്രയോ തമാശക്കഥകൾ ശശീന്ദ്രന്റെ പേരിൽ മണ്ഡലത്തിൽ ഇറങ്ങിയിട്ടുമുണ്ട്. സുന്ദരികളായ സ്ത്രീകൾ ഷേക്ക് ഹാൻഡ് ചെയ്താൽ അഞ്ചുമിനിട്ട് കഴിയാതെ വിടില്ലെന്നതാണ് മറ്റൊരു കഥ. സുന്ദരിയായ ഒരു പഞ്ചായത്ത് പ്രസിഡന്റിനെ, ഒരു പൊതു ചടങ്ങിൽ ഹസ്തദാനത്തിന് ശശീന്ദ്രൻ മന്ത്രി കൈനീട്ടിയതും അവർ കൈ പിൻവിലിച്ച്, 'കൈയില്ല വെറും കൂപ്പുകൈ മാത്ര'മെന്ന് പ്രതികരിച്ചതുമാണ് മറ്റൊരു കഥ. ഫോൺകെണി വിവാദത്തോടെ ഉള്ളതും ഇല്ലാത്തതുമായ ഇത്തരം കഥകൾ പ്രചരിച്ചതോടെയാണ് സിപിഎം ശശീന്ദ്രനെ താക്കീതു ചെയ്യാനും തീരുമാനിച്ചത്.
അതേസമയം 'പഞ്ചാരയാണെന്നല്ലാതെ' അഴിമതിക്കാരണന്നോ, സ്വജനപക്ഷപാതിയാണെന്നോയുള്ള രാഷ്ട്രീയക്കാർ സ്ഥിരമായി കേൾക്കുന്ന കടുത്ത ആരോപണങ്ങൾ ഒന്നും തന്നെ എതിരാളികൾക്കുപോലും ശശീന്ദ്രനെക്കുറിച്ച് ഉന്നയിക്കാനായിട്ടില്ല. ഇത്രയും കാലം പൊതുരംഗത്ത് നിന്നിട്ടും കാര്യമായ സമ്പാദ്യങ്ങൾ ഒന്നുമില്ല. അരനൂറ്റാണ്ടോളം നീണ്ട പൊതുജീവിതത്തിൽ കാര്യമായ അഴിമതി ആരോപണംപോലും ഉണ്ടായിട്ടില്ല. എംഎൽഎയായിരിക്കുമ്പോൾ അദ്ദേഹം കെ.എസ്.ആർ.ടി.സി ബസ്സിലും ഓട്ടോയിലുമാണ് സ്ഥിരമായി യാത്രചെയ്തിരുന്നത്. ഈ ലാളിത്യം മന്ത്രിയായിരുന്നപ്പോഴും തുടർന്നു. എത് നിമിഷവും ഫോണിൽ ലഭ്യമാവുമെന്നതാണ് ശശീന്ദ്രന്റെ ഏറ്റവും വലിയ പ്രത്യേകത. മിസ്സ്ഡ് കാൾ കണ്ട് തിരിച്ചുവിളിക്കുന്ന മന്ത്രി തിരുവനന്തപുരത്തെ പത്രക്കാർക്കും അത്ഭുദമായിരുന്നു.
കെ.എസ്.യുവിലൂടെയും യൂത്ത്കോൺഗ്രസിലൂടെയും രാഷ്ട്രീയ രംഗത്തുവന്ന ശശീന്ദ്രൻ, എ.കെ ആന്റണിയും വയലാർ രവിയുമടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. 80കളിൽ കോൺഗ്രസ് എസ്സിലൂടെയാണ് ഇദ്ദേഹം ഇടതുപാളയത്തിൽ എത്തുന്നത്. പിന്നീട് എൻ.സി.പിയിലേക്ക് മാറിയപ്പോഴും അദ്ദേഹം ഇടതുബന്ധം പുലർന്നു. കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ കോട്ടയായ എലത്തുർ മണ്ഡലം പാർട്ടി ശശീന്ദ്രന് വിട്ടുനൽകിയതിന്റെ പിന്നിലും മുന്നണി മര്യാദയേക്കാളുപരി വ്യക്തിബന്ധങ്ങളുടെ തിളക്കമായിരുന്നു.മണ്ഡലത്തിലെ സിപിഎം നേതാക്കളുമായി വളരെ നല്ല ബന്ധം പുലർത്താൻ ശശീന്ദ്രൻ ശ്രദ്ധിച്ചതുകൊണ്ട്, ഒരു പാർട്ടി എംഎൽഎയുടെ അതേ പരിഗണന തിരിച്ചും കിട്ടിയിരുന്നു.
2006ൽ കോഴിക്കോട് ജില്ലയിലെ എൽ.ഡി.എഫിന്റെ ഷുവർ സീറ്റുകളിൽ ഒന്നായ ബാലുശ്ശേരിയിൽനിന്നാണ് ശശീന്ദ്രൻ ജയിച്ചത്.അതിനുമുമ്പ് കോൺഗ്രസ് എസ് നേതാവും മുന്‍മന്ത്രിയുമായ എ.സി ഷൺമുഖദാസ് തുടർച്ചയായി ജയിച്ച മണ്ഡലമായിരുന്നു ഇത്.ഇവിടെ കോൺഗ്രസ് എസിനും എൻ.സി.പിക്കും കാര്യമായ വേരുകൾ ഇല്ളെങ്കിലും സിപിഎമ്മിന്റെ വോട്ടുകൾ തന്നെയാണ് ഇവരെ ജയിപ്പിച്ചത്.2011ൽ മണ്ഡല പുനർ നിർണ്ണയംവരികയും ബാലുശ്ശേരി സംവരണ മണ്ഡലമാവുകയും ചെയ്തയോടെയാണ്, പുതുതായി രൂപീകൃതമായ എലത്തൂരിലേക്ക് ശശീന്ദ്രൻ ചുവടുമാററിയത്.2011ലും 2016ലുമായി തുടർച്ചയായി രണ്ടുതവണയും അദ്ദേഹം നല്ല ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു.
പാർട്ടി ഒറ്റക്ക് നിന്നാൽപോലും ജയിക്കുന്ന എലത്തുർ മണ്ഡലം ,നാമമാത്രമായ ആളുകളുള്ള ഘടകകക്ഷിക്ക് നൽകിയതിനെതിരെ പാർട്ടി സമ്മേളനങ്ങളിൽ വിമർശം ഉണ്ടാവാറുണ്ടെങ്കിലും ശശീന്ദ്രൻ ഒരു പാർട്ടി എംഎൽഎയെപ്പോലെയാണ് പെരുമാറുന്നത് എന്ന് പറഞ്ഞാണ് സിപിഎം നേതാക്കൾ അണികളുടെ രോഷം അടക്കിയത്.ഇവിടെയാണ് ശശീന്ദ്രന് ശരിക്കും അടിതെറ്റാൻ പോവുന്നത്.ഹണിട്രാപ്പ് വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം തെറിച്ചതോടെ സിപിഎം സമ്മേളനങ്ങളിൽ അതിരൂക്ഷമായ വിമർശനമാണ് ശശീന്ദ്രനെതിരെ ഉണ്ടായത്.ശശീന്ദ്രന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തിലെ അപാകതകൾ പലരും സമ്മേളനങ്ങളിൽ തുറന്നടിച്ചു.അതുകൊണ്ട് തന്നെ എലത്തൂർ സീറ്റ് സിപിഎം തിരച്ചുപിടിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
ഗതാഗത മന്ത്രിയായി തിരച്ചുവരുന്ന ശശീന്ദ്രന് അതുകൊണ്ടുതന്നെ ഇനിയുള്ള സമയം നിർണ്ണായകമാണ്.ശക്തമായ പ്രവർത്തനത്തിലൂടെ മികച്ച മന്ത്രിയാണെന്ന് പേരെടുത്തില്ളെങ്കിൽ അടുത്തതവണ എലത്തൂരിൽ സീറ്റുണ്ടാകില്ലെന്ന് ഉറപ്പാണ്.ഇനിയൊരു വിവാദംപിണറായി സർക്കാറിനും താങ്ങാനാവില്ല.ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ശശീന്ദ്രനോട് ആവശ്യപ്പെട്ടതും കോഴിക്കോട് ജില്ലാകമ്മറ്റിയിൽനിന്നുള്ള കൃത്യമായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍